കോവിഡിനുശേഷം വരുന്ന അതീവ മാരകകാരി! WHO പോലും ഭയക്കുന്ന ഡിസീസ് എക്സ് ? കോവിഡിനേക്കാൾ മാരകമാകും ഡിസീസ് എക്സ് ?

കോവിഡ് 19 ലോകത്താകമാനം മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുകയും ആയിരക്കണക്കിന് മരണങ്ങൾക്ക് കാരണമാവുകയും ചെയ്തു. 2019 അവസാനത്തോടെ വ്യാപിച്ച കോവിഡ് മഹാമാരി മൂന്ന് വർഷത്തിന് ശേഷമാണ് നിയന്ത്രണവിധേയമായത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളുടെ ശേഷിപ്പുകൾ ഇപ്പോഴും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.
എന്നാൽ, കോവിഡ് ഇപ്പോഴും പൂർണമായി മാറിയിട്ടില്ല. എന്നിരുന്നാലും വൈറസിനെ മനസ്സിലാക്കി അതിനൊപ്പം ജീവിക്കാൻ പഠിക്കുക എന്ന രീതിയിലേക്ക് ജനങ്ങൾ മാറി. കോവിഡിനെ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നത് ലോകാരോഗ്യസംഘടന പിൻവലിച്ചത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്. എന്നാൽ ഇപ്പോഴിതാ കോവിഡിനു പിന്നാലെ മറ്റൊരു മഹാമാരിയ്ക്കുള്ള സാധ്യത ഉയർന്ന് വരികയാണ്.
ലോകത്ത് വീണ്ടും കോവിഡിനെക്കാൾ വലിയ മഹാമാരിയെ നേരിടാൻ തയ്യാറായിരിക്കണമെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. ഡിസീസ് എക്സ് എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗത്തിന് കോവിഡിനേക്കാൾ പ്രഹരശേഷി ഉണ്ടാകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ. മനുഷ്യരാശിക്ക് അറിയാത്ത ഒരു സൂക്ഷ്മജീവി വരുത്തുന്ന അസുഖത്തിന് ലോകാരോഗ്യ സംഘടന നൽകിയിരിക്കുന്ന പേരാണ് ഡിസീസ് എക്‌സ്. കൊവിഡിനേക്കാൾ മാരകമായിരിക്കും ഡിസീസ് എക്‌സ് എന്നാണ് വിലയിരുത്തൽ.
മേധാവി ടെഡ്രോസ് അഡാനത്തിന്റെ മുന്നറിയിപ്പിനു പിന്നാലെ, അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ലോകാരോഗ്യ സംഘടന പുറത്തുവിട്ടു. എബോള, സാർസ്, സിക, തുടങ്ങിയ രോഗങ്ങൾക്കും പുറമേ പട്ടികയിലുള്ള ' ഡിസീസ് എക്സ്' എന്ന അജ്ഞാത രോഗമാണ് ആശങ്ക ഉണർത്തിയിരിക്കുന്നത്.
കോവിഡിനേക്കാൾ മാരകവും വ്യാപനശേഷിയും ഉണ്ടായേക്കാവുന്ന അടുത്ത മഹാമാരിയെ നേരിടാൻ ലോകരാജ്യങ്ങൾ സജ്ജരാകണം എന്നാണ് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകുന്നത്. 76-ാമത് ആഗോള ആരോഗ്യ സഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ലോകാരോഗ്യ സംഘടനയുടെ മേധാവിയായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് ഇക്കാര്യം പറഞ്ഞത്.
വൈറസിന്റെ തീവ്രതയും രോഗവ്യാപനവും പ്രതിരോധവും കണക്കിലെടുത്ത് മുൻഗണന കൊടുക്കേണ്ട രോഗങ്ങളുടെ പട്ടികയാണ് ലോകാരോഗ്യസംഘടന പുറത്തുവിട്ടത്. മഹാമാരികളുടെ സാധ്യതാപട്ടികയാണ് ഇത്. അവയിൽ ഏറ്റവും ഒടുവിലത്തേതാണ് ഡിസീസ് എക്സ്. 2017 ലാണ് ലോകം കാണാനിരിക്കുന്ന മഹാമാരികൾ എന്ന പേരിൽ ലോകാരോഗ്യ സംഘടന പട്ടികയിറക്കിയത്. അതിൽ കൊവിഡ്-19, എബോള, മാർബർഗ്, ലാസ ഫീവർ, മെർസ്, സാർസ്, നിപ്പ, സിക്ക എന്നിവ ഉൾപ്പെടുത്തിയിരുന്നു. ഇതിൽ ഏറ്റവും ഒടുവിലായി ഉൾപ്പെട്ട അസുഖമാണ് ഡിസീസ് എക്‌സ്.
ഇതിൽ ഏറ്റവും ഒടുവിലത്തെ പേര് ആശങ്ക സൃഷ്ടിക്കുന്നുമുണ്ട്. രോഗകാരിയെക്കുറിച്ച് വ്യക്തതയില്ലാത്തതുകൊണ്ടാണ് രോഗത്തിന് ഡിസീസ് എക്സ് എന്ന പേരു നൽകിയിരിക്കുന്നത്. 2018 ലാണ് ലോകാരോഗ്യ സംഘടന ഈ പദം ഉപയോഗിക്കാൻ തുടങ്ങിയത്. ഒരു വർഷത്തിനു ശേഷം കോവിഡ് വ്യാപിക്കാൻ തുടങ്ങി. അടുത്ത ഡിസീസ് എക്‌സ് എബോള, കോവിഡ് എന്നിവപോലെ 'സുനോട്ടിക്' ആയിരിക്കുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ഇത് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്.
വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നിവയിലൂടെ ഡിസീസ് എക്‌സ് ബാധിച്ചേക്കാമെന്നും രോഗകാരി മനുഷ്യാനാകാമെന്നുമാണ് കണ്ടെത്തൽ. ആഗോളതലത്തിൽ തന്നെ പടർന്നുപിടിച്ചേക്കാവുന്ന ഈ രോഗം വൈറസോ ബാക്ടീരിയയോ ഫംഗസോ വഴി പടരുന്നത് ആകാമെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്. ഇതിന് ഫലപ്രദമായ ചികിത്സ ഉണ്ടായിരിക്കില്ലെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
അതിനാൽ തന്നെ ഡിസീസ് എക്സ് രൂപപ്പെട്ടാൽ അത് വൈറസ്, ബാക്ടീരിയ, ഫംഗസ് എന്നു തുടങ്ങി ഏതു വിധേന ആണെങ്കിലും വാക്സിനുകളുടെയും മതിയായ ചികിത്സയുടെയും അഭാവം നേരിടുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കാകും ഡിസീസ് എക്‌സ് പകരുകയെന്നാണ് നിലവിലെ വിലയിരുത്തൽ. ഒപ്പം സോമ്പി വൈറസിനെ കുറിച്ചും ശാസ്ത്ര ലോകം ആശങ്കപ്പെടുന്നുണ്ട്.
കോവിഡിന്റെ പുതിയ വകഭേദങ്ങൾക്കുള്ള സാധ്യത നിലനിൽക്കുകയാണെന്നും എന്നാൽ കോവിഡിനേക്കാൾ തീവ്രമായ മറ്റൊരു വൈറസ് ഉയർന്നു വന്നേക്കാം എന്നുമാണ് ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞത്. പുതിയൊരു മഹാമാരിയെ നേരിടാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. കോവിഡ് മഹാമാരിയെ എത്രത്തോളം പ്രാധാന്യത്തോടെ നേരിട്ടുവോ അതേ രീതിയിൽ മറ്റ് വൈറസുകൾക്കെതിരെയും പോരാടണമെന്നും സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കാനായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിസീസ് എക്സിലെ, എക്സ് എന്നത് അർഥമാക്കുന്നത്, നമുക്ക് അറിയാത്തത് എന്തോ അവയെല്ലാം എന്നതാണ്. അതായത് പുതിയൊരു രോഗമായിരിക്കും ഇത്. അതിനാൽ തന്നെ അത് ഏതു വിധത്തിൽ രൂപപ്പെട്ടാലും അതിനേക്കുറിച്ചുള്ള അറിവുകൾ പരിമിതമായിരിക്കും. എപ്പോൾ സ്ഥിരീകരിക്കപ്പെടും എന്നോ വ്യാപിക്കുമെന്നോ ധാരണയില്ല. പക്ഷേ ഡിസീസ് എക്സ് വൈകാതെ വരും എന്നും നാം സജ്ജരായിരിക്കണം എന്നതുമാണ് പ്രധാനം.
മാർബർഗ് വൈറസ്, ക്രിമിയൻ-കോംഗോ ഹെമറേജിക് ഫീവർ, ലസ്സ ഫീവർ, നിപ്പ, ഹെനിപവൈറൽ രോഗങ്ങൾ, റിഫ്റ്റ് വാലി ഫീവർ, മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം എന്നിവയാണ് ലോകാരോഗ്യ സംഘടനയുടെ പട്ടികയിലെ മറ്റു രോഗങ്ങൾ. 1.67 മില്യൺ അജ്ഞാതമായ വൈറസുകൾ ഭൂമിയിൽ ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്.
അവയിൽ തന്നെ 631,000 മുതൽ 827,000 വരെയുള്ളവയ്ക്ക് മനുഷ്യനെ ബാധിക്കാനുള്ള പ്രാപ്തിയുണ്ട്. മനുഷ്യരിലേക്ക് പടരുന്ന 263 വൈറസുകളെക്കുറിച്ചാണ് നിലവിൽ ഗവേഷകർക്ക് അറിവുള്ളത്. അതായത് ആഗോള മഹാമാരിയായേക്കാവുന്ന 99.96 % വൈറസുകളെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാ എന്ന് സാരം.
നമ്മെ വിട്ടകന്ന പ്രിയപ്പെട്ടവർ, കൊവിഡിന് ശേഷം ബാക്കിയായ ആരോഗ്യപ്രശ്നങ്ങൾ, കൊവിഡ് കാലം വരുത്തിവച്ച സാമ്പത്തിക പ്രയാസങ്ങൾ, തൊഴിലില്ലായ്മ, മാനസികാരോഗ്യപ്രശ്നങ്ങൾ എന്നിങ്ങനെ പല വിധത്തിലുള്ള പ്രശ്നങ്ങളാണ് കൊവിഡ് അനുബന്ധമായി ഇന്നും നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
https://www.facebook.com/Malayalivartha





















