Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

യുക്രെയ്‌നില്‍ റഷ്യ നടത്തിയ ക്രൂരമായ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം അടയാളപ്പെടുത്താന്‍ ലോകം ഒരുങ്ങുമ്പോള്‍, പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താനും യുക്രെയ്ന്റെ ജനാധിപത്യം, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയോടുള്ള നമ്മുടെ അചഞ്ചലവും അടിപതറാത്തതുമായ പ്രതിബദ്ധത ഊട്ടിയുറപ്പിക്കാനുമാണ് ഞാന്‍ കീവിലെത്തിയിരിക്കുന്നത്

21 FEBRUARY 2023 03:25 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

റഷ്യയുമായുള്ള യുദ്ധത്തില്‍ യുക്രെയ്‌നും പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്കും  പൂര്‍ണ പിന്തുണ വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. പോളണ്ടിലേക്ക് നിശ്ചയിച്ച യാത്രയ്ക്കിടെ അപ്രതീക്ഷിതമായി യുക്രെയ്‌നില്‍ ഇറങ്ങിയ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്റ് സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ചയ്ക്കു ശേഷം നടത്തിയ പ്രസ്താവനയിലാണ് യുക്രെയ്‌ന് യുഎസിന്റെ അചഞ്ചലമായ പിന്തുണ വ്യക്തമാക്കിയത്. ജര്‍മനി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ബൈഡന്റെ സന്ദര്‍ശനത്തെ  സ്വാഗതം ചെയ്തു. ബൈഡന്റെ സന്ദര്‍ശനം റഷ്യയ്ക്കുളള മുന്നറിയിപ്പായാണ് രാജ്യാന്തര കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.

യുക്രെയ്‌നില്‍ റഷ്യ നടത്തിയ ക്രൂരമായ അധിനിവേശത്തിന്റെ ഒന്നാം വാര്‍ഷികം അടയാളപ്പെടുത്താന്‍ ലോകം ഒരുങ്ങുമ്പോള്‍, പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്താനും യുക്രെയ്ന്റെ ജനാധിപത്യം, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയോടുള്ള നമ്മുടെ അചഞ്ചലവും അടിപതറാത്തതുമായ പ്രതിബദ്ധത ഊട്ടിയുറപ്പിക്കാനുമാണ് ഞാന്‍ കീവിലെത്തിയിരിക്കുന്നത്.

ഏകദേശം ഒരു വര്‍ഷം മുമ്പ് പുട്ടിന്‍ തന്റെ അധിനിവേശം ആരംഭിച്ചപ്പോള്‍, യുക്രെയ്ന്‍ ദുര്‍ബലമാണെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടതായും അദ്ദേഹം തെറ്റിദ്ധരിച്ചു. ഞങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതി. പക്ഷേ അദ്ദേഹത്തിനു പൂര്‍ണമായും തെറ്റുപറ്റി. യുക്രെയ്‌നുള്ള ഞങ്ങളുടെ പിന്തുണ ആവര്‍ത്തിച്ച് ഉറപ്പു നല്‍കുന്നതിനാണ് വിപുലമായ ചര്‍ച്ചകള്‍ക്കായി ഞാന്‍ സെലന്‍സ്‌കിയുമായും അദ്ദേഹത്തിന്റെ സംഘവുമായും ഇന്ന് കീവില്‍ ചര്‍ച്ച നടത്തുന്നത്.

യുക്രെയ്ന്‍ ജനതയെ വ്യോമാക്രമണങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് പീരങ്കി വെടിയുണ്ടകള്‍, വ്യോമ നിരീക്ഷണ റഡാറുകള്‍ എന്നിവയുള്‍പ്പെടെയുള്ള കൂടുതല്‍ ഉപകരണങ്ങള്‍ നല്‍കുന്ന കാര്യം പ്രഖ്യാപിക്കും. യുക്രെയ്‌നെതിരായ യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്ന ഉന്നതര്‍ക്കും കമ്പനികള്‍ക്കുമെതിരെ അധിക ഉപരോധം ഏര്‍പ്പെടുത്തുന്ന കാര്യം ഈ ആഴ്ച അറിയിക്കും.

റഷ്യന്‍ ആക്രമണത്തെ പ്രതിരോധിക്കുന്നതിന് യുക്രെയ്‌നെ സഹായിക്കാന്‍ അറ്റ്‌ലാന്റിക് മുതല്‍ പസിഫിക് വരെയുള്ള രാജ്യങ്ങളുടെ ഒരു സഖ്യം യുഎസ് രൂപപ്പെടുത്തിയിട്ടുണ്ട് - സൈനിക, സാമ്പത്തിക, മാനുഷിക പിന്തുണ ഉറപ്പാക്കുന്നതിനുള്ള ആ സഹായം ഇനിയും തുടരും.

പോളണ്ട് പ്രസിഡന്റ് ഡൂഡയെയും നമ്മുടെ കിഴക്കന്‍ സഖ്യകക്ഷികളുടെ നേതാക്കളെയും സന്ദര്‍ശിക്കുന്നതിനായി ഉടന്‍ പോളണ്ടിലെത്തും. യുക്രെയ്‌നിലെ ജനങ്ങളെയും, ലോകമാസകലം നമ്മെ ഒന്നിപ്പിക്കുന്ന യുഎന്‍ ചാര്‍ട്ടറില്‍ ഉറപ്പു നല്‍കുന്ന മനുഷ്യാവകാശങ്ങളും അന്തസും സംരക്ഷിക്കുന്നതിനായി ലോകരാജ്യങ്ങളെ തുടര്‍ന്നും എങ്ങനെ അണിനിരത്തുമെന്നതിനെക്കുറിച്ചും വിശദീകരിക്കും.

അഞ്ചു മണിക്കൂറെടുത്ത്, യുദ്ധം നടക്കുന്ന യുക്രെയ്ന്‍ സന്ദര്‍ശിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കീവില്‍ എത്തുന്നതിനു പതിനഞ്ച് മിനിട്ട് മുന്‍പ് റഷ്യയെ വിവരം അറിയിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഫെബ്രുവരി 24ന് യുക്രെയ്‌ന്റെ മേല്‍ റഷ്യ നടത്തുന്ന യുദ്ധം ഒരു വര്‍ഷം പൂര്‍ത്തിയാകും. ഇതിനു മുന്നോടിയായാണ് ബൈഡന്റെ യുക്രെയ്ന്‍ സന്ദര്‍ശനം.യുദ്ധത്തില്‍ യുക്രെയ്‌ന് ഇനിയും 500 മില്യണ്‍ യുഎസ് ഡോളര്‍ തുകയ്ക്കുള്ള സഹായം നല്‍കുമെന്നും ബൈഡന്‍ കീവില്‍ പ്രഖ്യാപിച്ചു. ഇതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും വ്യോമപ്രതിരോധ സംവിധാനങ്ങളും ഉള്‍പ്പെടുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

അതേസമയം, യുഎസ് പ്രസിഡന്റ് യുക്രെയ്‌നില്‍ ഉള്ള സമയം ആക്രമണം നടത്താതിരിക്കാനുള്ള 'മഹാമനസ്‌കത' തങ്ങള്‍ കാട്ടിയെന്നാണ് റഷ്യന്‍ നിലപാട്. അമേരിക്കന്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ബൈഡന്റെ 'ധൈര്യമായിരുന്നു' അതെന്നും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.അതേസമയം, യുദ്ധത്തില്‍ യുക്രെയ്‌നും പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിക്കും പൂര്‍ണ പിന്തുണയും ബൈഡന്‍ കീവില്‍വച്ച് വാഗ്ദാനം ചെയ്തിരുന്നു. ''ഒരു വര്‍ഷത്തിനു ശേഷവും കീവ് നിവര്‍ന്നു നില്‍ക്കുന്നു, യുക്രെയ്ന്‍ നിവര്‍ന്നു നില്‍ക്കുന്നു, ജനാധിപത്യവും നിവര്‍ന്നു നില്‍ക്കുന്നു.

ഏകദേശം ഒരു വര്‍ഷം മുമ്പ് പുട്ടിന്‍ തന്റെ അധിനിവേശം ആരംഭിച്ചപ്പോള്‍, യുക്രെയ്ന്‍ ദുര്‍ബലമാണെന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വിഭജിക്കപ്പെട്ടതായും അദ്ദേഹം തെറ്റിദ്ധരിച്ചു. ഞങ്ങളെ മറികടക്കാന്‍ കഴിയുമെന്ന് അദ്ദേഹം കരുതി. പക്ഷേ അദ്ദേഹത്തിനു പൂര്‍ണമായും തെറ്റുപറ്റി. യുക്രെയ്‌നുള്ള ഞങ്ങളുടെ പിന്തുണ ആവര്‍ത്തിച്ച് ഉറപ്പു നല്‍കുന്നതിനാണ് വിപുലമായ ചര്‍ച്ചകള്‍ക്കായി ഞാന്‍ സെലന്‍സ്‌കിയുമായും അദ്ദേഹത്തിന്റെ സംഘവുമായും ഇന്ന് കീവില്‍ ചര്‍ച്ച നടത്തിയത്'' - ബൈഡന്‍ പറഞ്ഞു.

യുക്രെയ്‌നിലെ റഷ്യയുടെ യുദ്ധം മാനവരാശിക്കെതിരായ കുറ്റകൃത്യമാണെന്ന് യുഎസ് കഴിഞ്ഞ ദിവസവും ആരോപിച്ചിരുന്നു. റഷ്യയെ സഹായിക്കുന്നതിന് എതിരെ ചൈനയ്ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കാനാണു അമേരിക്കയുടെ ശ്രമമെന്നായിരുന്നു റഷ്യയുടെ തിരിച്ചടി.

യുക്രെയ്‌നില്‍ റഷ്യന്‍ അധിനിവേശമേഖലകളില്‍ കൊലപാതകങ്ങളും ബലാത്സംഗവും നാടുകടത്തലും നടക്കുന്നുണ്ടെന്നും അവര്‍ ആരോപിച്ചു. എങ്കിലും ചൈന ഇടപെട്ട് യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മുന്‍തൂക്കം നല്കണമെന്നാണ് അമേരിക്കയുടെ ലക്ഷ്യം. അമേരിക്കന്‍ പ്രസിഡന്റിന്റെ യുക്രൈന്‍ യുദ്ധഭൂമിയിലേയ്ക്കുള്ള സന്ദര്‍ശനം ലോകം വളരെ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. റഷ്യയെ അങ്ങനെ സ്വതന്ത്രമായി വിടാന്‍ അനുവദിക്കില്ലെന്ന സന്ദേശമാണ് ജോ ബൈഡന്‍ സന്ദര്‍ശനത്തിലൂടെ നല്കിയിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (9 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (17 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (46 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (55 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends