മനുഷ്യൻ ചന്ദ്രനിൽ; കീഴടക്കി ചൈന! അമേരിക്കയ്ക്ക് വമ്പൻ തിരിച്ചടി... കണ്ണുതള്ളി റഷ്യയും അമേരിക്കയും

ബഹിരാകാശ രംഗത്ത് യു.എസിനോട് മത്സരിക്കാനുള്ള കടുത്ത ശ്രമത്തിലാണ് ചൈന. 2030ന് മുമ്പ് മനുഷ്യനെ ചന്ദ്രനിലിറക്കാൻ ആലോചിക്കുന്നതായി ചൈന. സൈന്യത്തിന്റെ ഭാഗമല്ലാത്ത ആദ്യ യാത്രികനെ ബഹിരാകാശത്തേക്ക് അയക്കാനൊരുങ്ങി ചൈന. ചൈനയുടെ ബഹിരാകാശ നിലയമായ ടിയാൻഗോങ്ങിലേക്ക് ഇന്ന് ഒരു സിവിലിയൻ അടക്കം മൂന്ന് സഞ്ചാരികൾ യാത്രതിരിക്കുന്നുണ്ട്.
ഷെൻസൂ 16 പേടകത്തിൽ രാവിലെ 7നാണ് യാത്ര. നിലവിൽ മൂന്ന് പേരാണ് ടിയാൻഗോങ്ങിലുള്ളത് (tiangong). ഇവരെല്ലാം രാജ്യത്തെ People's Liberation Army അംഗങ്ങളാണ്. നവംബറിലാണ് ടിയാൻഗോങ്ങ് (tiangong) പ്രവർത്തന സജ്ജമായത്. 2003ലായിരുന്നു മനുഷ്യനെ വഹിച്ചുള്ള ചൈനയുടെ ആദ്യ ബഹിരാകാശ ദൗത്യം. റഷ്യ, യു.എസ് എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ രാജ്യമാണ് ചൈന.
പിന്നാലെ ഇന്ത്യയും കുതിക്കുന്നുണ്ട്. കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചാണ് ചൈന സ്വന്തമായി ബഹിരാകാശ നിലയം യാഥാര്‍ത്ഥ്യമാക്കിയത്. ചൈനീസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഈ നിലയം അമേരിക്കയുടെയും റഷ്യയുടേയും നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ള ചൈനയുടെ മറുപടിയാണ്. ഭാവിയില്‍ മനുഷ്യനെ ചന്ദ്രനിലയക്കാനും ചൈന ലക്ഷ്യമിടുന്നു.
ഇതുവരെ ചൈന ബഹിരാകാശ നിലയത്തിലേക്ക് അയച്ചവരെല്ലാം People's Liberation Armyയുടെ ഭാഗമായവരാണ്. ഗുയി ഉൾപ്പെടെ മൂന്നു പേരെ വഹിച്ചു കൊണ്ടുള്ള പേടകം ജിയുഖാൻ ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ചൊവ്വാഴ്ച പുറപ്പെട്ടു. ബഹിരാകാശ നിലയത്തിലെ ശാസ്ത്ര പര്യവേക്ഷണങ്ങൾക്ക് ഗുയി നേതൃത്വം നൽകും. ബഹിരാകാശ നിലയത്തിലെ ശാസ്ത്ര ഗവേഷണ പരീക്ഷണ ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുകയാണ് ഗുയിയുടെ ദൗത്യം. ജിങ് ഹായ്‌പെങ് ആണ് മിഷന്‍ കമാന്‍ഡര്‍, ഷു യെങ്ഷു ആണ് മറ്റൊരു യാത്രികന്‍.
1972ൽ APPOLO 17ലൂടെയാണ് മനുഷ്യൻ അവസാനമായി ചന്ദ്രനിലിറങ്ങിയത്. 12 പേരാണ് ഇതുവരെ ചന്ദ്രനിൽ കാലുകുത്തിയത്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതിയായ ആർട്ടെമിസിന്റെ പണിപ്പുരയിലാണ് അമേരിക്കൻ സ്പേസ് ഏജൻസിയായ NASA. ARTEMIS 1 ദൗത്യത്തിലെ ആളില്ലാ പേടകമായ ഒറിയോൺ കഴിഞ്ഞ ഡിസംബറിൽ വിജയകരമായി ഭൂമിയിൽ തിരികെയെത്തിയിരുന്നു.
അമ്പതിലേറെ വർഷങ്ങൾക്ക് ശേഷം മനുഷ്യരുമായി യാത്ര തിരിക്കുന്ന ആദ്യ ചാന്ദ്ര ദൗത്യമായ ARTEMIS 2, 2024ഓടെ ഉണ്ടാകും. ആർട്ടെമിസ് 2വിലെ നാല് യാത്രികരും ചന്ദ്രനിൽ കാലുകുത്തില്ല. പകരം, ചന്ദ്രന്റെ അടുത്തുകൂടി പറന്ന് ഭൂമിയെ രണ്ട് തവണ ഭ്രമണം ചെയ്ത് 10 ദിവസത്തിന് ശേഷം തിരിച്ചെത്തും.
tiangong ബഹിരാകാശ നിലയത്തിൽ നിന്നുള്ള ദൗത്യത്തിന്റെ ഭാഗമായാണ് ബീജിങിലെ സർവകലാശാലയിലെ പ്രൊഫസർ ഗുയി ഹൈച്ചാവോയെ ബഹിരാകാശത്തേക്ക് അയക്കുന്നതെന്ന് ചൈനീസ് സ്‌പെയ്‌സ് ഏജൻസി ഡെപ്യൂട്ടി ഡയറക്‌ടർ പറഞ്ഞു. 2030നു മുമ്പ് ബഹിരാകാശ യാത്രികരെ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ചൈനീസ് മാൻഡ് സ്പേസ് ഏജൻസി ഡെപ്യൂട്ടി ഡയറക്ടർ ലിൻ ഷിഖ്വിയാംഗ് ആണ് ഇക്കാര്യമറിയിച്ചത്. പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലിൻ പുറത്തുവിട്ടിട്ടില്ല. നിലവിൽ ബഹിരാകാശത്ത് സഞ്ചാരികളുമായി തുടരുന്ന സ്വന്തം ബഹിരാകാശ നിലയത്തെ ഒരു മോഡ്യൂൾ കൂടി കൂട്ടിച്ചേർത്ത് വിപുലീകരിക്കുമെന്നും ലിൻ വ്യക്തമാക്കി.
2025ഓടെ ആർട്ടെമിസ് 3 യിലൂടെ നാല് യാത്രികരെ ചന്ദ്രോ ഉപരിതലത്തിൽ ഇറക്കാനാണ് നാസയുടെ പദ്ധതി. 2011ൽ ചൈനയുമായി സഹകരിക്കുന്നതിന് നാസയ്ക്ക് യു.എസ് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നാലെ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ നിന്ന് ഒഴിവാക്കപ്പെട്ട ചൈന ഇതോടെയാണ് സ്വന്തം ബഹിരാകാശ നിലയം നിർമ്മിച്ചത്.
https://www.facebook.com/Malayalivartha





















