ഇന്ദിരാ ഗാന്ധി വധത്തിന്റെ ചിത്രീകരണം കാനഡയിലെ ബ്രാംപ്റ്റൻ നഗരത്തിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തി; വിവിധ രാജ്യങ്ങളിൽ ഖലിസ്ഥാൻ പ്രവർത്തനങ്ങൾ ശക്തമാകുന്നു; ഇന്ത്യയുടെ നിലപാടിനായി കാതോർത്ത് രാജ്യം

ലോകം ഇന്ത്യയുടെ ആ നിലപാടിനായി കാതോർത്തിരിക്കുന്നു. വിവിധ രാജ്യങ്ങളിൽ ഖലിസ്ഥാൻ പ്രവർത്തനങ്ങൾ ശക്തമാകുന്നതിനിടയിലാണ് ലോകവേദികളിൽ ഇന്ത്യയുടെ പ്രതികരണത്തിനു പ്രാധാന്യമേറുന്നത്. ഇന്ദിരാ ഗാന്ധി വധത്തിന്റെ ചിത്രീകരണം കാനഡയിലെ ബ്രാംപ്റ്റൻ നഗരത്തിൽ ഖലിസ്ഥാൻ അനുകൂലികൾ നടത്തിയിരുന്നു. ഇതിനെ ഇന്ത്യ അപലപിച്ചു . പക്ഷേ , ഇത്തരം സംഭവങ്ങൾ വർധിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .
ഖലിസ്ഥാൻ പ്രവർത്തനങ്ങളുടെ ഉത്ഭവകേന്ദ്രമായി കാനഡ മാറുന്നു. മാത്രമല്ല യുഎസ്, യുകെ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ശക്തിപ്പെടുകയാണ്. ഈ രാജ്യങ്ങളിൽ സിഖ് ജനസംഖ്യയിലെ വർധനയാണു ഖലിസ്ഥാനികൾ ഉപയോഗിക്കുന്നത്.ഖലിസ്ഥാൻ വാദത്തെ പ്രോത്സാഹിപ്പിക്കില്ലെന്നു പറയുന്നു. പക്ഷേ കാനഡ സർക്കാർ കാര്യമായി ഇടപെടൽ നടത്തുന്നില്ല എന്നാണ് പറയുന്നത്. . ഈ വിഷയം ഇന്ത്യ ഗൗരവത്തോടെ കാണണമെന്നാണു ഇപ്പോഴത്തെ നിഗമനം .
ഇന്ദിരയെ കൊലപ്പെടുത്തിയവരെ ആദരിച്ചു വാർത്ത നൽകിയ ടൊറന്റോയിലെ പഞ്ചാബി വാരികയെ കാനഡ സർക്കാർ പിന്തുണച്ചിരുന്നു . ഇത് 2002 ൽ വൻ വിവാദമായി.ഈ വിഷയത്തിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടത്, ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളിൽനിന്നു കാനഡ പിൻമാറണമെന്നാണു. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഈ വിഷയത്തിൽ ആഞ്ഞടിച്ചിരുന്നു.ഖലിസ്ഥാൻ ഉൾപ്പെടെയുള്ള തീവ്രനിലപാടുകൾക്ക് ഇടം നൽകുന്നതു കാനഡയ്ക്കും നയതന്ത്ര ബന്ധത്തിനും ഗുണം ചെയ്യില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
കേന്ദ്ര സർക്കാർ ഇപ്പോഴത്തെ സ്ഥിതിയിൽ മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ല. ‘വാരിസ് പഞ്ചാബ് ദേ’ സംഘടനയ്ക്കെതിരെ പൊലീസ് ചില നീക്കങ്ങൾ നടത്തിയിരുന്നു. അമൃത്പാൽ സിങ്ങിന്റെ അറസ്റ്റും ഇന്ത്യയിലും ഖലിസ്ഥാൻ പ്രവർത്തനം വീണ്ടും ചർച്ചയായി കൊണ്ടിരിക്കുകയാണ് . ഈ സാഹചര്യത്തിലാണ് മറ്റു രാജ്യങ്ങളിൽനിന്നും ആശങ്കാജനകമായ വിവരങ്ങൾ പുറത്ത് വരുന്നത് .
https://www.facebook.com/Malayalivartha





















