ഇന്ത്യയെ കോപ്പിയടിച്ച് പാക് സൈനിക മേധാവിയെ തള്ളിപ്പറഞ്ഞ് ഇമ്രാൻ ഖാൻ... നെഞ്ച് വിരിച്ച് നമ്മുടെ രാജ്യം

യുക്രെയിനിൽ റഷ്യ അധിനിവേശം നടത്തിയ സമയത്ത് താൻ പാക് സൈനിക മേധാവിയായിരുന്ന ജനറൽ ബജ്വയുടെ ആവശ്യം നിരസിച്ചതായി പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. റഷ്യ യുക്രെയിനിൽ അധിനിവേശം ആരംഭിച്ചപ്പോൾ പാക് പ്രധാനമന്ത്രി പുടിനുമായി കൂടിക്കാഴ്ച നടത്താൻ മോസ്‌കോയിലായിരുന്നു.
ഇവിടെ നിന്നും തിരികെ പാകിസ്ഥാനിലെത്തിയപ്പോൾ തന്നോട് റഷ്യയെ അപലപിച്ചു കൊണ്ട് പ്രസ്താവന നടത്താൻ സൈനിക മേധാവി ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യ അങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന ചോദ്യമാണ് ഇമ്രാൻ ഉയർത്തിയത്. ഇന്ത്യയുടെ നിലപാട് ചൂണ്ടിക്കാട്ടിയാണു അഭിപ്രായം പറഞ്ഞതെന്നും ഇമ്രാൻ വെളിപ്പെടുത്തി.
അമേരിക്കയുടെ പങ്കാളിയെന്ന വിശേഷണമുണ്ടായിട്ടും ഇന്ത്യ റഷ്യയുടെ ആക്രമണത്തെ അപലപിച്ചില്ലെന്നും ഇമ്രാൻ പറഞ്ഞു. അതേ പാതയിൽ താനും നിഷ്പക്ഷ നിലപാട് സ്വീകരിച്ചുവെന്നും ഇമ്രാൻ ഖാൻ അവകാശപ്പെടുന്നു. എന്നാൽ, അമേരിക്കയെ സന്തോഷിപ്പിക്കുന്നതിനായി ജനറൽ ബജ്വ സ്വന്തം നിലയ്ക്ക് റഷ്യയെ അപലപിച്ചതായും ഇമ്രാൻ പറഞ്ഞു. താൻ പാകിസ്ഥാന്റെ താത്പര്യം ഉയർത്തിപ്പിടിക്കാനാണ് ശ്രമിച്ചത്.
യുക്രെയ്ന് എതിരെ ‘പ്രത്യേക സേനാദൗത്യത്തിന്’ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഉത്തരവിട്ട ദിവസം റഷ്യ സന്ദർശിച്ചതിനെ ഇമ്രാൻ ന്യായീകരിച്ചു. ‘‘ഇന്ത്യയ്ക്കു നൽകുന്നപോലെ കുറഞ്ഞ നിരക്കിൽ ഗോതമ്പും എണ്ണയും പാക്കിസ്ഥാനും തരണമെന്നു ബോധ്യപ്പെടുത്താനാണു റഷ്യയിൽ പോയത്.
എന്നാൽ സൈനിക മേധാവി ഈ അവസരം അമേരിക്കയുടെ പ്രീതി പിടിച്ചുപറ്റാനാണ് ഉപയോഗിച്ചത് എന്നും ഇമ്രാൻ കുറ്റപ്പെടുത്തി. റഷ്യ - യുക്രെയിൻ പ്രശ്നത്തിൽ ഇന്ത്യൻ നിലപാടിനെ കുറിച്ചുള്ള ഇമ്രാൻ ഖാന്റെ നിലപാട് പൂർണമായും ശരിയല്ല. പലതവണ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതേ ആവശ്യത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യ, യുക്രെയിൻ ഭരണതലവൻമാരുമായി സംസാരിച്ചിട്ടുമുണ്ട്. കഴിഞ്ഞ വർഷം ഉസ്‌ബെക്കിസ്ഥാനിൽ നടന്ന വാർഷിക SCO ഉച്ചകോടിക്കിടെ സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് പുടിനോട് നേരിട്ട് അഭ്യർത്ഥിക്കുവാൻ മോദി തയ്യാറായിരുന്നു. അമേരിക്കൻ മാദ്ധ്യമങ്ങളടക്കം ഇതിന് വലിയ പ്രാധാന്യമാണ് നൽകിയത്.
റഷ്യയുടെ പിന്തുണയോടെ, ഇന്ത്യ നാണ്യപ്പെരുപ്പ നിരക്ക് 7.5 ശതമാനത്തിൽ നിന്ന് 5.5 ശതമാനമായി കുറച്ചു. പാക്കിസ്ഥാന്റെ നാണ്യപ്പെരുപ്പം 12ൽ നിന്ന് 30 ശതമാനമായി ഉയർന്നു’’ എന്നും ഇമ്രാൻ ഖാൻ ചൂണ്ടിക്കാട്ടി. തന്നെ അധികാരത്തിൽ നിന്നു പുറത്താക്കിയതിന്റെയും പാക്കിസ്ഥാനിലെ ഇപ്പോഴത്തെ പ്രതിസന്ധിയുടെയും ഉത്തരവാദിത്തം ജനറൽ ബജ്‍വയ്ക്കാണെന്നും ഇമ്രാൻ ആരോപിച്ചു.
നിയമവാഴ്ചയില്ലെങ്കിൽ പാകിസ്താന് ഭാവിയില്ലെന്ന് ഇമ്രാൻ പറഞ്ഞു. നിയമവാഴ്ചയുള്ളതിനാലാണ് ഇന്ത്യ പുരോഗതിനേടിയതെന്നും പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിയുടെ നേതാവുകൂടിയായ അദ്ദേഹം അഭിപ്രായപ്പെട്ടു. പി.എം.എൽ.-എൻ. പാർട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യം അവരെ നിയന്ത്രിക്കുന്ന സൈന്യത്തിന്റെ പിന്തുണയോടെ രാഷ്ട്രീയത്തിൽനിന്ന് തന്നെ പുറത്താക്കാൻ നോക്കുകയാണെന്നും ഇമ്രാൻ ആരോപിച്ചു.
https://www.facebook.com/Malayalivartha























