ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ പാകിസ്ഥാന്‍ പിന്നാക്കം പോകുമ്പോഴും, കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് കഴുതകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു; കാരണം ചൈന!

ഭക്ഷ്യധാന്യ ഉല്‍പാദനത്തില്‍ പാകിസ്ഥാന്‍ പിന്നാക്കം പോകുമ്പോഴും, കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് കഴുതകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. പാകിസ്ഥാൻ അതിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താൻ കഴുതകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു എന്ന രസകരമായ കാര്യമാണ് ഇപ്പോൾ ചർച്ചയാകുന്നത് .
രാജ്യത്ത് ആവശ്യത്തിലേറെ കഴുതകളുള്ളത് കൊണ്ട് വലിയ രീതിയില്‍ ചൈനയിലേക്ക് ഇവയെ കയറ്റുമതി ചെയ്യാന്‍ സാധിക്കുമെന്നാണ് പാകിസ്ഥാന്‍ അധികൃതർ കരുതുന്നത്
പാകിസ്ഥാനില്‍ കഴുതകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ കാരണം ചൈനയാണെന്ന കൗതുകകരമായ റിപ്പോര്‍ട്ട് പുറത്തുവരികയാണ് ഇപ്പോള്‍.
2022-23 ലെ പാകിസ്ഥാന്‍ സാമ്പത്തിക സര്‍വേ (PES) പ്രകാരം രാജ്യത്തെ കഴുതകളുടെ എണ്ണം മുന്‍വര്‍ഷത്തെ 5.7 ദശലക്ഷത്തില്‍ നിന്ന് 5.8 ദശലക്ഷമായി ഉയര്‍ന്നു. 2019-2020ല്‍ പാകിസ്ഥാനില്‍ 5.5 ദശലക്ഷം കഴുതകളുണ്ടായിരുന്നു, 2020-2021ല്‍ സര്‍വേ പ്രകാരം ഇത് 5.6 ദശലക്ഷമായിരുന്നു.
ഇമ്രാൻ ഖാൻ അധികാരമേറ്റതിന് ശേഷം പാകിസ്ഥാനിൽ കഴുതകളുടെ എണ്ണം വർധിച്ചു എന്നതാണ് രസകരമായ കാര്യം. പാക്കിസ്ഥാനിലെ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഇമ്രാന്റെ നേതൃത്വത്തിലുള്ള പി.ടി.ഐ ഭരണത്തിന്റെ ഒരു വർഷത്തിനിടെ കഴുതകളുടെ എണ്ണം ഒരു ലക്ഷം വർദ്ധിച്ചു, അതേസമയം കുതിര, ഒട്ടകം, കോവർകഴുത എന്നിവയുടെ എണ്ണം കൂടിയിട്ടില്ല
ലോകത്തില്‍ ഏറ്റവും കൂടുതല്‍ കഴുതകളുള്ള മൂന്നാമത്തെ രാജ്യമാണ് പാകിസ്ഥാന്‍. ചൈനയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ കഴുതകളെ ഇറക്കുമതി ചെയ്യാന്‍ ചൈന നേരത്തെ പാകിസ്ഥാനെ സമീപിച്ചിരുന്നു.
ചൈനയിൽ കഴുതകൾക്ക് വളരെ വിലയുണ്ട്, പ്രത്യേകിച്ച് പരമ്പരാഗത ചൈനീസ് മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അവയുടെ തോലിന് ... പരമ്പരാഗതമായ ചൈനീസ് മരുന്ന് നിര്‍മിക്കാന്‍ കഴുതയുടെ ചര്‍മത്തില്‍ നിന്നുള്ള ജെലാറ്റിന്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ചൈനയില്‍ കഴുതയ്ക്ക് ഇത്രയധികളെ ആവശ്യം വരുന്നത്. ജെലാറ്റിന് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഗുണങ്ങളുണ്ടെന്നാണ് വിശ്വാസം. 2019 ഫെബ്രുവരിയിൽ, കഴുത വളർത്തലിൽ പാക്കിസ്ഥാനെ സഹായിക്കാൻ ചൈന 42.5 ബില്യൺ രൂപ വായ്പ നൽകി. വായ്പ തിരിച്ചടവിനു പകരം കൊടുത്തത് കഴുതകളെ ആയിരുന്നു ..
2022ല്‍ പാകിസ്ഥാനില്‍ നിന്ന് കഴുതകളെ ഇറക്കുമതി ചെയ്യാന്‍ ചൈന താല്‍പര്യം പ്രകടിപ്പിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്ത് പകരുന്നതിനായി, കഴുതകളെ കയറ്റുമതി ചെയ്യാന്‍ ഉദ്ദേശിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍ പഞ്ചാബ് പ്രവിശ്യയിലെ ഒകാര ജില്ലയില്‍ 3,000 ഏക്കറിലധികം സ്ഥലത്ത് ഫാം പോലും സ്ഥാപിച്ചിട്ടുണ്ട്.
ചൈനയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനായി വലിയ ഇനം കഴുതകളെ വളര്‍ത്തുന്നതിനാണ് ഇത്തരത്തിലുള്ള ആദ്യത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാം ഉപയോഗിക്കുന്നത്. ചൈന മുമ്പ് നൈജറില്‍ നിന്നും ബുര്‍ക്കിന ഫാസോയില്‍ നിന്നും കഴുതകളെ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഈ രണ്ട് പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങള്‍ കയറ്റുമതി നിരോധിച്ചതാണ് ചൈനയ്ക്ക് പാകിസ്ഥാനില്‍ നിന്നുള്ള ആവശ്യകത വര്‍ധിച്ചത്. ഇതിനായി ഉത്പാദനം വര്‍ധിപ്പിച്ചതാണ് പാകിസ്ഥാനില്‍ കഴുതകളുടെ എണ്ണം കൂടാന്‍ കാരണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്
https://www.facebook.com/Malayalivartha





















