ചൈനയിൽ ഉള്ള അവസാന ഇന്ത്യൻ മാധ്യമപ്രവർത്തകനും രാജ്യം വിടണം; കർശന താക്കീതുമായി ചൈന; പ്രതികരിക്കാതെ ചെെനയുടെ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും

ചെെനയും ഇന്ത്യയും തമ്മിലുള്ള പ്രശ്നങ്ങൾ വർധിക്കുകയാണ് എന്ന് തെളിയിക്കുന്ന സംഭവ വികാസങ്ങളും നടപടികളുമാണ് ഇപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്നത്.ഇന്ത്യയുമായുള്ള സകല ബന്ധങ്ങളും മുറിച്ച് മാറ്റാനുള്ള തത്രപ്പാടിലാണ് ചൈന. ഇപ്പോൾ ഇതാ ചൈനയിൽ ഉള്ള അവസാന ഇന്ത്യൻ മാദ്ധ്യമപ്രവർത്തകനോടും രാജ്യം വിടാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ചെെന.
ഈ മാസം തന്നെ രാജ്യം വിടണമെന്നാണ് പി ടി ഐ റിപ്പോർട്ടറോട് ചെെനീസ് അധികൃതർ കൽപ്പിച്ചിരിക്കുന്നത് . ഈ വർഷം തുടങ്ങിയപ്പോൾ , നാല് ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരുണ്ടായിരുന്നു . ഹിന്ദുസ്ഥാൻ ടെെംസ് റിപ്പോർട്ടർ നേരത്തെ ചെെന വിട്ടിരുന്നു . പ്രസാർ ഭാരതി, ദ ഹിന്ദു എന്നിവരുടെ റിപ്പോർട്ടർമാരുടെ വിസ പുതുക്കാൻ ഏപ്രിലിൽ ചെെന വിസമ്മതിച്ചു.ഇതും കൂടാതെയാണ്, നാലാമത്തെ പത്രപ്രവർത്തകനോട് മടങ്ങിപ്പോകാൻ ചൈന നിർദേശിച്ചിരിക്കുന്നത്.
മാദ്ധ്യമപ്രവർത്തകരെ രാജ്യം വിടാൻ നിർദേശിച്ച സംഭവത്തിൽ പ്രതികരിക്കാൻ ചെെനയുടെ വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഇത് വരെ തയാറായിട്ടില്ല. സിൻഹുവ ന്യൂസ് ഏജൻസി, ചെെന സെൻട്രൽ ടെലിവിഷൻ എന്നിവയിലെ രണ്ടു മാദ്ധ്യമ പ്രവർത്തകരുടെ വിസ പുതുക്കാനുള്ള അപേക്ഷ ഇന്ത്യ നേരത്തെ തള്ളി .ഇന്ത്യയിലെ ചെെനീസ് റിപ്പോർട്ടർമാർ ഒരു ബുദ്ധിമുട്ടും കൂടാതെ പ്രവർത്തിച്ചിരുന്നു.
പക്ഷേ ചെെനയിലെ ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരുടെ കാര്യം അങ്ങനെയായിരുന്നില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ മാസം ആദ്യം പറഞ്ഞിരുന്നു. നിർണായകമായ നടപടി തന്നെയാണ് ഇന്ത്യയ്ക്കെതിരെ ചൈന സ്വീൿരിച്ചിരിക്കുന്നത്.ഇന്ത്യയുടെ ഒരു ശേഷിപ്പ് പോലും ചൈനയിൽ വേണ്ട എന്ന നിലപാടാണോ ചൈന സ്വീകരിച്ചിരിക്കുന്നത് എന്ത് ചിന്തിച്ച് പോകുന്ന കാര്യങ്ങളാണ് സംഭവിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















