പണത്തിനായി ഒടുവിൽ മുട്ടുകുത്തി,ഒരു വർഷം നീണ്ട ലോഡ് ഷെഡിങ് ഒഴിവാക്കി ശ്രീലങ്കയിൽ, തടസ്സമില്ലാത്ത വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു..കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താണ പാക്കിസ്ഥാനിലും ഐഎംഎഫ്, വ്യവസ്ഥ പാലിക്കാനായി പെട്രോളിനു വീണ്ടും വില വർധിപ്പിച്ചു..

ഒരു വർഷം നീണ്ട ലോഡ് ഷെഡിങ് ഒഴിവാക്കി ശ്രീലങ്കയിൽ തടസ്സമില്ലാത്ത വൈദ്യുതിവിതരണം പുനഃസ്ഥാപിച്ചു. രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) നിർദേശിച്ച ഉയർന്ന നിരക്കിലാണ് വൈദ്യുതി വിതരണം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മുങ്ങിത്താണ പാക്കിസ്ഥാനിലും ഐഎംഎഫ് വ്യവസ്ഥ പാലിക്കാനായി പെട്രോളിനു വീണ്ടും വില വർധിപ്പിച്ചു. ഒരു ലീറ്റർ പെട്രോളിനു 272 പാക്ക് രൂപയാണ് (ഏകദേശം 90 ഇന്ത്യൻ രൂപ) ഇന്നലെ നിരക്ക്. കഴിഞ്ഞ വർഷം ജനുവരി മുതൽ ലങ്കയിൽ ദിവസവും 14 മണിക്കൂർ വരെയായിരുന്നു പവർ കട്ട്. 66% വർധന ഇന്നലെ നിലവിൽ വന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നിരക്ക് 70% വർധിപ്പിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽനിന്നു കരകയറാനായി ശ്രീലങ്ക ഐഎംഎഫിൽനിന്നു പ്രതീക്ഷിക്കുന്ന വായ്പ 290 കോടി ഡോളറാണ്. ഇതിനായാണു വൈദ്യുതി സബ്സിഡി എടുത്തുകളഞ്ഞത്. കൂടുതൽ നികുതികൾ ചുമത്തി പാക്കിസ്ഥാൻ ബുധനാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച മിനി ബജറ്റിനു പിന്നാലെയാണു പെട്രോളിനു 22.20 രൂപ കൂട്ടി 272 രൂപയാക്കിയത്. ഡീസൽ, മണ്ണെണ്ണ എന്നിവയ്ക്കും കുത്തനെ വില കൂട്ടി. 2019 ൽ 700 കോടി ഡോളറാണ് ഐഎംഎഫ് വാഗ്ദാനം ചെയ്തത്.
ആദ്യ ഗഡുവായ 100 കോടി ഡോളർ ലഭിക്കാൻ കഴിഞ്ഞമാസം 31 മുതൽ ഈ മാസം 9 വരെ ഇസ്‌ലാമാബാദിൽ ഐഎംഎഫ് സംഘവുമായി മാരത്തൺ ചർച്ചകൾ വേണ്ടിവന്നു.അന്താരാഷ്‌ട്ര നാണയ നിധിയുമായുള്ള പാകിസ്താന്റെ കരാറിനെ ”ട്രീറ്റ്‌മെന്റ് ഓഫ് ക്യാൻസർ വിത്ത് ഡിസ്പ്രിൻ(ആസ്പ്രിൻ) എന്ന് വിശേഷിപ്പ് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഐഎംഎഫ് വായ്പ താത്കാലിക ആശ്വാസം മാത്രമാണ് നൽകുക. ഇത് രാജ്യത്തെ കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കും. വായ്പകളുടെ എണ്ണത്തിൽ മാത്രമാവും വർദ്ധനവുണ്ടാവുക എന്ന് അദ്ദേഹം പരാമർശിച്ചു.സമാൻ പാർക്കിലെ വസതിയിൽ വച്ച് നടന്ന ടെലിവിഷൻ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സർക്കാരിന്റെ സാമ്പത്തിക നയങ്ങളെ വിമർശിച്ചുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്.
ശ്രീലങ്കയെപ്പോലെ അരാജകത്വത്തിലേക്കാണ് പാകിസ്താന്റെ യാത്രയെന്ന് അദ്ദേഹം പറഞ്ഞു.പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ തള്ളിവിടുന്നത്. രാജ്യത്തെ ഇതിൽ നിന്ന് കരകയറ്റാനുള്ള ഏക മാർഗ്ഗം പൊതു തിരഞ്ഞെടുപ്പ് നടത്തുകയാണ്. പാകിസ്താനിലെ ജനങ്ങളുടെ പിന്തുണയുള്ള സർക്കാരിന് മാത്രമേ പ്രതിസന്ധികൾ തരണം ചെയ്യാനും കാര്യക്ഷമമായി മുന്നോട്ട് പോകുവാനും സാധിക്കൂവെന്ന് അദ്ദേഹം അവകാശപ്പെട്ടു.പാക് ഭരണകൂടവും അന്താരാഷ്‌ട്ര നാണയ നിധിയും 10 ദിവസം നീണ്ട ചർച്ചയ്‌ക്കൊടുവിൽ 1.1 ബില്യൺ ഡോളർ വായ്പയ്‌ക്കുള്ള ധാരണയിലെത്തുകയായിരുന്നു. എന്നാൽ വായ്പ തുക പിൻവലിക്കുന്നതിലുള്ള സ്റ്റാഫ് ലെവൽ കരാറിൽ പാകിസ്താൻ പരാജയപ്പെട്ടു.
ആഗോള തലത്തില്‍ പണപ്പെരുപ്പം ഈ വര്‍ഷം കുറയുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). ഏറ്റവും പുതിയ വേള്‍ഡ് ഇക്കണോമിക് ഔട്ട്‌ലൂക്ക് റിപ്പോര്‍ട്ടിലാണ് ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയത്. 8.8ല്‍ നിന്ന് 6.6 ശതമാനത്തിലേക്ക് ഉപഭോക്തൃ വില വര്‍ധനവ് കുറയുമെന്നാണ് വിലയിരുത്തല്‍. വിലക്കയറ്റം നിയന്ത്രിക്കുന്നതിനാണ് രാജ്യങ്ങളെല്ലാം പ്രാധാന്യം നല്‍കുന്നത്.ധനനയം കടുപ്പിക്കുന്നതും കുറഞ്ഞ വളര്‍ച്ചാ നിരക്കും വായ്പാ തിരിച്ചടവ് ശേഷിയെ ബാധിക്കാം. ഈ സാഹചര്യത്തില്‍ മുന്‍കരുതല്‍ നയങ്ങളും വായ്പ പുനക്രമീകരണവും ആവശ്യമാണെന്ന് ഐഎംഎഫ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. റഷ്യ-യുക്രെയ്ന്‍ യുദ്ധം, പലിശ വര്‍ധനവ് തുടങ്ങിയ കാര്യങ്ങള്‍ പ്രതികൂലമായി തുടരുന്നുണ്ട്. എന്നാല്‍ ചൈന കോവിഡ് നിയന്ത്രണങ്ങള്‍ നീത്തിയത് ആഗോള വളര്‍ച്ചയെ സഹായിച്ചേക്കാമെന്നാണ് ഐഎംഎഫിന്റെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha























