യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, യുക്രെയ്‌നില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉദ്ദേശം ഇനിയും വ്യക്തമല്ല. പോരാട്ടത്തിന്റെ അവസാന നിമിഷം വരെ യുക്രെയ്‌നുള്ള യുഎസ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചാണ് ബൈഡന്‍ അപ്രതീക്ഷിതമായി യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെത്തിയത്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്.

മ്യൂണിക് ഉച്ചകോടിയിലെ പ്രധാന ചര്‍ച്ച വിഷയം റഷ്യ-യുക്രൈന്‍ യുദ്ധം തന്നെയാണ്. സമ്മേളനത്തില്‍ പങ്കെടുത്ത ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങളും ഒരേ സ്വരത്തിലാണ് ആവശ്യപ്പെട്ടത് റഷ്യയുടെ അധിനിവേശം അവസാനിപ്പിക്കണം. യുക്രൈനില്‍ സാധാനം പുനസ്ഥാപിക്കാന്‍ ചൈന ഇടപെട്ട് പരിഹാരം കാണണം . എന്നാല്‍ ചൈന അമേരിക്കയുടെയും യുറോപ്യന്‍ രാഷ്ട്രങ്ങളുടെയും സംഘടിത ശക്തിയെ തള്ളിപറയുകയാണുണ്ടായത്. എന്നു മാത്രമല്ല റഷ്യയ്ക്ക് പിന്‍തുണ നല്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. മ്യൂണിക് സമ്മേളനം ലോകം ഉറ്റു നോക്കുന്നതിനിടിയിലാണ് അമേരിക്കന്‍ പ്രസിഡണ്‍്‌റ് ജോ ബൈഡന്റെ യുക്രൈന്‍ സന്ദര്‍ശനം എന്നത് ലോകത്ത് പലമാറ്റങ്ങള്‍ക്കും വഴി തെളിക്കുമെന്ന് പ്രത്യാശിക്കുന്നു.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, യുക്രെയ്‌നില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉദ്ദേശം ഇനിയും വ്യക്തമല്ല. പോരാട്ടത്തിന്റെ അവസാന നിമിഷം വരെ യുക്രെയ്‌നുള്ള യുഎസ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ചാണ് ബൈഡന്‍ അപ്രതീക്ഷിതമായി യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെത്തിയത്. യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്.
യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് ആരോപിച്ച് റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്ക് കഴിഞ്ഞ ദിവസം അമേരിക്ക മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്നായിരുന്നു റഷ്യയുടെ തിരിച്ചടി. മ്യൂണിക്കില്‍ ശനിയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യന്‍ അധിനിവേശത്തിനു പിന്തുണ നല്‍കിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പുനല്‍കിയത്. എന്നാല്‍ ചൈന കൈകെട്ടി നോക്കി നില്‍ക്കുകയോ എരിതീയില്‍ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ് യി പ്രതികരിച്ചു.
ചൈനയുടെ ചാരബലൂണുകളെ അമേരിക്ക വെടിവെച്ചിട്ടതും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും ഇരുരാജ്യങ്ങളെയും മാനസികമായി അകറ്റിയിരുന്നു. എന്നാല്‍ ചാരബലൂണ്‍ തകര്‍ത്തതിന് ജോ ബൈഡന്‍ മാപ്പ് പറയണമെന്ന് ചൈന ആവശ്യപ്പെട്ടെങ്കിലും ബൈഡന്‍ വഴങ്ങിയില്ല. വേണമെങ്കില്‍ ചര്‍ച്ചയാകാം എന്ന നിലപാടിലായിരുന്നു അദ്ദേഹം. ഇക്കാരണത്താലാണ് ചൈനയെ തള്ളി ബൈഡന്‍ മുന്നറിയിപ്പില്ലാതെ യുദ്ധഭൂമിയിലേയ്ക്കിറങ്ങിയത്. രൂക്ഷമായ യുദ്ധം നടക്കുന്ന രാജ്യത്ത് അമേരിക്കന്‍ പ്രസിഡന്റ് വന്നിറങ്ങിയതിനുള്ള കളികള്‍ ഇനി നടക്കാന്‍ പോകുന്നതേയുള്ളൂ.
രൂക്ഷമായ കടന്നു കയറ്റം നടത്തിയെന്ന റഷ്യ അവകാശപ്പെടുന്ന കീവിലാണ് അദ്ദേഹം എത്തിയതെന്നതും ശ്രദ്ധേയമാണ്. ബൈഡന്റെ സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരാനിരിക്കുന്നതേയുള്ളൂ,.
റഷ്യന്‍ അനുകൂലമായ നിലപാടാണു ചൈനയുടേതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും കുറ്റപ്പെടുത്തി. യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശമേഖലകളില്‍ കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു.അതേസമയം, യുക്രെയ്‌നിലെ പടിഞ്ഞാറന്‍ നഗരമായ ഖമല്‍നിറ്റ്‌സ്‌കിയിലെ വൈദ്യുതിവിതരണ സംവിധാനം റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. റഷ്യ കരിങ്കടലില്‍ നിന്നു മിസൈലുകള്‍ തൊടുക്കുകയായിരുന്നു. 4 മിസൈലുകള്‍ പ്രയോഗിച്ചെന്നും രണ്ടെണ്ണം വെടിവച്ചുവീഴ്ത്തിയെന്നും യുക്രെയ്ന്‍ വ്യോമസേന പറഞ്ഞു. ഹര്‍കീവ് മേഖലയിലെ ഹ്രിയാനികിവ്ക ഗ്രാമം പിടിച്ചെടുത്തതായി റഷ്യ അവകാശപ്പെട്ടു.
യുദ്ധത്തിന്റെ നടുവിലേയക്ക് യാതെരു മുന്നൊരക്കവുമില്ലാതെയാണ് ജോ ബൈഡന്‍ വ്ന്നിറങ്ങിയത്. മ്യൂണിക് ഉച്ചകോടിയില്‍ യുദ്ധം അവസാനിപ്പിച്ച് യുക്രൈിനിലെ മരണ നിരക്ക് കുറക്കാന്‍ സഹായിക്കു എന്ന് സെലന്‍സ്‌കി ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. റഷ്യയ്ക്കും യുദ്ധം എങ്ങനെയെങ്കിലും അവസാനിപ്പിച്ചാല്‍ മതിയെന്ന അവസ്ഥയിലാണ്. എന്നാല്‍ അമേരിക്ക സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നലകാമെന്ന കാര്യത്തില്‍ റഷ്യയ്ക്ക് യോജിപ്പില്ല. അവര്‍ ചൈനയെയാണ് അക്കാര്യത്തില്‍ വിശ്വസിക്കുന്നത്. എന്നാല്‍ ചൈനയാകട്ടെ യുദ്ധം അടുത്ത കാലത്തൊന്നും അവസാനിക്കാന്‍ പാടില്ലൊന്ന നിലപാടിലുമാണ്. പലതവണ യുഎസ് പ്രസിഡന്‍്‌റ റഷ്യയോടും ചൈനയോടും യുദ്ധം അവസാനിപ്പിക്കുന്നതിന് കുറിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ നിര്‍ദാഷിണ്യം തള്ളിക്കളഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























