Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

ഇമ്രാന്‍ഖാന്‍ ജയിലിലേയ്ക്ക് ?? പാകിസ്ഥാനില്‍ ആഭ്യന്തര കലാപം അറസ്റ്റുവരിക്കാന്‍ ലക്ഷങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ.

14 MARCH 2023 09:20 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

പാകിസ്ഥാന്‍ വീണ്ടും പുകയുകയാണ്. മുന്‍ഭരണാധികാരികള്‍ക്ക് എന്നും ദുരിതം മാത്രം നല്കിയിട്ടുള്ള പാകിസ്ഥാനിലെ ഇപ്പോഴത്തെ വേട്ടമൃഗം മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനാണ്. കോടതിയും കേസുകളും തീവ്രവാദ ഭീഷണികളും മുന്‍ഭരണാധികാരികളെ പാകിസ്ഥാനില്‍ വേട്ടയാടിയ ചരിത്രമാണുള്ളത്. ആ കൂട്ടത്തിലേയ്ക്കാണ് ഇപ്പോള്‍ ഇമ്രാന്‍ഖാനും എത്തി നില്ക്കുന്നത്,. കള്ളക്കേസുകള്‍ ചമച്ച് ജയിലിനുള്ളിലെത്തിച്ചു കഴിഞ്ഞാല്‍ പാക്താലിബാന്‍ ഭീകരതയുടെ ശിക്ഷാ നടപടികള്‍ ഉറപ്പാണ്. ഈ സാഹചര്യത്തലാണ് ഇമ്രാന്‍ഖാന്‍ അറസ്റ്റ് വാറന്റുകള്‍ക്ക് മുന്നില്‍ ജനകീയ പ്രതിരോധം തീര്‍ക്കുന്നത്. ഇമ്രാന്റെ ചോരയ്ക്ക് വേണ്ടി വാദിക്കുന്ന  സര്‍ക്കാര്‍ ഒരുവശ്ത്ത് ഇമ്രാന് മനുഷ്യ കവചം തീര്‍ക്കുന്ന അണികള്‍ മറുവശത്തുമായി അണിനിരക്കുമ്പോള്‍ പാകിസ്ഥാനില്‍ നാളിതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആഭ്യന്തര കലാപത്തിന്റെ അലയൊലികളാണ് മുഴങ്ങുന്നത്. ഒരു മുന്‍ പ്രധാനമന്ത്രിക്കും കിട്ടാത്ത അംഗീകാരമാണ് ജനങ്ങള്‍ ഇമ്രാന് ന്‌ലകുന്നതെന്നതും ശ്രദ്ധേയമാണ്.

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ സെഷന്‍സ് കോടതി 2 ജാമ്യമില്ലാ അറസ്റ്റ് വാറുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറപ്പെടുവിച്ചത്. തോഷാഖാന കേസില്‍ 18നും പൊതുപരിപാടിയില്‍ വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയതിന് 21നും ഇമ്രാനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാനാണ് നിര്‍ദേശം. പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ലഭിച്ച സമ്മാനങ്ങള്‍ അമിത വിലയ്ക്ക് വിറ്റ് നികുതിവെട്ടിപ്പു നടത്തിയതാണ് തോഷാഖാന കേസ്.

പാക്കിസ്ഥാന്‍ തെഹ്‌രികെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടി അധ്യക്ഷനായ ഇമ്രാന് പലതവണ നോട്ടിസ് നല്‍കിയിട്ടും സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ തയാറായില്ല. വനിതാ ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയതിന് ഇമ്രാന്‍ അവരെ നേരിട്ടു കണ്ട് ക്ഷമാപണം നടത്തിയെങ്കിലും ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചിരുന്നു.

അറസ്റ്റ് ചെയ്യാനായി പൊലീസ് എത്തിയതറിഞ്ഞ് ഇമ്രാന്‍ ലഹോറില്‍ പതിനായിരക്കണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരുടെ റാലി ആരംഭിച്ചു. റാലി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ബുള്ളറ്റ് പ്രൂഫ് കാറിലിരുന്നാണ് ഇമ്രാന്‍ റാലി നയിക്കുന്നത്. റാലി തടഞ്ഞാല്‍ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്ന് പിടിഐ നേതാവ് ഫവാദ് ചൗധരി അറിയിച്ചു.  ഇതേസമയം, കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഇമ്രാനെ പ്രധാനമന്ത്രിസ്ഥാനത്തു നിന്നു പുറത്താക്കിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പാര്‍ട്ടി എംപിമാര്‍ രാജിവച്ച 37 സീറ്റുകളില്‍ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് വിവിധ കോടതികളുടെ ഉത്തരവിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തു.

തോഷഖാന കേസില്‍ ജാമ്യമില്ലാ വാറന്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നല്‍കിയ ഹര്‍ജി സെഷന്‍സ് കോടതി തള്ളി. അതിനിടെ, ഇമ്രാന്റെ പ്രസംഗങ്ങളും വാര്‍ത്താസമ്മേളനങ്ങളും ടിവിയില്‍ സംപ്രേഷണം ചെയ്യുന്നത് അധികൃതര്‍ വിലക്കി. ഇമ്രാന്റെ റാലികളില്‍ പതിനായിരങ്ങളാണു പങ്കെടുക്കുന്നത്. തന്നെ അറസ്റ്റ് ചെയ്താല്‍ കൂട്ടത്തോടെ അറസ്റ്റ് വരിക്കാന്‍ അനുയായികളോട് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

കരസേന മുന്‍മേധാവി ഖമര്‍ ജാവേദ് ബജ്വയ്‌ക്കെതിരെ പ്രസംഗിച്ചതിനു പിന്നാലെയാണ് പാക്ക് ഇലക്ട്രോണിക് മീഡിയ റഗുലേറ്ററി അതോറിറ്റി വിലക്ക് ഏര്‍പ്പെടുത്തിയത്. ജനങ്ങളെ കലാപത്തിനു പ്രേരിപ്പിക്കുന്നുവെന്നാരോപിച്ചാണു നടപടി. കഴിഞ്ഞ വര്‍ഷം ഇമ്രാനെതിരെ ഏര്‍പ്പെടുത്തിയ ടിവി വിലക്ക് ഇസ്ലാമാബാദ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിരോധനം വന്നതിനുശേഷം ഇമ്രാന്റെ പഴയ പ്രസംഗം കൊടുത്ത എആര്‍വൈ ടിവിയുടെ പ്രവര്‍ത്തനം അധികൃതര്‍ നിര്‍ത്തിവയ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

കോടതിയില്‍ തുടര്‍ച്ചയായി ഹാജരാകാതെ വന്നതോടെയാണു കഴിഞ്ഞ 28ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഞായറാഴ്ച പൊലീസ് സംഘം എത്തിയെങ്കിലും അദ്ദേഹം പിടികൊടുത്തില്ല. വാറന്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെ 2 അഭിഭാഷകര്‍ നടത്തിയ വാദം വൈകിട്ടു വരെ നീണ്ടെങ്കിലും ഹൈക്കോടതിയെ സമീപിക്കാനാണ് ജഡ്ജി നിര്‍ദേശിച്ചത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങള്‍ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്റെ കണക്കുകള്‍ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമാണു തോഷഖാന കേസ്.

രണ്ട് മാസം മുന്‍പും ഇമ്രാനെ അറസ്റ്റു ചെയ്യാന്‍ വാറണ്ടുമായി എത്തിയിരുന്നു. അന്ന് അദ്ദേഹത്തിന്റെ വീട്ടിലാണ് എത്തിയത്. അറസ്റ്റ് വിവരം അറിഞ്ഞതോടെ ആയിരക്കണക്കിന് ആളുകള്‍ ഇമ്രാന്റെ വീടിന് ചുറ്റും കൂടുകയും അതൊരു വലിയ റാലിയായി മാറുകയുമായിരുന്നു. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ തരിച്ചു പോവുകയാണുണ്ടായത്. എന്നാല്‍ കോടതിയ്ക്ക്ും നിയമത്തിനും കീഴടങ്ങാന്‍ ഇമ്രാന് പാക് ഭരണകൂടം അവസരം നല്കിയെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ അണികളെ മുന്‍നിറുത്തി പോരാടുകയാണ്.

ഇമ്രാനെ അറസ്റ്റു ചെയ്ത് അദ്ദേഹത്തിന്റെ പാര്‍ട്ടിയെ ഇല്ലാതാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പൊതുമാപ്പ് നല്കി നാടുകടത്തുകയോ അല്ലെങ്കില്‍ അഴിക്കുള്ളിലാക്കുകയോ ആണ്  സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഇമ്രാന് വ്യക്തമാണ്. അതുകൊണ്ടാണ് അണികളും അറസ്റ്റിനെ എതിര്‍ക്കുന്നത്. സര്‍ക്കാര്‍ കൂടുതല്‍ കടുത്ത നടപടികളിലേയ്ക്ക് പോയാല്‍ പാകിസ്ഥാനില്‍ വലിയ ആഭ്യന്തര കലാപത്തിന് വഴിയൊരുങ്ങുമെന്ന് രഹസ്യാന്വേഷണ ഏജന്‍സികളും കണ്ടെത്തിയിട്ടുണ്ട്.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (43 seconds ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (32 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (38 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (56 minutes ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (59 minutes ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (2 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends