മാപ്പുമില്ല..കോപ്പുമില്ല..ചൈനയെ അടിച്ചൊതുക്കും, കണ്ടാൽ അപ്പോൾ തന്നെ വെടിവയ്‌ക്കും..ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി താന്‍ ഉടനെ സംസാരിക്കും..യുഎസ് ഒരിക്കലും പുതിയൊരു ശീതയുദ്ധം തുടങ്ങാന്‍ ആഗ്രഹിക്കുന്നില്ല.. ബന്ധത്തില്‍ വിള്ളല്‍ വീണെങ്കിലും, കഴിഞ്ഞ രണ്ടാഴ്ച്ചയായി ചൈനയുമായി ചര്‍ച്ചകള്‍ നടക്കുന്നു..

ഇനിയൊരു വിട്ടു വീഴ്ചയ്ക്കുമില്ല, ചൈനയുടെ ഭാഗത്തുനിന്ന് പ്രകോപനപരമായി , എന്തുണ്ടായാലും അപ്പോൾ തന്നെ തിരിച്ചടിക്കും എന്നുള്ള ശക്തമായ മുന്നറിയിപ്പാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നൽകുന്നത്,,കുറെ കാലമായി ചൈനയുടെ ചാര ബലൂൺ അമേരിക്കയുടെ ആകാശത്ത് വട്ടമിട്ട് പറക്കാൻ തുടങ്ങിയിട്ട്, ആദ്യമൊക്കെ ഒന്ന് നിരീക്ഷിച്ചതിന് ശേഷമാണ് അമേരിക്ക അത് വെടിവച്ചു വീഴ്ത്തിയതെങ്കിൽ , ഇനി അതുണ്ടാകില്ലെന്ന ശക്തമായ മുന്നറിയിപ്പ് ആണ് നൽകുന്നത്, ചാര ബലൂണ്‍ വെടിവെച്ചിട്ടതിന് താന്‍ മാപ്പൊന്നും പറയില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി താന്‍ ഉടനെ സംസാരിക്കുമെന്ന് ബൈഡന്‍ വ്യക്തമാക്കി. ചാര ബലൂണ്‍ വെടിവെച്ചിട്ട കാര്യവും ഇക്കൂട്ടത്തില്‍ സംസാരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.യുഎസ് ഒരിക്കലും പുതിയൊരു ശീതയുദ്ധം തുടങ്ങാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ആ ബലൂണ്‍ തകര്‍ത്തതിന് തീര്‍ച്ചയായും മാപ്പു പറയാനും പോകുന്നില്ലെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ ജനതയുടെയും സുരക്ഷയും, താല്‍പര്യവും മുന്‍നിര്‍ത്തി മാത്രമേ ഞങ്ങള്‍ പ്രവര്‍ത്തിക്കുവെന്നും പ്രസിഡന്റ് വ്യക്തമാക്കി.
നേരത്തെ യുഎസ്സിലെ ആണവായുധ കേന്ദ്രങ്ങള്‍ക്ക് മുകളിലെ ചൈനയുടെ വെളുത്ത നിറത്തിലുള്ള ചാരവിമാനത്തെ കണ്ടിരുന്നു. ഇതിന് പിന്നാലെ യുഎസ് ഇത് തകര്‍ത്തിരുന്നു. ഇത്തരം ചെറിയ വസ്തുക്കളെ കണ്ടെത്തുന്നതിനായി റഡാര്‍ സംവിധാനങ്ങളും യുഎസ് ശക്തമാക്കിയിരുന്നു.മൂന്ന് യുഎഫ്ഒകളും കൂടി യുഎസ് വെടിവെച്ചിട്ടിരുന്നു.
ഇതെല്ലാം ബൈഡന്റെ നിര്‍ദേശപ്രകാരമായിരുന്നു. ഇത് കാലാവസ്ഥാ നിരീക്ഷണ ബലൂണ്‍ ആണെന്നാണ് ചൈന അവകാശപ്പെട്ടത്. എന്നാല്‍ ഇവ ചാരപ്രവര്‍ത്തിക്കായി എത്തിയതാണെന്ന് ഉറപ്പാണെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു. നയതന്ത്ര തലത്തില്‍ വരെ ഇത് വലിയ പ്രശ്‌നമായിരുന്നു.ഇതുവരെ വെടിവെച്ചിട്ട ചാര ബലൂണുകള്‍ ചൈനയുടേതോ മറ്റെതെങ്കിലും രാജ്യത്തിന്റെയോ ആണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ബൈഡന്‍ പറഞ്ഞു. ഈ ബലൂണുകള്‍ പ്രൈവറ്റ് കമ്പനികളുടേതാണെന്നും ബൈഡന്‍ പറഞ്ഞു.അതേസമയം ചൈനയാണ് യുഎസ്സിന്റെ ഏറ്റവും വലിയ എതിരാളി.
പക്ഷേ അതൊരു യുദ്ധത്തിലേക്ക് പോകാന്‍ താല്‍പര്യമില്ല. പകരം വിപണിയില്‍ അധിഷ്ടിമായ ഒരു മത്സരമാണ് ആഗ്രഹിക്കുന്നതെന്നും യുഎസ് പ്രസിഡന്റ് വ്യക്തമാക്കി.അതേസമയം ബന്ധത്തില്‍ വിള്ളല്‍ വീണെങ്കിലും, കഴിഞ്ഞ രണ്ടാഴ്ച്ചയായി ചൈനയുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. ഒരു മത്സരമാണ് ആഗ്രഹിക്കുന്നത്, അല്ലാതെ യുദ്ധമല്ലെന്നും ബൈഡന്‍ പറഞ്ഞു.അതെ സമയം തുടർച്ചയായ ദിവസങ്ങളിൽ വിവിധ രാജ്യങ്ങളുടെ വ്യോമാതിർത്തിക്കുള്ളിൽ അജ്ഞാത വസ്തുക്കൾ പ്രത്യക്ഷപ്പെടുന്നത് വലിയ ആശങ്കയായിട്ടുണ്ട്. കഴിഞ്ഞ ദിവസം റൊമാനിയ, അയൽരാജ്യമായ മോൾഡോവ എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ ബലൂൺ പോലുള്ള അജ്ഞാത വസ്തുക്കൾ കണ്ടതായി റിപ്പോർട്ട് ചെയ്യുന്നു.
റൊമാനിയയിലും അയൽരാജ്യമായ മോൾഡോവയിലും ചൊവ്വാഴ്ചയാണ് കാലാവസ്ഥാ ബലൂൺ പോലുള്ള വസ്തുക്കൾ ആകാശത്ത് സഞ്ചരിക്കുന്നത് കണ്ടത്. കാലാവസ്ഥാ ബലൂൺ പോലെ തോന്നിക്കുന്ന ഒരു ആകാശ വസ്തു രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ പറക്കുന്നത് വ്യോമസേനയുടെ നിരീക്ഷണ സംവിധാനം കണ്ടെത്തിയതായി റൊമാനിയ പ്രതിരോധ മന്ത്രാലയം അറിയിച്ചു.രണ്ട് മിഗ് 21 ലാൻസ്ആർ ജെറ്റുകൾ തെക്ക് കിഴക്കൻ റൊമാനിയയിലെ പ്രദേശത്ത് നിരീക്ഷണം നടത്തിയെങ്കിലും വസ്തുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്നും മന്ത്രാലയം അറിയിച്ചു. ഏകദേശം 11,000 മീറ്റർ ഉയരത്തിലായിരുന്നു അജ്ഞാത വസ്തു പറന്നിരുന്നത്.അതേസയമം, അജ്ഞാത വസ്തുവിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വന്നതോടെ മോൾഡോവയിലെ വ്യോമ പാതകൾ കുറച്ചു നേരത്തേക്ക് അടച്ചിട്ടു. യുക്രെയ്ൻ അതിർത്തിയോട് ചേർന്നുള്ള രാജ്യത്തിന്റെ വടക്ക് ഭാഗത്ത് കാലാവസ്ഥാ ബലൂണിനോട് സാമ്യമുള്ള ഒരു ചെറിയ വസ്തു കണ്ടതായി പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ് നടപടിയെടുത്തതെന്ന് മോൾഡോവയുടെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു
https://www.facebook.com/Malayalivartha























