യുക്രൈനില്‍ രാസായുധം.!!! ചൈനയുടെ നെഞ്ചത്ത് ചവിട്ടിയ അമേരിക്കയെ എടുത്തിട്ടലക്കി റഷ്യ.

മ്യൂണിക് അന്താരാഷ്ട്ര സമ്മേളനത്തില്‍ റഷ്യയെ ഒഴിവാക്കിയെങ്കിലും ചര്‍ച്ചയില്‍ നടക്കുന്ന പ്രസ്ഥാവനകള്‍ക്ക് അനുയോജ്യമായ രീതിയില്‍ റഷ്യയും പ്രതികരിക്കുന്നുണ്ട്. റഷ്യയെ വിമര്‍ശിച്ച അമേരിക്ക ചൈനയ്ക്കും യുക്രൈന്‍ വിഷയത്തില്‍ മുന്നറിയിപ്പ് നല്കിയിരിക്കുകയാണ്.യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് അമേരിക്ക മ്യൂണ്ക് സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. കൂടാതെ റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്കു കടുത്ത ഭാഷയില്‍ മുന്നറിയിപ്പും നല്‍കി. എന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്ന് റഷ്യ തിരിച്ചടിച്ചത് അമേരിക്കയ്ക്കും തിരിച്ചടിയായി.
മ്യൂണിക്കില്‍ ശനിയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യന്‍ അധിനിവേശത്തിനു പിന്തുണ നല്‍കിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പുനല്‍കിയത്.
എന്നാല്‍ ചൈന കൈകെട്ടി നോക്കി നില്‍ക്കുകയോ എരിതീയില്‍ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ് യി പ്രതികരിച്ചു. യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണം ഒരുവര്‍ഷം തികയുന്ന 24ന് സമാധാനപദ്ധതി അവതരിപ്പിക്കുമെന്നും ചൈന വെളിപ്പെടുത്തി. യുദ്ധം യൂറോപ്യന്‍ വിഷയമായി മാത്രം കണക്കാക്കാനാവില്ലെന്നതാണു ചൈനയുടെ നിലപാട്.
റഷ്യയെ അനുകൂലിക്കുന്ന നിലപാടാണു ചൈനയുടേതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും കുറ്റപ്പെടുത്തി. യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശമേഖലകളില്‍ കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. യുക്രെയ്‌നിന് ആയുധങ്ങള്‍ വാങ്ങാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ സഹായം തേടി. യുക്രെയ്‌നിനുള്ള സഹായം ഇരട്ടിയാക്കേണ്ട സന്ദര്‍ഭമാണിതെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
യുക്രെയ്‌നിലെ പടിഞ്ഞാറന്‍ നഗരമായ ഖമല്‍നിറ്റ്‌സ്‌കിയിലെ വൈദ്യുതിവിതരണ സംവിധാനം റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു.
ആക്രമണം അതിന്റെ ഒന്നാം വാര്‍ഷികത്തോട് അടുക്കുമ്പോള്‍ ലോക സഹായത്തിന് കാലതാമസം നേരിട്ടാല്‍ യുക്രൈന്‍ ,റഷ്യയുടെ കൈകളിലെത്തുമെന്ന് മ്യൂണിക് സമ്മേളനത്തില്‍ സെലന്‍സ്‌കി മുന്നറിയിപ്പ് നല്‍കിരുന്നു. യുക്രെയ്നിന് സൈനിക പിന്തുണ വേഗത്തിലാക്കാന്‍ പാശ്ചാത്യ സഖ്യകക്ഷികളോട് യുക്രൈന്‍ പ്രസിഡന്റ് വ്‌ളാഡൈമര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു.വേഗതയ്ക്ക് ബദലില്ല, കാരണം വേഗതയെയാണ് ജീവിതം ആശ്രയിക്കുന്നത്,'' സെലെന്‍സ്‌കി ജര്‍മ്മനിയിലെ മ്യൂണിച്ച് സുരക്ഷാ സമ്മേളനത്തില്‍ പറഞ്ഞു.രാജ്യത്തിന്റെ വലിയ പ്രദേശങ്ങളുടെ നിയന്ത്രണം ഉറപ്പാക്കാനുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ അഭിലാഷത്തെ പരാജയപ്പെടുത്താന്‍ ഉക്രെയ്ന്‍ പാശ്ചാത്യ ആയുധങ്ങളെ ആശ്രയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമ്മേളനത്തില്‍ നിന്നും റഷ്യയെ ഒഴിവാക്കിയതും ശ്രദ്ധേയമാണ്.
അമേരിക്ക, യൂറോപ്പ്, ചൈന എന്നിവയുള്‍പ്പെടെ 100 ഓളം രാജ്യങ്ങളില്‍ നിന്നുള്ള 40 രാഷ്ട്രത്തലവന്മാരും സര്‍ക്കാരും രാഷ്ട്രീയക്കാരും സുരക്ഷാ വിദഗ്ധരും മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു്. കൂടുതല്‍ പാശ്ചാത്യ ആയുധങ്ങള്‍ക്കായുള്ള തന്റെ അഭ്യര്‍ത്ഥനയില്‍, റഷ്യന്‍ അധിനിവേശത്തിനെതിരായ ഉക്രെയ്നിന്റെ പോരാട്ടത്തെ ഡേവിഡും ഗോലിയാത്തും തമ്മിലുള്ള ബൈബിള്‍ പോരാട്ടവുമായി സെലെന്‍സ്‌കി താരതമ്യം ചെയ്തുതും ശ്രദ്ധേയമായിരുന്നു.
റഷ്യയും ചൈനയും അമേരിക്കയ്‌ക്കെതിരെ ഒരുമിച്ച് വന്നതാണ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. റഷ്യയും ചൈനയും അമേരിക്കയെ എന്നും ശത്രുപക്ഷത്ത് നിറുത്തി ലോകത്തെ വലിയ യുദ്ധത്തിലേയ്ക്ക് നയിക്കാനുള്ള ശ്രമകരമായ നടപടികളുമായാണ് മുന്നോട്ട് പോകുന്നതെന്ന് അന്താരാഷ്ട്രതലത്തിലും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ചാര ബലൂണ്‍ വെടിവെച്ചിട്ട സംഭവത്തില്‍ ചൈനയോട് മാപ്പ് പറയാന്‍ തയ്യാറല്ലെന്നും ചീപിംങുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണെന്നും അമേരിക്കയും പ്രഖ്യപിച്ചിട്ടുണ്ട്. റഷ്യയോടൊപ്പം യുദ്ധത്തിനിറങ്ങുമെന്ന പ്രതീക്ഷിക്കുന്ന ബലാറൂസ് ഏത് സാഹചര്യത്തിലും അമേരിക്കയുടെ അഭിപ്രായം കൂടി മുഖവിലയ്‌ക്കെടുക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ പുടിന്‍ ബലാറൂസിനെതിരെയും തിരിയാം.
റഷ്യ -യുക്രൈന്‍ യുദ്ധം പുലിവാല് പിടിച്ച അവസ്ഥയിലാണ് റഷ്യയെ കൊണ്ടെത്തിച്ചിരിക്കുന്നത്. ഒന്നാമത് അന്താരാഷ്ട്ര തലത്തില്‍ റഷ്യ ശരിക്കും ഒറ്റപ്പെട്ടു എന്നുമാത്രമല്ല യുദ്ധത്തില്‍ വിജയിക്കാനുള്ള സാധ്യതകളും വിരളമാണ്. റഷ്യയുടെ അത്യാധുനിക യന്ത്രങ്ങളെ ക്കാള്‍ മാരകമായ ആയുധങ്ങള്‍ യുക്രൈന് ലോകരാജ്യങ്ങള്‍ നല്കി കൊണ്ടിരിക്കുന്നത് റഷ്യയുടെ സമനില തന്നെ തെറ്റിക്കുകയാണ്. ഇനി പെട്ടെന്ന് യുദ്ധം അവസാനിപ്പിച്ചാല്‍ റഷ്യയില്‍ വലിയൊരു സൈനിക അട്ടിമറിയും പുടിന്‍ സര്‍ക്കാര്‍ ഭയക്കുന്നുണ്ട്. കാരണം അത്രത്തോളം അസ്വസ്ഥരാണ് റഷ്യന്‍ സൈന്യും. വാഗ്നറുടെ കൂലിപ്പട്ടാളത്തെ ഇറക്കി നടത്തുന്ന യുദ്ധം റഷ്യന്‍ സൈന്യത്തന് വലിയ നാണക്കേടായി മാറിയിട്ടണ്ട്.
ഇന്നെത്തെ ദിവസം റഷ്യ കരിങ്കടലില്‍ നിന്നു മിസൈലുകള്‍ തൊടുക്കുകയായിരുന്നു. 4 മിസൈലുകള്‍ പ്രയോഗിച്ചെന്നും രണ്ടെണ്ണം വെടിവച്ചുവീഴ്ത്തിയെന്നും യുക്രെയ്ന്‍ വ്യോമസേന പറഞ്ഞു. ഹര്‍കീവ് മേഖലയിലെ ഹ്രിയാനികിവ്ക ഗ്രാമം പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെടുന്നുണ്ട്. എന്തായാലും 24 ന് മുന്‍പ് അന്താരാഷ്ട്ര തലത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ധാരണയിലെത്തേണ്ടതാണ്. ഇല്ലെങ്കില്‍ യുക്രൈനെതിരെ രാസായുധം പ്രയോഗിക്കാനും റഷ്യ തയ്യാറായി നില്‍ക്കുകയാണ്. വിജയിച്ചവന്റെയല്ല, പരാജിതനായതിന്‍െര ജാള്യത മറയക്കാന്‍ റഷ്യ എന്തും ചെയ്യാന്‍ തയ്യാറായി നില്ക്കുകയാണ്.
https://www.facebook.com/Malayalivartha























