പുടിനെ വെല്ലുവിളിച്ച സിങ്കപെണ്ണ്..പുടിന്റെ കള്ള കഥകൾ പൊളിച്ചടുക്കി റീന ഒവിസാനികോവ..മരണം ഉറപ്പായപ്പോൾ 11 വയസുള്ള മകളെയും കൊണ്ട് രാജ്യം വിടേണ്ടി വന്നു..സ്വകാര്യ ചാനലിലെ ജോലി മാത്രമല്ല, വീടും, സുഹൃത്തുക്കളും, സഹപ്രവർത്തകരും ഒക്കെ അവർക്ക് നഷ്ടമായി...

പുടിന്റെ നേതൃത്വത്തിൽ ഉക്രൈൻ പിടിച്ചെടുക്കാനുള്ള യുദ്ധങ്ങൾ തുടങ്ങിയിട്ട് കൃത്യം ഒരു വർഷം പൂർത്തിയായിട്ടും..ഇപ്പോഴും..ഒരടി പോലും പുറകോട്ട് പോകാതെ യുദ്ധം തുടരുകയാണ്..ഒരു വശത്തു ഉക്രൈനെ സപ്പോർട് ചെയ്തുകൊണ്ട് രാജ്യങ്ങൾ കൂടെ നിൽക്കുമ്പോൾ മറുവശത്ത് റഷ്യയ്ക്കുള്ള പിന്തുണയും ഒട്ടും കുറവല്ല..അങ്ങനെ ഉള്ളപ്പോൾ പുടിന്റെ രാജ്യത്ത് തന്നെ നിന്ന് കൊണ്ട് പുടിന്റെ കള്ള കഥകൾ പൊളിച്ചടുക്കിയ ഒരു മാധ്യമ പ്രവർത്തകയുടെ അവസ്ഥ പിന്നെന്താവും എന്നാലോചിച്ചിട്ടുണ്ടോ..പിന്നെ മരണം ഉറപ്പായപ്പോൾ 11 വയസുള്ള മകളെയും കൊണ്ട് രാജ്യം വിടേണ്ടി വന്നു ..ഈ ധീര വനിതയ്ക്ക്..മറീന ഒവിസാനികോവയുടേത് ഒരു ത്രില്ലർ സിനിമയെ വെല്ലുന്ന കഥയാണ്.അതെല്ലാം സ്വന്തം ജീവിതത്തിൽ നിന്നും അടർത്തിയെടുത്തത്. യുക്രെയിൻ അധിനിവേശം ആരംഭിച്ചപ്പോൾ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിവിഷൻ ചാനലുകളിലൂടെ പുടിൻ പുറത്തുവിട്ട നുണപ്രചരണങ്ങളെയൊക്കെ പൊളിച്ചടുക്കിയ മറീനക്ക് പക്ഷെ അതിന്റെ പേരിൽ സഹിക്കേണ്ടി വന്ന നഷ്ടങ്ങൾ ഏറെയാണ്.
സ്വന്തം കുടുംബത്തെ പോലും നഷ്ട്ടപെട്ട അവസ്ഥയാണ് ...സ്വകാര്യ ചാനലിലെ ജോലി മാത്രമല്ല, വീടും, സുഹൃത്തുക്കളും, സഹപ്രവർത്തകരും ഒക്കെ അവർക്ക് നഷ്ടമായി. എന്തിനധികം, കുടുംബാംഗങ്ങൾ പലരും അവരിൽ നിന്നും അകലം പ്രാപിച്ചു. 17 വയസ്സുള്ള മകൻ അമ്മയോട് പറഞ്ഞത് അമ്മ അവന്റെ ജീവിതം തകർത്തു എന്നായിരുന്നു. മാത്രമല്ല, അമ്മയോട് സംസാരിക്കാനും അവൻ തയ്യാറായില്ല.മറീനയുടെ സ്വന്തം അമ്മ പറഞ്ഞത് രാജ്യത്തിനും സമൂഹത്തിനും അപമാനം വരുത്തിയവളാണ് മറീന എന്നായിരുന്നു.ടി വി ഏക്സിക്യുട്ടീവും പുടിന്റെ കടുത്ത അനുയായിയുമായ ഭർത്താവും അവരെ തള്ളിപ്പറഞ്ഞു. പുടിനെ തള്ളിപ്പറഞ്ഞതോടെ മക്കളെ വളർത്താൻ കെല്പില്ലാത്ത അമ്മ എന്നാരോപിച്ച് കുട്ടികളിൽ അവകാശം സ്ഥാപിക്കുന്നതിന് അയാൾ നടപടികൾ സ്വീകരിച്ചു. മറീന റഷ്യ വിട്ടതോടെ അവരുടെ റഷ്യയിലെ വീട്ടിൽ അയാൾ പുതിയ ഭാര്യയുമായി താമസം തുടങ്ങുകയും ചെയ്തു.
തനിക്ക് ഒരുപാട് നഷ്ടങ്ങൾ ഉണ്ടായെന്നും എന്നാൽ അതൊന്നും തന്നെ യുക്രെയിൻ ജനതക്ക് ഉണ്ടായത്ര വരില്ലെന്നും അവർ പറയുന്നു.സ്വാതന്ത്ര്യം നിറഞ്ഞ ഒരു റഷ്യക്ക് വേണ്ടിയായിരുന്നു താൻ പോരാടിയതെന്ന് അവർ പറഞ്ഞു. ടി വിയിൽ മറ്റൊരു അവതാരിക പരിപാടി അവതരിപ്പിക്കുന്നതിനിടയിൽ പുറകിൽ നിന്നും പോസ്റ്റർ ഉയർത്തി കാണിക്കുകയായിരുന്നു മറീന ചെയ്തത്..സ്വന്തം വീട്ടിൽ ഇരുന്ന അതീവ രഹസ്യമായിട്ടായിരുന്നു അവർ പോസ്റ്റർ ഉണ്ടാക്കിയത്. പിറ്റേന്ന് അതീവ രഹസ്യമായി വസ്ത്രത്തിൽ ഒളിപ്പിച്ച് അത് ചാനൽ ഓഫീസിലേക്ക് കയറ്റി.. വാർത്തവായന തുടങ്ങിയ ഉടൻ തന്നെ പോഡിയത്തിലേക്ക് ഓടിക്കയറി പോസ്റ്റർ പ്രദർശിപ്പിക്കുകയായിരുന്നു മറീന. ഉടൻ തന്നെ ചാനൽ അധികൃതർ അവിടെയെത്തി അവരെ തടഞ്ഞു. പിന്നാലെ പൊലീസും എത്തി മറീനയെ അറസ്റ്റ് ചെയ്ത് ടെലിവിഷൻ സെന്ററിനടുത്തുള്ള ഒരു പൊലീസ്വ് സ്റ്റേഷനിലെക്ക് കൊണ്ടുപോയി..
''ഞങ്ങൾക്ക് യുദ്ധം വേണ്ട. നുണപ്രചരണങ്ങളിൽ ഞങ്ങൾ വിശ്വസിക്കുന്നില്ല. നിങ്ങൾ നുണപറയുകയാണ്. റഷ്യ യുദ്ധത്തിന് എതിരാണ് '' എന്നായിരുന്നു അതിൽ എഴുതിയിരുന്നത്.പിന്നീട പോലീസ് സ്റ്റേഷനുകൾ മാറി മാറി അവരെ കൊണ്ട് പോയി..ജാമ്യത്തിനായി വക്കീലിന്റെ സഹായം പോലും അവർ നിഷേധിച്ചു..ഒടുവിൽ വീട്ടുകാരും രാജ്യവും അവർക്കെതിരെ തിരിഞ്ഞെന്ന അവസ്ഥ വന്നപ്പോഴാണ് രാജ്യം വിടാൻ തീരുമാനിച്ചത്..
പക്ഷെ ഇവരുടെ സഞ്ചാര ദിശകൾ അറിയുവാനായി കാലിൽ ഇവരെ പിന്തുടരാൻ സഹായിക്കുന്ന ഒരു ഇലക്ട്രോണിക് ടാഗും കെട്ടിയായിരുന്നു വീട്ട് തടങ്കലിൽ ആക്കിയത്. ഒരു വയർ കട്ടർ ഉപയോഗിച്ച് ടാക് മുറിച്ചു മാറ്റി ആയിരുന്നു അവർ രാത്രിയിൽ തന്റെ 11 കാരി മകളുമായി വീടുവിട്ടിറങ്ങിയത്. പൊലീസ് പിടിക്കുമെന്ന ഭയത്താൽ ഏഴു തവണയോളം കാറുകൾ മാറിക്കയറി ആയിരുന്നു യാത്ര.കൂടാതെ അതിർത്തിയിലെ കമ്പിവേലിക്കടിയിലൂടെ നുഴഞ്ഞുള്ള രക്ഷാശ്രമം.നക്ഷത്രങ്ങളായിരുന്നു വഴികാട്ടികൾ എന്ന് മറീന പറയുന്നു. ഫ്രാൻസ് ആസ്ഥാനമായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന ചാരിറ്റി സംഘടനയായിരുന്നു ഇവരുടെ രക്ഷപ്പെടൽ ആസൂത്രണം ചെയ്തത്.
ഈവ്ലിൻ എന്ന കോഡുനാമം നൽകി അതീവ രഹസ്യമായിട്ടായിരുന്നു ഓപ്പറേഷൻ ആസൂത്രണം ചെയ്തത്.അതിർത്തിയിലെ കാനന പാതയിൽ കാത്തു നിന്നിരുന്ന കാറിൽ കയറിയായിരുന്നു പിന്നീട് അവർ രക്ഷപ്പെട്ടത്. ഫ്രാൻസിൽ എത്തിയ അവർക്ക് ഇമ്മാനുവൽ ,മാക്രോൺ അഭയം നൽകുക മാത്രമല്ല, അംഗരക്ഷകരേയും സർക്കാർ ചെലവിൽ നൽകി.പക്ഷെ എന്തിരുന്നാലും ജീവിതം ഇപ്പോഴും വളരെ ഭയത്തോടു കൂടിയാണ്..കാരണം പുടിന്റെ സേന ..ഏത് നിമിഷവും തന്നെ ആക്രമിച്ചു കീഴടക്കാനുള്ള സാധ്യതകളും ഏറെയാണ്..അതുകൊണ്ട് പേടിച്ചാണ് ജീവിതം തള്ളി നീക്കുന്നത്..
https://www.facebook.com/Malayalivartha























