Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ഇസ്രയേലിന്റെ മിന്നൽ നീക്കം..സിറിയ തകർന്ന് തരിപ്പണമാകുന്നു..ലക്ഷ്യം ??സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ സുരക്ഷാ ഉദ്യോഗസ്ഥർ താമസിച്ചിരുന്ന, കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ 15 മരണം...ഏതെങ്കിലും നിശ്ചിത വ്യക്തികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണോ എന്ന് വ്യക്തമല്ല...അന്വേഷണം തുടരുന്നു..

20 FEBRUARY 2023 12:30 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

തുർക്കി സിറിയ ഭൂകമ്പത്തിന്റെ നടുക്കം ഇപ്പോഴും അവിടുത്തെ ജനങ്ങൾക്ക് വിട്ടു മാറിയിട്ടില്ല, നിരവധി ആളുകൾക്കാണ് ജീവൻ നഷ്ടപെട്ടത്,ഒപ്പം തന്നെ ദിവസങ്ങളോളം കഴിഞ്ഞിട്ടും , കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ജീവനോടെ കുഞ്ഞുങ്ങളെ അടക്കം രക്ഷിക്കാനും രക്ഷാപ്രവർത്തകർക്ക് സാധിച്ചിരുന്നു, അങ്ങനെ ജീവിതം വീണ്ടും കരകയറ്റാൻ നോക്കുമ്പോൾ അടുത്തൊരു ദുരന്തം കൂടെ സിറിയയിൽ സംഭവിച്ചരിക്കുകയാണ്..ആദ്യത്തെ പ്രകൃതി തന്നെ ദുരന്തം ആണെങ്കിൽ രണ്ടാമത്തേത് മനുഷ്യന്റെ ക്രൂരതയാണ്..സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ സുരക്ഷാ ഉദ്യോഗസ്ഥർ താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ 15 മരണം. ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 3.52ന് ജനവാസ മേഖലയായ കഫ്ർ സൗസയിലായിരുന്നു ആക്രമണം.

സിറിയയിലെ സുരക്ഷാ, ഇന്റലിജൻസ് ഏജൻസികളുടെ ആസ്ഥാനവും ഇവിടെയാണ്. ഏതെങ്കിലും നിശ്ചിത വ്യക്തികളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണമാണോ എന്ന് വ്യക്തമല്ല. ആക്രമണത്തിൽ ഇസ്രയേൽ സൈന്യം പ്രതികരിച്ചിട്ടില്ല. ഒരു മാസത്തിന് മുന്നേ ഡമാസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇസ്രയേൽ നടത്തിയ മിസൈലാക്രമണത്തിൽ രണ്ട് സൈനികർ അടക്കം നാല് പേർ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 6നുണ്ടായ ശക്തമായ ഭൂകമ്പത്തിൽ നിന്ന് വടക്കൻ സിറിയ മുക്തമാകുന്നതിന് മുന്നേയാണ് ഡമാസ്കസിൽ ഇസ്രയേൽ ആക്രമണം നടത്തിയത്.2011ൽ സിറിയൻ യുദ്ധം ആരംഭിച്ചതിന് ശേഷം നൂറുകണക്കിന് മിസൈലാക്രമണങ്ങൾ ഇസ്രയേൽ സിറിയയിൽ നടത്തിയിട്ടുണ്ട്.

 

സിറിയൻ സൈനിക കേന്ദ്രങ്ങൾ, സിറിയൻ സഖ്യകക്ഷികളായ ഇറാന്റെ സൈന്യം, ലെബനന്റെ ഹിസ്ബുള്ള എന്നിവരെയാണ് ഇസ്രയേൽ പ്രധാനമായും ലക്ഷ്യമിടുന്നത്. അയൽരാജ്യമായ സിറിയയിൽ ഇറാൻ ശക്തി പ്രാപിക്കുന്നത് തടയാനാണ് ഇസ്രയേലിന്റെ ശ്രമംഅതെ സമയം .തുര്‍ക്കി-സിറിയ ഭൂകമ്പത്തിലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനത്തിന്റെ അവസാന മണിക്കൂറുകളാണിതെന്നും ഇനി രക്ഷാപ്രവര്‍ത്തനത്തിന് ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നും ഇരുരാജ്യങ്ങളും അറിയിച്ചു.രക്ഷാപ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ പുനരധിവാസത്തിന് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെന്നും ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് വന്നവര്‍ക്ക് മരുന്നും ഭക്ഷണവും നല്‍കുന്നതില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചുവെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.ലോകരാജ്യങ്ങള്‍ നല്‍കുന്ന സഹായം കൃത്യമായി വിനിയോഗിക്കുന്നില്ലെന്ന പ്രശ്‌നവും ഇരു രാജ്യങ്ങളും അഭിമുഖീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയിരിക്കുന്നത്.

 

ഇതിന്റെ പിന്നാലെയാണ് രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിരവധി പേരെ രക്ഷിക്കാനായത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കിയിരുന്നു.കഴിഞ്ഞ ശനിയാഴ്ചയും ഒരു ദമ്പതികളെ രക്ഷിക്കാനായത് വാര്‍ത്തയായിരുന്നു. എന്നാല്‍ ഭൂകമ്പം നടന്ന് 15ാം ദിവസം രക്ഷാപ്രവര്‍ത്തന ദൗത്യം അവസാനിപ്പിക്കുകയാണെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു.കഴിഞ്ഞ ദിവസം രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി തുര്‍ക്കി അറിയിച്ചിരുന്നു. തുര്‍ക്കിയില്‍ ഹതായ്, കഹറമന്‍മറാഷ് എന്നീ പ്രവിശ്യകളില്‍ മാത്രമേ ഇനി തിരച്ചില്‍ നടത്തുള്ളുവെന്ന് തുര്‍ക്കിയുടെ ദുരന്തനിവാരണ ഏജന്‍സി തലവന്‍ യൂനുസ് സെസര്‍ പറഞ്ഞു.ഇതുവരെ ദുരന്തത്തില്‍ 44,377 പേര്‍ മരിച്ചെന്നും ഒരു ദശലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരായെന്നുമാണ് കണക്കുകള്‍.

ഫെബ്രുവരി 6നായിരുന്നു തുര്‍ക്കിയുടെ തെക്കുകിഴക്കും അയല്‍രാജ്യമായ സിറിയയിലും 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം നടന്നത്.ഭൂകമ്പത്തെ തുടര്‍ന്നുള്ള സാമ്പത്തിക ചെലവ് ബില്യണ്‍ കണക്കിന് ഡോളര്‍ വരുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഭൂകമ്പ തീവ്രത മനസ്സിലാക്കിയ നിരവധി രാജ്യങ്ങള്‍ സഹായഹസ്തവുമായി തുര്‍ക്കിയിലും സിറിയയിലും എത്തിയത് ഇരു രാജ്യങ്ങള്‍ക്കും വലിയ ആശ്വാസമായിരുന്നു. സാമ്പത്തികമായും രക്ഷാപ്രവര്‍ത്തനത്തിനുമുള്‍പ്പെടെ നിരവധി രാജ്യങ്ങളുടെ സഹായം ഇരു രാജ്യങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (7 minutes ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (45 minutes ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (1 hour ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (6 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (8 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (8 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (8 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (8 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (8 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (9 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (9 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (9 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (9 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (9 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (9 hours ago)

Malayali Vartha Recommends