സന്തോഷം സെക്കൻഡുകൾക്കുള്ളിൽ തീയും നിലവിളിയുമായി മാറുന്ന ഭയാനക ദൃശ്യങ്ങൾ; നേപ്പാൾ വിമാന അപകടത്തിന്റെ ലൈവ് വീഡിയോ ഫേസ്ബുക്കിൽ; സ്ട്രീമിംഗ് നടത്തിയത് മരിച്ച സോനു ജയ്‌സ്വാൾ; ; സെൽഫോൺ വിമാന അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്തു

നേപ്പാളിൽ തകർന്ന യെതി എയർലൈൻസ് വിമാന ദുരന്തത്തിന്റെ തത്സ്മയ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. അപകടത്തിന്റെ അവസാന നിമിഷങ്ങൾ യാത്രക്കാരിൽ ഒരാൾ ഫേസ്‌ബുക്കിൽ ലൈവ് ആയി സംപ്രേഷണം ചെയ്തിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഉത്തർപ്രദേശിലെ ഗാസിപൂരിൽ നിന്നുള്ള സോനു ജയ്‌സ്വാൾ (29), അനിൽ രാജ്ഭർ (28), വിശാൽ ശർമ്മ (23), അഭിഷേക് സിംഗ് കുശ്വാഹ (23) എന്നിവർ ജനുവരി 13 ന് കാഠ്മണ്ഡുവിൽ വന്നിറങ്ങി പശുപതിനാഥ് ക്ഷേത്രത്തിൽ പൂജ നടത്തിയ ശേഷം പാരാഗ്ലൈഡിംഗിനായി പൊഖാറയിലേക്ക് പോകുകയായിരുന്നു. പൊക്കാറാ നഗരത്തിലെ പുതിയതായി ആരംഭിച്ച വിമാനത്താവളത്തിലേക്ക് വിമാനം പറന്നിറങ്ങുമ്പോൾ സോനു ജൈസ്വാൾ തന്റെ ഫേസ്ബുക്കിൽ ലൈവ് സ്ട്രീമിംഗ് നടത്തിയിരുന്നു.
ഈ വീഡിയോയിൽ, വീടുകൾക്ക് മുകളിലൂടെ വിമാനം പറന്നിറങ്ങുമ്പോൾ അതിനുള്ളിലെ യാത്രക്കാർ പരസ്പരം പുഞ്ചിരി കൈമാറുന്നത് കണാം. ജെയ്സ്വാളിന്റെ തോളിനു മുകളിലായി യതി എയർലൈൻസിന്റെ ലോഗോയും ദൃശ്യമാണ്. അതുപോലെ വിമാനത്തിനകത്തെ ട്രേയുടെ മേൽ ഒരു നേപ്പാളി ഇൻഷുറൻസ് കമ്പനിയുടെ പരസ്യവും കാണാം.
1.30 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ താഴെ പൊഖാറ പട്ടണത്തെ കാണിക്കുമ്പോൾ 'മൗജ് കർ ദി' (ഇത് ശരിക്കും രസകരമാണ്) അവരിൽ ഒരാളെ ആവേശത്തോടെ വിളിച്ചുപറയുന്നത് കേൾക്കാം. 58 സെക്കൻഡുകൾക്ക് ശേഷം, വിമാനം ഇടത്തേക്ക് കുത്തനെ തിരിയുന്നതും പിന്നീട് തകർന്ന് തീജ്വാലകളായി മാറുന്നതും വീഡിയോയിൽ കാണാം. ഫോൺ ക്യാമറ ഉരുളുന്നത് തുടരുമ്പോൾ, അടുത്ത 30 സെക്കൻഡിനുള്ളിൽ അതിന് ചുറ്റും ഉയരുന്ന തീജ്വാലകളുടെ ദൃശ്യങ്ങൾ ലഭിച്ചു.
സോനുവിന്റെ എഫ്ബി പ്രൊഫൈലിലാണ് വീഡിയോ തത്സമയം, ബന്ധുവായ രജത് ജയ്‌സ്വാൾ സ്ഥിരീകരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇവർ നാല് പേരും അപകടത്തിൽ മരിച്ചു. വിമാനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് സെൽഫോൺ കണ്ടെടുത്തു എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
സോനു ജയ്‌സ്വാൾ ഒരു മദ്യവ്യാപാരിയായിരുന്നു, അനിൽ രാജ്ഭറും അഭിഷേക് കുശ്വാഹയും ഗാസിപൂരിലെ സഹൂറാബാദിലും അലവൽപൂരിലും ജൻ സേവാ കേന്ദ്രങ്ങൾ നടത്തിയിരുന്നു. ഇരുചക്ര വാഹന ഏജൻസിയിൽ ഫിനാൻസ് ഉദ്യോഗസ്ഥനായിരുന്നു വിശാൽ ശർമ.
കാഠ്മണ്ഡുവിൽ നിന്നുള്ള ഇരട്ട എഞ്ചിൻ എടിആർ 72 വിമാനം പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊഖാറയിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് തകർന്നു. 72 യാത്രക്കാരിൽ 15 പേർ വിദേശികളായിരുന്നു. ചുരുങ്ങിയത് 68 പേരെങ്കിലും മരണമടഞ്ഞതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നാണ് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി പറയുന്നത്.
താഴ്ന്നു വന്ന വിമാനം അന്തരീക്ഷത്തിൽ ഇളകിയാടുന്നത് വീടിന്റെ ടെറസിന്മേൽ ഇരുന്ന കണ്ടതായി ഒരു ദൃക്സാക്ഷി പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് കനത്ത പുകയുയർന്നത് രക്ഷാപ്രവർത്തനങ്ങൾക്ക് ആദ്യഘട്ടത്തിൽ പ്രതിബന്ധം സൃഷ്ടിച്ചതായി സംഭവസ്ഥലത്തേക്ക് എത്തിയ മറ്റൊരു പ്രദേശവാസിയും പറഞ്ഞു. മാത്രമല്ല, അഗ്‌നിനാളങ്ങൾക്ക് കനത്ത ചൂടായതിനാൽ ആർക്കും അതിനടുത്തേക്ക് പോകാൻ കഴിയുമായിരുന്നില്ല. അകത്തു നിന്ന് രക്ഷിക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള നിലവിളി ഉയരുന്നുണ്ടായിരുന്നെങ്കിലും നിസ്സഹായരായി നിൽക്കുവാനെ തങ്ങൾക്ക് കഴിഞ്ഞുള്ളു എന്നും കൂട്ടിച്ചേർത്തു.
വിമാനത്തിന്റെ ഒരു ഭാഗംകുന്നിൻ ചരുവിലണ്. മറ്റൊരുബ് ഭാഗ്മ് സേതി നദിയുടെ ഇടുക്കിലേക്ക് പതിക്കുകയായിരുന്നു. പല മൃതദേഹങ്ങളും തിരിച്ചറിയാൻ ആകാത്ത വിധം കരിഞ്ഞിരുന്നു. പ്രമുഖ റഷ്യൻ ട്രാവൽ ബ്ലോഗറായ എലെന ബാൻഡുറുവും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. മറ്റു മൂന്ന് റഷ്യക്കാരും മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. അഞ്ച് ഇന്ത്യാക്കാർ ഉൾപ്പടെ 15 വിദേശികളായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്.
https://www.facebook.com/Malayalivartha























