ഫെബ്രുവരി 21ന് ചേരുന്ന പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ പുട്ടിൻ വാർഷിക അഭിസംബോധന നടത്തും...ഏതാണ്ട് ഒരു വർഷം മുൻപ് പുടിന് ഏറെ പ്രതീക്ഷകളായിരുന്നു.... നാറ്റോയിൽ ചേരാൻ കാത്തിരിക്കുന്ന യുക്രെയിനെ വിരട്ടുക മാത്രമായിരുന്നില്ല പുടിന്റെ ലക്ഷ്യം.... സൈനികമായി താരത്യമ്യേന ദുർബലമായ യുക്രെയിനെ ദിവസങ്ങൾക്കുള്ളിൽ കീഴടക്കി തന്നെ അനുകൂലിക്കുന്ന ഒരു പാവ സർക്കാരിനെയും പ്രതിഷ്ഠിച്ചു മടങ്ങുക എന്നതായിരുന്നുഉദ്ദേശ്യം...

യുക്രെയിൻ അധിനിവേശം ആരംഭിച്ചിട്ട് ഫെബ്രുവരി 24ന് ഒരു വർഷം തികയുകയാണ്, യുക്രെയ്ൻ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തിൽ ഉയർന്നുവരുന്ന ചോദ്യങ്ങൾക്കു പുതുമയൊന്നുമില്ല. തന്ത്രപ്രധാന മേഖലകളിൽ ചെറു രാജ്യങ്ങളും വൻശക്തികളും തമ്മിൽ നടക്കുന്ന സംഘർഷങ്ങളും ആദ്യമായല്ല കേൾക്കുന്നത്. ശീതയുദ്ധകാലത്ത് അതിനു പ്രത്യയശാസ്ത്ര മാനങ്ങൾ ഉണ്ടായിരുന്നു എന്നു മാത്രം. സോവിയറ്റ് യൂനിയന്റെ തകർച്ചക്കുശേഷം അതിനും മാറ്റങ്ങൾ വന്നു. പേരിനോടൊപ്പം കമ്യൂണിസം ഉണ്ടെങ്കിലും വളരെ പ്രകടമായ മുതലാളിത്ത പ്രവണതകൾ ചൈനീസ് ഭരണകൂടം നിലനിർത്തിയിരുന്നു എന്നത് രഹസ്യമായ കാര്യമല്ല. തകർച്ചക്കുശേഷം റഷ്യയും ആ പാത തന്നെയാണ് സ്വീകരിച്ചുവന്നിരുന്നത്.അതിന്റെ തുടർച്ചയെന്നോണമെന്ന് ഇപ്പോൾ നടക്കുന്ന യുദ്ധങ്ങൾ എല്ലാം, യുക്രെയിൻ അധിനിവേശം ആരംഭിച്ചിട്ട് ഫെബ്രുവരി 24ന് ഒരു വർഷം തികയാനിരിക്കെ റഷ്യയിൽ അസാധാരണ പാർലമെന്റ് യോഗം ചേരാനൊരുങ്ങുന്നു. പാർലമെന്റിന്റെ ഇരുസഭകളും ഫെബ്രുവരി 22ന് രാവിലെയും വൈകിട്ടുമായി യോഗങ്ങൾ ചേരും. കിഴക്കൻ യുക്രെയിനിലെ സെപൊറീഷ്യ, ഖേഴ്സൺ, ലുഹാൻസ്ക്, ഡൊണെസ്ക് പ്രവിശ്യകളെ റഷ്യൻ ഫെഡറേഷനിൽ സംയോജിപ്പിക്കുന്നതിനുള്ള നിയമങ്ങൾ അംഗീകരിക്കുന്നതടക്കമുള്ളവ ചർച്ച ചെയ്യാനാണ് യോഗങ്ങൾ എന്നാണ് വിവരം.
നാല് പ്രവശ്യകൾ റഷ്യയുടെ ഭാഗമായെന്ന് പ്രസിഡന്റെ വ്ലാഡിമിർ പുട്ടിൻ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചെങ്കിലുംപാശ്ചാത്യ രാജ്യങ്ങളും ഐക്യരാഷ്ട്ര സംഘനയും ഇത് അംഗീകരിച്ചിട്ടില്ല. അതേ സമയം, ഫെബ്രുവരി 21ന് ചേരുന്ന പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിൽ പുട്ടിൻ വാർഷിക അഭിസംബോധന നടത്തും.ഏതാണ്ട് ഒരു വർഷം മുൻപ് പുടിന് ഏറെ പ്രതീക്ഷകളായിരുന്നു. നാറ്റോയിൽ ചേരാൻ കാത്തിരിക്കുന്ന യുക്രെയിനെ വിരട്ടുക മാത്രമായിരുന്നില്ല പുടിന്റെ ലക്ഷ്യം. സൈനികമായി താരത്യമ്യേന ദുർബലമായ യുക്രെയിനെ ദിവസങ്ങൾക്കുള്ളിൽ കീഴടക്കി തന്നെ അനുകൂലിക്കുന്ന ഒരു പാവ സർക്കാരിനെയും പ്രതിഷ്ഠിച്ചു മടങ്ങുക എന്നതായിരുന്നു പുടിന്റെ ഉദ്ദേശ്യം.റഷ്യയ്ക്ക് അകത്ത് മാത്രമല്ല, മേഖലയിലാകെ തന്റെ അധീശത്തം അതുവഴി ഉറപ്പിക്കാനാവുമെന്നും പുടിൻ കരുതി.റഷ്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളും ഇതിനെ പിന്താങ്ങുന്നതായിരുന്നു. റഷ്യൻ സൈന്യം അധിനിവേശം നടത്തിയാൽ, യുക്രെയിൻ പൗരന്മാരുടെ പിന്തുണ ഉണ്ടാകുമെന്ന് വരെ അവർ റിപ്പോർട്ട് ചെയ്തു. എന്നാൽ, യാഥാർത്ഥ്യം മറ്റൊന്നായിരുന്നു.
യുക്രെയിൻ ജനത മറ്റ് അഭിപ്രായ വ്യത്യാസങ്ങൾ ഒക്കെയും മാറ്റിവച്ച് രാജ്യത്തിനായി ഒറ്റക്കെട്ടായി നിന്നപ്പോൾ, പാശ്ചാത്യ ശക്തികൾ ആയുധ സഹായവുമായി ഓടിയെത്തിയപ്പോൾ, റഷ്യയ്ക്ക് അടി പതറുകയായിരുന്നു.ഏതാനും ദിവസങ്ങൾക്കൊണ്ട് അവസാനിപ്പിക്കാം എന്ന് കരുതിയ യുദ്ധം ഒരു വർഷമായി തുടരുമ്പോൾ അവിടെ ദൃശ്യമാകുന്നത് വൻ ശക്തി എന്ന അവകശപ്പെടുന്ന റഷ്യയുടെ പരാജയം തന്നെയാണ്.
എന്നാൽ, അമേരിക്കയുടെ ജോയിന്റ് ചീഫ്സ് ചെയർമാൻ,ജനറൽ മാർക്ക് മില്ലി പറയുന്നത് റഷ്യ ഇതിനോടകം തോറ്റു കഴിഞ്ഞു എന്നു തന്നെയാണ്. ദിവസങ്ങൾക്കുള്ളിൽ യുക്രെയിനെ കീഴടക്കാമെന്നും, നാറ്റോ സഖ്യത്തെ ഭിന്നിപ്പിക്കാമെന്നും ഒക്കെയായിരുന്നു പുടിന്റെ ആഗ്രഹങ്ങൾ എന്നും അമേരിക്കൻ സൈനിക മേധാവി പറയുന്നു.യാതോരു പ്രകോപനവും ഇല്ലാതെ യുക്രെയിൻ അധിനിവേശം നടത്തിയ റഷ്യ ഇപ്പോൾ അതിന്റെ വില നൽകുകയാണെന്നും ബ്രസ്സൽസിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന് ലോകമാകമാനം ഒരു ഭ്രഷ്ട് കല്പിച്ച രാഷ്ട്രമായി മാറിയിരിക്കുന്നു റഷ്യ. അതേസമയം, ലോകം മുഴുവൻ മാതൃകയാക്കുകയാണ് യുക്രെയിൻ ജനതയുടെ ചങ്കൂറ്റം, അദ്ദേഹം തുടർന്നു. കഴിഞ്ഞ ഡിസംബറിൽ തന്നെ യു കെ സൈനിക മേധാവിയും ഇത് പറഞ്ഞിരുന്നു.
റഷ്യ തോൽക്കുകയാണെന്നും, സ്വതന്ത്ര ലോകം വിജയിക്കുകയാണെന്നുമായിരുന്നു അന്ന് അഡ്‌മിറൽ സർ ടോണി റഡാകിൻ പറഞ്ഞത്.അതിനിടയിൽ, പരാജയത്തിന്റെ കയ്‌പ്പ് രുചിച്ച പുട്ടിൻ അന്തിമ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നു. അമേരിക്കൻ വ്യോമാതിർത്തിയോട് ചേർന്നുള്ള ബേറിങ് കടലിനുമുകളിലെ ആകാശത്തിൽ റഷ്യയുടെ മിസൈൽ വാഹക വിമാനങ്ങൾ വട്ടമിട്ട് പറന്നതായ റിപ്പോർട്ടുകൾ പുറത്തു വന്നു. ഒപ്പം മുപ്പതോളം ഫൈറ്റർ ജറ്റുകളും ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha























