ഇറാനില്‍ നടക്കുന്നത് ഭരണകൂട ഭീകരത;പെണ്‍കുട്ടികളുടെ ജീവനെടുക്കുന്ന കണ്ണില്ലാ ക്രൂരത,ഇനി എത്രപേരുടെ ജീവന്‍ നിങ്ങളെടുക്കും സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ച് ജനം

മതം ഭരിക്കുന്ന ഒരു രാജ്യത്ത് ജനാധിപത്യം പ്രതീക്ഷിക്കരുത്. അവിടെ അരങ്ങേറുന്നത് മതഗ്രന്ഥത്തില്‍ അച്ചടിച്ച് വെച്ചിരിക്കുന്ന അരാജകത്വങ്ങള്‍ മാത്രമേ ഉണ്ടാകൂ. ഇറാനില്‍ നടക്കുന്നത് കൂട്ടക്കുരുതിയാണ്. പെണ്ണ് പഠിക്കാന്‍ പോകണ്ട......അതിന് കണ്ടെത്തിയിരിക്കുന്ന വഴി പെണ്‍കുട്ടികളെ കൊന്നൊടുക്കുക. എത്രത്തോളം പൈശാചികമാണ് ഇവരുടെ ചിന്താഗതികള്‍. ഇറാനില്‍ വീണ്ടും പെണ്‍കുട്ടികള്‍ക്ക് നേരെ വിഷപ്രയോഗം, മുപ്പതോളം വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. ഇത് ഭരണകൂട ഭീകരതയെന്ന് ഒരുവശത്ത് മുറവിളി ഉയരുന്നു.
ഹിജാബ് നിയമം ലംഘിച്ചതിന് അറസ്റ്റിലായ 22കാരിയായ മഹ്‌സ അമിനി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് വിഷവാതക പ്രയോഗം ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഭരണകൂടത്തിന്റെ ചതിപ്രയോഗമെന്ന് ജനത ആരോപിക്കുന്നു. എന്നാല്‍ ഭരണകൂടം കൈമലര്‍ത്തുന്നു. ഇറാന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്ന് പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, വാദിക്കുന്നു.
ഹിജാബ് നിയമം ലംഘിച്ചതിന് അറസ്റ്റിലായ 22കാരിയായ മഹ്‌സ അമിനി കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കു ശേഷമാണ് വിഷവാതക പ്രയോഗം ഉണ്ടാവുന്നത്. കുര്‍ദിന്റെ മരണത്തില്‍ ലോകവ്യാപകമായി പ്രതിഷേധം ശക്തിപ്പെട്ടിരുന്നു. ലണ്ടനിലും പാരീസിലും ഉണ്ടായ പ്രതിഷേധങ്ങളില്‍ നിരവധി പേരാണ് അറസ്റ്റിലായത്. ഈ പ്രതിഷേധങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല. അതിന് തൊട്ടുപിന്നാലെയാണ് ഈ ഭീകരത. ഇത് ഹിജാബ് സമരം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കമെന്ന ആരോപണം ശക്തമാണ്. ഹിജാബ് സമരത്തില്‍ ലോകത്തിന് മുന്നില്‍ നാണംകെട്ട് നില്‍ക്കുകയാണ് ഇറാന്‍. മാധ്യമങ്ങളില്‍ നിറയുന്നതും ഈ വാര്‍ത്തകളാണ്. ഇറാന്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍ നില്‍ക്കുമ്പോള്‍, വിഷയം ഇട്ടുമാറ്റാന്‍ സര്‍ക്കാര്‍ ഭാഗത്തെ നീക്കമെന്നും ആരോപണം. എന്നിട്ട് ഇത് ഇറാന്റെ ശത്രുക്കളെന്ന് വരുത്തി തീര്‍ക്കുകയാണ് ഭരണകൂടമെന്നും ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തുന്നു. ഈ സംഭവത്തില്‍ ഇറാന്‍ ഭരണകൂടത്തിന് നേരെ വലിയ വെല്ലുവിളികളാണ് ഉയരുന്നത്.
അഞ്ച് പ്രവിശ്യകളില്‍ നിന്നുള്ള മുപ്പതോളം വിദ്യാര്‍ത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പടിഞ്ഞാറന്‍ ഹമീദാന്‍, സന്‍ജാന്‍, പടിഞ്ഞാറന്‍ അസര്‍ബൈജാന്‍, ആല്‍ബോര്‍സ് പ്രവിശ്യകളിലാണ് വിഷപ്രയോഗം നടന്നതായി റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിട്ടുള്ളത്. ആശുപത്രികളില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനികള്‍ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളാണ് നേരിടുന്നത്. ഇവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നുവെന്ന് വ്യക്തമാക്കിയ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി, ഇറാന്റെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നും കുറ്റപ്പെടുത്തി. വിദ്യാര്‍ത്ഥിനികളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ചതില്‍ വിഷപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങള്‍ ഉള്ളതായി ഇറാന്‍ ആഭ്യന്തര മന്ത്രിയും വ്യക്തമാക്കി. ഇറാനില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തടയാന്‍ വ്യാപകമായി വിഷപ്രയോഗം നടത്തിയെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ആരോഗ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. നവംബര്‍ അവസാനത്തോടെ ടെഹ്‌റാനടുത്തുള്ള ക്വാമില്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥിനികള്‍ ചികിത്സ നേടിയതിന് പിന്നാലെയായിരുന്നു ഈ വെളിപ്പെടുത്തല്‍.
ക്ലാസ് മുറികളിലാണ് വിഷവാതക പ്രയോഗം നടക്കുന്നത്. ഇത് പെണ്‍കുട്ടികലെ ലക്ഷ്യമിട്ട് മാത്രമാണ് നടക്കുന്നത്. കഴിഞ്ഞ നവംബര്‍ മാസം നൂറ് കണക്കിന് പെണ്‍കുട്ടികളാണ് ശ്വാസകോശ വിഷബാധയെ തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയത്. കരുതിക്കൂട്ടിയുള്ള പ്രയോഗമാണ് നടന്നിട്ടുള്ളത്. പെണ്‍കുട്ടികള്‍ക്ക് നേരെ വിഷവാതകപ്രയോഗം നടന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാണ്. പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുകയാണ്. വിഷയത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്. അതേസമയം, സംഭവത്തില്‍ രഹന്യാന്വേഷണ വിഭാഗവും വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നതായി സര്‍ക്കാര്‍ വക്താവ് അലി ബഹദൂരി ജെഹ് റോമി പറഞ്ഞു. വിഷബാധയ്ക്ക് കാരണം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജൂഡീഷ്യല്‍ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























