Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

പാക്കിസ്ഥാനെ മുറിച്ച് വിൽപ്പനയ്ക്ക് വെച്ചു..വാങ്ങാൻ UAE തയ്യാർ ! വിലപേശി ചൈന ;ചില്ലിക്കാശ് കൈയിലില്ലാതെ നട്ടം തിരിയുകയാണ് പാക്കിസ്ഥാൻ. ഐഎംഎഫിന്റെ കാരുണ്യം തേടിയാണ് നിത്യച്ചെലവുകൾ പോലും കഴിക്കുന്നത്..പാകിസ്ഥാൻ വാങ്ങാനുളള തയ്യാറെടുപ്പിലാണ് ചില രാജ്യങ്ങൾ എന്നാണ് റിപ്പോർട്ടുകൾ

22 JUNE 2023 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...


ചില്ലിക്കാശ് കൈയിലില്ലാതെ നട്ടം തിരിയുകയാണ് പാക്കിസ്ഥാൻ. ഐഎംഎഫിന്റെ കാരുണ്യം തേടിയാണ് നിത്യച്ചെലവുകൾ പോലും കഴിക്കുന്നത്. പാകിസ്ഥാൻ വാങ്ങാനുളള തയ്യാറെടുപ്പിലാണ് ചില രാജ്യങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ചും ചൈനയുടെ കണ്ണ് പാകിസ്ഥാനിലാണ്.. സഹായം വാഗ്ദ്ധാനം ചെയ്ത് കടക്കെണിയിലാക്കി വരുതിയിലാക്കുക എന്നതാണ് പാകിസ്ഥാന്റെ ലൈൻ. പാകിസ്ഥാനിലെ സുപ്രധാനമായ പല പ്രദേശങ്ങളും ഇപ്പോൾ വാടകകയും വിൽപ്പനയക്കും ഒക്കെ വച്ചിരിക്കുകയാണ്.. രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെയാണ് ഇത്തരമൊരു നീക്കം. അന്താരാഷ്ട്ര നാണയനിധിയിൽ നിന്നുള്ള (ഐഎംഎഫ്) ഫണ്ട് ലഭിക്കുന്നതിൽ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി പണലഭ്യത ഉറപ്പുവരുത്താനായി യുഎഇയുമായുള്ള കരാറിന് പാകിസ്ഥാന്‍ തയ്യാറാവുകയായിരുന്നു.

ഐഎംഎഫ് തടഞ്ഞുവച്ച ഒരു വായ്പ അനിശ്ചിതത്വത്തിലായതോടെ, അടിയന്തര ഫണ്ടിനായി കറാച്ചി തുറമുഖ നടത്തിപ്പ് യുഎഇക്ക് കൈമാറാൻ ചർച്ച നടക്കുകയാണ്. കരാറുറപ്പിക്കാൻ, ഒരു സമിതിയെയും നിയോഗിച്ചിട്ടുണ്ട്. കറാച്ചി പോർട്ട് ട്രസ്റ്റും, യുഎഇ സർക്കാരും തമ്മിലായിരിക്കും വാണിജ്യകരാർ ഒപ്പിടുക. ധനകാര്യ മന്ത്രി ഇഷാഖ് ധറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. രാജ്യാന്തര നാണയനിധിയിൽനിന്നുള്ള ഫണ്ട് ലഭിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ അടിയന്തരമായി പണലഭ്യത ഉറപ്പുവരുത്തുകയാണ് ഈ കരാർ കൊണ്ട് പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത്.

അന്തർദേശീയ വാണിജ്യ ഇടപാടുകൾ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് തുറമുഖ നടത്തിപ്പ് കൈമാറുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ധനമന്ത്രി ഇസ്‌ഹാഖ് ധറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കറാച്ചി പോർട്ട് ട്രസ്റ്റും (കെപിടി) യുഎഇ സർക്കാരും തമ്മിലുള്ള വാണിജ്യ കരാർ ചർച്ച ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ യോഗം തീരുമാനിച്ചുവെന്നാണ് പാക്കിസ്ഥാനിലെ 'എക്‌സ്പ്രസ് ട്രിബ്യൂൺ' പത്രം റിപ്പോർട്ട് ചെയ്യുന്നത്.

കറാച്ചി തുറമുഖ ടെർമിനലുകൾ കൈമാറുന്നതിനായി യുഎഇയുടെ നോമിനേറ്റഡ് ഏജൻസിയുമായി കരട് ഓപ്പറേഷൻ, മെയിന്റനൻസ്, നിക്ഷേപം, വികസന കരാർ എന്നീ കാര്യങ്ങൾക്ക് അന്തിമരൂപം നൽകാനും ചർച്ചാ കമ്മിറ്റിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. കരാറിന് അന്തിമരൂപം നൽകുന്നതിനായി രൂപീകരിച്ച ചർച്ചാ കമ്മിറ്റിക്ക് മാരിടൈം അഫയേഴ്സ് മന്ത്രി ഫൈസൽ സബ്സ്വാരിയായിരിക്കും നേതൃത്വം നൽകുക. സാമ്പത്തിക, വിദേശകാര്യ അഡീഷണൽ സെക്രട്ടറിമാർ, പിഎം ജഹാൻസേബ് ഖാന്റെ സ്‌പെഷ്യൽ അസിസ്റ്റന്റ്, കറാച്ചി പോർട്ട് ടെർമിനൽ (കെപിടി) ചെയർമാൻ, കെപിടിയുടെ ജനറൽ മാനേജർമാർ എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. പാകിസ്ഥാൻ ഇന്റർനാഷണൽ കണ്ടെയ്‌നേഴ്‌സ് ടെർമിനൽസിന്റെ (പിഐസിടി) നിയന്ത്രണത്തിലുള്ള കറാച്ചി തുറമുഖ ടെർമിനലുകൾ ഏറ്റെടുക്കാൻ യുഎഇ സർക്കാർ കഴിഞ്ഞ വർഷം തന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

അടിയന്തര ഫണ്ട് സ്വരൂപിക്കുന്നതിനായി കഴിഞ്ഞ വർഷം നടപ്പാക്കിയ നിയമത്തിന് കീഴിലുള്ള ആദ്യത്തെ അന്തർ ദേശീയ ഇടപാടായും ഇതുമാറിയേക്കും. ഫണ്ട് സ്വരൂപിക്കുന്നതിനായി ദേശീയ ആസ്തികൾ അതിവേഗം വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് പാക്കിസ്ഥാൻ സഖ്യ സർക്കാർ ഇന്റർ ഗവൺമെന്റൽ കൊമേഴ്‌സ്യൽ ട്രാൻസാക്ഷൻസ് ആക്ട് നടപ്പിലാക്കിയത്.

അന്താരാഷ്ട്ര നാണയനിധിയിൽനിന്നുള്ള 6.5 ബില്യൺ യുഎസ് ഡോളറിന്റെ ഇടപാടിന്റെ പുനരുജ്ജീവനത്തെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ പാകിസ്ഥാന് അധിക പണത്തിന്റെ ആവശ്യകതയുണ്ട്. ഇതാണ് എത്രയും പെട്ടെന്ന് തുറമുഖം കൈമാറുന്ന നീക്കത്തിലേക്ക് നയിച്ചത്. 2019 ൽ ആദ്യമായി ഒപ്പുവച്ച ഐഎംഎഫുമായുള്ള കരാർ ഈ മാസം അവസാനത്തോടെ കഴികയും ചെയ്യും.


സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്താന് പണം വായ്പ നൽകിയിരിക്കുകയാണ് ചൈന.ഏകദേശം പതിനായിരം കോടിയിലേറെ ഇന്ത്യൻ രൂപ വായ്പ നൽകിയതായി ആണ് പാകിസ്താൻ ധനകാര്യ മന്ത്രി ഇഷാഖ് ധര്‍ പറഞ്ഞത് ..പാകിസ്താൻ രൂപയുടെ മൂല്യം ഇടിഞ്ഞതുമുതൽ രക്ഷപ്പെടാനായി ഇതിന് മുമ്പും സഹായിച്ചത് ചൈനയാണ്. ഏതാണ്ട് 700 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇതുവരെ പാകിസ്താന് ലഭിച്ചത്. കൊള്ളപ്പലിശയാണ് വായ്പകൾക്ക് ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്.

 

അധികാരത്തിലിരുന്നപ്പോൾ ഇമ്രാൻ ഖാൻ പിന്തുടർന്ന തെറ്റായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ ഈ അവസ്ഥയിലെത്തിച്ചതെന്നാണ് പരക്കെയുള്ള ആക്ഷേപം. ഗൾഫ് രാജ്യങ്ങളുമായും അമേരിക്കയുമായും ഏറെ അകന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടി.കടമെടുത്ത് കടം വീട്ടുന്ന രീതി രാജ്യത്തെ കൂടുതൽ ആപത്തിലേക്ക് എത്തിക്കുമെന്നാണ് ചൈനീസ് വായ്പയെ എതിർക്കുന്നവർ പറയുന്നത്.

 

വാരിക്കോരി സഹായം ചെയ്ത് ആദ്യം ശ്രീലങ്കയെ കൈയിലെടുത്തു. ലങ്കയിലെ സർവ ശക്തരായിരുന്ന രാജപക്സെ കുടുംബവുമായിട്ടായിരുന്നു ചൈനക്കാർക്ക് ഇടപാടുകൾ എല്ലാം. രാജ്യത്തെ യൂറോപ്യൻ രീതിയിലേക്ക് ഉയർത്താമെന്ന മോഹന വാഗ്ദ്ധാനം കേട്ടതോടെ രാജപക്സെ വീണു. കൊളംബോയിൽ ഗോൾഫേസ് തീരത്ത് കടൽ നികത്തലും ഹംബൻതോട്ട തുറമുഖവും വിമാനത്താവളവുമൊക്കെ ചൈന ലങ്കയ്ക്ക് നിർമിച്ചു കൊടുത്തു.

 

 കോടികളാണ് ഇതിനായി ചെലവാക്കിയത്. വമ്പൻ നിർമിതികളായിരുന്നുവെങ്കിലും രാജ്യത്തെ ജനങ്ങൾക്ക് ഇതൊന്നും പ്രയോജനപ്പെട്ടതേയില്ല. ആരും അവിടേക്ക് തിരിഞ്ഞുനോക്കാതായതോ‌ടെ മുടക്കിയ കോടികൾ എല്ലാം വെറുതേയായി. പക്ഷേ, യാഥാർത്ഥ്യം സമ്മതിച്ചുകൊടുക്കാൻ ചൈന തയ്യാറായിരുന്നില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവാക്കേണ്ടി വന്ന തുക കടമായി കണക്കാക്കിയ ചൈന തിരിച്ചടവിന് ശ്രീലങ്കയെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഇതാണ് ലങ്കയെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചത്. നയാ പൈസ കൈയിലില്ലാത്ത ശ്രീലങ്കയെ ഇപ്പോൾ സഹായിക്കുന്നത് ഇന്ത്യയാണ്.

ഇതേ അവസ്ഥ തന്നെയാണ് ഇപ്പോൾ പാക്കിസ്ഥാനും.. വാരിക്കോരി കൊടുത്തിട്ട് പിന്നെ രക്തമൂറ്റുന്ന ഏർപ്പാടാണ് ചൈനയുടേത് . ഇപ്പോഴും കടക്കെണിയിലാക്കി പാകിസ്ഥാൻ പിടിച്ചെടുക്കാനാണ് ചൈനയുടെ നോട്ടം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (6 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (7 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (7 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (7 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (7 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (7 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (7 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (7 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (9 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (9 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (9 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (9 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (9 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (10 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (10 hours ago)

Malayali Vartha Recommends