Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മേയര്‍ വി.വി. രാജേഷിനെ അട്ടിമറിക്കാൻ നീക്കം..അവിശ്വാസ പ്രമേയം വന്നാല്‍ ഈ സ്വതന്ത്രന്റെ നിലപാട് ബിജെപിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും..


ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു


തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..

ചരിത്രത്തിലെ വലിയ പ്രതിഷേധം ഇസ്രായേല്‍ പുകയുന്നു ആഭ്യന്തര കലാപം ശക്തം രക്തരൂക്ഷിതം.

12 MARCH 2023 05:55 PM IST
മലയാളി വാര്‍ത്ത

തുടര്‍ച്ചയായ പത്താം ആഴ്ചയും പ്രതിഷേധത്തിരയില്‍ തിളച്ചുമറിയുകയാണ് ഇസ്രായേല്‍. ശനിയാഴ്ച രാത്രി നടന്ന പ്രതിഷേധ റാലിയില്‍ അഞ്ച് ലക്ഷം പേരാണ് പങ്കെടുത്തത്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ റാലിയാണിത്. ഇത്തരമൊരു പ്രതിഷേധത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അറിയാം.

സുപ്രീം കോടതിയുടെ അധികാരങ്ങള്‍ നിയന്ത്രിക്കാന്‍, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേതൃത്വം നല്‍കുന്ന തീവ്രവലതുപക്ഷ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനെതിരെയാണ് പ്രതിഷേധം. നിയമനിര്‍മാണം തടയാനുള്ള അധികാരം ജഡ്ജിമാര്‍ക്ക് നല്‍കുന്ന നിയമം 1992ല്‍ ഇസ്രായേല്‍ പാര്‍ലമെന്റ് പാസ്സാക്കിയിരുന്നു. അന്നുതന്നെ അത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സ്വകാര്യതക്കും സ്വത്തിനുമുള്ള അവകാശം മുതലായ മൗലിക- വ്യക്തി സ്വാതന്ത്ര്യങ്ങളെ ബാധിക്കുന്ന നിയമങ്ങള്‍ തടയാന്‍ ജഡ്ജിമാര്‍ക്ക് അധികാരം നല്‍കുന്നതായിരുന്നു ഈ നിയമം.

മൂന്ന് പതിറ്റാണ്ടിനിടെ 20ലേറെ തവണ ഈ നിയമം സുപ്രീംകോടതി ഉപയോഗിച്ചു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ചില കുടിയേറ്റ നിര്‍മാണങ്ങള്‍ തടയല്‍, അതീവ യഥാസ്ഥിതിക ജൂതന്മാര്‍ക്ക് പാര്‍ലമെന്റ് നല്‍കിയ സവിശേഷ അവകാശങ്ങള്‍ എടുത്തുകളയല്‍ അടക്കമുള്ള നിയമങ്ങളാണ് ഈ അധികാരം ഉപയോഗിച്ച് സുപ്രീം കോടതി തടഞ്ഞത്. രാജ്യം കൂടുതല്‍ മതേതരവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമാകണമെന്ന് കരുതുന്ന വിഭാഗക്കാരുടെയും ദേശീയതാ വാദക്കാരുടെയും ഇടയില്‍ ആഴത്തിലുള്ള പ്രത്യയശാസ്ത്ര, സാംസ്‌കാരിക വിഭജനത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്.

ഇസ്റാഈല്‍ ഭൂരിപക്ഷ ജനാധിപത്യ രാജ്യമാണെന്നും നീതിന്യായ വ്യവസ്ഥയേക്കാളും തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും തീവ്രവലതുപക്ഷം വാദിക്കുന്നു. എന്നാല്‍ ഇേ്രസലില്‍ ഉദാര ജനാധിപത്യം വേണമെന്ന് മറുപക്ഷം ചൂണ്ടിക്കാട്ടുന്നു. പാര്‍ലിമെന്റിന് മേല്‍ ശക്തമായ നീതിന്യായ പരിശോധന ആവശ്യമാണ്. അതിവേഗം വളരുന്ന തീവ്രവലത് ചിന്താഗതിക്കെതിരെയുള്ള അവസാന പ്രതിരോധമാര്‍ഗമാണ് കോടതിയെന്നും ഇവര്‍ പറയുന്നു. അഴിമതിയാരോപണങ്ങള്‍ നേരിടുന്ന ബെഞ്ചമിന്‍ നെതന്യാഹു തീവ്രവലതുപക്ഷവുമായി ചേര്‍ന്ന് സഖ്യസര്‍ക്കാര്‍ രൂപവത്കരിച്ച് കഴിഞ്ഞ വര്‍ഷം അധികാരമേറ്റതുമുതലാണ് നീതിന്യായ പരിഷ്‌കരണത്തിന് തുനിഞ്ഞത്. ലക്ഷ്യത്തിലേക്കുള്ള പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കാനുള്ള വഴിയായാണ് നീതിന്യായ വ്യവസ്ഥയെ നോക്കുകുത്തിയാക്കാനുള്ള നീക്കങ്ങള്‍.

പാര്‍ലിമെന്റ് പാസ്സാക്കിയ നിയമങ്ങള്‍ തള്ളിക്കളയാനുള്ള സുപ്രീം കോടതിയുടെ അധികാരം എടുത്തുകളയുകയാണ് സര്‍ക്കാറിന്റെ പരിഷ്‌കരണത്തിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല, സുപ്രീം കോടതിയുടെ തീരുമാനങ്ങളെ പാര്‍ലിമെന്റിന് മറികടക്കാനും സാധിക്കും. നീതിയുടെ തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിന് വലിയ നിയന്ത്രണമാണ് ഇതിലൂടെയുണ്ടാകുക. സര്‍ക്കാറിന്റെ മേലുള്ള പരിമിതമായ പരിശോധനകള്‍ പോലും ദുര്‍ബലപ്പെടും. വെസ്റ്റ് ബാങ്കില്‍ ഇസ്രേലി അധിനിവേശത്തിന് കീഴില്‍ ജീവിക്കുന്ന പാലസ്തീനികളുടെ നിയമ നടപടിക്കുള്ള അപൂര്‍വവും പരിമിതവുമായ സ്രോതസ്സും ന്യൂനപക്ഷങ്ങളുടെ പ്രധാന സംരക്ഷകനുമായി പലപ്പോഴും സുപ്രീം കോടതി നിലകൊണ്ടിട്ടുണ്ട്.

സമുദായത്തിനുള്ള പ്രത്യേക അവകാശങ്ങളും സൗജന്യങ്ങളും എടുത്തുകളഞ്ഞതാണ് തീവ്ര യാഥാസ്ഥിതിക ജൂതന്മാരെ കോടതിക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്. വെസ്റ്റ് ബാങ്കില്‍ കൂടുതല്‍ അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ പലപ്പോഴും കോടതി വിലങ്ങുതടിയാകുന്നത് ഇവരെയും പ്രകോപിപ്പിക്കുന്നു.

അഴിമതി കേസുകളില്‍ അന്വേഷണത്തിനും വിചാരണക്കും വിധേയനായതിനാല്‍ പരിഷ്‌കരണവുമായി മുന്നോട്ടുപോകാനാണ് നെതന്യാഹുവിന്റെ തീരുമാനം. നിയമനിര്‍മാണം നടത്താനുള്ള അനുമതി വാരാന്ത്യ കോടതി അനുവദിക്കുമെന്നാണ് വിമര്‍ശകര്‍ ഭയക്കുന്നത്. അങ്ങനെ വന്നാല്‍ വിചാരണ നടപടികള്‍ക്ക് അന്ത്യമാകുകയും ചെയ്യും. 38 വര്‍ഷത്തെ അധിനിവേശത്തിന് ശേഷം ഗസ്സ മുനമ്പില്‍ നിന്ന് 2005ല്‍ ഇസ്റാഈല്‍ പിന്മാറിയതിനെതിരാണ് സ്വാഭാവികമായുംവലതുപക്ഷ വിഭാഗം നിലകൊള്ളുന്നത്. ഇന്ന് കോടതിക്കെതിരെ നിയമനിര്‍മാണം നടത്താന്‍ യത്നിക്കുന്നവരില്‍ അധികവും ഗസ്സ പിന്മാറ്റ സമയത്ത് രാഷ്ട്രീയത്തില്‍ പിച്ചവെച്ചവരാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോടതിയിൽ വിജയൻറെ തറക്കളി,പബ്ലിക് പ്രോസിക്യൂട്ടർ ഗീനാ കുമാരിയെ വളഞ്ഞ് ED...! 29 ന് കൊച്ചിയിൽ എത്തണം  (8 minutes ago)

Mayor VV Rajesh നിർണായക പ്രഖ്യാപനവുമായി മേയർ  (36 minutes ago)

കൊച്ചി നഗരത്തിലെ പ്രധാന പാതകളിലൊന്നായ സഹോദരൻ അയ്യപ്പൻ റോഡിൽ ജൂൺ 29 തിങ്കളാഴ്ച മുതൽ രാത്രികാല ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു....  (42 minutes ago)

  ബംഗളൂരുവിൽ മെട്രോ ജോലികൾക്കിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു...    (1 hour ago)

ഇറക്കുമതി ചെയ്യുന്ന മരുന്നുകളുടെ ശേഷിക്കുന്ന ഉപയോഗ കാലാവധി സംബന്ധിച്ച നിബന്ധനകളിൽ ഇളവ് വരുത്താനൊരുങ്ങി കേന്ദ്രം  (1 hour ago)

ഫിഫ ലോകകപ്പ് ഫുട്ബാൾ മത്സരം.... നോർവെയെ പരാജയപ്പെടുത്തി ഫ്രാൻസ് ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ലേക്ക്  (1 hour ago)

തൊണ്ടിമുതല്‍ തിരിമറി കേസ്...  മുന്‍മന്ത്രി ആന്റണി രാജുവിന്റെ അപ്പീൽ   സെപ്റ്റംബർ 1 ന് മാറ്റി, ജില്ലാ കോടതി പരിഗണിക്കും  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തു  (2 hours ago)

തോൽക്കാൻ മനസില്ലാതെ ഇറാൻ... ഹോർമുസിൽ കപ്പൽ ആക്രമിച്ചതിന് തിരിച്ചടി; ഇറാൻറെ മിസൈൽ ഡ്രോൺ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, സുരക്ഷിത നാവിക ഇടനാഴി അടച്ചു  (2 hours ago)

ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെയുണ്ടായ ഇറാന്‍റെ ആക്രമണത്തിൽ തിരിച്ചടിച്ച് അമേരിക്ക...  (2 hours ago)

എണ്ണക്കമ്പനികളുമായി ചർച്ച നടത്തി കേന്ദ്രം... പാചകവാതക വിലയിൽ മാറ്റം ഉണ്ടായേക്കും....  (3 hours ago)

ലഹരി മാഫിയയുടെ വേരറുക്കാൻ ഓപ്പറേഷൻ തൂഫാൻ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല....  (3 hours ago)

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (4 hours ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (4 hours ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (5 hours ago)

Malayali Vartha Recommends