നട്ടം തിരിഞ്ഞ് പാക്കിന് ഇരുട്ടടിയുമായി ചൈന! പേടിച്ചരണ്ട് ഷീ ജിങ് പിംഗ്... ചൈനയും പാക്കിസ്ഥാനെ കൈവിട്ടു

കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന പാകിസ്ഥാനിൽ നയതന്ത്ര തലത്തിൽ പുതിയ നടപടി സ്വീകരിച്ച് ചൈന. രാജ്യത്തെ തങ്ങളുടെ എംബസിയുടെ ഒരു വിഭാഗത്തിന്റെ പ്രവർത്തനം നിർത്തി വെച്ചതായി ചൈന അറിയിച്ചു. പാക്കിസ്ഥാനിലെ എംബസ്സിയിലെ കോൺസുലർ സെക്‌ഷൻ അടച്ചുപൂട്ടി ചൈന. എംബസിയുടെ കോൺസുലർ വിഭാഗത്തിനാണ് ചൈന പൂട്ടിട്ടത്.
പാകിസ്ഥാനിലെ ഭീകരപ്രവർത്തനങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്തുള്ള നയതന്ത്ര പ്രിതിനിധികൾക്കും പൗരന്മാർക്കും കർശന സുരക്ഷാ നിർദേശം നൽകിയതിന് പിന്നാലെയാണ് ചൈനയുടെ പുതിയ നീക്കമുണ്ടായത്. സാങ്കേതിക കാരണങ്ങൾ കാരണമാണ് എംബസി പൂട്ടിയതെന്നാണ് വിശദീകരണം.
സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാക്കിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പു നൽകി ദിവസങ്ങൾക്കകമാണ് എംബസ്സിയിലെ ഒരു വകുപ്പ് അടച്ചുപൂട്ടുന്നത്. പഠന, വിനോദ, വ്യാപാര യാത്രകൾ, വീസ അനുവദിക്കൽ തുടങ്ങിയവ നിയന്ത്രിക്കുന്ന എംബസി വിഭാഗമാണ് ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ അടഞ്ഞുകിടക്കുമെന്ന് ചൈന വെബ്സൈറ്റ് മുഖാന്തരം അറിയിച്ചത്.
സാങ്കേതികമായ തകരാർ മൂലമാണ് എംബസി സെക്ഷന്റെ പ്രവർത്തനം നിർത്തലാക്കിയത് എന്നാണ് ചൈനയുടെ ഔദ്യോഗിക വിശദീകരണം. ഫെബ്രുവരി 13 മുതൽ എംബസി പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് അറിയച്ചതല്ലാതെ എന്താണ് ഇതിലേയ്ക്ക് നയിച്ച സാങ്കേതിക പ്രശ്നം എന്ന് ചൈന വ്യക്തമാക്കിയിട്ടില്ല.
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പിൽ എന്താണ് ‘സാങ്കേതിക പ്രശ്നമെന്ന്’ വ്യക്തമാക്കിയിട്ടില്ല. എത്രനാൾ അടച്ചിടുമെന്നും അറിയിച്ചിട്ടില്ല. ‘‘സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇസ്‌ലാമാബാദിലെ ചൈനീസ് എംബസ്സിയുടെ കോൺസുലർ സെക്‌ഷൻ 2023 ഫെബ്രുവരി 13 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്’’ – അറിയിപ്പിൽ പറയുന്നു.
പാകിസ്ഥാന് നിലവിൽ സാമ്പത്തിക,സൈനിക സഹായം നൽകി വരുന്ന ചുരുക്കം ലോകരാജ്യങ്ങളിൽ പ്രധാനിയാണ് ചൈന. അതിനാൽ നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ചൈനയുമായുള്ള നയതന്ത്ര ബന്ധത്തിന് എന്തെങ്കിലും തരത്തിൽ വിള്ളൽ വരുത്തുന്നത് പാകിസ്ഥാന് ഒട്ടും അഭികാമ്യമല്ല.
പാക്ക് താലിബാന്റെ ആസൂത്രണത്തിൽ പാക്കിസ്ഥാനിൽ ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. സർക്കാരുമായി ഒരു ഒത്തുതീർപ്പിനും പാക്ക് താലിബാൻ തയാറാകുന്നില്ല. മാത്രമല്ല, ചൈനയുടെ അഭിമാന പദ്ധതിയായ ചൈന – പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴി(സിപിഇസി)ക്കുവേണ്ടി പ്രവർത്തിക്കുന്ന ചൈനീസ് പൗരന്മാരെയും വിവിധ ഭീകരസംഘടനകൾ ലക്ഷ്യമിടുന്നു. കഴിഞ്ഞ ഏപ്രിലിൽ കറാച്ചിയിൽ മൂന്ന് ചൈനീസ് അധ്യാപകരെ വനിതാ ചാവേർ കൊലപ്പെടുത്തിയിരുന്നു.
പാകിസ്ഥാനെ ചൈനയുമായി റോഡ് -റെയിൽ-വ്യോമ മാർഗങ്ങളിൽ ബന്ധിപ്പിക്കുന്ന പദ്ധതി വഴി പാകിസ്ഥാന് സാമ്പത്തിക അഭിവൃദ്ധിയും ചൈനയ്ക്ക് ഇന്ത്യയുടെ മേൽ സൈനിക മുൻതൂക്കവും ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ ചൈനയുമായി നിരവധി സാമ്പത്തിക, സൈനിക കരാറുകളിലേർപ്പെട്ട ശ്രീലങ്കയ്ക്ക് സമാനമായി കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാൻ നിലവിൽ കടന്നു പോകുന്നത്.
ചൈനയെയും പാക്കിസ്ഥാനെയും ബന്ധപ്പെടുത്തി അറേബ്യൻ കടലിലേക്ക് റോഡ്, റെയിൽവേ, പൈപ്പ്‌ലൈനുകൾ, തുറമുഖങ്ങൾ എന്നിവ നിർമിക്കുന്ന 65 ബില്യൺ യുഎസ് ഡോളർ പദ്ധതിയാണ് സിപിഇസി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇൻഫ്രാസ്ട്രക്ചർ ഇനീഷ്യേറ്റീവ് (ബിആർഐ) പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥയെ വിപുലപ്പെടുത്തുകയും ആധുനീകരിക്കുകയും ചെയ്യുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.
https://www.facebook.com/Malayalivartha























