സൗകര്യമുണ്ടേൽ മാത്രം നീയൊക്കെ കളിച്ചാൽ മതി! പാക്കിന്റെ ആവശ്യം തോട്ടിലെറിഞ്ഞ് ഇന്ത്യ.... ഇന്ത്യയ്ക്ക് മുന്നിൽ മുട്ടുമടക്കി പാകിസ്താൻ

ഈ വർഷം ഒക്ടോബർ - നവംബർ മാസങ്ങളിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിലെ വേദികൾ മാറ്റണമെന്ന പാകിസ്താന്റെ ആവശ്യം കടലിലെറിഞ്ഞ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലും (ഐസിസിയും) ബിസിസിഐയും. നിശ്ചയിച്ച വേദികളിൽ മാത്രമെ മത്സരങ്ങൾ നടത്താനാകൂയെന്ന് ബി.സി.സി.ഐ ഐ.സി.സിയെ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ പിസിബിയുടെ അഭ്യർത്ഥന ഐ.സി.സി പാടേ നിരസിക്കുകയായിരുന്നു.
വേദി സംബന്ധിച്ച് ചൊവ്വാഴ്‌ച്ച ബിസിസിഐ – ഐസിസി സംയുക്ത യോഗം നടത്തി. യോഗ തീരുമാനം പിസിബിയെ അറിയിക്കുകയായിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന്റെ വേദി ചെന്നൈയിൽ നിന്ന് ബെംഗളുരുവിലേക്കും ഓസ്ട്രേലിയക്കെതിരായ മത്സരത്തിന്റെ വേദി ബെംഗളുരുവിൽ നിന്ന് ചെന്നൈയിലേക്കും മാറ്റണമെന്നാണ് പാക്കിസ്താന്റെ പ്രധാന ആവശ്യം.
ചെന്നൈയിലെ സ്പിൻ പിച്ചിൽ അഫ്ഗാൻ സ്പിന്നർമാരായ റാഷിദ് ഖാൻ, നൂർ അഹമ്മദ്, മുജീബ് ഉർ റഹ്മാൻ എന്നിവരെ നേരിടുന്നത് ആത്മഹത്യാ പരമായിരിക്കുമെന്ന വിലയിരുത്തലിലാണ് വേദി മാറ്റം പാക് ബോർഡ് ആവശ്യപ്പെട്ടത്. റണ്ണൊഴുകുന്ന ബെംഗളുരുവിൽ ഓസ്‌ട്രേലിയയോട് കളിക്കാൻ സാധിക്കില്ലെന്നുമാണ് പാകിസ്താൻ അറിയിച്ചിരുന്നത്.
ബോളിങ്ങിൽ പാക്കിസ്ഥാന്റെ പ്രധാന ആയുധം പേസർമാരാണ്. വേദികളെക്കുറിച്ച് ബിസിസിഐയും ഐസിസിയും ചർച്ച നടത്തിയ ശേഷമാണു തീരുമാനമെടുത്തത്. വേദികൾ മാറ്റില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. എന്നാൽ പിസിബിയുടെ ആവശ്യത്തിനെതിരെ ബിസിസിഐ ശക്തമായി രംഗത്തെത്തിയിരുന്നു.
ഒരു കാരണവശാലും വേദി മാറ്റാനാവില്ലെന്ന് ബിസിസിഐ അറിയിച്ചു. ഇപ്പോൾ ഐസിസിയും ഇതേ കാര്യമാണ് പറയുന്നത്. രാജ്യാന്തര മത്സരങ്ങൾ നടത്തുന്നതിന് സ്റ്റേഡിയത്തിന് പോരായ്മകളുണ്ടെങ്കിലും വേദി മാറ്റം പരിഗണിക്കും. എന്നാൽ പാക്കിസ്ഥാന്റെ ആവശ്യത്തിന് യാതൊരു കാരണവും അവർ അറിയിച്ചിരുന്നില്ലെന്നാണു വിവരം. ഇന്ത്യയുമായി അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ കളിക്കുന്നതും പാകിസ്താൻ വിസമ്മതമറിയിച്ചിരുന്നു. സുരക്ഷാ കാരണങ്ങളാൽ അഹമ്മദാബാദിൽ കളിക്കാനാവില്ലെന്നായിരുന്നു പിസിബിയുടെ നിലപാട്.
എന്നാൽ ഇതിന് പിന്നാലെ ഏകദിന ലോകകപ്പിൽ കളിക്കാൻ മറ്റൊരു ഉപാധി കൂടി മുന്നോട്ട് വെച്ച് പാക്കിസ്ഥാൻ രംഗത്ത് എത്തിയിരുന്നു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൻറെ വേദി ചെന്നൈയിൽ നിന്ന് മാറ്റണമെന്ന പാക്കിസ്ഥാൻ നിർദേശം ബിസിസിഐ തള്ളിയതിന് പിന്നാലെ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ എതിരാളികളായി അഫ്ഗാനിസ്ഥാൻ വേണ്ടെന്നാണ് പാക്കിസ്ഥാൻറെ നിലപാട്.
ഏഷ്യൻ രാജ്യമല്ലാതെ മറ്റേതെങ്കിലും രാജ്യത്തെ സന്നാഹ മത്സരത്തിൽ എതിരാളികളായി നൽകണമെന്ന് പാക് ക്രിക്കറ്റ് ബോർഡ് ഐസിസിയോട് ആവശ്യപ്പെട്ടതായി പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനും ഓസ്ട്രേലിയക്കുമെതിരായ മത്സരങ്ങളുടെ വേദി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് നൽകിയ കത്തിലാണ് സന്നാഹ മത്സരത്തിൽ എതിരാളികളായി അഫ്ഗാൻ വേണ്ടെന്ന നിലപാടും പാക്കിസ്ഥാൻ വ്യക്തമാക്കിയിരിക്കുന്നത്.
വേദികൾ സംബന്ധിച്ച് പാകിസ്താൻ ഓരോ തവണയും തടസമുന്നയിച്ചതോടെ മത്സര ക്രമം പുറത്തിറക്കാനും കഴിയുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. സുരക്ഷാപരമായ കാരണങ്ങളാലോ മതിയായ കാരണങ്ങളില്ലാതെയോ വേദികൾ മാറ്റാനാവില്ലെന്നാണ് ബിസിസിഐ നിലപാട്. ഇന്ത്യ-പാക് മത്സരവേദി അഹമ്മദാബാദിൽ നിന്ന് മാറ്റണമെന്നും പാക് ക്രിക്കറ്റ് ബോർഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇതിൽ നിന്ന് പിന്നാക്കം പോയിരുന്നു.
ലോകകപ്പ് മത്സര ക്രമങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കരട് മത്സര ക്രമം അനുസരിച്ച് ഒക്ടോബർ 15നാണ് ലോകകപ്പിലെ ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടം. ഈ മാസം 27ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ ഐസിസി ലോകപ്പിൻറെ ഔദ്യോഗിക മത്സരക്രമം പുറത്തിറക്കുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha




















