സ്കോട്‌ലൻഡിന്റെ ഭരണാധികാരിയായ നിക്കൊള സ്റ്റര്‍ജന്‍ രാജി ഇന്നലെ പ്രഖ്യാപിച്ചു.... തന്റെ പാര്‍ട്ടിയായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ്.എന്‍.പി.) പുതിയ നേതാവിനെ കണ്ടെത്തുവോളം ഫസ്റ്റ് മിനിസ്റ്ററായി തുടരും, സ്‌കോട്ലന്‍ഡിന്റെ ഭരണാധികാരിയാകുന്ന ആദ്യ വനിതയാണ് സ്റ്റര്‍ജന്‍

സ്കോട്‌ലൻഡിന്റെ ഭരണാധികാരിയായ നിക്കൊള സ്റ്റര്‍ജന്‍ രാജി ഇന്നലെ പ്രഖ്യാപിച്ചു.... സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ്.എന്‍.പി.) പുതിയ നേതാവിനെ കണ്ടെത്തുവോളം ഫസ്റ്റ് മിനിസ്റ്ററായി തുടരും
സ്‌കോട്ലന്‍ഡിന്റെ ഭരണാധികാരിയായ (ഫസ്റ്റ് മിനിസ്റ്റര്‍) നിക്കൊള സ്റ്റര്‍ജന്‍ ബുധനാഴ്ച അപ്രതീക്ഷിതമായി രാജിപ്രഖ്യാപിച്ചു. 2014 മുതല്‍ സ്‌കോട്ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്ററാണ് അവര്‍.
തന്റെ പാര്‍ട്ടിയായ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി (എസ്.എന്‍.പി.) പുതിയ നേതാവിനെ കണ്ടെത്തുവോളം ഫസ്റ്റ് മിനിസ്റ്ററായി തുടരുമെന്ന് അവര്‍ പറഞ്ഞു. 2026-ല്‍ നടക്കുന്ന അടുത്ത തിരഞ്ഞെടുപ്പുവരെ എം.പി.യായും തുടരും. സ്‌കോട്ലന്‍ഡിന്റെ ഭരണാധികാരിയാകുന്ന ആദ്യ വനിതയാണ് 52 വയസ്സുള്ള സ്റ്റര്‍ജന്‍.
അധികാരമേറ്റപ്പോള്‍ മുതല്‍ ബ്രിട്ടനില്‍ നിന്ന് സ്‌കോട്ലന്‍ഡിനെ വേര്‍പെടുത്തി സ്വതന്ത്ര രാജ്യമാക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. എന്നാല്‍, ഇതിനായി നടത്തിയ ഹിതപരിശോധനയില്‍ ഭൂരിഭാഗം സ്‌കോട്ലന്‍ഡുകാരും ബ്രിട്ടനില്‍ തുടരുന്നതിനെ അനുകൂലിച്ചിരുന്നു.
https://www.facebook.com/Malayalivartha























