പേടിച്ച് വിറച്ച് ഉത്തര കൊറിയ,'ജൂ ഏ" മകളുടെ പേര്, മറ്റാർക്കും പാടില്ലെന്ന് കിം..പേര് ഒരാഴ്ചയ്ക്കുള്ളിൽ തിരുത്തണമെന്നും കാട്ടി പ്രാദേശിക ഭരണകൂടങ്ങൾ നോട്ടീസ് നൽകി..വിചിത്ര ഉത്തരവുമായി ഉത്തര കൊറിയ..

ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനെ അവിടുത്തെ ജനങ്ങൾക്ക് പേടിയാണ്, വളരെ വിചിത്രമായ നിയമങ്ങളും , ജീവിത രീതിയും കൊണ്ട് ഉത്തര കൊറിയ ജനത ബുദ്ധിമുട്ടുമ്പോൾ, കിം ന്റെ വാക്കുകൾക്കപ്പുറം , ഒരക്ഷരം പോലും മിണ്ടാൻ അവിടുത്തെ ആളുകൾക്ക് പേടിയാണ്,,കിം ന്റെ ശിക്ഷ രീതികൾ വളരെ ക്രൂരവും മനുഷ്യത്യ രഹിതവുമാണ്..ഇപ്പോഴിതാ അടുത്തൊരു വിചിത്ര ഉത്തരവുമായി വന്നിരിക്കുകയാണ് കിം, കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു മകൾക്കും ഭാര്യയ്ക്കും ഒപ്പം കിം പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടത്, അതിനെ തുടർന്ന് പല തരത്തിലുള്ള ചർച്ചകളും ഉടലെടുത്തിരുന്നു..കിം ന്റെ പിൻഗാമിയായി മകൾ വരുന്നു തുടങ്ങിയ ചർച്ചകൾ ഒക്കെ നടന്നിരുന്നു, ഇപ്പോൾ പക്ഷെ കാര്യങ്ങൾ ആകെ കുഴഞ്ഞു മറിയുകയാണ്,തന്റെ മകളുടെ പേര് രാജ്യത്ത് മറ്റാർക്കും പാടില്ലെന്ന വിചിത്ര ഉത്തരവുമായി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ.
'ജൂ ഏ" എന്ന പേരുളള പെൺകുട്ടികളും സ്ത്രീകളും ഉടൻ പേര് മാറ്റണമെന്നും ജനന സർട്ടിഫിക്കറ്റിലെ പേര് ഒരാഴ്ചയ്ക്കുള്ളിൽ തിരുത്തണമെന്നും കാട്ടി പ്രാദേശിക ഭരണകൂടങ്ങൾ നോട്ടീസ് നൽകിയതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇതോടെ കിമ്മിന്റെ പിൻഗാമിയായി മകൾ ജൂ ഏ എത്തിയേക്കുമെന്ന അഭ്യൂഹം ശക്തമായി. ഏകദേശം 10 വയസാണ് ജൂവിന്റെ പ്രായം. ജൂവിനെ കൂടാതെ മറ്റൊരു മകളും മകനും കൂടി കിമ്മിനുണ്ടെന്നാണ് കരുതുന്നത്.കഴിഞ്ഞ നവംബറിലാണ് ജൂ ആദ്യമായി കിമ്മിനൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ നടന്ന ആണവ മിസൈൽ പരേഡുകളിലടക്കം കിമ്മിനൊപ്പം ജൂവും എത്തിയിരുന്നു. ബാലിസ്റ്റിക് മിസൈൽ വിക്ഷേപണം പരിശോധിക്കാൻ കിം മകൾക്കൊപ്പമാണ് എത്തിയത്. കിം ജോംഗ് ഉൻ എന്ന പേരിന് രാജ്യത്ത് വിലക്കേർപ്പെടുത്തിയെന്ന് നേരത്തെ തന്നെ വാർത്തയുണ്ടായിരുന്നു. അതേസമയം, ജൂ ഏയുടെ ചിത്രമുള്ള സ്റ്റാമ്പ് സീരീസ് രാജ്യത്ത് ഉടൻ പുറത്തിറക്കും.കുറച്ചു ദിവസങ്ങൾക്ക് മുൻപായിരുന്നു ലോകത്തിനു മുന്നിൽ ആദ്യമായി മകളെ വെളിപ്പെടുത്തി ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ.
യുഎസിൽ വരെ ആക്രമണം നടത്താൻ ശേഷിയുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ (ഐസിബിഎം) ഇന്നലെ ജപ്പാന്റെ അധീനതയിലുള്ള സമുദ്രമേഖലയിൽ പരീക്ഷിച്ചിരുന്നു. ഇതിനു സാക്ഷ്യം വഹിക്കാൻ കിം എത്തിയത് മകൾക്കൊപ്പമായിരുന്നു. ഉത്തര കൊറിയൻ വാർത്താ ഏജൻസി ചിത്രം പുറത്തുവിട്ടെങ്കിലും കുട്ടിയുടെ പേര് അന്ന് പുറത്തു വിട്ടിലായിരുന്നു, പിതാവ് കിം ജോങ് ഉന്നിന്റെ കൈ പിടിച്ചു നിൽക്കുന്ന പെൺകുട്ടിയുടെ ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. കിമ്മിന് രണ്ടു പെൺമക്കളും ഒരു മകനുമാണ് ഉള്ളതെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം, വെള്ളിയാഴ്ചത്തെ ചടങ്ങിൽ കിമ്മിന്റെ ഭാര്യ റി സോൾ ജുവും പങ്കെടുത്തുവെന്ന് ഉത്തര കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കിം മകളുമൊത്ത് ആദ്യമായാണ് പൊതു ചടങ്ങിൽ എത്തുന്നതെന്ന് യുഎസ് ആസ്ഥാനമായ സ്റ്റിംസൺ സെന്ററിലെ ഉത്തര കൊറിയൻ വിഷയ വിദഗ്ധൻ മൈക്കൽ മാഡൻ പറഞ്ഞു. സെപ്റ്റംബറിലെ ദേശീയ അവധിദിന ആഘോഷങ്ങൾക്കിടയിൽ കുട്ടികളിലൊരാൾ പങ്കെടുത്തുവെന്നും റിപ്പോർട്ടുകളുണ്ട്.അമേരിക്കൻ ബാസ്കറ്റ്ബോൾ താരമായിരുന്ന ഡെന്നിസ് റോഡ്മാൻ ഉത്തര കൊറിയ സന്ദർശിച്ചപ്പോൾ കിമ്മിനും കുടുംബത്തിനുമൊപ്പം സമയം ചെലവഴിച്ചിരുന്നെന്നും അന്ന് കിമ്മിന്റെ ‘മകളെ’ കൈയിൽ എടുത്തു എന്നും വെളിപ്പെടുത്തിയിരുന്നു. ജു എ എന്നാണ് പേരെന്നും അദ്ദേഹം പറഞ്ഞു.
ജു എയ്ക്ക് 12–13 വയസ് പ്രായമുണ്ടാകുമെന്നും നാലോ അഞ്ചോ വർഷത്തിനുള്ളിൽ സൈനിക സേവനത്തിനോ സർവകലാശാലാ പഠനത്തിനോ യോഗ്യത നേടുമെന്നും മാഡൻ പറയുന്നു.കിമ്മിന്റെ സഹോദരിയെപ്പോലെ അണിയറയിൽ നിന്നു കാര്യങ്ങൾ നിയന്ത്രിക്കാനോ ഉപദേഷ്ടാവായിട്ടോ കിമ്മിനെപ്പോലെ ഭരണതലപ്പത്ത് എത്തുന്നതിനോ ആയി ജു എയെ പരിശീലിപ്പിക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരാണ് കിമ്മിന്റെ പിന്‍ഗാമിയെന്ന് ഉത്തര കൊറിയ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കിം പെട്ടെന്നു മരിച്ചാൽ അനന്തരാവകാശി പ്രായപൂർത്തിയാകുന്നതുവരെ സഹോദരിയുടെ നേതൃത്വത്തിൽ കിം അനുകൂലികളുടെ ഒരു പാനലിനെ റീജന്റായി നിയമിക്കുമെന്നാണ് വിലയിരുത്തുന്നത്.
https://www.facebook.com/Malayalivartha























