ചരിത്രത്തിലെ വലിയ പ്രതിഷേധം ഇസ്രായേല്‍ പുകയുന്നു ആഭ്യന്തര കലാപം ശക്തം രക്തരൂക്ഷിതം.

തുടര്‍ച്ചയായ പത്താം ആഴ്ചയും പ്രതിഷേധത്തിരയില്‍ തിളച്ചുമറിയുകയാണ് ഇസ്രായേല്‍. ശനിയാഴ്ച രാത്രി നടന്ന പ്രതിഷേധ റാലിയില്‍ അഞ്ച് ലക്ഷം പേരാണ് പങ്കെടുത്തത്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ റാലിയാണിത്. ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അറിയാം.
സുപ്രീം കോടതിയുടെ അധികാരങ്ങള്‍ നിയന്ത്രിക്കാന്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേതൃത്വം നല്‍കുന്ന തീവ്രവലതുപക്ഷ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. നിയമനിര്‍മാണം തടയാനുള്ള അധികാരം ജഡ്ജിമാര്‍ക്ക് നല്‍കുന്ന നിയമം 1992ല്‍ ഇസ്രായേല്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. അന്നുതന്നെ അത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്വകാര്യതക്കും സ്വത്തിനുമുള്ള അവകാശം മുതലായ മൗലിക- വ്യക്തി സ്വാതന്ത്ര്യങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരം നല്‍കുന്നതായിരുന്നു ഈ നിയമം.
മൂന്ന് പതിറ്റാണ്ടിനിടെ 20ലേറെ തവണ ഈ നിയമം സുപ്രീംകോടതി ഉപയോഗിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ചില കുടിയേറ്റ നിര്‍മാണങ്ങള്‍ തടയല്‍, അതീവ യഥാസ്ഥിതിക ജൂതന്മാര്‍ക്ക് പാര്‍ലമെന്റ് നല്‍കിയ സവിശേഷ അവകാശങ്ങള്‍ എടുത്തുകളയല്‍ അടക്കമുള്ള നിയമങ്ങളാണ് ഈ അധികാരം ഉപയോഗിച്ച് സുപ്രീം കോടതി തടഞ്ഞത്. രാജ്യം കൂടുതല്‍ മതേതരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാകണമെന്ന് കരുതുന്ന വിഭാഗക്കാരുടെയും ദേശീയതാ വാദക്കാരുടെയും ഇടയില്‍ ആഴത്തിലുള്ള പ്രത്യയശാസ്ത്ര, സാംസ്‌കാരിക വിഭജനത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്.
ഇസ്റാഈല്‍ ഭൂരിപക്ഷ ജനാധിപത്യ രാജ്യമാണെന്നും നീതിന്യായ വ്യവസ്ഥയേക്കാളും തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും തീവ്രവലതുപക്ഷം വാദിക്കുന്നു. എന്നാല്‍ ഇേ്രസലില്‍ ഉദാര ജനാധിപത്യം വേണമെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു. പാര്‍ലിമെന്റിന് മേല്‍ ശക്തമായ നീതിന്യായ പരിശോധന ആവശ്യമാണ്. അതിവേഗം വളരുന്ന തീവ്രവലത് ചിന്താഗതിക്കെതിരെയുള്ള അവസാന പ്രതിരോധമാര്‍ഗമാണ് കോടതിയെന്നും ഇവര്‍ പറയുന്നു. അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ബെഞ്ചമിന്‍ നെതന്യാഹു തീവ്രവലതുപക്ഷവുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപവത്കരിച്ച് കഴിഞ്ഞ വര്‍ഷം അധികാരമേറ്റതുമുതലാണ് നീതിന്യായ പരിഷ്‌കരണത്തിന് തുനിഞ്ഞത്. ലക്ഷ്യത്തിലേക്കുള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കാനുള്ള വഴിയായാണ് നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കാനുള്ള നീക്കങ്ങള്‍.
പാര്‍ലിമെന്റ് പാസ്സാക്കിയ നിയമങ്ങള്‍ തള്ളിക്കളയാനുള്ള സുപ്രീം കോടതിയുടെ അധികാരം എടുത്തുകളയുകയാണ് സര്‍ക്കാറിന്റെ പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല, സുപ്രീം കോടതിയുടെ തീരുമാനങ്ങളെ പാര്‍ലിമെന്റിന് മറികടക്കാനും സാധിക്കും. നീതിയുടെ തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിന് വലിയ നിയന്ത്രണമാണ് ഇതിലൂടെയുണ്ടാകുക. സര്‍ക്കാറിന്റെ മേലുള്ള പരിമിതമായ പരിശോധനകള്‍ പോലും ദുര്‍ബലപ്പെടും. വെസ്റ്റ് ബാങ്കില്‍ ഇസ്രേലി അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്ന പാലസ്തീനികളുടെ നിയമ നടപടിക്കുള്ള അപൂര്‍വവും പരിമിതവുമായ സ്രോതസ്സും ന്യൂനപക്ഷങ്ങളുടെ പ്രധാന സംരക്ഷകനുമായി പലപ്പോഴും സുപ്രീം കോടതി നിലകൊണ്ടിട്ടുണ്ട്.
സമുദായത്തിനുള്ള പ്രത്യേക അവകാശങ്ങളും സൗജന്യങ്ങളും എടുത്തുകളഞ്ഞതാണ് തീവ്ര യാഥാസ്ഥിതിക ജൂതന്മാരെ കോടതിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ പലപ്പോഴും കോടതി വിലങ്ങുതടിയാകുന്നത് ഇവരെയും പ്രകോപിപ്പിക്കുന്നു.
അഴിമതി കേസുകളില്‍ അന്വേഷണത്തിനും വിചാരണക്കും വിധേയനായതിനാല്‍ പരിഷ്‌കരണവുമായി മുന്നോട്ടുപോകാനാണ് നെതന്യാഹുവിന്റെ തീരുമാനം. നിയമനിര്‍മാണം നടത്താനുള്ള അനുമതി വാരാന്ത്യ കോടതി അനുവദിക്കുമെന്നാണ് വിമര്‍ശകര്‍ ഭയക്കുന്നത്. അങ്ങനെ വന്നാല്‍ വിചാരണ നടപടികള്‍ക്ക് അന്ത്യമാകുകയും ചെയ്യും. 38 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം ഗസ്സ മുനമ്പില്‍ നിന്ന് 2005ല്‍ ഇസ്റാഈല്‍ പിന്മാറിയതിനെതിരാണ് സ്വാഭാവികമായുംവലതുപക്ഷ വിഭാഗം നിലകൊള്ളുന്നത്. ഇന്ന് കോടതിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ യത്നിക്കുന്നവരില്‍ അധികവും ഗസ്സ പിന്മാറ്റ സമയത്ത് രാഷ്ട്രീയത്തില്‍ പിച്ചവെച്ചവരാണ്.
https://www.facebook.com/Malayalivartha























