ഒടുവിൽ ചൈനയും റഷ്യയെ കയ്യൊഴിഞ്ഞു .. റഷ്യയ്ക്കിനി ആയുധങ്ങൾ നൽകില്ലെന്നാണ് ചൈന യു എസിനു വാക്ക് കൊടുത്തിട്ടുള്ളത് ... യു എസ് ചൈന കൂടിക്കാഴ്ച നടക്കുന്നു എന്ന വാർത്തകൾ പുറത്തുവന്നപ്പോൾ തന്നെ സുപ്രധാനമായ ചില തീരുമാനങ്ങൾ ഇരു രാജ്യങ്ങളും കൈക്കൊള്ളുമെന്നതും തീർച്ചയായായിരുന്നു.... ഇപ്പോഴിതാ അത് ശരിവെക്കുന്ന വാർത്തകൾ ആണ് പുറത്ത് വരുന്നത്... ഇനി മുതൽ റഷ്യയ്ക്ക് ആയുധങ്ങൾ നൽകില്ലെന്ന് ചൈന പറഞ്ഞിരിക്കുന്നു...

യുക്രെയിനിൽ യുദ്ധം ചെയ്യാൻ റഷ്യയ്ക്ക് ഇനി ആയുധങ്ങൾ അയക്കില്ലെന്ന് ചൈന വാഗ്ദാനം ചെയ്തതായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ ആണ് ലോകത്തിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം ബീജിംഗിൽ ചൈനയുമായി നടത്തിയ കൂടിക്കാഴ്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ സ്വകാര്യ ചൈനീസ് കമ്ബനികളുടെ നടപടികളിൽ താൻ ആശങ്ക പ്രകടിപ്പിച്ചുവെന്നും ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്താൻ ഞങ്ങൾ ചൈനീസ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതിനു മുൻപും റഷ്യയ്ക്ക് ഇനി ഡ്രോണുകൾ ഉൾപ്പടെയുള്ള ആയുധങ്ങൾ നാകില്ലെന്നു ചൈന പറഞ്ഞിരുന്നു എങ്കിലും അതൊന്നും നടപ്പിലായിട്ടില്ല. എന്നാൽ ഇപ്പോൾ റഷ്യയ്ക്ക് ആയുധങ്ങൾ നൽകില്ലെന്നു തന്നെയാണ് ചൈന ആവർത്തിച്ചു വ്യക്തമാക്കുന്നത് . റഷ്യ ഇപ്പോൾ യുക്രൈനിൽ എല്ലാ പരിധിയും വിട്ടുള്ള ആക്രമാണ് നടത്തുന്നത് . അണക്കെട്ട് തകർത്തതും ആണവായുധങ്ങൾ സംഭരിക്കുന്നതുമെല്ലാം യുദ്ധം കടുപ്പിക്കുന്നതിന്റെ സൂചന തന്നെയാണ് . വീണ്ടും റഷ്യയ്ക്ക് ആയുധങ്ങൾ നൽകിയാൽ ചൈനയെ മാറ്റ് ലോകരാജ്യങ്ങൾ ഒറ്റപ്പെടുത്തുമെന്നത് കൊണ്ടുകൂടിയാകാം ചൈന ഇപ്പോൾ റഷ്യയ്‌ക്കെതിരെ നിൽക്കാൻ തയ്യാറായത്
2022 ഫെബ്രുവരിയിലെ അധിനിവേശത്തിന് ശേഷം യുക്രെയ്നിൽ കടുത്ത പ്രതിരോധം നേരിട്ടതിന് ശേഷം റഷ്യയ്ക്ക് ആയുധം നൽകിയെന്ന ആരോപണവുമായി അമേരിക്ക പരസ്യമായി രംഗത്തെത്തിയിരുന്നു.
രണ്ടു കൂട്ടരുടെയും കൂടിക്കാഴ്ചയിലൂടെ ചൈനയും യു.എസും തമ്മിലുള്ള സംഘർഷത്തിന് അയവുണ്ടാകുമെന്നാണ് കരുതുന്നത്..ടിയാനൻമെൻ സ്ക്വയറിലെ ഗ്രേറ്റ് ഹാൾ ഓഫ് പീപ്പിൾസിൽ ഷീചിൻപിങ് , ആന്റണി ബ്ലിങ്കനെ സ്വീകരിച്ചു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച 35 മിനിറ്റ് നീണ്ടുനിന്നു. ഉന്നതതല ആശയവിനിമയമാണ് അഭിപ്രായ ഭിന്നതകൾ ഇല്ലാതാക്കാനും സംഘർഷം ഒഴിവാക്കാനുമുള്ള മാർഗമെന്ന് ചർച്ചയിൽ പറഞ്ഞതായി ആന്റണി ബ്ലിങ്കൻ പിന്നിട് പ്രതികരിച്ചു.
പ്രധാന വിഷയങ്ങളിലെല്ലാം ഭിന്നത തുടരുകയാണെന്ന് ഇരുനേതാക്കളും സമ്മതിച്ചു.. ചർച്ചയിൽ ചൈന പ്രധാനമായും വിയോജിപ്പായി ചൂണ്ടികാണിച്ചത് തായ്‌വാനെയാണ്. ചൈനയ്ക്കു മേൽ ഏകപക്ഷീയമായി ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിക്കണം, സാങ്കേതിക മേഖലയിലെ വികസനം തടസപ്പെടുത്തുന്നത് നിർത്തണം, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുത് എന്നീ ആവശ്യങ്ങൾ മുൻ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഉന്നയിച്ചു. രാജ്യത്തിന്റെ ഐക്യം എന്നത് ചൈനയുടെ പ്രധാന താത്പര്യമാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും തയ്വാൻ പ്രശ്‌നമുദ്ദേശിച്ച് വാങ് യി പറഞ്ഞു.
വാഷിംഗ്ടണിൽ നിന്ന് ആയുധങ്ങൾ വാങ്ങുന്ന സ്വയം ഭരണ ജനാധിപത്യമാണ് ബീജിംഗ് അവകാശപ്പെടുന്നത്, അത് പിടിച്ചെടുക്കാൻ ബലപ്രയോഗം നടത്തുന്നത് തള്ളിക്കളയുന്നില്ല. തായ്‌വാന്റെ സ്വാതന്ത്ര്യത്തെ അമേരിക്ക പിന്തുണയ്ക്കുന്നില്ലെന്നും തൽസ്ഥിതി നിലനിർത്താനുള്ള തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുന്നതായും ആന്റണി ബ്ലിങ്കെൻ ആവർത്തിച്ചു. അതേ സമയം, 2016 മുതൽ അടുത്ത കാലത്തായി ചൈന സ്വീകരിച്ച ചില പ്രകോപനപരമായ നടപടികളെക്കുറിച്ച് ആശങ്കകളുണ്ടെന്ന്ആന്റണി ബ്ലിങ്കെൻ പറഞ്ഞു.
യു.എസും ചൈനയും തമ്മിൽ മാസങ്ങളായി തുടരുന്ന സംഘർഷത്തിന് ചെറിയതോതിലെങ്കിലും അയവുവരുത്താൻ ബ്ലിങ്കന്റെ സന്ദർശനത്തിന് സാധിച്ചുവെന്നാണ് വിലയിരുത്തൽ. ഹോങ്കോങ്, ദക്ഷിണ ചൈന കടൽ, ഉക്രെയ്ൻ യുദ്ധം തുടങ്ങിയ വിഷയങ്ങളും ചർച്ചയായിയിട്ടുണ്ട്. ഉക്രെയ്‌നോട് യുദ്ധംചെയ്യുന്ന റഷ്യക്ക് ആയുധങ്ങൾ കൊടുക്കില്ലെന്ന് ചൈന ഉറപ്പുനൽകിയതായി ബ്ലിങ്കൻ പറഞ്ഞു.
നരേന്ദ്ര മോഡിയുടെ അമേരിക്കൻ സന്ദർശനത്തിന് തൊട്ട് മുമ്പ് നടന്ന ബ്ലിങ്കന്റെ സന്ദർശനം മോഡി - ബൈഡൻ കൂടിക്കാഴ്ചയിലും പ്രതിഫലിക്കാൻ സാധ്യതയേറെയാണ്.
അഞ്ചു വർഷത്തിനിടെ ആദ്യമായാണ് ഒരു ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥൻ ചൈന സന്ദർശിക്കുന്നത്. മുമ്പേ നടക്കേണ്ട സന്ദർശനം ചാര ബലൂൺ വിവാദം മൂലം വൈകുകയായിരുന്നു. യു.എസ് വ്യോമാതിർത്തിയിൽ ചൈനീസ് ചാര ബലൂൺ കണ്ടെത്തിയതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്.
https://www.facebook.com/Malayalivartha




















