Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

പുട്ടിന്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞ് സ്വന്തം കൂലിപ്പട്ടാളം;റഷ്യന്‍ പട്ടാളത്തിന് നേരെ ആക്രമണം നടത്തി വാഗ്നര്‍ ഗ്രൂപ്പ്,പ്രസിഡന്റ് തന്നെ വളര്‍ത്തി വലുതാക്കിയ കൂലിപ്പട തിരിഞ്ഞ്കുത്തുന്നു,അടിച്ചും തിരിച്ചടിച്ചും പുട്ടിനും വാഗ്നര്‍ ഗ്രൂപ്പും,റഷ്യില്‍ അതിനാടകീയ നീക്കങ്ങള്‍

24 JUNE 2023 08:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

വ്‌ളാഡമിര്‍ പുട്ടിന് അടിപതറുന്നു. അതും സ്വന്തം തട്ടകത്തില്‍ നിന്ന് തന്നെ. പുട്ടിന് നേരെ വാളോങ്ങി സ്വന്തം കൂലിപ്പട്ടാളം. യുക്രൈന്‍ പിടിച്ചടക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട പുട്ടിന് സ്വന്തം സിംഹാസനത്തിന് ഇളക്കം തട്ടിത്തുടങ്ങിയതോടെ ഭീതി ഉടലെടുത്തിരിക്കുന്നു. സ്വന്തം പടയ്ക്ക് നേരെ പാഞ്ഞടുത്ത് സ്വന്തം കൂലിപ്പട്ടാളം വാഗ്നര്‍ ഗ്രൂപ്പ്. ഇതോടെ വെല്ലുവിളിച്ച് പുട്ടിനും രംഗത്ത്. റഷ്യന്‍ സേനയുടെ നേതൃത്വത്തെ തകര്‍ക്കാന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് റഷ്യയുടെ കൂലിപ്പട്ടാളമായ വാഗ്‌നര്‍ ഗ്രൂപ്പ്. അതിമോഹം കൊണ്ടു ചിലര്‍ രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നത് കലാപനീക്കം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് പുട്ടിന്റെ മറുപടി. അങ്ങനെ അടിച്ചും തിരിച്ചടിച്ചും പ്രസിഡന്റും വാഗ്നര്‍ ഗ്രൂപ്പും.

വാഗ്‌നര്‍ ഗ്രൂപ്പ് തലന്‍ യെവ്ഗനി പ്രിഗോസിനാണ് റഷ്യന്‍ ഭരണകൂടത്തിനെതിരെ തിരിഞ്ഞിരിക്കുന്നത്. പ്രിഗോസിന്‍ സായുധകലാപത്തിന് ശ്രമിക്കുന്നുവെന്ന് റഷ്യന്‍ ഭരണകൂടം ആരോപിച്ചതിന് പിന്നാലെയാണ് പ്രിഗോസിന്റെ ഭീഷണി. യുക്രെയിനില്‍ റഷ്യയ്ക്കായി യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്ന വാഗ്‌നര്‍ ഗ്രൂപ്പ്, റഷ്യയിലേക്കുള്ള അതിര്‍ത്തി കടന്നെന്നും റസ്‌തോഫ്‌നദന്‍ നഗരത്തില്‍ പ്രവേശിച്ചെന്നും പ്രിഗോസിന്‍ അറിയിച്ചു. ഭീഷണിയുടെ പശ്ചാത്തലത്തില്‍ നഗരത്തിലെ പൗരന്മാരോട് വീട്ടുകള്‍ക്കുള്ളില്‍തന്നെ കഴിയാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. തങ്ങളുടെ വഴിയില്‍ തടസ്സംനില്‍ക്കുന്നത് ആരായാലും അവരെ നശിപ്പിക്കുമെന്ന് പ്രിഗോസിന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണക്കാരുടെ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ത്ത റഷ്യന്‍ സൈനിക ഹെലികോപ്റ്റര്‍ തങ്ങള്‍ വെടിവെച്ചിട്ടുവെന്ന് പ്രിഗോസിന്‍ അവകാശപ്പെട്ടു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വാഗ്‌നര്‍ ഗ്രൂപ്പ് തലവന്‍ തയ്യാറായില്ല.

റഷ്യന്‍ സൈനിക നേതൃത്വത്തിനെതിരെ കുറച്ചുകാലമായി പ്രിഗോസിന്‍ നിരന്തരം വിമര്‍ശനം ഉന്നയിച്ചുവരികയായിരുന്നു. ഇതേത്തുടര്‍ന്ന് സൈന്യവും വാഗ്നര്‍ ഗ്രൂപ്പും തമ്മിലുള്ള ബന്ധം മോശമായിരുന്നു. തങ്ങള്‍ക്കെതിരേയും സൈന്യം മാരകമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് പ്രിഗോസിന്‍ ആരോപിച്ചു. എന്നാല്‍, പ്രഗോസിന്റെ ആരോപണം നിഷേധിച്ച റഷ്യന്‍ അധികൃതര്‍, പ്രിഗോസിന്റെ തന്റെ നിയമവിരുദ്ധമായ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടു. 'റഷ്യന്‍ സൈന്യത്തിലെ തിന്മകള്‍ അവസാനിപ്പിക്കണം. ഞങ്ങളുടെ ചെറുപ്പക്കാരേയും പതിനായിരക്കണക്കിന് റഷ്യന്‍ സൈനികരേയും കൊന്നവരെ ശിക്ഷിക്കണം. ആരും പ്രതിരോധിക്കാന്‍ ശ്രമിക്കേണ്ട. ഭീഷണിയായി നില്‍ക്കുന്നവരെയെല്ലാം നശിപ്പിക്കും. ഇതൊരു സൈനിക കലാപമല്ല, നീതിക്കായുള്ള മാര്‍ച്ചാണ്', ടെലിഗ്രാം വഴി യെവ്ഗനി പ്രിഗോസിന്‍ അറിയിച്ചു. വാഗ്‌നര്‍ ഗ്രൂപ്പിനോട് റഷ്യയ്‌ക്കെതിരായ നീക്കം അവസാനിപ്പിക്കാനും സ്വന്തം താവളങ്ങളിലേക്ക് തിരികെ പോകാനും യുക്രെയ്‌നില്‍ റഷ്യന്‍ സൈന്യത്തിന് നേതൃത്വം നല്‍കുന്ന ഉപതലവന്‍ ജെന്‍ സെര്‍ജി സുരോവികിന്‍ ആവശ്യപ്പെട്ടു. 'നമ്മള്‍ ഒരു രക്തമാണ്, പോരാളികളാണ്. രാജ്യം പ്രതിസന്ധി നേരിടുന്ന സമയത്ത് എതിരാളികള്‍ക്ക് അവസരമൊരുക്കരുത്', അദ്ദേഹം വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. പ്രിഗോസിന്റേത് പ്രസിഡന്റിനേയും രാജ്യത്തേയും പിന്നില്‍നിന്ന് കുത്തുന്ന നടപടിയെന്ന് മറ്റൊരു മുതിര്‍ന്ന കമാന്‍ഡര്‍ പറഞ്ഞു.

ആരും പറഞ്ഞിട്ടും കൂട്ടാക്കാതെ അക്രമം തുടരുന്ന വാഗ്നര്‍ ഗ്രൂപ്പിനെതിരെ പുട്ടിന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. യെവ്‌ഗെനി പ്രിഗോസിന് കടുത്ത മുന്നറിയിപ്പണ് പുട്ടിന്‍ നല്‍കിയിരിക്കുന്നത്. സൈന്യത്തിനെതിരെ ആയുധമെടുക്കുന്ന എല്ലാവരെയും രാജ്യദ്രോഹികളായി കണക്കാക്കും. റോസ്‌തോവിലെ സ്ഥിതി വിഷമകരമാണെന്നും പുട്ടിന്‍ വ്യക്തമാക്കി. പിന്നില്‍നിന്നുള്ള കുത്ത് എന്നാണ് കലാപത്തെ പുട്ടിന്‍ വിശേഷിപ്പിച്ചത്.
അതിമോഹവും സ്വാര്‍ഥതാല്‍പര്യവുമാണ് ചിലരെ രാജ്യദ്രോഹത്തിനു പ്രേരിപ്പിച്ചിരിക്കുന്നത്. റഷ്യക്കും അവിടുത്തെ ജനങ്ങള്‍ക്കും ഇതുവലിയ അടിയാണ്. സ്വന്തം രാജ്യത്തിനെതിരായ ഭീഷണി നേരിടാനുള്ള നടപടികള്‍ കര്‍ക്കശമായിരിക്കുമെന്നും പുട്ടിന്‍ പറഞ്ഞു. ബെലാറുസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെന്‍കോയുമായും പുട്ടിന്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. മോസ്‌കോ ഉള്‍പ്പെടെ വിവിധ നഗരങ്ങള്‍ അതിശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരവിരുദ്ധ നീക്കങ്ങളാണു നടത്തുന്നതെന്നു മോസ്‌കോ മേയര്‍ അറിയിച്ചു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലെ വാഗ്‌നര്‍ ഓഫിസുകളില്‍ അധികൃതര്‍ റെയ്ഡ് നടത്തി. ഒരു കാലത്ത് പുട്ടിന്റെ അടുത്ത അനുയായിയായിരുന്ന പ്രിഗോസിന്‍ അടുത്തിടെ പ്രതിരോധ മന്ത്രാലയവുമായി കടുത്ത അകല്‍ച്ചയിലായിരുന്നു. യുക്രെയ്‌നില്‍ റഷ്യക്കു വേണ്ടി പൊരുതിയിരുന്ന വാഗ്‌നര്‍ ഗ്രൂപ്പ് പൊടുന്നനെ അവിടെനിന്ന് ദക്ഷിണ റഷ്യയിലെ റോസ്‌തോവ് മേഖലയിലേക്കു കടന്ന് സൈനിക കേന്ദ്രത്തിന്റെ ഉള്‍പ്പെടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. സമൂഹമാധ്യമ വിഡിയോയിലൂടെ പ്രെഗോസിന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയ്‌നെതിരായ റഷ്യന്‍ സൈനിക നീക്കത്തില്‍ ഏറെ നിര്‍ണായകമായ സൈനിക കേന്ദ്രങ്ങളാണ് വാഗ്‌നര്‍ ഗ്രൂപ്പ് കൈയ്യടക്കിയിരിക്കുന്നത്. യുക്രൈനേക്കാള്‍ പുട്ടിനിപ്പോള്‍ തലവേദന വാഗ്നര്‍ ഗ്രൂപ്പാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends