റഷ്യ ചതിച്ചു..അമേരിക്കയെ ഒരു പാഠം പഠിപ്പിക്കും..പുടിന്റെ വക എട്ടിന്റെ പണി..അമേരിക്കയുമായുള്ള ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് റഷ്യ പിന്മാറി.....യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ, ഇന്ന് നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം...2021 ഫെബ്രുവരിയിലാണ് ഉടമ്പടി അവസാനിക്കേണ്ടിയിരുന്നത്..

അമേരിക്കയും റഷ്യയും തമ്മിലുള്ള ശത്രുത ഈ കാലത്തൊന്നും തീരാൻ പോകുന്നില്ല എന്നുള്ളത് ഒരു യാഥാർഥ്യമാണ്, ഓരോ ദിവസവും അത് ഓരോ തലത്തിലേക്ക് പോകുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് , ഇപ്പോഴിതാ അമേരിക്കയോടുള്ള വാശി ദേഷ്യം മറ്റൊരു വഴിയിലൂടെ തീർക്കാൻ ഒരുങ്ങുകയാണ് നമ്മുടെ റഷ്യ..അമേരിക്കയുമായുള്ള ആണവായുധ നിയന്ത്രണ കരാറിൽ നിന്ന് റഷ്യ പിന്മാറി. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ഇന്ന് നടത്തിയ പ്രസംഗത്തിലാണ് പ്രഖ്യാപനം.അമേരിക്ക ആണവായുധ പരീക്ഷണം നടത്തുമ്പോൾ റഷ്യയും അത് പുനരാരംഭിക്കേണ്ടി വരുമെന്ന് പുടിൻ വ്യക്തമാക്കി. അമേരിക്കയും നാറ്റോ സഖ്യകക്ഷികളും യുക്രൈനിൽ റഷ്യയുടെ പരാജയമെന്ന ലക്ഷ്യം പരസ്യമായി പ്രഖ്യാപിച്ചെന്നും പുടിൻ കുറ്റപ്പെടുത്തി- “ഇപ്പോൾ അവർ ഞങ്ങളുടെ പ്രതിരോധ സൗകര്യങ്ങൾ പരിശോധിക്കാൻ ആഗ്രഹിക്കുന്നുണ്ടോ?
ഇന്നത്തെ സാഹചര്യത്തിൽ ഇത് തികച്ചും അസംബന്ധമാണെന്ന് തോന്നുന്നു”യുഎസ് പ്രസിഡൻറ് ബറാക് ഒബാമയും റഷ്യൻ പ്രസിഡന്റ് ദിമിത്രി മെദ്‌വദേവും 2010ൽ ഒപ്പുവച്ചതാണ് പുതിയ ആണവായുധ നിയന്ത്രണ കരാർ. ആണവ ശേഖരത്തിൻറെ എണ്ണം 1550ഉം മിസൈലുകളുടെയും ബോംബറുകളുടെയും എണ്ണം 700ഉം ആയി കരാർ പ്രകാരം പരിമിതപ്പെടുത്തിയിരിക്കുന്നു. ഉടമ്പടി പാലിക്കുന്നുണ്ടോയെന്ന് സ്ഥിരീകരിക്കാൻ പരിശോധനയും കരാറിൽ പറയുന്നുണ്ട്. 2021 ഫെബ്രുവരിയിലാണ് ഉടമ്പടി അവസാനിക്കേണ്ടിയിരുന്നത്.തുടർന്ന് റഷ്യയും അമേരിക്കയും ഇത് അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിനു ശേഷം റഷ്യയും അമേരിക്കയും പരസ്പര പരിശോധനകൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. പിന്നാലെയാണ് കരാറിൽ നിന്ന് പിന്മാറുകയാണെന്ന് പുടിൻ പ്രഖ്യാപിച്ചത്.യുക്രൈൻ യുദ്ധത്തിനുള്ള യഥാർഥ കാരണക്കാർ അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളാണെന്ന് പുടിൻ വിമർശിച്ചു. നവനാസികളെ പരിശീലിപ്പിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങളെന്നും പുടിൻ ആരോപിച്ചു.അതെ സമയം..
യുക്രെയ്ൻ -റഷ്യ യുദ്ധം വഷളാക്കിയത് പാശ്ചാത്യ രാജ്യങ്ങളാണെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ. മോസ്കോയെ തോൽപിക്കാൻ കഴിയുമെന്ന തെറ്റായ വിശ്വാസത്തിൽ യു.എസിന്‍റെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യം സംഘർഷത്തിന്‍റെ തീ ജ്വാലകൾ ആളിക്കത്തിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. റഷ്യൻ പാർലമെന്‍റിന്‍റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുദ്ധം തുടരുമെന്ന് അറിയിച്ച പുടിൻ, യുദ്ധം ഒഴിവാക്കാൻ റഷ്യ ശ്രമിച്ചിരുന്നെന്നും പറഞ്ഞു. എന്നാൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള ക്രിമിയയെ ആക്രമിക്കാൻ പാശ്ചാത്യരുടെ പിന്തുണയുള്ള യുക്രെയ്ൻ പദ്ധതിയിട്ടിരുന്നതായും അദ്ദേഹം ആരോപിച്ചു.റഷ്യയെ പരാജയപ്പെടുത്തുക അസാധ്യമാണ്. സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള പാശ്ചാത്യ ശ്രമങ്ങൾക്ക് റഷ്യ ഒരിക്കലും കീഴടങ്ങില്ല. ഭൂരിഭാഗം റഷ്യക്കാരും യുദ്ധത്തെ അനൂകൂലിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ യുക്രെയ്ൻ സന്ദർശിച്ചിരുന്നു. യുക്രെയ്ൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കൂടുതൽ ആയുധങ്ങൾ നൽകുമെന്നും യുക്രെയ്നിന്‍റെ അഖണ്ഡത സംരക്ഷിക്കുന്നതിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞിരുന്നു. റഷ്യ-യുക്രെയ്ൻ യുദ്ധം ആരംഭിച്ച് ഫെബ്രുവരി 24ന് ഒരു വർഷം തികയാനിരിക്കെയാണ് അമേരിക്കക്കും നാറ്റോക്കുമെതിരെ രൂക്ഷ വിമർശനമുയർത്തി പുടിൻ രംഗത്തെത്തിയത്.
https://www.facebook.com/Malayalivartha























