മൂന്നാം ലോക മഹായുദ്ധം തടയാൻ എന്നെ കൊണ്ട് കഴിയും...ഇതിനേക്കാൾ അപകടകരമായ ഒരു കാലം ഉണ്ടായിട്ടില്ല...വമ്പൻ പ്രഖ്യാപനവുമായി ട്രംപ്... നന്നായി അഭിനയിക്കേണ്ട സമയത്ത് ബൈഡൻ കർക്കശമായി പെരുമാറുന്നു...

മൂന്നാം ലോക മഹായുദ്ധം തടയാൻ കഴിയുന്ന ഏക പ്രസിഡന്റ് സ്ഥാനാർത്ഥി താനാണെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അയോവയിൽ നടന്ന ഒരു പ്രചാരണ പരിപാടിക്കിടെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. മൂന്നാം ലോക മഹായുദ്ധം ഉണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും ചരിത്രത്തിൽ “ഇതിനേക്കാൾ അപകടകരമായ ഒരു കാലം” ഉണ്ടായിട്ടില്ലെന്നും ട്രംപ് പറഞ്ഞതായി ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്തു.ജോ ബൈഡൻ റഷ്യയെ ചൈനയുടെ കൈകളിലേക്ക് നയിച്ചുവെന്നും,ഇത് ലോകത്തെ ഒരു ആണവയുദ്ധത്തിലേക്ക് നയിക്കുമെന്നും ട്രംപ് പറഞ്ഞു. നന്നായി അഭിനയിക്കേണ്ട സമയത്ത് ബൈഡൻ കർക്കശമായി പെരുമാറുമെന്നും കർക്കശമായി പെരുമാറേണ്ട സമയത്ത് സൗമ്യനായി നിൽക്കുമെന്നും ട്രംപ് കുറ്റപ്പെടുത്തി.
ഈ പ്രവണത ഒരു ലോകയുദ്ധത്തിൽ അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2024-ൽ താൻ വിജയിച്ചാൽ റഷ്യ-ഉക്രെയ്ൻ തർക്കം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കപ്പെടുമെന്ന് മുൻ യുഎസ് പ്രസിഡന്റ് പറഞ്ഞു. നേരത്തെയും സമാനമായ പരാമർശങ്ങൾ നടത്തിയ അദ്ദേഹം രണ്ടാം വർഷത്തിലേക്ക് കടന്ന സംഘർഷം അവസാനിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് അവകാശപ്പെട്ടു. വ്‌ളാഡിമിർ പുടിനുമായി തനിക്ക് മികച്ച ബന്ധമുണ്ടെന്നും അദ്ദേഹം താൻ പറഞ്ഞാൽ അനുസരിക്കുമെന്നും ട്രംപ് പറഞ്ഞു.അതെ സമയം കരിങ്കടലിന് മുകളില്‍ നിരീക്ഷണം നടത്തുകയായിരുന്ന തങ്ങളുടെ ഡ്രോണ്‍ റഷ്യന്‍ യുദ്ധവിമാനം തകര്‍ത്തെന്ന് അമേരിക്ക. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് അമേരിക്ക ആരോപിച്ചു. അമേരിക്കയുടെ എംക്യു-9 റീപ്പര്‍ ഡ്രോണിലാണ് റഷ്യന്‍ വിമാനം ഇടിച്ചത് എന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ അമേരിക്കന്‍ ആരോപണം റഷ്യ നിഷേധിച്ചു. ക്രിമിയയ്ക്ക് സമീപം റഷ്യന്‍ യുദ്ധവിമാനങ്ങളുമായി നേര്‍ക്കുനേര്‍ വന്നതിനാല്‍ ഡ്രോണ്‍ മനപ്പൂര്‍വ്വം കടലില്‍ വീഴ്ത്തുകയായിരുന്നു എന്നാണ് റഷ്യ പറയുന്നത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവന്‍ വിഷയം പ്രസിഡന്റ് ബൈഡനെ ധരിപ്പിച്ചു. റഷ്യയുമായി നേരിട്ട് സംസാരിക്കുമെന്നും വിഷയത്തിലെ ആശങ്ക റഷ്യയെ അറിയിക്കുമെന്നും ദേശീയ സുരക്ഷാ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. പ്രതിഷേധം അറിയിക്കാനായി റഷ്യന്‍ അംബാസഡറെ വിളിച്ചു വരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.
അന്താരാഷ്ട്ര വ്യോമപാതയില്‍ കരിങ്കടലിന് മുകളില്‍ വെച്ച് റഷ്യയുടെ രണ്ട് എസ്-യു 27 ഫൈറ്റര്‍ ജെറ്റുകള്‍ ഡ്രോണിനെ തടയുകയായിരുന്നു എന്നാണ് യുഎസ് യൂറോപ്യന്‍ കമാന്‍ഡ് പറയുന്നത്. ഇതില്‍ ഒരെണ്ണം എംക്യു-9ന്റെ പ്രൊപ്പല്ലറില്‍ ഇടിച്ചു. അതിനാല്‍ ഡ്രോണ്‍ കടലില്‍ ഇടിച്ചിറക്കേണ്ടിവന്നെന്നും യുഎസ് കമാന്‍ഡ് പറയുന്നു.ഡ്രോണിന് മുന്നില്‍ റഷ്യന്‍ യുദ്ധ വിമാനങ്ങള്‍ നിരവധി തവണ പറക്കുകയും ഡ്രോണിലേക്ക് ഇന്ധനം പമ്പ് ചെയ്യുകയുമുണ്ടായി എന്നും അമേരിക്ക ആരോപിച്ചു. റഷ്യന്‍ വിമാനങ്ങള്‍ 30-40 മിനിറ്റ് ഡ്രോണിന് സമീപം പറന്നെന്ന് പെന്റഗണ്‍ പറയുന്നു. അതേസമയം, ഡ്രോണില്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നോ എന്നതില്‍ യുഎസ് വിശദീകരണം നടത്തിയിട്ടില്ല. കടലില്‍ വീണ ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുത്തിട്ടുമില്ല.അതിനു ഇടയിലാണ് മുൻ അമേരിക്കൻ പ്രസിഡന്റിന്റെ ഈ ഒരു പ്രഖ്യാപനം..
https://www.facebook.com/Malayalivartha























