അമേരിക്കയ്ക്ക് റഷ്യയോടും ചൈനയോടുമുള്ള കലിപ്പ് എത്ര കണ്ടിട്ടും തീരുന്നില്ലെന്നാണ് തോന്നുന്നത്,...എങ്ങനെ തീരും, രണ്ടും രാജ്യങ്ങളും എന്നും അമേരിക്കയുടെ ശത്രുക്കൾ ആയതുകൊണ്ട് തന്നെ..യുക്രെയ്നിലെ റഷ്യയുടെ യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ആരോപിച്ച യുഎസ്, റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്കു മുന്നറിയിപ്പു നൽകി....എന്നാൽ പ്രശ്നം കൂടുതൽ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്ന് റഷ്യ തിരിച്ചടിച്ചു...

അമേരിക്കയ്ക്ക് റഷ്യയോടും ചൈനയോടുമുള്ള കലിപ്പ് എത്ര കണ്ടിട്ടും തീരുന്നില്ലെന്നാണ് തോന്നുന്നത്, എങ്ങനെ തീരും, രണ്ടും രാജ്യങ്ങളും എന്നും അമേരിക്കയുടെ ശത്രുക്കൾ ആയതുകൊണ്ട് തന്നെ..യുക്രെയ്നിലെ റഷ്യയുടെ യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ആരോപിച്ച യുഎസ്, റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്കു മുന്നറിയിപ്പു നൽകി. എന്നാൽ പ്രശ്നം കൂടുതൽ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്ന് റഷ്യ തിരിച്ചടിച്ചു.മ്യൂണിക്കിൽ ശനിയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ചൈനയുടെ മുതിർന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യൻ അധിനിവേശത്തിനു പിന്തുണ നൽകിയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പുനൽകിയത്. എന്നാൽ ചൈന കൈകെട്ടി നോക്കി നിൽക്കുകയോ എരിതീയിൽ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ് യി പ്രതികരിച്ചു.
യുക്രെയ്നിലെ റഷ്യൻ ആക്രമണം ഒരുവർഷം തികയുന്ന 24ന് സമാധാനപദ്ധതി അവതരിപ്പിക്കുമെന്നും ചൈന വെളിപ്പെടുത്തി. യുദ്ധം യൂറോപ്യൻ വിഷയമായി മാത്രം കണക്കാക്കാനാവില്ലെന്നതാണു ചൈനയുടെ നിലപാട്.റഷ്യ അനുകൂലമായ നിലപാടാണു ചൈനയുടേതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും കുറ്റപ്പെടുത്തി. യുക്രെയ്നിൽ റഷ്യൻ അധിനിവേശമേഖലകളിൽ കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവർ ആരോപിച്ചു. യുക്രെയ്നിന് ആയുധങ്ങൾ വാങ്ങാൻ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുടെ സഹായം തേടി.
യുക്രെയ്നിനുള്ള സഹായം ഇരട്ടിയാക്കേണ്ട സന്ദർഭമാണിതെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.അതെ സമയം റഷ്യയുമായി സൈനിക സഹകരണം തുടരുന്ന ഇറാനെ ഒറ്റപ്പെടുത്തണമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കൻ. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളോട് ഇതു സംബന്ധിച്ച് ചർച്ച നടത്തിയതായും അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി പറഞ്ഞു.അന്താരാഷ്ട്ര ആണവോർജ സമിതിയുടെ ഭാഗമായി ഇറാനുമായുള്ള സഹകരണം ഉപേക്ഷിക്കാനും അമേരിക്ക രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇറാൻ ആണവ കരാർ പുനഃസ്ഥാപിക്കാനുള്ള ചർച്ചാ സാധ്യത ഇതോടെ മങ്ങുകയാണ്. റഷ്യയുടെ യുക്രൈയിൻ യുദ്ധം ഒരു വർഷം പിന്നിടുന്നതിന്റെ ഭാഗമായാണ് റഷ്യക്കും ഇറാനുമെതിരെ അമേരിക്ക നിലപാട് കടുപ്പിക്കുന്നത്.റഷ്യ - യുക്രെയ്ൻ യുദ്ധം പുരോഗമിക്കവേ, 2022 ജൂലൈയിൽ റഷ്യ ആയുധങ്ങളുടെ കുറവ് കാരണം ബുദ്ധിമുട്ടുന്ന സമയത്ത്, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഒരു പ്രധാന പ്രഖ്യാപനം നടത്തിയിരുന്നു. അത്, ഇറാൻ റഷ്യക്ക് ഡ്രോണുകൾ നൽകുന്നതിനെ കുറിച്ചായിരുന്നു. ഇറാൻ, തുടക്കത്തിൽ ആരോപണം നിഷേധിച്ചെങ്കിലും വൈകാതെ അത് സത്യമാണെന്ന് വ്യക്തമായി.
സെപ്തംബറിനും നവംബറിനുമിടയിൽ റഷ്യ നൂറുകണക്കിന് ഇറാനിയൻ നിർമ്മിത ഷഹെദ്-136 കാമികാസെ ഡ്രോണുകൾ വാങ്ങി. യുക്രേനിയൻ നഗരങ്ങളെയും നിർണായക ഇൻഫ്രാസ്ട്രക്ചറുകളെയും ലക്ഷ്യമിടാൻ മോസ്കോ പിന്നീട് ചെറുതും ലളിതവും കണ്ടെത്താൻപ്രയാസമുള്ളതുമായ ഈ ഡ്രോണുകൾ ഉപയോഗിച്ചു, ഇത് രാജ്യത്തിന്റെ പകുതിയോളം ശക്തിയെ തട്ടിയെടുക്കാൻ റഷ്യയെ സഹായിക്കുകയും ചെയ്തതായി ‘ഫോറിൻ’ അഫയേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.കൂടാതെ യുക്രെയ്നിലെ പടിഞ്ഞാറൻ നഗരമായ ഖമൽനിറ്റ്സ്കിയിലെ വൈദ്യുതിവിതരണ സംവിധാനം റഷ്യൻ ആക്രമണത്തിൽ തകർന്നു. റഷ്യ കരിങ്കടലിൽ നിന്നു മിസൈലുകൾ തൊടുക്കുകയായിരുന്നു. 4 മിസൈലുകൾ പ്രയോഗിച്ചെന്നും രണ്ടെണ്ണം വെടിവച്ചുവീഴ്ത്തിയെന്നും യുക്രെയ്ൻ വ്യോമസേന പറഞ്ഞു. ഹർകീവ് മേഖലയിലെ ഹ്രിയാനികിവ്ക ഗ്രാമം പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha























