മ്യൂണിക് ഉച്ചകോടിയ്ക്ക് പിന്നാലെ അപ്രതീക്ഷിതമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ യുക്രൈന്‍ യുദ്ധഭൂമിയിലേക്കുള്ള സന്ദര്‍ശനം ലോകത്തിന്റെ കണക്ക് കൂട്ടലുകളെല്ലാം ഞെട്ടിച്ചു കളഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അങ്ങനെ ചരിത്രവും തിരുത്തി. റഷ്യയ്ക്ക് യുദ്ധത്തില്‍ നിന്ന പിന്മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും ,വ്‌ളാദിമര്‍ പുടിന്റെ സുഹൃത്ത് വാഗ്നര്‍ നയിക്കുന്ന കൂലിപ്പട്ടാളം പറയുന്നതിനനുസരിച്ചേ എന്ത് തീരുമാനമെടുക്കാനും കഴിയുകയുള്ളൂ എന്ന ദുവസ്ഥയിലേയ്ക്ക് റഷ്യ എത്തിചേര്‍ന്നിരിക്കുകയാണ്.

ഫെബ്രുവരി 24 യുക്രൈന് മേല്‍ റഷ്യ നടത്തി കൊണ്ടിരിക്കുന്ന യുദ്ധത്തിന്റെ ഒന്നാം വാര്‍ഷിക ദിനമാണ്. 24 ന് റഷ്യ യുക്രൈന് മേല്‍ കടന്നാക്രമിക്കാനുള്ള പദ്ധതികളെല്ലാം തയ്യാറാക്കി കാത്തിരിക്കുകയായിരുന്നു. യുക്രൈന് മേല്‍ നടത്തുന്നത് അധിനിവേശ ഭീകരതയാണെന്ന് ഇന്ത്യയും യുറോപ്യന്‍ രാഷ്ട്രങ്ങളും ഒരേ സ്വരത്തില്‍ പറഞ്ഞിട്ടും റഷ്യയും ചൈനയും ഒറ്റക്കെട്ടായി യുദ്ധത്തെ ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ്. യുദ്ധത്തിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്‍പ് കീഴടങ്ങാനാണ് യുക്രൈന് റഷ്യ നല്കിയിരിക്കുന്ന അന്ത്യശാസനം. റഷ്യയുടെ ശാസനം വകവെയ്ക്കാത്ത യുക്രൈന്‍ ലോകരാജ്യങ്ങളുടെ മുഴുവന്‍ സഹായത്തിനായി പരിശ്രമിക്കുകയായിരുന്നു.
അമേരിക്ക, ജര്‍മ്മനി തുടങ്ങിയ വമ്പന്‍മാരും ചെറുകിട രാഷ്ട്രങ്ങളും റഷ്യയെ തള്ളിക്കൊണ്ട് യുക്രൈന് സൈനീക സാമ്പത്തിക സഹായം ചെയ്തു. ജര്‍മ്മനിയില്‍ നിന്ന് അത്യാധുനിക ടാങ്കറുകള്‍ യുക്രൈന്‍ യുദ്ധഭൂമിയില്‍ നിരന്നു കഴിഞ്ഞു. വാര്‍ഷിക ദിനത്തില്‍ നടക്കാന്‍ സാധ്യതയുള്ള ഏത് ആക്രമണത്തേയും ചെയറുക്കാന്‍ യുക്രൈന്‍ സര്‍വ്വസന്നാഹങ്ങളും ഒരുക്കി. മ്യൂണിക് ഉച്ചകോടിയില്‍ യുക്രൈനെ പിന്‍താങ്ങാനും സഹായം നല്കാനും ചൈനയൊഴികെയുള്ള എല്ലാ കക്ഷി രാഷ്ട്രങ്ങളും തീരുമാനമെടുത്തിരുന്നു.
മ്യൂണിക് ഉച്ചകോടിയ്ക്ക് പിന്നാലെ അപ്രതീക്ഷിതമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ യുക്രൈന്‍ യുദ്ധഭൂമിയിലേക്കുള്ള സന്ദര്‍ശനം ലോകത്തിന്റെ കണക്ക് കൂട്ടലുകളെല്ലാം ഞെട്ടിച്ചു കളഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അങ്ങനെ ചരിത്രവും തിരുത്തി. റഷ്യയ്ക്ക് യുദ്ധത്തില്‍ നിന്ന പിന്മാറണമെന്ന് ആഗ്രഹമുണ്ടെങ്കിലും ,വ്‌ളാദിമര്‍ പുടിന്റെ സുഹൃത്ത് വാഗ്നര്‍ നയിക്കുന്ന കൂലിപ്പട്ടാളം പറയുന്നതിനനുസരിച്ചേ എന്ത് തീരുമാനമെടുക്കാനും കഴിയുകയുള്ളൂ എന്ന ദുവസ്ഥയിലേയ്ക്ക് റഷ്യ എത്തിചേര്‍ന്നിരിക്കുകയാണ്.
അഞ്ചു മണിക്കൂറെടുത്ത്, യുദ്ധം നടക്കുന്ന യുക്രെയ്ന്‍ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കീവില്‍ എത്തുന്നതിനു പതിനഞ്ച് മിനിട്ട് മുന്‍പ് റഷ്യയെ വിവരം അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. യുദ്ധം ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്നോടിയായാണ് ബൈഡന്റെ യുക്രെയ്ന്‍ സന്ദര്‍ശനം.യുദ്ധത്തില്‍ യുക്രെയ്‌ന് ഇനിയും 500 മില്യണ്‍ യുഎസ് ഡോളര്‍ തുകയ്ക്കുള്ള സഹായം നല്‍കുമെന്നും ബൈഡന്‍ കീവില്‍ പ്രഖ്യാപിച്ചു. ഇതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും ഉള്‍പ്പെടുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം, ബൈഡനെ കീവില്‍ രക്ഷിച്ചത് യുക്രെയ്‌ന്റെ ആയുധങ്ങളല്ല മറിച്ച് റഷ്യയുമായി അവസാനവട്ടം നടത്തിയ ചര്‍ച്ചയാണെന്ന വിവരമാണു പുറത്തുവരുന്നത്. ഞായറാഴ്ചയാണു ബൈഡന്‍ വാഷിങ്ടനില്‍നിന്നു പോന്നത്. എന്നാല്‍ വൈറ്റ് ഹൗസിന്റെ ഷെഡ്യൂളില്‍ അദ്ദേഹം യുഎസില്‍ത്തന്നെയുണ്ടെന്നാണ് കാണിച്ചിരുന്നത്. ഞായറാഴ്ച യുഎസില്‍നിന്നു ബൈഡന്‍ പോയത് ചൊവ്വാഴ്ചയെത്തേണ്ട പോളണ്ടിലേക്കാണ്. പിന്നീട് പോളണ്ടിന്റെ അതിര്‍ത്തിയില്‍നിന്ന് കീവിലേക്ക് 10 മണിക്കൂര്‍ നീണ്ട ട്രെയിന്‍ യാത്ര നടത്തുകയായിരുന്നു.
യുക്രെയ്‌നില്‍ എത്തുന്നതിനു പതിനഞ്ച് മിനിറ്റ് മുന്‍പു വൈറ്റ് ഹൗസ് വിവരം റഷ്യയെ അറിയിക്കുകയായിരുന്നു. ബൈഡന്‍ സന്ദര്‍ശനം നടത്തുന്നതിനിടെ എയര്‍ റെയ്ഡ് സൈറണുകള്‍ ശബ്ദിച്ചു. ബെലാറൂസില്‍നിന്ന് റഷ്യയുടെ മിഗ്-31 യുദ്ധവിമാനം പറന്നുയര്‍ന്നതിന്റെ സൂചനയായിരുന്നു അത്. ഈ യുദ്ധവിമാനത്തില്‍ കീഴില്‍ ഹൈപ്പര്‍സോണിക് മിസൈല്‍ ഉണ്ടെന്നും ഇവ വെടിവച്ചിടാന്‍ യുക്രെയ്‌നിന് സാധിക്കില്ലെന്നും യുക്രെയ്ന്‍ വ്യോമസേന വക്താവ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, യുഎസ് പ്രസിഡന്റ് യുക്രെയ്‌നില്‍ ഉള്ള സമയം ആക്രമണം നടത്താതിരിക്കാനുള്ള 'മഹാമനസ്‌കത' തങ്ങള്‍ കാട്ടിയെന്നാണ് റഷ്യന്‍ നിലപാട്. അമേരിക്കന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബൈഡന്റെ 'ധൈര്യമായിരുന്നു' അതെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം, യുദ്ധത്തില്‍ യുക്രെയ്‌നും പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്കും പൂര്‍ണ പിന്തുണയും ബൈഡന്‍ കീവില്‍വച്ച് വാഗ്ദാനം ചെയ്തിരുന്നു. ''
ഒരു വര്‍ഷത്തിനു ശേഷവും കീവ് നിവര്‍ന്നു നില്‍ക്കുന്നു, യുക്രെയ്ന്‍ നിവര്‍ന്നു നില്‍ക്കുന്നു, ജനാധിപത്യവും നിവര്‍ന്നു നില്‍ക്കുന്നു. ഏകദേശം ഒരു വര്‍ഷം മുമ്പ് പുട്ടിന്‍ തന്റെ അധിനിവേശം ആരംഭിച്ചപ്പോള്‍, യുക്രെയ്ന്‍ ദുര്‍ബലമാണെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടതായും അദ്ദേഹം തെറ്റിദ്ധരിച്ചു. ഞങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതി. പക്ഷേ അദ്ദേഹത്തിനു പൂര്‍ണമായും തെറ്റുപറ്റി. യുക്രെയ്‌നുള്ള ഞങ്ങളുടെ പിന്തുണ ആവര്‍ത്തിച്ച് ഉറപ്പു നല്‍കുന്നതിനാണ് വിപുലമായ ചര്‍ച്ചകള്‍ക്കായി ഞാന്‍ സെലന്‍സ്‌കിയുമായും അദ്ദേഹത്തിന്റെ സംഘവുമായും ് കീവില്‍ ചര്‍ച്ച നടത്തിയത്'' - ബൈഡന്‍ പറഞ്ഞു.
യുക്രെയ്‌നിലെ റഷ്യന്‍ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, യുക്രെയ്‌നില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ എല്ലാവരേയും ഞെട്ടിച്ചു. യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യന്‍ സേന വ്യാപക ആക്രമണം തുടരുന്നതിനിടെയാണ്,ജോ ബൈഡന്റെ സന്ദര്‍ശനമെന്നതും ശ്രദ്ധേയം. പോരാട്ടത്തിന്റെ അവസാന നിമിഷം വരെ യുക്രെയ്‌നുള്ള യുഎസ് പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് ബൈഡന്‍ യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെത്തിയതെന്നും വിലയിരുത്തപ്പെടുന്നു.
യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ചയിലാണ് ബൈഡന്‍, യുക്രെയ്‌ന് 50 കോടി യുഎസ് ഡോളറിന്റെ പ്രത്യേക സഹായവും പ്രഖ്യാപിച്ചത്. കൂടുതല്‍ ആയുധങ്ങളും സൈനിക ഉപകരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനു ശേഷം പലതവണ യുക്രെയ്ന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ബൈഡനെ ഇവിടേക്കു ക്ഷണിച്ചിരുന്നു. അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന സന്ദര്‍ശനത്തിനു ശേഷം ബൈഡന്‍ കീവില്‍നിന്ന് മടങ്ങി.
ഇത്തവണ യുക്രെയ്‌ന്റെ അയല്‍ രാജ്യമായ പോളണ്ടിലേക്ക് ഔദ്യോഗിക സന്ദര്‍ശനം നടത്താനിരിക്കെയാണ്, മുന്‍കൂട്ടി പ്രഖ്യാപിക്കാതെ ബൈഡന്‍ കീവിലെത്തിയത്. പോളണ്ടിലെത്തുന്ന ബൈഡന്‍, പ്രസിഡന്റ് ആന്ദ്ര്സെജ് ദൂദയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്.അതേസമയം, യുക്രെയ്‌നിലേക്ക് ഇന്ന് ഒരു അപ്രതീക്ഷിത അതിഥി എത്തുമെന്ന അഭ്യൂഹം രാവിലെ മുതല്‍ സജീവമായിരുന്നു. നഗരത്തില്‍ അപ്രതീക്ഷിതമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതും സുരക്ഷ വര്‍ധിപ്പിച്ചതും അഭ്യൂഹത്തിനു കരുത്തു പകര്‍ന്നു. ആ അതിഥി അമേരിക്കന്‍ പ്രസിഡണ്‍് ജോ ബൈഡന്‍ ആയിരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. യുക്രെയ്‌നെതിരായ ആക്രമണം റഷ്യ കടുപ്പിക്കുന്നതിനിടെ ബൈഡന്‍ കീവിലെത്തിയതിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണെന്ന് നിരീക്ഷകള്‍ ചൂണ്ടിക്കാട്ടുന്നു.
യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎസ് കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു. റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്നായിരുന്നു റഷ്യയുടെ തിരിച്ചടി.മ്യൂണിക്കില്‍ ശനിയാഴ്ച നടന്ന സുരക്ഷാ ഉച്ചകോടിയില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയുടെ മുതിര്‍ന്ന നയതന്ത്ര പ്രതിനിധി വാങ് യീയോടാണു റഷ്യന്‍ അധിനിവേശത്തിനു പിന്തുണ നല്‍കിയാല്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നു മുന്നറിയിപ്പുനല്‍കിയത്. എന്നാല്‍ ചൈന കൈകെട്ടി നോക്കി നില്‍ക്കുകയോ എരിതീയില്‍ എണ്ണയൊഴിക്കുകയോ ചെയ്യില്ലെന്ന് വാങ് യി പ്രതികരിച്ചു.
റഷ്യ അനുകൂലമായ നിലപാടാണു ചൈനയുടേതെന്ന് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസും കുറ്റപ്പെടുത്തി. യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശമേഖലകളില്‍ കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. എങ്കിലും ചൈന ഇടപെട്ട് യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം നല്കണമെന്നാണ് അമേരിക്കയുടെ ലക്ഷ്യം. അമേരിക്കന്‍ പ്രസിഡന്റിന്റെ യുക്രൈന്‍ യുദ്ധഭൂമിയിലേയ്ക്കുള്ള സന്ദര്‍ശനം ലോകം വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. റഷ്യയെ അങ്ങനെ സ്വതന്ത്രമായി വിടാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് ജോ ബൈഡന്‍ സന്ദര്‍ശനത്തിലൂടെ നല്കിയിരിക്കുന്നത്.
യുദ്ധ വാര്‍ഷികത്തില്‍ കരുതിക്കൂട്ടി വെച്ച പദ്ധതികള്‍ നടക്കാതെ വന്നാല്‍ പുടിന്‍ എങ്ങനെ പ്രതികരിക്കുമെന്ന് പ്രവചിക്കാനാവാത്ത സാഹചര്യമാണ്. കാരണം റഷ്യയില്‍ യുദ്ധം നിയന്ത്രിക്കുന്നത് റഷ്യന്‍ സൈന്യല്ലെന്നും പകരം വാഗ്നറുടെ കൂലിപട്ടാളമാണെന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ജയിലില്‍ ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്നവരായ കൊടുംക്രിമിനലുകളെ ഉള്‍പ്പെടുത്തിയാണ് വാഗ്നര്‍ കൂലിപട്ടാളം രൂപീകരിച്ചിരിക്കുന്നത്. റഷ്യ പിന്‍മാറിയാലും വാഗ്നര്‍ പിന്‍മാറാന്‍ തയ്യാറായില്ലെങ്കില്‍ മാരകമായ രഹസ്യ രാസായുധങ്ങള്‍ യുക്രൈന് മേല്‍ പതിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കണക്ക് കൂട്ടുന്നുണ്ട്.
അതു കൊണ്ട വാഗ്നര്‍ സൈന്യത്തെ പിന്‍വലിക്കാന്‍ ചൈന , റഷ്യയെ നിര്‍ബന്ധിക്കണമെന്നാണ് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മനോനില തെറ്റിയ ക്രമിനലുകളുടെ സൈന്യമായ വാഗ്നര്‍ പുടിന് തലവേദയാകുമോ അതോ രാജ്യത്ത് സൈനീക അട്ടിമറിക്ക് കളമൊരുങ്ങുമോയെന്ന ഭയത്തിലാണ് റഷ്യ. യുക്രൈനില്‍ ജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും തകര്‍ക്കാനാവുമെന്ന റഷ്യയുടെ പ്രഖ്യാപനമാണ് എല്ലാവരിലും ഭീതിയുളവാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























