യുക്രെയ്‌നില്‍ റഷ്യ നടത്തിയ ക്രൂരമായ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം അടയാളപ്പെടുത്താന്‍ ലോകം ഒരുങ്ങുമ്പോള്‍, പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താനും യുക്രെയ്ന്റെ ജനാധിപത്യം, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയോടുള്ള നമ്മുടെ അചഞ്ചലവും അടിപതറാത്തതുമായ പ്രതിബദ്ധത ഊട്ടിയുറപ്പിക്കാനുമാണ് ഞാന്‍ കീവിലെത്തിയിരിക്കുന്നത്

റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്‌നും പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്കും പൂര്‍ണ പിന്തുണ വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പോളണ്ടിലേക്ക് നിശ്ചയിച്ച യാത്രയ്ക്കിടെ അപ്രതീക്ഷിതമായി യുക്രെയ്‌നില്‍ ഇറങ്ങിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ പ്രസ്താവനയിലാണ് യുക്രെയ്‌ന് യുഎസിന്റെ അചഞ്ചലമായ പിന്തുണ വ്യക്തമാക്കിയത്. ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബൈഡന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്തു. ബൈഡന്റെ സന്ദര്‍ശനം റഷ്യയ്ക്കുളള മുന്നറിയിപ്പായാണ് രാജ്യാന്തര കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
യുക്രെയ്‌നില്‍ റഷ്യ നടത്തിയ ക്രൂരമായ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം അടയാളപ്പെടുത്താന്‍ ലോകം ഒരുങ്ങുമ്പോള്‍, പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താനും യുക്രെയ്ന്റെ ജനാധിപത്യം, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയോടുള്ള നമ്മുടെ അചഞ്ചലവും അടിപതറാത്തതുമായ പ്രതിബദ്ധത ഊട്ടിയുറപ്പിക്കാനുമാണ് ഞാന്‍ കീവിലെത്തിയിരിക്കുന്നത്.
ഏകദേശം ഒരു വര്‍ഷം മുമ്പ് പുട്ടിന്‍ തന്റെ അധിനിവേശം ആരംഭിച്ചപ്പോള്‍, യുക്രെയ്ന്‍ ദുര്‍ബലമാണെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടതായും അദ്ദേഹം തെറ്റിദ്ധരിച്ചു. ഞങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതി. പക്ഷേ അദ്ദേഹത്തിനു പൂര്‍ണമായും തെറ്റുപറ്റി. യുക്രെയ്‌നുള്ള ഞങ്ങളുടെ പിന്തുണ ആവര്‍ത്തിച്ച് ഉറപ്പു നല്‍കുന്നതിനാണ് വിപുലമായ ചര്‍ച്ചകള്‍ക്കായി ഞാന്‍ സെലന്‍സ്‌കിയുമായും അദ്ദേഹത്തിന്റെ സംഘവുമായും ഇന്ന് കീവില്‍ ചര്‍ച്ച നടത്തുന്നത്.
യുക്രെയ്ന്‍ ജനതയെ വ്യോമാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് പീരങ്കി വെടിയുണ്ടകള്‍, വ്യോമ നിരീക്ഷണ റഡാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള കൂടുതല്‍ ഉപകരണങ്ങള്‍ നല്‍കുന്ന കാര്യം പ്രഖ്യാപിക്കും. യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന ഉന്നതര്‍ക്കും കമ്പനികള്‍ക്കുമെതിരെ അധിക ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം ഈ ആഴ്ച അറിയിക്കും.
റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് യുക്രെയ്‌നെ സഹായിക്കാന്‍ അറ്റ്‌ലാന്റിക് മുതല്‍ പസിഫിക് വരെയുള്ള രാജ്യങ്ങളുടെ ഒരു സഖ്യം യുഎസ് രൂപപ്പെടുത്തിയിട്ടുണ്ട് - സൈനിക, സാമ്പത്തിക, മാനുഷിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള ആ സഹായം ഇനിയും തുടരും.
പോളണ്ട് പ്രസിഡന്റ് ഡൂഡയെയും നമ്മുടെ കിഴക്കന്‍ സഖ്യകക്ഷികളുടെ നേതാക്കളെയും സന്ദര്‍ശിക്കുന്നതിനായി ഉടന്‍ പോളണ്ടിലെത്തും. യുക്രെയ്‌നിലെ ജനങ്ങളെയും, ലോകമാസകലം നമ്മെ ഒന്നിപ്പിക്കുന്ന യുഎന്‍ ചാര്‍ട്ടറില്‍ ഉറപ്പു നല്‍കുന്ന മനുഷ്യാവകാശങ്ങളും അന്തസും സംരക്ഷിക്കുന്നതിനായി ലോകരാജ്യങ്ങളെ തുടര്‍ന്നും എങ്ങനെ അണിനിരത്തുമെന്നതിനെക്കുറിച്ചും വിശദീകരിക്കും.
അഞ്ചു മണിക്കൂറെടുത്ത്, യുദ്ധം നടക്കുന്ന യുക്രെയ്ന്‍ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കീവില്‍ എത്തുന്നതിനു പതിനഞ്ച് മിനിട്ട് മുന്‍പ് റഷ്യയെ വിവരം അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 24ന് യുക്രെയ്‌ന്റെ മേല്‍ റഷ്യ നടത്തുന്ന യുദ്ധം ഒരു വര്‍ഷം പൂര്‍ത്തിയാകും. ഇതിനു മുന്നോടിയായാണ് ബൈഡന്റെ യുക്രെയ്ന്‍ സന്ദര്‍ശനം.യുദ്ധത്തില്‍ യുക്രെയ്‌ന് ഇനിയും 500 മില്യണ്‍ യുഎസ് ഡോളര്‍ തുകയ്ക്കുള്ള സഹായം നല്‍കുമെന്നും ബൈഡന്‍ കീവില്‍ പ്രഖ്യാപിച്ചു. ഇതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും ഉള്‍പ്പെടുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം, യുഎസ് പ്രസിഡന്റ് യുക്രെയ്‌നില്‍ ഉള്ള സമയം ആക്രമണം നടത്താതിരിക്കാനുള്ള 'മഹാമനസ്‌കത' തങ്ങള്‍ കാട്ടിയെന്നാണ് റഷ്യന്‍ നിലപാട്. അമേരിക്കന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബൈഡന്റെ 'ധൈര്യമായിരുന്നു' അതെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം, യുദ്ധത്തില്‍ യുക്രെയ്‌നും പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്കും പൂര്‍ണ പിന്തുണയും ബൈഡന്‍ കീവില്‍വച്ച് വാഗ്ദാനം ചെയ്തിരുന്നു. ''ഒരു വര്‍ഷത്തിനു ശേഷവും കീവ് നിവര്‍ന്നു നില്‍ക്കുന്നു, യുക്രെയ്ന്‍ നിവര്‍ന്നു നില്‍ക്കുന്നു, ജനാധിപത്യവും നിവര്‍ന്നു നില്‍ക്കുന്നു.
ഏകദേശം ഒരു വര്‍ഷം മുമ്പ് പുട്ടിന്‍ തന്റെ അധിനിവേശം ആരംഭിച്ചപ്പോള്‍, യുക്രെയ്ന്‍ ദുര്‍ബലമാണെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടതായും അദ്ദേഹം തെറ്റിദ്ധരിച്ചു. ഞങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതി. പക്ഷേ അദ്ദേഹത്തിനു പൂര്‍ണമായും തെറ്റുപറ്റി. യുക്രെയ്‌നുള്ള ഞങ്ങളുടെ പിന്തുണ ആവര്‍ത്തിച്ച് ഉറപ്പു നല്‍കുന്നതിനാണ് വിപുലമായ ചര്‍ച്ചകള്‍ക്കായി ഞാന്‍ സെലന്‍സ്‌കിയുമായും അദ്ദേഹത്തിന്റെ സംഘവുമായും ഇന്ന് കീവില്‍ ചര്‍ച്ച നടത്തിയത്'' - ബൈഡന്‍ പറഞ്ഞു.
യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎസ് കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു. റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്നായിരുന്നു റഷ്യയുടെ തിരിച്ചടി.
യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശമേഖലകളില്‍ കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. എങ്കിലും ചൈന ഇടപെട്ട് യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം നല്കണമെന്നാണ് അമേരിക്കയുടെ ലക്ഷ്യം. അമേരിക്കന്‍ പ്രസിഡന്റിന്റെ യുക്രൈന്‍ യുദ്ധഭൂമിയിലേയ്ക്കുള്ള സന്ദര്‍ശനം ലോകം വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. റഷ്യയെ അങ്ങനെ സ്വതന്ത്രമായി വിടാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് ജോ ബൈഡന്‍ സന്ദര്‍ശനത്തിലൂടെ നല്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























