ക്യാമ്പുകളിൽ നിന്ന് ചാടിപോകാൻ ശ്രമം :പന്ത്രണ്ട് കുട്ടികളടക്കം 112 രോഹിങ്ക്യൻ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു; പ്രായപൂർത്തിയായവരെ അഞ്ച് വർഷത്തേക്ക് തടവിലാക്കി

മ്യാൻമറിലെ അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് ശരിയായ രേഖകൾ ഇല്ലാതെ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 12 കുട്ടികളടക്കം 112 രോഹിങ്ക്യൻ യുവാക്കളെ പോലീസ് പിടികൂടി . കോടതിയിൽ ഹാജരാക്കിയ ഇവർക്ക് തടവ് ശിക്ഷ വിധിച്ചു.
കഴിഞ്ഞ മാസം അയ്യർവാടി മേഖലയുടെ തീരത്ത് നിന്ന് മലേഷ്യയിലേക്ക് പോകാൻ മോട്ടോർബോട്ടുകൾക്കായി കാത്തിരിക്കുകയായിരുന്നു ഇവർ ഈ മേഖലയിലെ ബൊഗാലെയിലെ കോടതി ജനുവരി 6 ന് സംഘത്തിന് ശിക്ഷ വിധിച്ചിരുന്നുവെന്ന് ലോക്കൽ പോലീസിനെ ഉദ്ധരിച്ച് മ്യാൻമറിന്റെ സർക്കാർ നടത്തുന്ന ഗ്ലോബൽ ന്യൂ ലൈറ്റ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. "ഔദ്യോഗിക രേഖകളൊന്നുമില്ലാതെ" മോട്ടോർ ബോട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് ഡിസംബറിൽ സംഘത്തെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട് പറയുന്നു.
തെക്കുകിഴക്കൻ ടൗൺഷിപ്പായ ബൊഗാലെയിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇതിൽ 35 പേരെ അഞ്ച് വർഷം തടവിന് ശിക്ഷിക്കുകയും 13 വയസ്സിന് താഴെയുള്ള കുട്ടികളെ 20 വയസ്സ് തികയുന്നതുവരെ തടങ്കലിൽ പാർപ്പിച്ച് “ട്രെയിനിംഗ് സ്‌കൂളിലേക്ക്” അയക്കാനും നിർദേശിച്ചിട്ടുണ്ട് . ബംഗാളികളാണെന്ന് പറഞ്ഞാണ് മ്യാൻ മാറിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ചത്.
12 കുട്ടികളിൽ അഞ്ച് പേർ 13 വയസ്സിന് താഴെയുള്ളവരായിരുന്നു. ഇവർക്ക് രണ്ട് വർഷവും മുതിർന്ന കുട്ടികൾക്ക് മൂന്ന് വർഷവും ശിക്ഷ വിധിച്ചു. തിങ്കളാഴ്ച അവരെ "യുവജന പരിശീലന സ്കൂളിലേക്ക്" മാറ്റിയതായിയും റിപ്പോർട്ടുണ്ട്. പ്രായപൂർത്തിയായ എല്ലാവരേയും അഞ്ച് വർഷം തടവിലാക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
യുഎൻഎച്ച്സിആർ (യുഎൻ അഭയാർത്ഥി ഏജൻസി) റിപ്പോർട്ട് പ്രകാരം മ്യാൻമർ ആസ്ഥാനമായുള്ള അഭയാർത്ഥി ക്യാമ്പുകളിൽ നിന്ന് 2000-ലധികം രോഹിങ്ക്യകൾ പലായനം ചെയ്യാൻ ശ്രമിച്ചു. മ്യാൻമറിന്റെ 1982 ലെ പൗരത്വ നിയമത്തിന് കീഴിൽ അവർക്ക് നിയമപരമായി അംഗീകാരമില്ല. അടിസ്ഥാന സേവനങ്ങളിലും, സഞ്ചാര സ്വാതന്ത്ര്യത്തിലും ഇവർക്ക് പരിമിതികൾ ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രാദേശിക റിപ്പോർട്ടുകൾ പ്രകാരം 1800 ലധികം രോഹിങ്ക്യകൾ ക്യാമ്പുകളിൽ നിന്ന് പലായനം ചെയ്യാനുള്ള ശ്രമത്തിൽ അറസ്റ്റിലായിട്ടുണ്ട്, അതിൽ കുട്ടികളും ഉൾപ്പെടുന്നു.
അഭയാർത്ഥി ക്യാമ്പുകളിൽ നിന്നുള്ള റോഹിങ്ക്യകൾ മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും അപകടകരമായ കടൽ യാത്രകൾ നടത്തുന്നത് പതിവാണ്. അവർക്കു അവിടെ അവർക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ കഴിയുമെന്ന് അവർ വിശ്വസിക്കുന്നു. ആഴ്‌ചകളോളം ബോട്ട് കടലിൽ ഒഴുകിയതിനെ തുടർന്ന് 185 റോഹിങ്ക്യകൾ കഴിഞ്ഞ മാസം അവസാനം ഇന്തോനേഷ്യയുടെ വടക്കേ അറ്റത്തുള്ള ആഷെ പ്രവിശ്യയിൽ എത്തിയത്.
https://www.facebook.com/Malayalivartha























