പാകിസ്ഥാനെ രക്ഷിക്കണം..കരഞ്ഞു നിലവിളിച്ച് പ്രതിരോധ മന്ത്രി, കടുത്ത പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാൻ ഇപ്പോൾ സഞ്ചരിക്കുന്നതെന്നും രാജ്യം പൂർണമായും പാപ്പരായി കഴിഞ്ഞു ... ജനങ്ങൾ സ്വന്തം കാലിൽ ഉയർന്നുനിൽക്കാൻ പരിശ്രമിക്കണം. അത് അത്യാവശ്യമാണ്- മന്ത്രി ഖ്വാജ ആസിഫ്..

ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് പാകിസ്ഥാൻ. കുടിവെള്ളത്തിനുൾപ്പടെ വില കുതിച്ചുയർന്നതോടെ ജീവിക്കാൻ വഴികാണാതെ കഷ്ടപ്പെടുകയാണ് പാക് ജനത. ഇതിനിടെയാണ് രാജ്യം പൂർണമായും പാപ്പരായെന്ന പ്രസ്താവനയുമായി പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് രംഗത്തെത്തിയത്. കടുത്ത പ്രതിസന്ധിയിലൂടെയാണ് പാകിസ്ഥാൻ ഇപ്പോൾ സഞ്ചരിക്കുന്നതെന്നും രാജ്യം പൂർണമായും പാപ്പരായി കഴിഞ്ഞു എന്നുമാണ് മന്ത്രി പറഞ്ഞത്. സിയാൽകോട്ടിൽ ഒരു കോളേജിൽ നടന്ന ചടങ്ങിനിടെയായാണ് മന്ത്രി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.'പാകിസ്ഥാനിൽ സാമ്പത്തിക തകർച്ച സംഭവിച്ചുവെന്നത് നിങ്ങൾ കേട്ടുകാണും. അത് ശരിയാണ്. നിങ്ങൾ കേട്ടതെല്ലാം ഇതിനകം സംഭവിച്ചുകഴിഞ്ഞു. നമ്മളിപ്പോൾ പാപ്പരായ രാജ്യത്തെ നിവാസികളാണ്. അതിനാൽ ജനങ്ങൾ സ്വന്തം കാലിൽ ഉയർന്നുനിൽക്കാൻ പരിശ്രമിക്കണം.
അത് അത്യാവശ്യമാണ്- മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. രാജ്യം പാപ്പരായെങ്കിലും അതിനുള്ള പരിഹാരം കാണാൻ രാജ്യത്തിന് കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു. മന്ത്രി പറഞ്ഞതിനെ നിഷേധിച്ച് ഇതുവരെ ഭരണകൂടത്തിലെ ഒരാളും രംഗത്തുവന്നിട്ടില്ല.രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം ഇമ്രാൻ ഖാൻ സർക്കാർ ആണെന്നാണ് ഖ്വാജ ആസിഫ് കുറ്റപ്പെടുത്തുന്നത്. ഭീകരവാദം തഴച്ചുവളർന്നത് ഇമ്രാൻ സർക്കാരിന്റെ കാലത്താണ്.
അന്ന് അയാൾ നടത്തിയ ചില കാര്യങ്ങളാണ് രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥയിലാക്കിയത്. ഇപ്പോൾ ഭീകരതയാണ് പാകിസ്ഥാന്റെ വിധിയെന്നും ഖ്വാജ പറഞ്ഞു.അതേസമയം, വൻ വിലക്കയറ്റമാണ് പാകിസ്ഥാനിൽ. ഇന്ധന വില ഉയർന്നതോടെയാണ് വിലക്കയറ്റം അതിന്റെ പരകോടിയിൽ എത്തിയത്. ഒരു ലിറ്റർ പാലിന്റെ വില ഇപ്പോൾ 250 രൂപയാണ്. പാകിസ്ഥാനിലെ പ്രധാന ഭക്ഷണങ്ങളിലൊന്നായ കോഴിയിറച്ചിക്കും വൻ വിലയാണ്. കോഴിയിറച്ചി കിലോയ്ക്ക് 780 രൂപയാണ് ഇപ്പോഴത്തെ വില. വരും ദിവസങ്ങളിലും വില വൻതോതിൽ കൂടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഐ എം എഫിന്റെ വായ്പ ലഭിക്കുന്നതോടെ രാജ്യത്തെ പ്രശ്നങ്ങൾക്ക് ഒരുപരിധിവരെ കുറയ്ക്കാനാവും എന്നാണ് കരുതുന്നത്.അതെ സമയം വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി തുർക്കി അയച്ച ദുരിതാശ്വാസ വസ്തുക്കൾ രൂപമാറ്റം വരുത്തി തുർക്കിയിലെ ഭൂകമ്പ ബാധിതർക്കായി പാകിസ്ഥാൻ തിരിച്ചയച്ചതായി റിപ്പോർട്ട്.
പാക് മാധ്യമപ്രവർത്തകൻ ഷാഹിദ് മസൂദാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവർക്കായി തുർക്കി അയച്ച ദുരിതാശ്വാസ സാമഗ്രികളാണ് തിരിച്ചയച്ചത്.സി-130 വിമാനത്തിലാണ് തുർക്കിയിലേക്ക് ഭൂകമ്പ ദുരിതാശ്വാസത്തിനായി പാകിസ്ഥാൻ ദുരിതാശ്വാസ വസ്തുക്കൾ അയച്ചു നൽകിയത്. പാകിസ്താനിലെ ജിഎൻഎൻ വാർത്താ ചാനലിലൂടെയായിരുന്നു ഷാഹിദ് മസൂദ് ഇക്കാര്യം വെളിപ്പെടുത്തിയത്.പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് ഭൂകമ്പ ബാധിത തുർക്കിയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാ ദൗത്യവും നേരിട്ട് വിലയിരുത്തുന്നെന്ന് പറഞ്ഞതിന് പിന്നാലെയാണ് അവിടേക്കയച്ച ദുരിതാശ്വാസ വസ്തുക്കൾ രൂപമാറ്റം വരുത്തി അയച്ചതെന്ന വെളിപ്പെടുത്തൽ എത്തുന്നത്.അതേസമയം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പത്തിൽ മരണസംഖ്യ നാൽപത്തയ്യായിരത്തോളം കടന്നു.
രണ്ടു ലക്ഷത്തിലധികം കെട്ടിടങ്ങൾ തകർന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ദുരിത മേഖലയില്‍ രക്ഷാപ്രവർത്തനം തുടരുകയാണ്.അതെ സമയമാ പാകിസ്താന്റെ ഈ പ്രവർത്തനങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്, ഭക്ഷ്യ സാധനങ്ങളിൽ അടക്കം വില വർദ്ധനവ് താങ്ങാനാകാതെ ജനനഗൽ തെരുവിൽ കിടന്ന് ഓടുന്നതായിട്ടുള്ള കാഴ്ചകളാണ് കാണാൻ സാധിക്കുന്നത്, പാകിസ്താന് നിലവിൽ രാജ്യങ്ങൾ ധനസഹായവുമായി എത്തുന്നുണ്ട്, എന്നിട്ടും പാകിസ്താന്റെ പട്ടിണി തീരാൻ പോകുന്നില്ല എന്നുള്ള അവസ്ഥയിലാണ് കാര്യങ്ങൾ പോകുന്നത്..
https://www.facebook.com/Malayalivartha























