Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പാക്കിസ്ഥാനെ മുറിച്ച് വിൽപ്പനയ്ക്ക് വെച്ചു..വാങ്ങാൻ UAE തയ്യാർ ! വിലപേശി ചൈന ;ചില്ലിക്കാശ് കൈയിലില്ലാതെ നട്ടം തിരിയുകയാണ് പാക്കിസ്ഥാൻ. ഐഎംഎഫിന്റെ കാരുണ്യം തേടിയാണ് നിത്യച്ചെലവുകൾ പോലും കഴിക്കുന്നത്..പാകിസ്ഥാൻ വാങ്ങാനുളള തയ്യാറെടുപ്പിലാണ് ചില രാജ്യങ്ങൾ എന്നാണ് റിപ്പോർട്ടുകൾ

22 JUNE 2023 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്


ചില്ലിക്കാശ് കൈയിലില്ലാതെ നട്ടം തിരിയുകയാണ് പാക്കിസ്ഥാൻ. ഐഎംഎഫിന്റെ കാരുണ്യം തേടിയാണ് നിത്യച്ചെലവുകൾ പോലും കഴിക്കുന്നത്. പാകിസ്ഥാൻ വാങ്ങാനുളള തയ്യാറെടുപ്പിലാണ് ചില രാജ്യങ്ങൾ എന്നാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ചും ചൈനയുടെ കണ്ണ് പാകിസ്ഥാനിലാണ്.. സഹായം വാഗ്ദ്ധാനം ചെയ്ത് കടക്കെണിയിലാക്കി വരുതിയിലാക്കുക എന്നതാണ് പാകിസ്ഥാന്റെ ലൈൻ. പാകിസ്ഥാനിലെ സുപ്രധാനമായ പല പ്രദേശങ്ങളും ഇപ്പോൾ വാടകകയും വിൽപ്പനയക്കും ഒക്കെ വച്ചിരിക്കുകയാണ്.. രാജ്യം വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെയാണ് ഇത്തരമൊരു നീക്കം. അന്താരാഷ്ട്ര നാണയനിധിയിൽ നിന്നുള്ള (ഐഎംഎഫ്) ഫണ്ട് ലഭിക്കുന്നതിൽ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അടിയന്തരമായി പണലഭ്യത ഉറപ്പുവരുത്താനായി യുഎഇയുമായുള്ള കരാറിന് പാകിസ്ഥാന്‍ തയ്യാറാവുകയായിരുന്നു.

ഐഎംഎഫ് തടഞ്ഞുവച്ച ഒരു വായ്പ അനിശ്ചിതത്വത്തിലായതോടെ, അടിയന്തര ഫണ്ടിനായി കറാച്ചി തുറമുഖ നടത്തിപ്പ് യുഎഇക്ക് കൈമാറാൻ ചർച്ച നടക്കുകയാണ്. കരാറുറപ്പിക്കാൻ, ഒരു സമിതിയെയും നിയോഗിച്ചിട്ടുണ്ട്. കറാച്ചി പോർട്ട് ട്രസ്റ്റും, യുഎഇ സർക്കാരും തമ്മിലായിരിക്കും വാണിജ്യകരാർ ഒപ്പിടുക. ധനകാര്യ മന്ത്രി ഇഷാഖ് ധറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. രാജ്യാന്തര നാണയനിധിയിൽനിന്നുള്ള ഫണ്ട് ലഭിക്കുന്നതിൽ അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ അടിയന്തരമായി പണലഭ്യത ഉറപ്പുവരുത്തുകയാണ് ഈ കരാർ കൊണ്ട് പാക്കിസ്ഥാൻ ലക്ഷ്യമിടുന്നത്.

അന്തർദേശീയ വാണിജ്യ ഇടപാടുകൾ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റി യോഗത്തിലാണ് തുറമുഖ നടത്തിപ്പ് കൈമാറുന്നത് സംബന്ധിച്ച തീരുമാനമുണ്ടായത്. ധനമന്ത്രി ഇസ്‌ഹാഖ് ധറിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കറാച്ചി പോർട്ട് ട്രസ്റ്റും (കെപിടി) യുഎഇ സർക്കാരും തമ്മിലുള്ള വാണിജ്യ കരാർ ചർച്ച ചെയ്യുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ യോഗം തീരുമാനിച്ചുവെന്നാണ് പാക്കിസ്ഥാനിലെ 'എക്‌സ്പ്രസ് ട്രിബ്യൂൺ' പത്രം റിപ്പോർട്ട് ചെയ്യുന്നത്.

കറാച്ചി തുറമുഖ ടെർമിനലുകൾ കൈമാറുന്നതിനായി യുഎഇയുടെ നോമിനേറ്റഡ് ഏജൻസിയുമായി കരട് ഓപ്പറേഷൻ, മെയിന്റനൻസ്, നിക്ഷേപം, വികസന കരാർ എന്നീ കാര്യങ്ങൾക്ക് അന്തിമരൂപം നൽകാനും ചർച്ചാ കമ്മിറ്റിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്യുന്നു. കരാറിന് അന്തിമരൂപം നൽകുന്നതിനായി രൂപീകരിച്ച ചർച്ചാ കമ്മിറ്റിക്ക് മാരിടൈം അഫയേഴ്സ് മന്ത്രി ഫൈസൽ സബ്സ്വാരിയായിരിക്കും നേതൃത്വം നൽകുക. സാമ്പത്തിക, വിദേശകാര്യ അഡീഷണൽ സെക്രട്ടറിമാർ, പിഎം ജഹാൻസേബ് ഖാന്റെ സ്‌പെഷ്യൽ അസിസ്റ്റന്റ്, കറാച്ചി പോർട്ട് ടെർമിനൽ (കെപിടി) ചെയർമാൻ, കെപിടിയുടെ ജനറൽ മാനേജർമാർ എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. പാകിസ്ഥാൻ ഇന്റർനാഷണൽ കണ്ടെയ്‌നേഴ്‌സ് ടെർമിനൽസിന്റെ (പിഐസിടി) നിയന്ത്രണത്തിലുള്ള കറാച്ചി തുറമുഖ ടെർമിനലുകൾ ഏറ്റെടുക്കാൻ യുഎഇ സർക്കാർ കഴിഞ്ഞ വർഷം തന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

അടിയന്തര ഫണ്ട് സ്വരൂപിക്കുന്നതിനായി കഴിഞ്ഞ വർഷം നടപ്പാക്കിയ നിയമത്തിന് കീഴിലുള്ള ആദ്യത്തെ അന്തർ ദേശീയ ഇടപാടായും ഇതുമാറിയേക്കും. ഫണ്ട് സ്വരൂപിക്കുന്നതിനായി ദേശീയ ആസ്തികൾ അതിവേഗം വിറ്റഴിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് പാക്കിസ്ഥാൻ സഖ്യ സർക്കാർ ഇന്റർ ഗവൺമെന്റൽ കൊമേഴ്‌സ്യൽ ട്രാൻസാക്ഷൻസ് ആക്ട് നടപ്പിലാക്കിയത്.

അന്താരാഷ്ട്ര നാണയനിധിയിൽനിന്നുള്ള 6.5 ബില്യൺ യുഎസ് ഡോളറിന്റെ ഇടപാടിന്റെ പുനരുജ്ജീവനത്തെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിൽ പാകിസ്ഥാന് അധിക പണത്തിന്റെ ആവശ്യകതയുണ്ട്. ഇതാണ് എത്രയും പെട്ടെന്ന് തുറമുഖം കൈമാറുന്ന നീക്കത്തിലേക്ക് നയിച്ചത്. 2019 ൽ ആദ്യമായി ഒപ്പുവച്ച ഐഎംഎഫുമായുള്ള കരാർ ഈ മാസം അവസാനത്തോടെ കഴികയും ചെയ്യും.


സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന പാകിസ്താന് പണം വായ്പ നൽകിയിരിക്കുകയാണ് ചൈന.ഏകദേശം പതിനായിരം കോടിയിലേറെ ഇന്ത്യൻ രൂപ വായ്പ നൽകിയതായി ആണ് പാകിസ്താൻ ധനകാര്യ മന്ത്രി ഇഷാഖ് ധര്‍ പറഞ്ഞത് ..പാകിസ്താൻ രൂപയുടെ മൂല്യം ഇടിഞ്ഞതുമുതൽ രക്ഷപ്പെടാനായി ഇതിന് മുമ്പും സഹായിച്ചത് ചൈനയാണ്. ഏതാണ്ട് 700 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണ് ഇതുവരെ പാകിസ്താന് ലഭിച്ചത്. കൊള്ളപ്പലിശയാണ് വായ്പകൾക്ക് ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്.

 

അധികാരത്തിലിരുന്നപ്പോൾ ഇമ്രാൻ ഖാൻ പിന്തുടർന്ന തെറ്റായ സാമ്പത്തിക നയങ്ങളാണ് രാജ്യത്തെ ഈ അവസ്ഥയിലെത്തിച്ചതെന്നാണ് പരക്കെയുള്ള ആക്ഷേപം. ഗൾഫ് രാജ്യങ്ങളുമായും അമേരിക്കയുമായും ഏറെ അകന്നതും പ്രതിസന്ധിയുടെ ആഴം കൂട്ടി.കടമെടുത്ത് കടം വീട്ടുന്ന രീതി രാജ്യത്തെ കൂടുതൽ ആപത്തിലേക്ക് എത്തിക്കുമെന്നാണ് ചൈനീസ് വായ്പയെ എതിർക്കുന്നവർ പറയുന്നത്.

 

വാരിക്കോരി സഹായം ചെയ്ത് ആദ്യം ശ്രീലങ്കയെ കൈയിലെടുത്തു. ലങ്കയിലെ സർവ ശക്തരായിരുന്ന രാജപക്സെ കുടുംബവുമായിട്ടായിരുന്നു ചൈനക്കാർക്ക് ഇടപാടുകൾ എല്ലാം. രാജ്യത്തെ യൂറോപ്യൻ രീതിയിലേക്ക് ഉയർത്താമെന്ന മോഹന വാഗ്ദ്ധാനം കേട്ടതോടെ രാജപക്സെ വീണു. കൊളംബോയിൽ ഗോൾഫേസ് തീരത്ത് കടൽ നികത്തലും ഹംബൻതോട്ട തുറമുഖവും വിമാനത്താവളവുമൊക്കെ ചൈന ലങ്കയ്ക്ക് നിർമിച്ചു കൊടുത്തു.

 

 കോടികളാണ് ഇതിനായി ചെലവാക്കിയത്. വമ്പൻ നിർമിതികളായിരുന്നുവെങ്കിലും രാജ്യത്തെ ജനങ്ങൾക്ക് ഇതൊന്നും പ്രയോജനപ്പെട്ടതേയില്ല. ആരും അവിടേക്ക് തിരിഞ്ഞുനോക്കാതായതോ‌ടെ മുടക്കിയ കോടികൾ എല്ലാം വെറുതേയായി. പക്ഷേ, യാഥാർത്ഥ്യം സമ്മതിച്ചുകൊടുക്കാൻ ചൈന തയ്യാറായിരുന്നില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ടി ചെലവാക്കേണ്ടി വന്ന തുക കടമായി കണക്കാക്കിയ ചൈന തിരിച്ചടവിന് ശ്രീലങ്കയെ നിർബന്ധിച്ചുകൊണ്ടേയിരുന്നു. ഇതാണ് ലങ്കയെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചത്. നയാ പൈസ കൈയിലില്ലാത്ത ശ്രീലങ്കയെ ഇപ്പോൾ സഹായിക്കുന്നത് ഇന്ത്യയാണ്.

ഇതേ അവസ്ഥ തന്നെയാണ് ഇപ്പോൾ പാക്കിസ്ഥാനും.. വാരിക്കോരി കൊടുത്തിട്ട് പിന്നെ രക്തമൂറ്റുന്ന ഏർപ്പാടാണ് ചൈനയുടേത് . ഇപ്പോഴും കടക്കെണിയിലാക്കി പാകിസ്ഥാൻ പിടിച്ചെടുക്കാനാണ് ചൈനയുടെ നോട്ടം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (1 hour ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (1 hour ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (2 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (2 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (2 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (3 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (3 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (3 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (3 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (3 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (3 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (6 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (7 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (8 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (8 hours ago)

Malayali Vartha Recommends