ജോ ബൈഡന്റെഭാര്യ ജിൽ ബൈഡന് സമ്മാനമായി നൽകിയത് 7.5 കാരറ്റ് ഗ്രീൻ ഡയമണ്ട്; വെള്ളിയിൽ നിർമ്മിച്ച ഗണേശ വിഗ്രഹവും എണ്ണവിളക്കും താമ്ര പത്രവും; ഉത്തർപ്രദേശിൽ നിന്ന് എത്തിച്ച ശ്ലോകം പതിച്ച ചെമ്പ് തകിട്; പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനത്തിനായി പോയത് വില കൂടിയ സമ്മാനങ്ങളുമായി

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ സന്ദർശനത്തിനായി പോയത് വില കൂടിയ സമ്മാനങ്ങളുമായിട്ടാണ്. ബൈഡനും പത്നിയ്ക്കും നൽകിയത് അമൂല്യമായ സമ്മാനങ്ങൾ അദ്ദേഹം നൽകി. കൂട്ടത്തിൽ ഏറെ പ്രത്യേതകളുള്ള ഗ്രീൻ ഡയമണ്ടും കൊടുക്കുകയുണ്ടായി. വൈറ്റ്ഹൗസിൽ വൻ വരവേൽപ്പൊരുക്കിയ യു.എസ് പ്രസിഡന്റ് ജോ ബൈഡനും പത്നി ജിൽ ബൈഡനും വിശിഷ്ട സമ്മാനങ്ങൾ നൽകുകയും ചെയ്തു.
പ്രധാനമന്ത്രി അമേരിക്കയിലേക്ക് കൊണ്ട് പോയത് എന്തൊക്കെയാണെന്ന് നോക്കാം;- ഒന്നാമത് അദ്ദേഹം കൊണ്ടുപോയത് ചന്ദനപ്പെട്ടിയാണ്. മൈസൂരിലെ ചന്ദനത്തടിയിൽ രാജസ്ഥാനിലെ ജയ്പ്പൂരിലുള്ള ശിൽപ്പികൾ നിർമ്മിച്ചത് ആയിരുന്നു അത് . കൊത്തുപണിയോട് കൂടെയുള്ള പേടകത്തിൽ അമൂല്യമായ നിരവധി വസ്തുക്കൾ.വെള്ളിയിൽ നിർമ്മിച്ച ഗണേശ വിഗ്രഹവും എണ്ണവിളക്കും കൊണ്ട് പോയി.
താമ്ര പത്രം - ഉത്തർപ്രദേശിൽ നിന്ന് എത്തിച്ച ശ്ലോകം പതിച്ച ചെമ്പ് തകിട്. ദസ് ദാനം ' അഥവാ പത്ത് ദാനങ്ങൾ എന്ന് എന്നറിയപ്പെടുന്ന 10 ചെറിയ വെള്ളിപെട്ടികൾ കൊണ്ട് പോയി. ചില സംസ്ഥാനങ്ങൾ വിശിഷ്ട വസ്തുക്കൾ എത്തിച്ചിട്ടുണ്ട്. ഉപ്പ് ( ഗുജറാത്ത് )വെള്ളി നാളികേരം ( പശ്ചിമ ബംഗാൾ ), ചന്ദനത്തടി ( കർണാടക), വെളുത്ത എള്ള് ( തമിഴ്‌നാട്), 24 കാരറ്റ് സ്വർണനാണയം ( രാജസ്ഥാൻ ), നെയ്യ് ( പഞ്ചാബ് ), തുഷാർ സിൽക്ക് ( ജാർഖണ്ഡ് ), അരി (ഉത്തരാഖണ്ഡ് ), ശർക്കര ( മഹാരാഷ്ട്ര ), വെള്ളിനാണയം ( രാജസ്ഥാൻ ).
ജോ ബൈഡന്റെ ഇഷ്ട കവികളിലൊരാളാണ് യേറ്റ്സ്. ഐറിഷ് കവി വില്യം ബട്‌ലർ യേറ്റ്സ് എഴുതിയ ' ദ ടെൻ പ്രിൻസിപ്പൽ ഉപനിഷദ്സ് ' എന്ന പുസ്തകം. ഉപനിഷത്തുകളുടെ ഇംഗ്ലീഷ് മൊഴിമാറ്റമായ ഈ പുസ്തകം മഹാരാഷ്ട്രക്കാരനായ ശ്രീ പുരോഹിതം സ്വാമിയുമായി ചേർന്നാണ് യേറ്റ്സ് തയ്യാറാക്കിയത്.
ജോ ബൈഡന്റെ സഹധർമ്മിണി ജിൽ ബൈഡന് മോദി സമ്മാനമായി നൽകിയത് 7.5 കാരറ്റ് ഗ്രീൻ ഡയമണ്ട് . കാശ്മീരിൽ നിർമ്മിച്ച കാർ - ഇ - കലംദാനി എന്ന പേപ്പർ പേടകത്തിലാണ് ഇത് സമ്മാനിച്ചത്.
https://www.facebook.com/Malayalivartha




















