Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

141 വോട്ടുകള്‍ പ്രമേയത്തിന് അനുകൂലമായപ്പോള്‍ ഏഴ് പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. ഇന്ത്യയടക്കം 32 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ശത്രുത അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും നയതന്ത്രപരമായി നീങ്ങണമെന്നും ഇന്ത്യ വ്യക്തമാക്കി. മറ്റ് യു.എന്‍ അംഗങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും യുക്രൈനില്‍ നീതിയുക്തവും ശാശ്വതുവുമായ സമാധാനം കൈവരിക്കുന്നതിനാവശ്യമായ നയതന്ത്ര ശ്രമങ്ങളും പിന്തുണയും നല്‍കണമെന്നായിരുന്നു പ്രമേയം.

24 FEBRUARY 2023 12:02 PM IST
മലയാളി വാര്‍ത്ത

More Stories...

വെനസ്വേലയില്‍ ഭൂകമ്പം: ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ മുന്നറിയിപ്പ് ലഭിച്ചെന്ന് റിപ്പോര്‍ട്ട്

ഒഴിപ്പിക്കൽ നടപടികൾ താത്കാലികമായി നിർത്തി; കപ്പലുകൾക്ക് നേരെ അജ്ഞാതരുടെ ആക്രമണം; ഹോർമുസ് കടലിടുക്കിൽ വീണ്ടും ആശങ്ക

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

യുക്രൈനില്‍ ശാശ്വത സമാധാനം നിലനിറുത്തണമെന്നാഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. യുക്രൈന്‍ റഷ്യ യുദ്ധത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കണമെന്ന് ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും റഷ്യയുടെ എതിര്‍പ്പിനെ ഭയന്ന് ഇന്ത്യ പിന്‍മാറിയതായാണ് കരുതുന്നത്. കാരണം ഇന്ത്യ കഴഞ്ഞ സാമ്പത്തിക വര്‍ഷം ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി നടത്തിയത് റഷ്യയില്‍ നിന്നാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കുമതി നാല്പത് ശതമാനം കണ്ട് കുറച്ചിട്ടാണ് റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തത്. ഈ സാഹചര്യത്തില്‍ സമാധാന ഉടമ്പടികളില്‍ നിന്ന് ഇന്ത്യ പിന്നാക്കം പോവുകയാണ്.

ലോകത്തെ വ്യക്തമായ ചേരിതിരിവിലേയ്ക്ക് എത്തിച്ചിരിക്കുകയാണ് യുക്രൈന്‍ യുദ്ധം. അമേരിക്കയും അതിനോട് ചേര്‍ന്നുള്ള സഖ്യരാഷ്ട്രങ്ങളും ഒരുവശത്തും , റഷ്യയും ചൈനയും ഉള്‍പ്പെടുന്ന അച്ചുതണ്ട് രാഷ്ട്രങ്ങള്‍ മറുവശത്തും അണിനിരക്കുന്ന തരത്തിലേയ്ക്ക് ലോകം മാറി കൊണ്ടിരിക്കുന്നു. യുക്രൈന്‍- രഷ്യ യുദ്ധം രണ്ട് രാജ്യങ്ങളിലായി തീരുമെന്ന പ്രതീതിയില്‍ നിന്നും ലോകത്തിലേയ്ക്ക് വ്യാപിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലേതു പോലെ ലോകം രണ്ട് ചേരികളിലേയ്ക്ക് ചുരുങ്ങുകയാണ്. റഷ്യയും ചൈനയും അച്ചുതണ്ടുകളായി നിന്നു കൊണ്ടാണ് ലോകത്തിന് നേരെ വെല്ലുവിളിക്കുന്നത്.

റഷ്യ-യുക്രൈന്‍ യുദ്ധം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ശാശ്വതമായ സമാധാനത്തിന് വേണ്ടി യു.എന്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നു. യുക്രൈനും അവരെ പിന്തുണക്കുന്നവരും ചേര്‍ന്ന് അവതരിപ്പിച്ച പ്രമേയം 193 അംഗ യു.എന്‍ ജനറല്‍ അസംബ്ലി അംഗീകരിക്കുകയായിരുന്നു. വ്യാഴാഴ്ചയായിരുന്നു യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പ്രമേയം അവതരിപ്പിച്ചത്.

141 വോട്ടുകള്‍ പ്രമേയത്തിന് അനുകൂലമായപ്പോള്‍ ഏഴ് പേര്‍ എതിര്‍ത്ത് വോട്ടുചെയ്തു. ഇന്ത്യയടക്കം 32 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു. ശത്രുത അവസാനിപ്പിച്ച് ഇരുരാജ്യങ്ങളും നയതന്ത്രപരമായി നീങ്ങണമെന്നും ഇന്ത്യ വ്യക്തമാക്കി. മറ്റ് യു.എന്‍ അംഗങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും യുക്രൈനില്‍ നീതിയുക്തവും ശാശ്വതുവുമായ സമാധാനം കൈവരിക്കുന്നതിനാവശ്യമായ നയതന്ത്ര ശ്രമങ്ങളും പിന്തുണയും നല്‍കണമെന്നായിരുന്നു പ്രമേയം.

അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അതിര്‍ത്തിക്കുള്ളില്‍ രാജ്യത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ഉറപ്പുവരുത്തണം. യുക്രൈന്‍ പ്രദേശങ്ങളില്‍ നിന്നും റഷ്യ തങ്ങളുടെ സൈന്യത്തെ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.2022 ഫെബ്രുവരി 24-നായിരുന്നു റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ചത്. പിന്നീട് ഇത്തരത്തിലുള്ള നിരവധി പ്രമേയങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ച ചെയ്തിട്ടുള്ളത്.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ യുദ്ധഭൂമിയായ യുക്രൈനിലെ കീവില്‍ അപ്രതീക്ഷിതമായി എത്തിയതും തുടര്‍ന്ന് യുക്രൈന് കലവറയില്ലാത്ത പിന്‍തുണ പ്രഖ്യാപിച്ചതും ശരിക്കും റഷ്യയേയും ചൈനയേയും ഞെട്ടിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സന്ദര്‍ശനം യുക്രൈനില്‍ വരുത്തിയ ആത്മധൈര്യം ചെറുതല്ല. ഈ സാഹചര്യത്തിലാണ് പുടിന്‍ ചൈനയെ അവിടേയ്ക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നത്.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് റഷ്യന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നതായുള്ള സൂചന നല്‍കി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചു. ചൈനയുടെ ഉന്നത നയതന്ത്രജ്ഞന്‍ വാങ് യിയെ ക്രെംലിനിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍, ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണെന്നും ഇരുപക്ഷവും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ഈ സാഹചര്യത്തില്‍ ചൈന കൂടി റഷ്യയുടെ ഭാഗമാകുന്നതോടെ യുദ്ധം അവസാനിപ്പിക്കുകയല്ല. കൂടുതല്‍ സങ്കീര്‍ണ്ണമാക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. യുദ്ധം ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ റഷ്യ യുക്രൈന്റെ മേല്‍ കനത്ത പ്രഹരം ഏല്‍പിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു. അമേരിക്കന്‍ പ്രസിഡന്റ് യുക്രൈനില്‍ എത്തിയതും ലോകരാജ്യങ്ങള്‍ യുക്രൈനെ സഹായിക്കാനായി മുന്നോട്ട് വന്നതും റഷ്യയ്ക്ക് തടസ്സമായി. അതുകൊണ്ടാണ് ഫെബ്രുവരി 24 ന് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന വലിയ യുദ്ധത്തില്‍ നിന്നും റഷ്യ പിന്‍മാറിയതെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ യുഎന്‍ പ്രമേയത്തില്‍ നിന്നും ഇന്ത്യ പിന്‍മാറിയത് വലിയ രാഷ്ട്രീയ നേട്ടമായി കാണുന്നുണ്ട്. കാരണം യുക്രൈന്റ പക്ഷം പിടിക്കാതെ നിക്ഷപക്ഷമായി നിന്നാല്‍ സമാധാന ഫോര്‍മുല നിശ്ചയിക്കാന്‍ ഇന്ത്യയ്ക്കാവും. എന്നാല്‍ യുദ്ധം നീണ്ടു പോയാല്‍ നഷ്ടം ഇന്‍ഡ്യക്കു്ം വളരെ വലുതായിരിക്കും. ഇപ്പോള്‍ തന്നെ ഓഹരി വിപണി തകര്‍ന്നു. ഇന്ധനം, ഭക്ഷ്യധാന്യം എന്നിവയില്‍ വലിയ കുറവുണ്ടായി. കഴി്ഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ റഷ്യയില്‍ നിന്ന് ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഇറക്കുമതിയാണ് നടത്തിയത്. അതുെകാണ്ട് റഷ്യയ്‌ക്കെതിരായ നീക്കത്തിന് തല്കാലം നില്‍ക്കില്ലെന്നാണ് ഇന്ത്യന്‍ നിലപാട്. എന്നാല്‍ ഇന്ത്യ റഷ്യയെ സപ്പോര്‍ട്ട് ചെയ്യാന്‍ തയ്യാറായാല്‍ യുക്രൈന് മേല്‍ കടുത്ത പ്രഹരം നടത്തുമെന്നാണ് റഷ്യയുടെ പ്രഖ്യാപനം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (8 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (16 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (45 minutes ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (54 minutes ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (7 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (9 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (9 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends