NIA 10 ലക്ഷം തലയ്ക്ക് വിലയിട്ട ഭീകരനെ തീർത്ത് അജ്ഞാതർ; RAW? ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ

എൻഐഎ തലയ്‌ക്ക് പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ച ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടു. കേന്ദ്രസർക്കാർ പിടികിട്ടാപ്പുള്ളിയായ പ്രഖ്യാപിച്ച തീവ്രവാദിയായിരുന്നു ഇയാൾ. കാനഡയിലുണ്ടായ വെടിവെപ്പിലാണ് ഇയാൾ കൊല്ലപ്പെട്ടത്. അജ്ഞാതർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.
ആയുധ ധാരികളായ രണ്ട് പേരാണ് നിജ്ജറെ വെടിവച്ചതെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ വെടിവയ്പിന്‍റെ കാരണമെന്താണെന്നോ ഗൂഡാലോചനയേക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. ഇന്ത്യ അടുത്തിടെ പുറത്തിറക്കിയ നാൽപ്പത് തീവ്രവാദികളുടെ ലിസ്റ്റിൽ ഇയാളുടെ പേരും ഉണ്ടായിരുന്നു. എൻഐഎ ഇയാളുടെ തലയ്ക്ക് പത്ത് ലക്ഷം രൂപ വിലയിട്ടിരുന്നു.
ഇന്ത്യയ്‌ക്കെതിരെ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തിയെന്ന് കണ്ടെത്തിയതിന് പിന്നാലെ നേരത്തെ ഹർദീപിനെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2022ൽ പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു പുരോഹിതന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയതിന് പിന്നാലെയാണ് ദേശീയ അന്വേഷണ ഏജൻസി പാരിതോഷികം പ്രഖ്യാപിച്ചത്.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയില്‍ ഹര്‍ദീപ് സിംഗ് നിജ്ജറിനെ ഗുരുദ്വാരയിലെ മാനേജിംഗ് കമ്മിറ്റിയുടെ പ്രസിഡന്‍റ് ആയി വീണ്ടും തെരഞ്ഞെടുത്തത് വലിയ വാര്‍ത്ത ആിരുന്നു. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന വിഘടനവാദ സംഘടനയിലെ സജീവമായി പ്രവര്‍ത്തിച്ചിരുന്ന നിജ്ജറായിരുന്നു ബ്രാംപ്ടണില്‍ ഖലിസ്ഥാന്‍ ഹിതപരിശോധന സംഘടിപ്പിച്ചത്.
ഒരു ലക്ഷത്തിലേറെ ആളുകള്‍ ഈ ഹിതപരിശോധനയുടെ ഭാഗമായത് കനേഡിയന്‍ സര്‍ക്കാരിനും വലിയ തലവേദന സൃഷ്ടിച്ചിരുന്നു. കാനഡ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയായ ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സ് എന്ന തീവ്രവാദ സംഘടനയുടെ തലവനായിരുന്നു. നിരോധിത സിഖ് വിഘടന സംഘടനയായ എസ്എഫ്ജെയുമായി ബന്ധപ്പെട്ടും ഇയാൾ പ്രവർത്തിച്ചിരുന്നു. 1985-ല്‍ എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബു വെച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട റിപുദമാന്‍ സിങ് മാലികിനെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.
മാസങ്ങൾക്ക് മുൻപ് യുകെയിൽ ഇന്ത്യൻ എംബസിക്ക് നേരെ നേരെയുണ്ടായ അക്രമസംഭവങ്ങളിൽ ഉൾപ്പെടെ ഇയാൾക്ക് പങ്കുള്ളതായും കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം എൻഐഎ പുറത്തിറക്കിയ പിടികിട്ടാപ്പുള്ളിയായ തീവ്രവാദികളായ 40 പേരുടെ പട്ടികയിലാണ് ഹർദീപിന്റെ പേര് ഉൾപ്പെട്ടത്.
https://www.facebook.com/Malayalivartha




















