വാഹനങ്ങളിലും വ്യവസായശാലകളിലുംനിന്നുള്ള പുകയും കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ തീയിടുന്നതുമൂലമുള്ള പുകയും ചാരവുമാണ് ഇത്ര കടുത്ത അന്തരീക്ഷമലിനീകരണത്തിനു കാരണം

കൊച്ചി പുകഞ്ഞ് പുകഞ്ഞ് ശ്വാസം മുട്ടിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ആകാശത്തേയ്ക്കുയര്‍ന്ന പ്ലാസ്റ്റിക് പുകചുരുളുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നങ്ങളാണിപ്പോള്‍ ഏറെ ചര്‍ച്ചയായിട്ടുള്ളത് .ഈ സാഹചര്യത്തിലാണ് ബാങ്കോക്കില്‍ നിന്നും ഞെട്ടിക്കുന്ന ചില വാര്‍ത്തകളും പുറത്തു വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ പുകശ്വസിച്ച് ജീവിക്കുന്നവരെ തിരിഞ്ഞു നോക്കുകയോ ആശ്വസിപ്പിക്കുകയോ ചെയ്യാതെ ഏതോ മാളത്തില്‍ ഒളിവില്‍ കഴിയുന്നത് പോലെ മാറി നടക്കുകയാണ്.
തായ്ലാന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ രൂക്ഷമായ വായുമലിനീകരണംമൂലം ഒരാഴ്ചയ്ക്കിടെ രണ്ടുലക്ഷത്തോളം പേര്‍ ആശുപത്രിയിലായതായാണ് പുറത്തു വരുന്ന വിവരം. 1.1 കോടിപ്പേരാണ് ലോകത്തെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ ഇവിടെ താമസിക്കുന്നത്. ഏതാനും ദിവസങ്ങളായി ചാരനിറത്തില്‍ പുകമൂടി നില്‍ക്കുകയാണ് നഗരം.
വാഹനങ്ങളിലും വ്യവസായശാലകളിലുംനിന്നുള്ള പുകയും കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ തീയിടുന്നതുമൂലമുള്ള പുകയും ചാരവുമാണ് ഇത്ര കടുത്ത അന്തരീക്ഷമലിനീകരണത്തിനു കാരണം. തായ്ലാന്‍ഡില്‍ ഇക്കൊല്ലം ഇതുവരെ 13 ലക്ഷംപേര്‍ അന്തരീക്ഷമലിനീകരണത്താല്‍ രോഗബാധിതരായെന്നും കഴിഞ്ഞ ഒരാഴ്ചമാത്രം രണ്ടുലക്ഷംപേരെ ആശുപത്രിയിലാക്കിയെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. കുട്ടികളും ഗര്‍ഭിണികളും വീടുകളടച്ച് ഉള്ളില്‍ക്കഴിയണമെന്ന് ആരോഗ്യമന്ത്രാലയം ബുധനാഴ്ച നിര്‍ദേശിച്ചിരുന്നു. പുറത്തിറങ്ങുന്നവര്‍ ഉന്നതനിലവാരമുള്ള എന്‍-95 മാസ്‌ക് ധരിക്കണമെന്നും അറിയിച്ചിരുന്നു.
ജനുവരി അവസാനവും ഫെബ്രുവരി ആദ്യവും ഈ രീതിയില്‍ അന്തരീക്ഷം മലിനമായപ്പോള്‍ വീട്ടിലിരുന്നു ജോലിചെയ്യാന്‍ ജനങ്ങളോട് നഗരാധികൃതര്‍ അഭ്യര്‍ഥിച്ചിരുന്നു. ഇപ്പോഴത്തെ സ്ഥിതി വഷളായാല്‍ വീണ്ടും ഇതേ നിര്‍ദേശമിറക്കുമെന്ന് ബാങ്കോക്ക് ഗവര്‍ണറുടെ വക്താവ് പറഞ്ഞു. നഗരത്തിലെ നഴ്‌സറികളിലെല്ലാം വായുശുചീകരണികളുള്ള പ്രത്യേക 'പൊടിയില്ലാ മുറികള്‍' സജ്ജമാക്കിയിട്ടുണ്ട്. വാഹനങ്ങളുടെ പുകപരിശോധനയ്ക്കായി പ്രത്യേകസ്ഥലങ്ങളും ഒരുക്കിയിട്ടുണ്ട്.
ബാങ്കോക്കിലെ 50 ജില്ലകളില്‍ അന്തരീക്ഷത്തിലെ പി.എം. 2.5 ചാരത്തരികളുടെ അളവ് ബുധനാഴ്ച അതിഗുരുതരനിലയിലായിരുന്നു. രക്തത്തില്‍ എത്താന്‍മാത്രം ചെറിയ തരികളാണിവ. വ്യാഴാഴ്ച ഇവയുടെ അളവ് ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്നതിലും കൂടുതലായിരുന്നുവെന്ന് ആരോഗ്യമന്ത്രാലയം പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ പുറത്തുവരുന്നതു മനുഷ്യശരീരത്തിന് ആപത്തായ അങ്ങേയറ്റം വിഷകരമായ രാസപദാര്‍ഥങ്ങളാണ്. ഒരു ടണ്‍ പ്ലാസ്റ്റിക് മാലിന്യം കത്തുമ്പോള്‍ ഏകദേശം 180 മൈക്രോഗ്രാം ഡയോക്‌സിന്‍ പുറത്തുവരും. ഒരു മാസം മനുഷ്യശരീരത്തിനു താങ്ങാന്‍ കഴിയുന്നതിനും ഏത്രയോ മടങ്ങ് മൈക്രോഗ്രാം ഡയോക്‌സിന്‍ പുറത്തായി കഴിഞ്ഞു. അപ്പോള്‍ ബ്രഹ്‌മപുരത്തു കത്തിയ ലക്ഷക്കണക്കിനു ടണ്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നുയര്‍ന്ന വിഷപ്പുകയിലൂടെ എത്രത്തോളം വിഷാംശങ്ങള്‍ നമ്മുടെ ശരീരത്തില്‍ എത്തിയിരിക്കാം എന്നത് ഊഹിക്കാവുന്നതേയുള്ളൂ.
വായു, വെള്ളം, മണ്ണ് എന്നിവയില്‍ പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന രാസഘടകങ്ങള്‍ നശിക്കാതെ എത്രകാലം േവണമെങ്കിലും കിടക്കും. ഇവ ഭക്ഷിക്കുന്ന ജീവികള്‍, പക്ഷികള്‍, മത്സ്യങ്ങള്‍ എന്നിവയുടെ കൊഴുപ്പില്‍ വിഷാംശം അടിഞ്ഞുകൂടും. വായുവിലൂടെയല്ല, ഭക്ഷണത്തിലൂടെയാണു കൂടുതലായും ഡയോക്‌സിന്‍ മനുഷ്യശരീരത്തില്‍ എത്തുന്നത്. ഇറച്ചിയും മീനും കോഴിമുട്ടയും കഴിക്കുമ്പോള്‍ ഇതു ശരീരത്തിലെത്തും
ഹ്രസ്വകാലത്തേക്കുപോലും വിഷവായു ശ്വസിക്കുകയോ ശരീരത്തിലേല്‍ക്കുകയോ ചെയ്താല്‍ നീറ്റലും ചുവന്ന പാടുകളുമുണ്ടാകും. കുട്ടികളില്‍ ഇതു ഗുരുതരമായേക്കാം. ഗര്‍ഭിണികളെയും ഗര്‍ഭസ്ഥശിശുവിനെയും നവജാതശിശുക്കളെയും പ്രതികൂലമായി ബാധിക്കും. ഡയോക്‌സിന്‍ അര്‍ബുദകാരണമാണ്. ദീര്‍ഘകാലം പുകയുമായി സമ്പര്‍ക്കമുണ്ടായാല്‍ പ്രത്യുല്‍പാദനത്തെപോലും ബാധിക്കും. രോഗപ്രതിരോധശേഷി ദുര്‍ബലമാക്കും. തൈറോയ്ഡ് ഹോര്‍മോണുകളിലും കരള്‍, ദന്ത വികാസത്തിലും മാറ്റമുണ്ടാക്കും.
ബ്രഹ്‌മപുരത്തെ മാലിന്യസംസ്‌കരണ രീതികള്‍ ശാസ്ത്രീയമല്ലെന്നും അനുമതിയില്ലാതെയാണു പ്രവര്‍ത്തിച്ചതെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഇടക്കാല റിപ്പോര്‍ട്ടും കൊച്ചിക്കാരില്‍ ഞെട്ടല്‍ ഉളവാക്കിയിരിക്കുകയാണ്. ഇത്രയും നിരുത്തരവാദപരമായി പെരുമാറിയ സര്‍ക്കാരുകള്‍ കൊച്ചിക്കാരുടെ വരും നാളുകളിലെ അശാന്തിയെ കുറിച്ചറിയേണ്ടതാണ്.
https://www.facebook.com/Malayalivartha























