45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം കിട്ടും; ലിംഗഭേദമില്ലാത്തെ എല്ലാവർക്കും മത്സരിക്കാം; . സെക്സ് മത്സരം ജഡ്ജ് ചെയ്യാൻ അഞ്ച് ജഡ്ജ്മാർ ഉണ്ടാകും; പൊതുജനങ്ങളുടെ വോട്ടിങ്ങ് ഉണ്ടാകും; എതിരാളിയുടെ ആസ്വാദനത്തിന്റെ അടിസ്ഥാനത്തിലാണ് വിജയിക്കാനാകുന്നത്; സെക്‌സും കായിക ഇനമാക്കി സ്വീഡൻ
ഓട്ടം, ചാട്ടം, ഗുസ്തി, കബഡി, ക്രിക്കറ്റ്, ഫുടബോൾ, മാത്രമല്ല ഇനി മുതൽ സെക്‌സും കായിക ഇനമാണ്. ഞെട്ടാൻ വരട്ടെ ! ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത് സ്വീഡനാണ്. യൂറോപ്യന്‍ രാജ്യമായ സ്വീഡന്‍ സെക്‌സിനെ കായിക ഇനമായി അംഗീകരിച്ച് കഴിഞ്ഞു. മാത്രമല്ല ജൂണ്‍ എട്ടാം തീയതി ഒരു സെക്‌സ് ചാമ്പ്യന്‍ഷിപ്പും നടത്താൻ സ്വീഡൻ തയ്യാറെടുപ്പുകൾ നടത്തി കഴിഞ്ഞു. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പ്രകാരം, സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ ചാമ്പ്യന്‍ഷിപ്പ് എന്ന പേരിലാണ് മത്സരം നടത്തുന്നത്.
ലൈംഗികതയെ ഒരു കായിക വിനോദമാക്കി മാറ്റുന്നത് ആവശ്യമാണെന്നാണ് സ്വീഡിഷ് സെക്‌സ് ഫെഡറേഷന്‍ . കാരണം സെക്സ്നിഗമനം . മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ഇത് പ്രോത്സാഹിപ്പിക്കുന്നു. സെക്‌സ് ചാമ്പ്യൻഷിപ്പിനുള്ള അച്ചടക്കങ്ങളുടെ പട്ടിക പ്രസിദ്ധമാക്കിയിട്ടുണ്ട് . 14 അച്ചടക്ക നിബന്ധനകളാണ് ഉള്ളത്. ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന മത്സരമാണ് നടക്കാൻ പോകുന്നത്. പക്ഷെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.
യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാൻ സാധിക്കും .മത്സരാർത്ഥികൾ ഓരോ ദിവസവും ആറുമണിക്കൂര്‍ മത്സരിക്കുവാൻ സാധിക്കും. ഒരു ദിവസം വ്യത്യസ്ത മത്സരങ്ങൾ നടക്കും. ഓരോരുത്തര്‍ക്കും 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം കിട്ടും.ലിംഗഭേദമില്ലാത്തെ എല്ലാവർക്കും മത്സരിക്കാവുന്നതാണ് . സെക്സ് മത്സരം ജഡ്ജ് ചെയ്യാൻ അഞ്ച് ജഡ്ജ്മാരാണ് ഉണ്ടാകുന്നത് . പൊതുജനങ്ങളുടെ വോട്ടിങ്ങും മത്സരത്തിൽ അതിനിർണായകമായി മാറും .
ഈ കായിക വിനോദത്തിൽ ആനന്ദത്തിനു അതിനിർണായക പങ്ക് ഉണ്ട്. , എതിരാളിയുടെ ആസ്വാദനത്തിന്റെ അടിസ്ഥാനത്തിലാണ് വിജയിക്കാനാകുന്നത് . എതിരാളിയുടെ ആസ്വാദനം മത്സരാർത്ഥികളുടെ സ്‌കോറിനെ ബാധിക്കും. ഒരു കായികവിനോദമെന്ന നിലയിൽ ലൈംഗികതയ്ക്ക് സർഗ്ഗാത്മകതയും , ശക്തമായ വികാരങ്ങളും ഭാവനയും , ശാരീരിക ക്ഷമതയും , സഹിഷ്ണുതയും , പ്രകടനവും ആവശ്യമാണെന്ന് സ്വീഡിഷ് സെക്‌സ് ഫെഡറേഷൻ വ്യക്തമാക്കുന്നു.
മത്സരത്തിന്റെ വിജയിയെ കണ്ടെത്താൻ ഇതൊക്കെ നിർണായകമാണ്. മത്സര വിജയിയെ തീരുമാനിക്കുന്നത്, പ്രേക്ഷകരില്‍ നിന്നും 70 ശതമാനം വോട്ടും ജൂറിയില്‍ നിന്ന് 30 ശതമാനം വോട്ടുമാണ്. സ്വീഡനിലെ ഗോഥെന്‍ബെര്‍ഗിലാണ് മത്സരം നടക്കുന്നത്. ഇതുവരെ 20 പേര്‍ ചാമ്പ്യന്‍ഷിപ്പിന് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരിക്കുന്നു.
https://www.facebook.com/Malayalivartha