രണ്ട് വയസുകാരന് ജീവപര്യന്തം..കുറ്റം രക്ഷിതാക്കള്‍ ബൈബിള്‍ കൈവശം വെച്ചു; 70,000 ക്രിസ്ത്യാനികള്‍ തടവിലാക്കപ്പെട്ടു

ഔദ്യോഗികമായി, ഉത്തര കൊറിയ ഒരു നിരീശ്വര രാഷ്ട്രമാണ് ,കമ്മ്യൂണിസ്റ്റ് വിപ്ലവത്തിലൂടെ ഉയര്‍ന്നു വന്ന, വര്‍ത്തമാനകാല ലോകം കണ്ട ഏറ്റവും വലിയ ഏകാധിപത്യ രാജ്യമായി നിലനില്‍ക്കുന്ന രാഷ്ട്രം. മനുഷ്യാവകാശങ്ങളൊക്കെ കാറ്റില്‍ പറത്തി ജനതയെ അടിമകളെ പോലെ ജീവിക്കാന്‍ പഠിപ്പിക്കുന്ന രാജ്യം. ഉത്തര കൊറിയ എപ്പോഴും മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. എന്നാല്‍ എന്താണ് ഉത്തര കൊറിയയുടെ ഉള്ളില്‍ നടക്കുന്നതെന്നോ, അവിടുത്തെ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പ്രവര്‍ത്തികള്‍ എന്തൊക്കെയാണെന്നോ അറിയുക അത്ര എളുപ്പമല്ല ..പലപ്പോഴും ഉത്തരകൊറിയയിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് .. ദിവസങ്ങള്‍ക്ക മുമ്പ് കിം ജോങ് ഉന്നിന്റെ സാമ്രാജ്യത്തില്‍ നിന്നും പുറത്ത് വന്ന ഒരു പെണ്‍കുട്ടി മാധ്യമങ്ങല്‍ക്ക് മുന്നില്‍ ഞെട്ടിപ്പിക്കുന്ന ചില വിവരങ്ങള്‍ പറഞ്ഞിരുന്നു ഉദാഹരണത്തിനു ഒരാൾ എന്തെങ്കിലും കുറ്റം ചെയ്തു എന്ന് ഭരണ സംവിധാനത്തിന് തോന്നിക്കഴിഞ്ഞാല്‍ കുറ്റം ചെയ്ത ആള്‍ മാത്രമല്ല ശിക്ഷ അനുഭവിക്കുന്നത്, അയ്യാളുടെ കുടുബംത്തിലെ എല്ലാവരും ശിക്ഷ അനുഭവിക്കണം. കുറ്റം ചെയ്യുന്ന ആളും ആളിന്റെ മാതാപിതാക്കളും ആളിന്റെ മക്കളും ഭാര്യയും ശിക്ഷ അനുഭവിക്കണം. അത് എത്ര പ്രായമുള്ള കുടുംബാംഗം ആണെങ്കിലും എത്ര പ്രായം കുറഞ്ഞ കുഞ്ഞാണെങ്കിലും നിയമപ്രകാരമുള്ള ശിക്ഷ അനുഭവിച്ചേ മതിയാകൂ ..
വിവിധ മത വിശ്വാസികള്‍ വധശിക്ഷക്കും അവരുടെ കുടുംബാംഗങ്ങള്‍ ജീവപര്യന്തത്തിനും വിധേയരാവുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ഉണ്ട് . 70,000 ക്രിസ്ത്യാനികള്‍ തടവിലാക്കപ്പെട്ടതായി യു.എസ് പുറത്ത് വിട്ട അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ പറയുന്നു. തടവിലാക്കപ്പെട്ടവരില്‍ ആയിരകണക്കിന് ആളുകള്‍ വിവിധ മത വിശ്വാസികളാണ്.
ജയിലിലാക്കപ്പെട്ടവരില്‍ രണ്ട് വയസുള്ള കുട്ടിയും ഉള്ളതായാണ് റിപ്പോര്‍ട്ട്. രക്ഷിതാക്കളില്‍ നിന്നും ബൈബിള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുട്ടിയെ ജീവപര്യന്തത്തിന് ശിക്ഷിച്ചതെനായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത് .
മതപരമായ ആചാരങ്ങള്‍ അനുഷ്ഠിച്ചതിനും ബൈബിള്‍ കൈവശം വെച്ചതിനുമായിരുന്നു കുടുംബത്തെ അറസ്റ്റ് ചെയ്തത്. 2009ല്‍ രണ്ട് വയസുള്ള കുട്ടിയുള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബത്തെയും പൊളിറ്റിക്കല്‍ ജയില്‍ ക്യാമ്പില്‍ ജീവപര്യന്തത്തിന് ശിക്ഷിച്ചു. ഈ ക്യാമ്പില്‍ തടവിലാക്കപ്പെട്ട ക്രിസ്ത്യാനികള്‍ ശാരീരിക പീഡനങ്ങളും നേരിടുന്നതായാണ് റിപ്പോര്‍ട്ട്. ക്രിസ്ത്യാനികള്‍ക്കെതിരെ രേഖപ്പെടുത്തിയിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് 90 ശതമാനവും ഉത്തരവാദി സുരക്ഷാ മന്ത്രാലയമാണെന്ന് റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നു.
മതാചാരങ്ങളില്‍ ഏര്‍പ്പെടുന്നവരെയും, മതപരമായ വസ്തുക്കള്‍ കൈവശം വെക്കുന്നവരെയും, മതവിശ്വാസങ്ങള്‍ പങ്കിടുന്നവരെയും, മതാചാരങ്ങള്‍ അനുഷ്ഠിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെയും സര്‍ക്കാര്‍ വേട്ടയാടുന്നതായി കൊറിയ ഫ്യൂച്ചറിനെ ഉദ്ധരിച്ച് കൊണ്ട് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മതാചാരങ്ങളില്‍ വിശ്വസിക്കുന്നവരെ അറസ്റ്റ് ചെയ്യുക, തടവിലാക്കുക, പീഡിപ്പിക്കുക, നാടുകടത്തുക, ലൈംഗിക പീഡനത്തിന് വിധേയരാക്കുക എന്നിങ്ങനെയാണ് സര്‍ക്കാര്‍ ശിക്ഷ വിധ്ക്കുന്നത്
വളരെ വിചിത്രമായ നിയമങ്ങൾ തന്നെയാണ് ഇവിടെ നിലനിൽക്കുന്നത് ..ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും അടക്കം 28 രീതിയില്‍ തലമുടി മുറിക്കാന്‍ സര്‍ക്കാര്‍ അവകാശം നല്‍കിയിട്ടുണ്ട്. അത് തെറ്റിച്ചാല്‍ പിന്നെ മുടി വെട്ടാൻ കഴുത്തിനു മുകളിൽ തലകാണില്ല
ഉത്തര കൊറിയയില്‍ സ്ത്രീകള്‍ നേരിടുന്ന മതസ്വാതന്ത്ര്യനിഷേധത്തെ കുറിച്ച് 2021 ഡിസംബറില്‍ കൊറിയ ഫ്യൂച്ചര്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. പീഡനം നേരിട്ട 151 സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്. രാജ്യത്തെ പാഠപുസ്തകങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറികളെ കുറിച്ച് ദുര്‍വ്യാഖ്യാനങ്ങള്‍ നല്‍കിയതായി ഉത്തര കൊറിയയില്‍ നിന്ന് പലായനം ചെയ്ത നിരവധിപേര്‍ വെളിപ്പെടുത്തിയിരുന്നു.
യുഎസും ഉത്തര കൊറിയയും തമ്മില്‍ ഒരുതരത്തിലുള്ള നയതന്ത്രബന്ധവും പുലര്‍ത്തുന്നില്ല. ഉത്തര കൊറിയ പുലര്‍ത്തിവരുന്ന നയങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ തയ്യാറാക്കിയ പ്രമേയത്തിന് മറ്റുരാജ്യങ്ങള്‍ക്കൊപ്പം യുഎസും കഴിഞ്ഞ ഡിസംബറില്‍ പങ്കുചേര്‍ന്നിരുന്നു. ഉത്തര കൊറിയ പിന്തുടരുന്ന മനുഷ്യവകാശ ലംഘനത്തേയും വ്യക്തിസ്വാതന്ത്ര്യനിഷേധത്തേയും രൂക്ഷമായി അപലപിക്കുന്നതാണ് ഈ പ്രമേയം
https://www.facebook.com/Malayalivartha




















