പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു; തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ല; പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കർ

പാകിസ്ഥാനെ നിലത്ത് നിർത്താതെ ഇന്ത്യ. പാകിസ്ഥാനെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്, വിദേശ കാര്യമന്ത്രി എസ് ജയശങ്കർ. പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നു എസ് ജയശങ്കർ തുറന്നടിച്ചു. തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്ന് എസ് ജയശങ്കർ വ്യക്തമാക്കി. . ഷാങ്ഹായ് സഹകരണ യോഗത്തിന് ശേഷമായിരുന്നു ഈ വിമർശനം ഉയർന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ജൂലൈയിൽ നടക്കുന്ന യോഗത്തിൽ, ഉച്ചകോടിയുടെ അജണ്ട രൂപരേഖയായിരുന്നു . തീവ്രവാദത്തെ അവസാനിപ്പിക്കാൻ ചർച്ച നടക്കുകയും ചെയ്തു. തീവ്രവാദത്തിലൂടെ പാകിസ്ഥാന്റെ വിശ്വാസ്യത കൂടുതൽ നഷ്ടമാകുന്നു എന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഘടകം തന്നെയാണ്.
ഇതുമായി ബന്ധപ്പെട്ട ബിലാവലിന്റെ പ്രതികരണം തള്ളുകയാണ്. തീവ്രവാദം പാകിസ്ഥാനിൽ വ്യവസായമായിരിക്കുന്നു എന്നും ഇന്ത്യ ആരോപിച്ചു. തീവ്രവാദത്തിൻ്റെ പ്രമോട്ടറെ പോലെയാണ് ബിലാവൽ പെരുമാറിയതെന്നും ബിലാവലിൻ്റെ നിലപാടുകളെ യോഗത്തിൽ ശക്തിയുക്തം എതിർത്തുവെന്നും ഉഭയകക്ഷി ചർച്ച സാധ്യതയും എസ് ജയ്ശങ്കർ തള്ളിക്കളയുകയും ചെയ്തു.
അതേസമയം, ചൈനയോട് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെടുന്ന ഒരൊറ്റ കാര്യമേയുള്ളൂ. അത് 'സമാധാനമാണ്'. ചൈനയുമായുള്ള അതിര്‍ത്തിയില്‍ സ്ഥിരമായി സമാധാനം പുലരണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഉന്നയിക്കുകയാണ് ഇന്ത്യ. ഷാങഹായ് സഹകരണ സംഘടനയോഗത്തിന് മുന്‍പ് നടന്ന ഇന്ത്യ ചൈന വിദേശകാര്യമന്ത്രിമാരുടെ ചര്‍ച്ചയിലും എസ ജയശങ്കർ ഈ ആവശ്യം ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha





















