വരുന്ന ഏപ്രിൽ 14 ന് ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തുമെന്നാണ് റോയിട്ടേഴ്സിന്റെ പ്രവചനം..ഇന്ത്യ ഇക്കാര്യം അംഗീകരിക്കാൻ അടുത്ത സെൻസസ് പൂർത്തിയാകും വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റോയിട്ടേഴ്സ് പറയുന്നത്..

കൃത്യം രണ്ട് മാസത്തിനകം ഇന്ത്യ ലോകത്ത് ഏറ്റവുമധികം ജനങ്ങൾ ഉള്ള രാജ്യമാകുമെന്ന് പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട്. വരുന്ന ഏപ്രിൽ 14 ന് ചൈനയെ മറികടന്ന് ഇന്ത്യ മുന്നിലെത്തുമെന്നാണ് റോയിട്ടേഴ്സിന്റെ പ്രവചനം. ഐക്യരാഷ്ട്രസഭയുടെ അടക്കം ജനസംഖ്യ പ്രവചന കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതെന്ന് റോയിട്ടേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. 2023 ഏപ്രിൽ 14 ന് ഇന്ത്യയിലെ ജനസംഖ്യ 142 കോടി ആയിരിക്കുമെന്നാണ് റോയിട്ടേഴ്സ് പറയുന്നത്.ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമയാി ഏപ്രിലിൽ മാറുമെങ്കിലും ഇക്കാര്യം ഇന്ത്യ ഔദ്യോഗികമായി സ്ഥിരീകരിക്കാൻ വൈകുമെന്നും റോയിട്ടേഴ്സ് റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. ഇന്ത്യ ഇക്കാര്യം അംഗീകരിക്കാൻ അടുത്ത സെൻസസ് പൂർത്തിയാകും വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് റോയിട്ടേഴ്സ് പറയുന്നത്. കൊവിഡ് മഹാമാരി കാരണം മുടങ്ങിയ സെൻസസ് എപ്പോൾ ആരംഭിക്കുമെന്ന് കേന്ദ്രം ഇനിയും വ്യക്തമാക്കിയിട്ടില്ല.ചൈനയിൽ ഏതാനും വർഷങ്ങളായി ജനസംഖ്യ കുറയുന്നതാണ് ഇന്ത്യ മുന്നിലെത്താനുള്ള കാര്യമെന്നാണ് റോയിട്ടേഴ്സ് ചൂണ്ടികാട്ടുന്നത്.
ചൈനയിൽ അടുത്ത കാലത്ത് ജനസംഖ്യ കുറയുമ്പോൾ ഇന്ത്യയിൽ ചെറിയ വർധനവാണ് ഇക്കാര്യത്തിലുണ്ടായത്. ഇന്ത്യയിൽ വർഷം ഒരു ശതമാനത്തോളം ജനസംഖ്യ വർധന രേഖപ്പെടുത്തുന്നുണ്ടെന്നാണ് റോയിട്ടേഴ്സ് ചൂണ്ടികാട്ടിയത്.ഇന്ന് ലോകത്ത് വെച്ച് നോക്കിയാല്‍ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമാണ് ചൈന.ചൈന കഴിഞ്ഞാല്‍ പിന്നീട് രണ്ടാം സ്ഥാനത്ത് വരുന്നത് ഇന്ത്യയാണ്.ഇന്ത്യയില്‍ പണ്ടുകാലത്ത് മിക്ക കുടുംബങ്ങളിലും അഞ്ചിലധികം കുട്ടികള്‍ ഉണ്ടായിരുന്ന അവസ്ഥയുണ്ട്. അന്നത്തെ സ്ത്രീകളാരും തന്നെ പ്രസവം നിര്‍ത്തിയിരുന്നില്ല. കാരണം. കുട്ടികളുടെ എണ്ണത്തിനൊത്ത് അവരെ പണിക്ക് വിട്ട് വീട്ടിലെചെലവ് കഴിക്കാം എന്ന മനോഭാവവും അന്നത്തെ പല കുടുംബങ്ങള്‍ക്കും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട്, കുടുംബാസൂത്രണ പദ്ധതികളും മറ്റും ഒരു പരിധിവരെ ഇത്തരം രീതികളെ നിയന്ത്രിച്ചു എന്നുവേണം പറയുവാന്‍.ജനസംഖ്യകരൂടുംതോറും അതിനനുസരിച്ച് റിസോര്‍സസ് എല്ലാവരിലേയ്ക്കും എത്താതിരിക്കുന്നു എന്നത് വലിയൊരു പ്രശ്‌നമാണ്. ചിലര്‍ക്ക് കൃത്യമായ ആരോഗ്യ പരിപാലനം പോലും ലഭിച്ചെന്നു വരികയില്ല.ജനസംഖ്യ കൂടുംതോറും ഭൂമിയില്ലാത്ത പ്രശ്‌നവും വീടില്ലാത്ത പ്രശ്‌നവും കൂടുന്നു. ഭക്ഷ്യക്ഷാമം കൂടുന്നു, എന്തിനുപരി പൊല്ല്യൂഷന്‍ പോലും കൂടുന്നു. ഇത് മൊത്തത്തിലുള്ള ആവസവ്യവസ്ഥയെപ്പോലും ബാധിക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെ വികസനത്തെപോലും ജനസംഖ്യയ്ക്ക് സ്വാധീനിക്കുവാന്‍ കഴിയും എന്നതാണ് സത്യം, ലോകത്തില്‍വെച്ച് നോക്കിയാല്‍ തന്നെ ഇന്ത്യയാണ് ആദ്യമായി കുടുംബാസൂത്രണ പദ്ധതി ആവിഷ്‌കരിച്ചത്.
അതും 1952ല്‍. പിന്നീട്, 2000ത്തില്‍ നാഷ്ണല്‍ പോലുലേഷന്‍ പോളിസിയും അവിഷ്‌കരിക്കുകയുണ്ടായി. ഇതിലൂടെയെല്ലാം പ്രജനനം കുറയ്ക്കുക എന്നതാണ് ലക്ഷ്യമിട്ടിരുന്നത്.കൂടാതെ, അടുപ്പിച്ച് ഒരു സ്ത്രീ പ്രസവിച്ചാല്‍ അത് അമ്മയുടെ ആരോഗ്യത്തിനും നല്ലതല്ല.അതിനാല്‍ തന്നെ, ആദ്യപ്രസവത്തിനുശേഷം, കുറഞ്ഞത് മൂന്ന് വര്‍ഷമെങ്കിലും ഗ്യാപ് വേണ്ടത് അനിവാര്യമായ കാര്യമാണ്. എന്നാല്‍ മാത്രമാണ്. അമ്മയുടെ ആരോഗ്യം നിലനില്‍ക്കുന്നതിനും അതുപോലെ, ആദ്യത്തെ കുട്ടിയ്ക്ക് വേണ്ട വിധത്തില്‍ പരിചരണം ലഭിക്കുന്നതിനും സഹായിക്കുകയുള്ളൂ.ഓരോ വര്‍ഷവം ഇത്തരത്തില്‍ അവബോധം ജനങ്ങളിലേയ്ക്ക് എത്തിയതിന്റെ ഭാഗമായിതന്നെയാണ് ഇന്ന് ജനങ്ങള്‍ പ്രസവം നിര്‍ത്തുന്നതിനെക്കുറിച്ചും, അതുപോലെ, കോണ്ടം, ഓറല്‍ കോണ്‍ട്രാസെപ്റ്റീവ് പില്‍സ് എന്നിവയെ്‌ലാം ഉപയോഗിക്കുവാന്‍ ആരംഭിച്ചതും.
അതുപോലെ ചിലര്‍ കോപ്പര്‍ ടീ ഉപയോഗിക്കുവാനും കുട്ടികള്‍ ഇനി തീരെ വേണ്ട എന്ന് ആഗ്രഹിക്കുന്നവരാണെങ്കില്‍ ട്യൂബക്ടമി ശസ്ത്രക്രിയയും പുരുഷന്‍മാര്‍ക്കാണെങ്കില്‍ വാസക്ടമിയും നിലവില്‍ ഉണ്ട്. അതുപോലെതന്നെ, ലാപ്രോസ്‌കോപ്പി, പോസ്റ്റ് പാര്‍ട്ടം സ്റ്ററിലൈസേഷന്‍, മിനി ലാപ്രോട്ടറി എന്നിവയും ലഭ്യമാണ്. ഇത്തരം ചികിത്സകള്‍ താലൂക്ക്, ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളജുകളിലും ലഭ്യമായ കാര്യമാണ്. അതുപോലെ പുരുഷന്മാര്‍ക്ക് വേണ്ട ചികിത്സയും ഇവിടെ നിന്നും ലഭിക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha























