സമാധാനം അകലെ...യുക്രൈൻ യുദ്ധത്തിന്റെ ഒരാണ്ട്, വാശി വിടാതെ പുടിൻ...! ചെറുത്തുനില്ക്കാൻ യുക്രൈന് അമേരിക്കയും ബ്രിട്ടനും ജർമനിയും നൽകിയത് അത്യന്താധുനിക യുദ്ധ ടാങ്കറുകൾ

ലോക രാഷ്ട്രീയത്തെയും സാമ്പത്തിക മേഖലയെയും മാറ്റിമറിച്ച റഷ്യ-യുക്രൈൻ യുദ്ധത്തിന് നാളെ ഒരു വർഷം. പിന്മാറില്ലെന്ന് റഷ്യയും വഴങ്ങില്ലെന്ന് യുക്രൈനും ആവർത്തിക്കുമ്പോൾ യുദ്ധം ഇനിയും നീളാൻ തന്നെയാണ് സാധ്യത. യുക്രൈന്‍ യുദ്ധത്തിന്‍റെ ആത്യന്തിക കാരണക്കാര്‍ പാശ്ചാത്യ ശക്തികള്‍ ആണെന്നും പ്രകോപനം സൃഷ്‌ടിച്ചത് നാറ്റോയുടെ വ്യാപനം ആണെന്നും വ്ളാഡിമിര്‍ പുടിന്‍ കുറ്റപ്പെടുത്തി.
യുക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട് പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് തന്‍റെ സ്റ്റേറ്റ് ഓഫ് ദി നാഷന്‍ അഭിസംബോധനയില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്‍ നടത്തിയത്. " യാതൊരു പ്രകോപനവുമില്ലാതെയാണ് റഷ്യന്‍ സൈന്യം യുക്രൈനിനെ ആക്രമിച്ചതെന്ന പച്ചക്കള്ളം പ്രചരിപ്പിച്ച് കൊണ്ടിരിക്കുകയാണ് പാശ്ചാത്യ രാജ്യങ്ങളെന്ന് പുടിൻ പറയുന്നു .. മാത്രമല്ല പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ ഭീഷണിപ്പെടുത്തുകയായിരുന്നുഎന്നും തങ്ങള്‍ സൈനിക നടപടിയിലൂടെ അത് അവസാനിപ്പിക്കാനാണ് ലക്ഷ്യമിടുന്നത് എന്നുമാണ് പുട്ടിന്റെ ന്യായീകരണം
യുദ്ധം കനക്കുമ്പോൾ നിരപരാധികളായ ലക്ഷക്കണക്കിന് മനുഷ്യരുടെ തോരാക്കണ്ണീരാണ് റഷ്യ യുക്രൈൻ യുദ്ധത്തിന്റെയും ബാക്കിപത്രം. രണ്ടു ഭാഗത്തും ആയിരങ്ങൾ മരിച്ചു വീണു .. മരിയ്ക്കുകയും പരിക്കേൽക്കുകയും ചെയ്ത റഷ്യൻ സൈനികരുടെ എണ്ണം രണ്ടു ലക്ഷം വരുമെന്നാണ് യുദ്ധമേഖലയെ നിരീക്ഷിക്കുന്നവരുടെ കണക്ക്. യുക്രൈനിലാകട്ടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം മാത്രം എണ്ണായിരം വരുമെന്ന് കണക്കുകൾ. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ ഈ യുദ്ധത്തിന് അന്ത്യം കുറിയ്ക്കാൻ കാര്യമായ ശ്രമങ്ങൾ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാർഥ്യം.
കഴിഞ്ഞ ഒരു വർഷത്തിനിടെ യുക്രൈനിലേക്ക് ഒഴുകിയത് അത്യന്താധുനിക ആയുധങ്ങളുടെ വൻ ശേഖരമാണ്. റഷ്യയുടെ ആക്രമണത്തോട്പിടിച്ചുനിൽക്കാൻ യുക്രൈന് കഴിയുന്നതിന്റെ ഒരു പ്രധാന കാരണവും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും എത്തിച്ചുനൽകിയ ആയുധങ്ങളാണ്. റഷ്യയുടെ അധിനിവേശത്തോട് ചെറുത്തു നില്ക്കാൻ യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും യുക്രൈന് നൽകിയ ആയുധങ്ങളിൽ പ്രധാനം അത്യന്താധുനിക യുദ്ധടാങ്കുകൾ ആണ്.
ഏറ്റവും ഒടുവിൽ അമേരിക്ക നൽകുമെന്ന് പ്രഖ്യാപിച്ചത് 31 എബ്രാംസ് ടാങ്കുകൾ. ഒരു കോടി അമേരിക്കൻ ഡോളർ ഓരോന്നിനും വിലയുള്ള ഈ ടാങ്കുകൾ ഉപയോഗിക്കാനുള്ള പരിശീലനവും യുക്രൈന് നൽകുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രിട്ടന്റെ 14 ചലഞ്ചർ 2 ടാങ്കുകൾ, ജർമനിയുടെ 14 ലെപ്പേഡ് 2 ടാങ്കുകൾ എന്നിവയും അടുത്തിടെ യുക്രൈന് ലഭിച്ചു. റഷ്യയുടെ ആക്രമണം തുടങ്ങും മുൻപ് യുക്രൈന്റെ പക്കൽ ഉണ്ടായിരുന്നത് സോവിയറ്റ് കാലത്തെ ഏതാനും ടി 72 ടാങ്കുകൾ മാത്രമായിരുന്നു. 1970 കളിൽ നിർമിക്കപ്പെട്ട ടി 72 വിനെ അപേക്ഷിച്ചു എത്രയോ ആധുനികമായ യുദ്ധടാങ്കുകളാണ് ഇന്ന് യുക്രൈന്റെ പക്കൽ ഉള്ളത്.
അമേരിക്ക നൽകുന്ന എബ്രാംസ് ലോകത്തെ ഏറ്റവും ആധുനികമായ യുദ്ധടാങ്കുകളാണ്. നാറ്റോ രാജ്യങ്ങൾ യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ആധുനിക ടാങ്കുകൾ ഇന്ന് യുക്രൈന് നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ കഴിയുന്നു. ടാങ്കുകൾ മാത്രമല്ല കവചിത വാഹനങ്ങളുടെയും വലിയ ശേഖരം ഇന്ന് യുക്രൈന്റെ പക്കൽ ഉണ്ട്. അമേരിക്ക ഏറ്റവും ഒടുവിൽ യുക്രൈന് നൽകിയത് 90 സ്‌ട്രൈക്കർ കവചിത വാഹനങ്ങളാണ്. 59 ബ്രാഡ്‌ലെ ഫൈറ്റിംഗ് വെഹിക്കിൾസും അമേരിക്ക യുക്രൈന് നൽകി. പേട്രിയറ്റ് മിസൈൽ സംവിധാനം യുക്രൈന് നൽകുമെന്ന് അമേരിക്ക ഡിസംബറിൽ പ്രഖ്യാപിച്ചിരുന്നു. നൂറു കിലോമീറ്റർ പരിധിയിലെ ലക്ഷ്യം തകർക്കാൻ ശേഷിയുള്ള പേട്രിയറ്റ് മിസൈൽ സംവിധാനം യുക്രൈന് വലിയ രക്ഷയാകുമെന്നതിൽ സംശയമില്ല. സോവിയറ്റ് കാലത്തെ S300 മിസൈൽ സംവിധാനം മാത്രമാണ് മുൻപ് യുക്രൈന് ഉണ്ടായിരുന്നത്.
അമേരിക്ക മാത്രമല്ല 46 ലോകരാജ്യങ്ങൾ കഴിഞ്ഞ ഒരു വർഷത്തിൽ യുക്രൈന് ആയുധ സഹായം നൽകിയിട്ടുണ്ട്. ഒൻപതിനായിരം കോടി രൂപയുടെ ആയുധ സാമ്പത്തിക സഹായം ഇതിനകം യുക്രൈന് ലഭിച്ചു എന്നാണ് കണക്ക്. ഇതിന്റെ ഇരട്ടിയോളം തുകയുടെ സഹായം വിവിധ രാജ്യങ്ങൾ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഓസ്‌ട്രേലിയയും കാനഡയും അമേരിക്കയും യുക്രൈന് നൽകിയ സുപ്രധാനമായ ആയുധമാണ് M777 ഹൗവിറ്റ്സർ. ഒന്നര പതിറ്റാണ്ടായി ലോകത്തെ പ്രധാന സൈന്യങ്ങൾ എല്ലാം ഉപയോഗിക്കുന്ന ഈ ആയുധം യുക്രൈന് റഷ്യയ്ക്ക് എതിരായ ചെറുത്തുനില്പിൽ ഏറെ സഹായകമായി.
ദീർഘദൂര റോക്കറ്റുകളുടെയും റോക്കറ്റ് ലോഞ്ചറുകളുടെയും വലിയ ശേഖരം തന്നെ വിവിധ രാജ്യങ്ങളിൽ നിന്ന് യുക്രൈന് ഇക്കാലയളവിൽ ലഭിച്ചു. എന്നാൽ യുക്രൈന്റെ ഏറ്റവും വലിയ ആവശ്യങ്ങളിൽ ഒന്ന് ഇപ്പോഴും നാറ്റോ രാജ്യങ്ങൾ അംഗീകരിച്ചിട്ടില്ല. അത്യന്താധുനിക യുദ്ധവിമനങ്ങൾ നൽകണം എന്നതാണ് അത്. യുദ്ധവിമാനങ്ങൾ ഉലഭിച്ചാൽ റഷ്യയിലേക്ക് കടക്കന്നുകയറി യുക്രൈൻ ആക്രമണം നടത്തുമെന്ന് രാജ്യങ്ങൾ ഭയക്കുന്നു. അത് യുദ്ധത്തെ മറ്റൊരു തലത്തിൽ എത്തിക്കുമെന്ന ആശങ്ക കാരണമാണ് യുദ്ധ വിമാനങ്ങൾ നൽകാത്തത്.
റഷ്യയ്‌ക്ക് എതിരായി സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുന്നതിലൂടെ പാശ്ചാത്യ ശക്തികള്‍ അവരെ തന്നെ ശിക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നാണ് പുടിന്‍ പറഞ്ഞു. റഷ്യയ്‌ക്ക് എതിരായ സൈനിക സാമ്പത്തിക അതിക്രമണത്തില്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് വിജയം കാണാന്‍ സാധിച്ചിട്ടില്ല ഇനി സാധിക്കുകയുമില്ല.
തങ്ങള്‍ക്കെതിരായി പാശ്ചാത്യ ശക്തികള്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിലൂടെ അവരുടെ രാജ്യത്ത് വിലക്കയറ്റം ഉണ്ടാകുന്ന സാഹചര്യമാണ് സൃഷ്‌ടിക്കപ്പെട്ടത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഫാക്‌ടറികള്‍ അടയ്‌ക്കുന്ന സാഹചര്യവും, ഇന്ധന മേഖല തകരുകയും ചെയ്‌തു. ഈ കാര്യത്തില്‍ പഴിക്കേണ്ടത് റഷ്യയെ ആണെന്ന് അവര്‍ അവരുടെ പൗരന്മാരോട് പറഞ്ഞ് കൊണ്ടിരിക്കുകയാണ്.റഷ്യന്‍ സമ്പദ് വ്യവസ്ഥ ശക്തമായി തുടരുകയാണെന്ന് പുടിന്‍ അവകാശപ്പെട്ടു. ദേശീയ സുരക്ഷയും വികസനവും ഉറപ്പ് വരുത്താനുള്ള ധനകാര്യ ശേഷി തങ്ങള്‍ക്ക് ഉണ്ടെന്നും പുടിന്‍ ഉറപ്പിച്ചു പറയുമ്പോൾ യുദ്ധം തുടരുമെന്ന സൂചനതന്നെയാണ് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha























