Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

പാകിസ്ഥാനെ രക്ഷിക്കണം..കരഞ്ഞു നിലവിളിച്ച് പ്രതിരോധ മന്ത്രി, കടുത്ത പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാൻ ഇപ്പോൾ സഞ്ചരിക്കുന്നതെന്നും രാജ്യം പൂർണമായും പാപ്പരായി കഴിഞ്ഞു ... ജനങ്ങൾ സ്വന്തം കാലിൽ ഉയർന്നുനിൽക്കാൻ പരിശ്രമിക്കണം. അത് അത്യാവശ്യമാണ്- മന്ത്രി ഖ്വാജ ആസിഫ്..

19 FEBRUARY 2023 04:10 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് പാകിസ്ഥാൻ. കുടിവെള്ളത്തിനുൾപ്പടെ വില കുതിച്ചുയർന്നതോടെ ജീവിക്കാൻ വഴികാണാതെ കഷ്ടപ്പെടുകയാണ് പാക് ജനത. ഇതിനിടെയാണ് രാജ്യം പൂർണമായും പാപ്പരായെന്ന പ്രസ്താവനയുമായി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയത്. കടുത്ത പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാൻ ഇപ്പോൾ സഞ്ചരിക്കുന്നതെന്നും രാജ്യം പൂർണമായും പാപ്പരായി കഴിഞ്ഞു എന്നുമാണ് മന്ത്രി പറഞ്ഞത്. സിയാൽകോട്ടിൽ ഒരു കോളേജിൽ നടന്ന ചടങ്ങിനിടെയായാണ് മന്ത്രി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.'പാകിസ്ഥാനിൽ സാമ്പത്തിക തകർച്ച സംഭവിച്ചുവെന്നത് നിങ്ങൾ കേട്ടുകാണും. അത് ശരിയാണ്. നിങ്ങൾ കേട്ടതെല്ലാം ഇതിനകം സംഭവിച്ചുകഴിഞ്ഞു. നമ്മളിപ്പോൾ പാപ്പരായ രാജ്യത്തെ നിവാസികളാണ്. അതിനാൽ ജനങ്ങൾ സ്വന്തം കാലിൽ ഉയർന്നുനിൽക്കാൻ പരിശ്രമിക്കണം.

അത് അത്യാവശ്യമാണ്- മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. രാജ്യം പാപ്പരായെങ്കിലും അതിനുള്ള പരിഹാരം കാണാൻ രാജ്യത്തിന് കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. മന്ത്രി പറഞ്ഞതിനെ നിഷേധിച്ച് ഇതുവരെ ഭരണകൂടത്തിലെ ഒരാളും രംഗത്തുവന്നിട്ടില്ല.രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഇമ്രാൻ ഖാൻ സർക്കാർ ആണെന്നാണ് ഖ്വാജ ആസിഫ് കുറ്റപ്പെടുത്തുന്നത്. ഭീകരവാദം തഴച്ചുവളർന്നത് ഇമ്രാൻ സർക്കാരിന്റെ കാലത്താണ്.

അന്ന് അയാൾ നട‌ത്തിയ ചില കാര്യങ്ങളാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയിലാക്കിയത്. ഇപ്പോൾ ഭീകരതയാണ് പാകിസ്ഥാന്റെ വിധിയെന്നും ഖ്വാജ പറഞ്ഞു.അതേസമയം, വൻ വിലക്കയറ്റമാണ് പാകിസ്ഥാനിൽ. ഇന്ധന വില ഉയർന്നതോടെയാണ് വിലക്കയറ്റം അതിന്റെ പരകോടിയിൽ എത്തിയത്. ഒരു ലിറ്റർ പാലിന്റെ വില ഇപ്പോൾ 250 രൂപയാണ്. പാകിസ്ഥാനിലെ പ്രധാന ഭക്ഷണങ്ങളിലൊന്നായ കോഴിയിറച്ചിക്കും വൻ വിലയാണ്. കോഴിയിറച്ചി കിലോയ്ക്ക് 780 രൂപയാണ് ഇപ്പോഴത്തെ വില. വരും ദിവസങ്ങളിലും വില വൻതോതിൽ കൂടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐ എം എഫിന്റെ വായ്പ ലഭിക്കുന്നതോടെ രാജ്യത്തെ പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ കുറയ്ക്കാനാവും എന്നാണ് കരുതുന്നത്.അതെ സമയം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി തുർക്കി അയച്ച ദുരിതാശ്വാസ വസ്തുക്കൾ രൂപമാറ്റം വരുത്തി തുർക്കിയിലെ ഭൂകമ്പ ബാധിതർക്കായി പാകിസ്ഥാൻ തിരിച്ചയച്ചതായി റിപ്പോർട്ട്.

 

പാക് മാധ്യമപ്രവർത്തകൻ ഷാഹിദ് മസൂദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവർക്കായി തുർക്കി അയച്ച ദുരിതാശ്വാസ സാമഗ്രികളാണ് തിരിച്ചയച്ചത്.സി-130 വിമാനത്തിലാണ് തുർക്കിയിലേക്ക് ഭൂകമ്പ ദുരിതാശ്വാസത്തിനായി പാകിസ്ഥാൻ ദുരിതാശ്വാസ വസ്തുക്കൾ അയച്ചു നൽകിയത്. പാകിസ്താനിലെ ജിഎൻഎൻ വാർത്താ ചാനലിലൂടെയായിരുന്നു ഷാഹിദ് മസൂദ് ഇക്കാര്യം വെളിപ്പെടുത്തിയത്.പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഭൂകമ്പ ബാധിത തുർക്കിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യവും നേരിട്ട് വിലയിരുത്തുന്നെന്ന് പറഞ്ഞതിന് പിന്നാലെയാണ് അവിടേക്കയച്ച ദുരിതാശ്വാസ വസ്തുക്കൾ രൂപമാറ്റം വരുത്തി അയച്ചതെന്ന വെളിപ്പെടുത്തൽ എത്തുന്നത്.അതേസമയം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ നാൽപത്തയ്യായിരത്തോളം കടന്നു.

 

രണ്ടു ലക്ഷത്തിലധികം കെട്ടിടങ്ങൾ തകർന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ദുരിത മേഖലയില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്.അതെ സമയമാ പാകിസ്താന്റെ ഈ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്, ഭക്ഷ്യ സാധനങ്ങളിൽ അടക്കം വില വർദ്ധനവ് താങ്ങാനാകാതെ ജനനഗൽ തെരുവിൽ കിടന്ന് ഓടുന്നതായിട്ടുള്ള കാഴ്ചകളാണ് കാണാൻ സാധിക്കുന്നത്, പാകിസ്താന് നിലവിൽ രാജ്യങ്ങൾ ധനസഹായവുമായി എത്തുന്നുണ്ട്, എന്നിട്ടും പാകിസ്താന്റെ പട്ടിണി തീരാൻ പോകുന്നില്ല എന്നുള്ള അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (7 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (45 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends