അന്താരാഷ്ട്ര ഭീകരൻ റാണയെ ഇന്ത്യയ്‌ക്ക് വിട്ടുകൊടുക്കണം! ഉത്തരവിട്ട് യുഎസ് കോടതി

മുംബൈ ഭീകരാക്രമണ കേസിൽ ഇന്ത്യ തേടുന്ന പാക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്‌ക്ക് വിട്ടുനൽകാൻ യുഎസ് കോടതിയുടെ ഉത്തരവ്. ലോകത്തെ നടുക്കിയ 2008ലെ 26/11 മുംബൈ ഭീകരാക്രമണക്കേസില്‍ മുഖ്യ സൂത്രധാരന്മാരില്‍ ഒരാൾ കൂടിയാണ് തഹാവൂര്‍ റാണ. ഇന്ത്യയ്ക്ക് കൈമാറാന്‍ അമേരിക്കന്‍ കോടതിയുടെ അനുമതി.
കാലിഫോർണിയ കോടതി ജഡ്ജി ജാക്വിലിൻ ചൂലിജിയാന്റേതാണ് ഉത്തരവ്. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കോടതി ഉത്തരവ്. ഭീകരാക്രമണത്തില്‍ റാണയുടെ പങ്ക് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പാകിസ്താന്‍ വംശജനായ റാണ കനേഡിയന്‍ ബിസിനസുകാരനാണ്.
ഇന്ത്യയുടെ ആവശ്യപ്രകാരമാണ് അമേരിക്ക റാണയെ അറസ്റ്റ് ചെയ്തത്. അന്നത്തെ ആക്രമണത്തില്‍ ആറ് അമേരിക്കന്‍ പൗരന്മാര്‍ അടക്കം 160തോളം പേര്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈ താജ് ഹോട്ടലിലും പരിസരങ്ങളിലുമായി നടന്ന ഭീകരാക്രമണത്തിനു ശേഷം ഹോട്ടലില്‍ ഒളിച്ച ഭീകരരെ മൂന്നു ദിവസം നീണ്ട ഏറ്റുമുട്ടലിലാണ് സൈന്യം വധിച്ചത്. 10 പാക് ഭീകരെ വധിച്ചിരുന്നു.
റാണയെ വിട്ടുനല്‍കുന്നതിനെ അനൂകൂലിച്ചും എതിര്‍ത്തുമുള്ള എല്ലാ അപേക്ഷകളും അനുബന്ധ രേഖകളും പരിശോധിച്ച ശേഷമാണ് കാലിഫോര്‍ണിയ ജില്ലാ കോടതി ജഡ്ജ് ജാക്വലിന്‍ ചൂജിയന്‍ 48 പേജുള്ള ഉത്തരവ് ചൊവ്വാഴ്ച ഇറക്കിയത്. റാണയെ വിട്ടുനല്‍കണമെന്ന സ്‌റ്റേറ്റ് സെക്രട്ടറിയുടെ അപേക്ഷ അംഗീകരിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
തന്റെ ബാല്യകാല സുഹൃത്തും ദാവൂദ് ഗിലാനി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ആളുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയും കൂട്ടാളികളുമായി ഗൂഢാലോചന നടത്തിയാണ് മുംബൈയില്‍ ലഷ്‌കറെ തോയിബ ഭീകരാക്രമണത്തിന് തഹാവൂര്‍ റാണ പദ്ധതിയിട്ട് നടപ്പാക്കിയതെന്ന് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
2008 നവംബർ 26-ലെ മുംബൈ ഭീകരാക്രമണത്തിൽ ആറ് യുഎസ് പൗരന്മാർ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചന കുറ്റത്തിന് 2009 ഒക്ടോബറിൽ അറസ്റ്റിലായ റാണ 168 ദിവസം തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലായിരുന്നു. റാണയ്‌ക്കെതിരെ ഇന്ത്യയിൽ എൻഐഎ പ്രത്യേക കോടതിയുടെ അറസ്റ്റ് വാറന്റ് ഉണ്ട്.
സുഹൃത്തായ യുഎസ് പൗരൻ ഡേവിഡ് ഹെഡ്‌ലിയുമൊത്ത് പാക് ഭീകര സംഘടനകളായ ലഷ്‌കർ-ഇ-ത്വയ്ബ, ഹർക്കത്തുൽ മുജാഹിദ്ദീൻ എന്നിവയ്‌ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്. ഇയാളെ വിട്ടുകിട്ടിയാൽ മുംബൈ ഭീകരാക്രമണ കേസിൽ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുെമന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതേ കേസിൽ പിടിയിലായ പാക് ഭീകരൻ അജ്മൽ കസബിനെ വിചാരണ ചെയ്ത് 2012 നവംബർ 21-ന് ഇന്ത്യ തൂക്കിേലറ്റിയിരുന്നു.
https://www.facebook.com/Malayalivartha




















