IMFനു ശേഷം ഇന്ത്യയെ ഞെട്ടിച്ച് മോർഗൻ സ്റ്റാൻലി റിപ്പോർട്ട്.... 10 നേട്ടങ്ങളിൽ അമ്പരന്നു!

കഴിഞ്ഞ ഒരു ദശകത്തിനുള്ളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തിൽ ഇന്ത്യ കൈവരിച്ചത് അപൂർവ നേട്ടങ്ങളെന്ന് അന്താരാഷ്‌ട്ര ബാങ്കിംഗ് സ്ഥാപനമായ മോർഗൻ സ്റ്റാൻലി. ലോകക്രമത്തിൽ ഇന്ത്യ നിർണായക സ്ഥാനത്തെത്തിയെന്നും ഏഷ്യയുടെയും ലോകത്തിന്റെ തന്നെയും വളർച്ചയുടെ പ്രധാന ഘടകമായെന്നും അമേരിക്കൻ നിക്ഷേപക സ്ഥാപനമായ മോർഗൻ സ്റ്റാൻലിയുടെ റിപ്പോർട്ട്.
2013 വരെയുണ്ടായിരുന്ന അവസ്ഥയിലല്ല ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഇന്ന് നിൽക്കുന്നതെന്നും രാജ്യം വളരെ അധികം വളർച്ച കൈവരിച്ചതായും മോർഗൻ സ്റ്റാൻലി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2014 മുതൽ സ്വീകരിച്ച നയങ്ങളാണ് രാജ്യത്തെ വിപ്ലവകരമായ പുരോഗതിയിലേക്ക് നയിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2014 മുതൽ ഇന്ത്യയിൽ സംഭവിച്ച മാറ്റങ്ങളെ വിദേശ നിക്ഷേപകർ കണക്കിലെടുക്കുന്നില്ലെന്നും റിപ്പോർട്ട് സംശയിക്കുന്നു.
2014 ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം സംഭവിച്ച 10 വലിയ മാറ്റങ്ങളും റിപ്പോർട്ടിലുണ്ട്. 10 വർഷം കൊണ്ട് വിപണിയിൽ വലിയ തോതിലുള്ള ഗുണപരമായ മാറ്റങ്ങളുണ്ടായി. ഇന്ത്യ ലോകക്രമത്തിൽ മികച്ച സ്ഥാനം നേടുന്നതിന് ഇത് കാരണമായി. ഒരു ദശാബ്ദത്തിനുള്ളിലാണ് ഇന്ത്യയിൽ ഈ മാറ്റമുണ്ടായത്. ഏഷ്യയിലെ ഏറ്റവും ശക്തിയായി ഇന്ത്യ വളരും.’’ റിപ്പോർട്ട് പറയുന്നു
ഇന്ത്യൻ ഓഹരി വിപണി കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വളർച്ചയിൽ എത്തി നിൽക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ ട്രാൻസാക്ഷൻ കുത്തനെ വർദ്ധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിൽ രാജ്യം കാര്യമായി മുന്നേറി. റോഡ് ഗതാഗതം, റെയിൽവേ ലൈൻ വൈദ്യുത വത്ക്കരണം എന്നിവ വർദ്ധിച്ചു. ഇന്റർനെറ്റ് ഉപോഭോക്താക്കളുടെ എണ്ണത്തിലും വൻ വർദ്ധനവുണ്ടായതായും മോർഗൻ സ്റ്റാൻലി റിപ്പോർട്ട് വ്യക്തമാക്കുന്നു.
സാമ്പത്തിക രംഗത്തെ പരിഷ്‌കാരങ്ങളും ഡിജിറ്റൽ വത്കരണവും നേട്ടങ്ങൾക്ക് കാരണമായി. കോർപറേറ്റ് നികുതിയിൽ തുല്യത കൊണ്ടുവന്നു. അടിസ്ഥാന സൗകര്യ വികസനത്തിനുള്ള നിക്ഷേപത്തിന് വേഗം കൈവന്നു. ഒരു ഡസനിലധികം വ്യത്യസ്ത കേന്ദ്ര-സംസ്ഥാന നികുതികളെ ജിഎസ്ടിയുടെ കീഴിലാക്കി ഏകീകൃത നികുതി സംവിധാനം കൊണ്ടുവന്നു. ജിഡിപിയിൽ ഡിജിറ്റൽ ഇടപാടുകളുടെ വർധിച്ചുവരുന്ന വിഹിതം സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിയെ സൂചിപ്പിക്കുന്നു.
ജിഎസ്ടി നടപ്പിലാക്കിയതും പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാർ പ്രോത്സാഹനം നൽകിയത് ഗുണം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. ഈ വർഷം ആദ്യം ഐഎംഎഫും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ പ്രശംസിച്ചിരുന്നു. ലോക സമ്പദ് വ്യവസ്ഥയിലെ ബ്രൈറ്റ് സ്പോട്ടാണ് ഇന്ത്യ എന്നായിരുന്നു ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഐഎംഎഫ് മേധാവി നൽകിയ മറുപടി.
ജിഡിപിയിലെ ഉൽപാദന, മൂലധന ചെലവുകളുടെ ശതമാനം തുടർച്ചയായി വർധിക്കുന്നു. കയറ്റുമതി വിപണി വിഹിതം 2031 ഓടെ ഇരട്ടിയിലധികമായി 4.5 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha




















