Widgets Magazine
22
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൃശ്ശൂരിൽ നടുക്കം: പൂരത്തിനായുള്ള വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; മൂന്ന് മരണം: 40 പേർക്ക് പരിക്ക്, 8 പേരുടെ നില ഗുരുതരം...


സ്വത്ത് തട്ടിയെടുക്കാൻ 'വിഷ കേക്ക്'? പള്ളി സെമിത്തേരിയിൽ കല്ലറ തുറന്നപ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ!


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


ഡോക്ടര്‍ ജീവനൊടുക്കിയ സംഭവത്തില്‍.. ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഭര്‍ത്താവ്..സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിൽ ഗുരുതര ആരോപണങ്ങൾ..


''അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത്” എന്ന് ചോദിച്ച മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്.. മകനും കുടുംബവും തന്നെ ഉത്തരം നൽകിയിരിക്കുന്നു..മുൻ ഡിജിപി ടി. പി സെൻകുമാർ പോസ്റ്റ്..

റഷ്യ- യുക്രൈൻ യുദ്ധം മുറുകുന്നു ...ഷെല്ലാക്രമണത്തിൽ 2 മരണം, ഡ്രോൺ ആക്രമണത്തിൽ കെട്ടിടങ്ങൾക്ക് കേടുപാടുകൾ, യുക്രെയ്ൻ നാറ്റോയിൽ ചേർന്നു

03 JUNE 2023 03:21 PM IST
മലയാളി വാര്‍ത്ത

റഷ്യൻ അതിർത്തി പ്രദേശമായ ബെൽഗൊർഡിലുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു. മസ്‌ലോവ് പ്രിസ്താൻ ഗ്രാമത്തിലാണ് ഷെൽ ആക്രമണം ഉണ്ടായത് എന്ന് ഗവർണർ വ്യാസെസ്ലാവ് ഗ്ലാഡ്‌കോവ് പറഞ്ഞു. മസ്‌ലോവ പ്രിസ്താൻ ഗ്രാമത്തിനുസമീപം കാറിൽ യാത്ര ചെയ്യവേയാണ് ഇരുവരും ആക്രമണത്തിനിരയായത്. മറ്റൊരു കാറിൽ യാത്ര ചെയ്ത രണ്ടുപേർക്കുകൂടി ഷെല്ലാക്രമണത്തിൽ പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ബ്രയാൻസ്ക്, കുർസ്ക് പ്രദേശങ്ങളിലും ആക്രമണമുണ്ടായി. ഷെല്ലാക്രമണത്തിലും രാത്രിയിലെ ഡ്രോൺ ആക്രമണത്തിലും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് സമീപ മേഖലകളായ ബ്രയാൻസ്ക്, കുർസ്ക് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ പറയുന്നത് .

സംഭവത്തെക്കുറിച്ച് യുക്രെയ്ൻ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിർത്തി കടന്നുള്ള മുൻ ആക്രമണങ്ങളിൽ പങ്കില്ലെന്ന് യുക്രെയ്ൻ അധികൃതർ വ്യക്തമാക്കിയിരുന്നു. റഷ്യൻ സർക്കാർ വിരുദ്ധ ഗ്രൂപ്പുകളാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് യുക്രെയ്ൻ ഭാഷ്യം. അതിനിടെ, അതിർത്തി ഗ്രാമമായ നോവയ തവോൾഷങ്കയിൽ തങ്ങൾ സൈനിക നടപടികളിൽ ഏർപ്പെട്ടിരുന്നതായി ക്രെംലിൻ വിരുദ്ധ അർധസൈനിക വിഭാഗങ്ങളിലൊന്നായ ഫ്രീഡം ഓഫ് റഷ്യൻ ലെജിയൻ (എഫ്.ആർ.എൽ) പറഞ്ഞു.

തങ്ങളുടെ വാഹനം കാറാണെന്ന് തെറ്റിദ്ധരിച്ചതിനെ തുടർന്ന് റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിലാണ് രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടതെന്നും എഫ്.ആർ.എൽ പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. കഴിഞ്ഞ ദിവസം സ്‌മോലെൻസ്‌ക് മേഖലയിലെ രണ്ട് പട്ടണങ്ങളിൽ ദീർഘദൂര ഡ്രോണുകൾ പതിച്ചതായി അവിടത്തെ പ്രാദേശിക ഗവർണർ പറഞ്ഞു. സമീപ ആഴ്ചകളിൽ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ വർധിച്ചുവരുകയാണ്. വ്യാഴാഴ്ച ബെൽഗൊറോഡിൽ ഷെല്ലാക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റിരുന്നു.

റഷ്യ വിക്ഷേപിച്ച 30 ഓളം മിസൈലുകളും ഡ്രോണുകളും വ്യോമ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതായി വെള്ളിയാഴ്ച യുക്രെയ്ൻ അധികൃതർ പറഞ്ഞു. ഒരു മാസത്തിനിടെ 20ലധികം മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് റഷ്യ യുക്രെയ്‌നിലേക്ക് നടത്തിയത്. നേരത്തെ അതിർത്തി പ്രദേശങ്ങളിലുണ്ടായ ആക്രമണങ്ങളെ കീവ് തള്ളിപ്പറഞ്ഞിരുന്നു. റഷ്യൻ വിമത വിഭാഗമാണ് ആക്രമ‍ണം നടത്തിയതെന്നായിരുന്നു യുക്രെയൻ പ്രതികരണം.

അതിർത്തിപ്രദേശമായ ബെൽഗരോദിൽ ആണ് ആക്രമണം നടന്നത് ..ഇവിടെ യുക്രെയ്ൻ പോരാളികളെ തുരത്തിയതായി ആണ് റഷ്യൻ പ്രതിരോധമന്ത്രാലയം അറിയിച്ചു. മൂന്ന് ആക്രമണങ്ങളാണുണ്ടായത്. 30 യുക്രെയ്ൻ പോരാളികളെ വധിച്ചു. നാലു കവചിത വാഹനങ്ങൾ നശിപ്പിച്ചുവെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ എട്ടു പേർക്കു പരിക്കേറ്റതായി ബെൽഗരോദ് ഗവർണർ വയാച്ചസ്ലാവ് ഗ്ലാഡ്കോവ് അറിയിച്ചിരുന്നു. റോക്കറ്റാക്രമണം നേരിട്ട ഷെബിക്കിനോ പട്ടണത്തിൽ അഗ്നിബാധയുണ്ടായി.

അതിർത്തിയിലെ സംഭവവികാസങ്ങൾ അപ്പപ്പോൾ പ്രസിഡൻറ് പുടിനെ അറിയിക്കുന്നുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് മോസ്കോയിൽ പറഞ്ഞു. യുക്രെയ്നിലെ ഖാർക്കീവിനോടു ചേർന്ന ബെൽഗരോദിൽ ആക്രമണങ്ങൾ പതിവായിരിക്കുകയാണ്. യുക്രെയ്ൻ തീവ്രവാദികളാണ് ഇതിനു പിന്നിലെന്നു റഷ്യ ആരോപിക്കുന്നു. എന്നാൽ പുടിനെ എതിർക്കുന്ന റഷ്യൻ വിമതരാണിവരെന്നാണു യുക്രെയ്ൻറെ വാദം.

ഇതിനിടെ യുക്രെയ്ൻ നാറ്റോയിൽ ചേരുന്നതു റഷ്യക്കു തടയാനാവില്ലെന്നു നാറ്റോ മേധാവി ജെൻസ് സ്റ്റോൾട്ടൻബർഗ് പറഞ്ഞു . യുക്രെയ്നെ ചേർക്കുന്നതിനെ അംഗരാജ്യങ്ങൾ പിന്തുണയ്ക്കുന്നു. റഷ്യക്ക് ഇതു മുടക്കാനാവില്ലെന്നു നോർവേയിൽ ചേർന്ന നാറ്റോ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനിടെ സ്റ്റോൾട്ടൻബർഗ് മാധ്യമപ്രവർത്തകരോടു പറഞ്ഞു.

മോൾഡോവയിൽ നടക്കുന്ന യൂറോപ്യൻ നേതൃത്വ ഉച്ചകോടിയിൽ പങ്കെടുത്ത യുക്രെയ്ൻ പ്രസിഡൻറ് സെലൻസ്കി, യുക്രെയ്ന് നാറ്റോയിലും യൂറോപ്യൻ യൂണിയനിലും അംഗത്വം നല്കണമെന്നാവശ്യപ്പെട്ടു. യൂണിയനിൽ പ്രവേശിക്കാനുള്ള മോൾഡോവയുടെ ശ്രമങ്ങളെ യുക്രെയ്ൻ പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുക്രെയ്നെ നാറ്റോയിൽ ചേർക്കുന്നതിൽ യുഎസും ജർമനിയും അടക്കം ചില അംഗരാജ്യങ്ങൾക്കു ഭിന്നാഭിപ്രായമാണുള്ളത്. യുദ്ധം നടക്കുന്ന സമയത്ത് യുക്രെയ്നെ ചേർക്കുന്നത് നാറ്റോയും റഷ്യയും തമ്മിൽ നേരിട്ട് ഏറ്റുമുട്ടലിനു വഴിയൊരുക്കുമെന്നു ലക്സംബെർഗ് അഭിപ്രായപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിനോദയാത്രയ്ക്കിടെ അഞ്ച് വയസ്സുകാരന്‍ വെള്ളച്ചാലില്‍ വീണു മരിച്ചു  (2 hours ago)

സ്‌ഫോടനത്തില്‍ മരിച്ച 4 പേരെ തിരിച്ചറിഞ്ഞു; പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

തൃശൂര്‍ വെടിക്കെട്ട് ദുരന്തം; സ്വമേധയാ കേസെടുത്ത് പൊലീസ്  (3 hours ago)

നസ്രീനയെ കൊലപ്പെടുത്തി ഫോണുകള്‍ കിണറ്റിലെറിഞ്ഞത് അദ്‌നാന്‍ തന്നെ; സിസിടിവി ദൃശ്യങ്ങളില്‍ കുടുങ്ങി അദ്‌നാന്‍  (3 hours ago)

കോഴിക്കോട് യുവതിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി  (4 hours ago)

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനത്തില്‍ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍  (4 hours ago)

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറിയില്ല; മകളോട് പിതാവ് കാണിച്ച ക്രൂരത  (5 hours ago)

‘മുന്നിൽ വന്നത് ഭീകരമായ തീഗോളം; എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല’  (6 hours ago)

ഉഗ്ര ബ്ലാസ്റ്റിൽ ശരീരങ്ങൾ ആകാശത്ത് ചിതറിത്തെറിച്ചു; കല്ലുകൾ ഇളകിത്തെറിച്ച് ദൂരെയുള്ള പാടത്തേക്കുവരെ പോയി  (6 hours ago)

തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.  (7 hours ago)

പ്രവാസികൾ അറിയാൻ ഏതുനിമിഷവും നിങ്ങളുടെ മുന്നിലെത്താം ചെയ്യേണ്ടത്...! സൗദിയിൽ ഇനി ജോലി ഇല്ല  (7 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ ഉണ്ടായ സ്‌ഫോടനം; നിയമവിരുദ്ധമായ ഒരു കെമിക്കലും ഉപയോഗിച്ചിട്ടില്ലെന്ന് രക്ഷപ്പെട്ടയാള്‍  (7 hours ago)

തൃശ്ശൂര്‍ ചുടുകാടായി.. മൃതദേഹങ്ങൾ വാരി കൂട്ടുന്നു ദൈവമേ...ഭൂമി പിളർന്ന് താഴ്ന്നു സ്ഫോടനത്തിന്റെ കാരണം ഇത്  (7 hours ago)

കൊടും മഴയും ഇടിയും കേരളത്തിൽ തെക്ക് വടക്ക് മഴ..! രാത്രിയും കൊടും മഴ  (7 hours ago)

Malayali Vartha Recommends