അമേരിക്കയെ പണിയാൻ ചാര ഉപഗ്രഹവുമായി കിം... പറന്ന് പൊങ്ങിയ ഉടൻ കടലില്‍ തകര്‍ന്നു വീണു! ഉത്തര കൊറിയയുടെ ദൗത്യം പാളി

അമേരിക്കൻ സൈനിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഉത്തരകൊറിയ വിക്ഷേപിച്ച സൈനിക ചാര ഉപഗ്രഹം എഞ്ചിന്‍ തകരാര്‍ മൂലം പറക്കലിനിടെ കടലില്‍ തകര്‍ന്നു വീണു. അങ്ങനെ ചാര ഉപഗ്രഹം ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമം പരാജയപ്പെട്ടു. ഉപഗ്രഹവുമായി കുതിച്ച റോക്കറ്റ് കടലിൽ വീണതോടെയാണ് വിക്ഷേപണശ്രമം പരാജയമായത്. വൈകാതെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ ഇനിയുമുണ്ടാകുമെന്ന് ഉത്തരകൊറിയ അറിയിച്ചു.
നേതാവ് കിം ജോങ് ഉന്‍ ഒരു സൈനിക ചാര ഉപഗ്രഹം വികസിപ്പിക്കുന്നത് തന്റെ ഗവണ്‍മെന്റിന്റെ ഒരു പ്രധാന മുന്‍ഗണനയായി മാറ്റുകയും ചില വിക്ഷേപണ തയ്യാറെടുപ്പുകള്‍ക്ക് വ്യക്തിപരമായി മേല്‍നോട്ടം വഹിക്കുകയും ചെയ്തു. കൊറിയയുടെ ഔദ്യോഗിക വാർത്ത ഏജൻസി തന്നെയാണ് മിസൈൽ പരീക്ഷണം പരാജയപ്പെട്ട വിവരം അറിയിച്ചത്.
പ്യോങ്യാങ്ങിന് നിലവില്‍ ഭ്രമണ പഥത്തില്‍ പ്രവര്‍ത്തന ക്ഷമമായ ഒരു ഉപഗ്രഹമില്ല. വടക്കന്‍ കൊറിയ പടിഞ്ഞാറന്‍ തീരത്തെ റോക്കറ്റ് വിക്ഷേപണ സേറ്റഷനില്‍ 6:27 ന് ചോലിമ-1 എന്ന പുതിയ തരം റോക്കറ്റില്‍ ഘടിപ്പിച്ച സൈനിക നിരീക്ഷണ ഉപഗ്രഹമായ മല്ലിഗ്യോങ്-1 വിക്ഷേപിച്ചു.
സാധാരണ ഫ്‌ലൈറ്റ് സമയത്ത് ആദ്യ ഘട്ടം വേര്‍പെടുത്തിയതിന് ശേഷം രണ്ടാം ഘട്ട എഞ്ചിന്റെ അസാധാരണമായ സ്റ്റാര്‍ട്ടിംഗ് കാരണം ത്രസ്റ്റ് നഷ്ടപ്പെട്ടതിന് ശേഷം' റോക്കറ്റ് കടലില്‍ പതിച്ചത്. ഉപഗ്രഹം വിക്ഷേപിക്കാനുള്ള ആറാമത്തെ ശ്രമമാണ് ഉത്തരകൊറിയ നടത്തുന്നത്. ആദ്യമായാണ് ചാരഉപഗ്രഹം വിക്ഷേപിക്കാൻ കൊറിയ ഒരുങ്ങുന്നത്. സൈനിക മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ ചാരഉപഗ്രഹം വിക്ഷേപിക്കാൻ ശ്രമിക്കുന്നത്.
ഉപഗ്രഹ വിക്ഷേപണത്തില്‍ വെളിപ്പെടുത്തിയ ഗുരുതരമായ പിഴവുകള്‍ സമഗ്രമായി അന്വേഷിക്കും, അവ പരിഹരിക്കുന്നതിന് അടിയന്തര ശാസ്ത്രീയവും സാങ്കേതികവുമായ നടപടികള്‍ കൈക്കൊള്ളുകയും രണ്ടാമത്തെ വിക്ഷേപണം പ്രായോഗികമായി എത്രയും വേഗം നടത്തുകയും ചെയ്യും.' എന്ന് ഉത്തരകൊറിയ അറിയിച്ചു.
യു.എസിന്റെയും ദക്ഷിണകൊറിയയുടേയും സംയുക്ത സൈനിക അഭ്യാസങ്ങള്‍ ഇരു രാജ്യങ്ങളുടേയും നീക്കം വ്യക്തമാക്കുന്നതാണെന്നും ലിബ്യോങ്‌ചോള്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി യു.എസും ദക്ഷിണകൊറിയയും സൈനിക അഭ്യാസങ്ങളും സംയുക്ത സൈനിക പരിശീലനങ്ങളും നടത്തി വരികയാണ്.
ഉപഗ്രഹ വിക്ഷേപണത്തെ തുടർന്ന് ജപ്പാനും ദക്ഷിണകൊറിയക്കും മുന്നറിയിപ്പ് നൽകിയിരുന്നു. ദക്ഷിണകൊറിയൻ തലസ്ഥാന നഗരമായ സിയോളിൽ ആവശ്യമെങ്കിൽ ആളുകളെ ഒഴിപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ഉത്തരകൊറിയൻ തലസ്ഥാന നഗരത്തിൽ ടോങ്ചാങ് എന്ന മേഖലയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചതെന്ന് ദക്ഷിണകൊറിയൻ സംയുക്ത സൈനിക മേധാവി പറഞ്ഞു.
നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ എല്ലാ ആക്രണഭീഷണികളേയും പ്രതിരോധിക്കാനുള്ള യുദ്ധമാര്‍ഗങ്ങള്‍ ഉത്തരകൊറിയ സ്വീകരിച്ചു വരികയാണെന്ന് അറിയിച്ചു. ചാര ഉപഗ്രഹം എന്നാണ് വിക്ഷേപിക്കുക എന്ന വിവരം ഉത്തരകൊറിയ വ്യക്തമാക്കിയിട്ടില്ല. മെയ് 31-നും ജൂണ്‍ 11 നും മധ്യേ വിക്ഷേപണമുണ്ടായേക്കുമെന്ന സൂചന അതിര്‍ത്തി രാജ്യമായ ജപ്പാനു ഉത്തരകൊറിയന്‍ നല്‍കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ടോക്യോ അതിര്‍ത്തിയില്‍ ബാലിസ്റ്റിക് മിസൈലുകള്‍ വിന്യസിച്ചിട്ടുണ്ട്
https://www.facebook.com/Malayalivartha





















