പാലൂട്ടിയ കൈക്ക് കൊത്തി പുടിന്റെ സ്വന്തം പട്ടാളം..!വാഗ്നർ വാളെടുത്തപ്പോൾ ഓടിയൊളിച്ച് പുടിൻ റഷ്യയിൽ സംഭവിക്കുന്നത്..!വാഗ്‌നർ പട, ആഭ്യന്തരയുദ്ധ ഭീതി ഉയർത്തിയെങ്കിലും, ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ ഇടപെട്ടുനടത്തിയ മധ്യസ്ഥചർച്ചയെത്തുടർന്നു മോസ്കോയിലേക്കുള്ള പടനീക്കം തല്ക്കാലം വേണ്ടെന്നുവച്ചു....

റഷ്യയില്‍ സ്ഥിതിഗതികള്‍ ഗൗരവകരമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. റഷ്യയുടെ മുന്നണിപ്പോരാളികളായിരുന്ന വാഗ്‍നർ കൂലിപ്പട്ടാളം ഒടുവിൽ രാജ്യത്തിനെതിരെ തിരിഞ്ഞു. വാഗ്‌നർ പട, ആഭ്യന്തരയുദ്ധ ഭീതി ഉയർത്തിയെങ്കിലും, ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ ഇടപെട്ടുനടത്തിയ മധ്യസ്ഥചർച്ചയെത്തുടർന്നു മോസ്കോയിലേക്കുള്ള പടനീക്കം തല്ക്കാലം വേണ്ടെന്നുവച്ചു.
യുക്രൈന്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യത്തിനൊപ്പം ചേര്‍ന്ന് പോരാടുന്ന സ്വകാര്യ കൂലിപ്പടയാളി സംഘമാണ് വാഗ്നര്‍
ഗ്രൂപ് . റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെ മോസ്‌കോയിലേക്ക് മാർച്ച് നടത്താൻ ആയിരുന്നു വാഗ്നർ ഗ്രൂപ് ലക്ഷ്യമിട്ടിരുന്നത് . റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെയോ സുരക്ഷാ സേവനങ്ങളുടേയോ ആവശ്യങ്ങൾക്കു മുന്‍പിൽ വാഗ്നർ സൈന്യം മുട്ടുമടക്കില്ലെന്ന് പ്രെഗോസിൻ വ്യക്തമാക്കി. അഴിമതിയും സ്വേഛാധിപത്യവും കൊടികുത്തിവാഴുന്ന രാജ്യത്ത് ജീവിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പ്രിഗോസിന്‍ പറഞ്ഞു
ബെലാറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലൂക്കാഷെൻകോ ഇടപെട്ടുനടത്തിയ മധ്യസ്ഥചർച്ചയെത്തുടർന്നു റഷ്യയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ തന്റെ കൂലിപ്പടയാളികളോട് മോസ്കോയിലേക്കുള്ള മാർച്ച് നിർത്തി ഉക്രെയ്നിലെ ഫീൽഡ് ക്യാമ്പുകളിലേക്ക് പിൻവാങ്ങാൻ വാഗ്നർ ഗ്രൂപ്പിന്റെ തലവൻ യെവ്ജെനി പ്രിഗോജിൻ സൈന്യത്തദ് ആവശ്യപ്പെട്ടു
ഇതിനിടെ പുടിന്‍ മോസ്‌കോ വിട്ടതായും റിപ്പോര്‍ട്ടുണ്ട്. വാഗ്നര്‍ സംഘം യുക്രൈനില്‍ നിന്ന് റഷ്യയില്‍ കടന്ന് യുക്രൈയ്‌നിലെ പോരാട്ടത്തിന് മേല്‍നോട്ടം വഹിക്കുന്ന തെക്കന്‍ മേഖലയിലെ റഷ്യയുടെ സൈനിക ആസ്ഥാനമായ റോസ്‌തോവ്-ഓണ്‍-ഡോണിന്റെ നിയന്ത്രണം പിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചില ഗ്രാമങ്ങളും ഇവര്‍ പിടിച്ചു. ഇതിന് ഒരു വിഭാഗം റഷ്യന്‍ സൈനികരുടെ പിന്തുണ ലഭിച്ചതായും പറയപ്പെടുന്നു.
എന്നാല്‍ വാഗ്നര്‍ സംഘത്തിന് നേരെ റഷ്യന്‍ സൈനികര്‍ വ്യോമാക്രമണം നടത്തിയെന്നും വാര്‍ത്തയുണ്ട്. റഷ്യയിലെ സാഹചര്യം വഷളായതോടെ അയല്‍രാജ്യമായ ലാത്വിയ അതിര്‍ത്തി അടച്ചിരിക്കുകയാണ് .
ശനിയാഴ്ച പുടിൻ തന്റെ മുൻ സഖ്യകക്ഷിയായ യെവ്ജെനി പ്രിഗോജിൻ നയിക്കുന്ന “സായുധ കലാപത്തിന്റെ” സംഘാടകർക്ക് കഠിനമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. ടെലിവിഷൻ വന്ന പ്രസംഗത്തിൽ പുടിൻ കലാപത്തെ “വഞ്ചന”, “രാജ്യദ്രോഹം” എന്ന് വിളിച്ചു. “വിപ്ലവത്തിന് തയ്യാറായ എല്ലാവർക്കും അനിവാര്യമായ ശിക്ഷ അനുഭവിക്കേണ്ടിവരും,” എന്നും പുടിൻ പറഞ്ഞു. പിന്നില്‍നിന്നുള്ള കുത്ത് എന്നാണ് കലാപത്തെ പുട്ടിന്‍ വിശേഷിപ്പിച്ചത്. . അതേ സമയം വാഗ്നർ ഗ്രൂപ്പ് മേധാവി ബെലാറസിലേക്ക് പോകുമെന്നും അദ്ദേഹത്തിനെതിരെയുള്ള ക്രിമിനല്‍ കേസ് പിന്‍വലിക്കുമെന്നും പ്രോസിക്യൂഷൻ നേരിടേണ്ടതില്ലെന്നും ക്രെംലിൻ പറഞ്ഞു
കലാപത്തില്‍ പങ്കെടുക്കാത്ത പോരാളികളെ റഷ്യന്‍ സൈന്യത്തില്‍ ഔദ്യോഗികമായി ചേരാന്‍ അനുവദിക്കുമെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു..
യുക്രെയ്‌നില്‍ നിന്നു പിന്‍വാങ്ങിയ വാഗ്നര്‍ ഗ്രൂപ്പ് തെക്കന്‍ റഷ്യന്‍ നഗരമായ റോസ്‌തോവും 2 സൈനികകേന്ദ്രങ്ങളും പിടിച്ചെടുത്തിരുന്നു. ഒത്തുതീര്‍പ്പിന്റെ ഭാഗമായി ഇത് വിട്ടുനല്‍കും. റഷ്യയുടെ കൂലിപ്പടയാളികള്‍ എന്നറിയപ്പെടുന്ന വാഗ്നര്‍ ഗ്രൂപ്പ് തെക്കന്‍ റഷ്യയിലെ ഒരു പ്രധാന സൈനിക ആസ്ഥാനം പിടിച്ചെടുക്കുകയും തലസ്ഥാനത്തെ ലക്ഷ്യമിട്ട് മുന്നേറുകയുമായിരുന്നു.
വാഗ്നര്‍ ഗ്രൂപ്പിന് സുരക്ഷ ഒരുക്കാമെന്ന് ലുക്കാഷെങ്കോ അറിയിച്ചിട്ടുണ്ട്. അയ്യായിരത്തില്‍ അധികം ആളുകള്‍ മോസ്‌കോ ലക്ഷ്യമിട്ട് നീങ്ങുന്നതിനിടെയാണ് നിര്‍ണായക തീരുമാനം വന്നത്. അതിനിടെ രാജ്യദ്രോഹം ആരോപിച്ച് വിമതര്‍ക്കെതിരെ റഷ്യ വ്യോമാക്രമണവും തുടങ്ങിയിരുന്നു. മോസ്‌കോ നഗരത്തെ സംരക്ഷിക്കാനായി വലിയ സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഇന്റര്‍നെറ്റ് സേവനം അടക്കം മോസ്‌കോയില്‍ നിര്‍ത്തിവെച്ചിരുന്നു. മോസ്‌കോയില്‍ നിന്ന് 418 കിലോമീറ്റര്‍ ദൂരത്തുള്ള യാലെറ്റ്‌സ് പട്ടണം വരെ വാഗ്നര്‍ ഗ്രൂപ്പ് എത്തിയിരുന്നു. റഷ്യയില്‍ പട്ടാളനിയമവും പ്രഖ്യാപിച്ചിരുന്നു.
വാഗ്നര്‍ ഗ്രൂപ്പുമായി ഈ അവസരത്തില്‍ ഏറ്റുമുട്ടിയാല്‍ യുക്രെയ്‌നിനെതിരായ യുദ്ധത്തെ ദുര്‍ബലമാക്കുമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് റഷ്യ മധ്യസ്ഥതക്ക് ശ്രമിച്ചത് എന്ന് പറയുന്നു..
ഒരു കാലത്ത് പുട്ടിന്റെ അടുത്ത അനുയായിയായിരുന്ന പ്രിഗോസിന്‍ അടുത്തിടെ പ്രതിരോധ മന്ത്രാലയവുമായി കടുത്ത അകല്‍ച്ചയിലായിരുന്നു. യുക്രെയ്‌നില്‍ റഷ്യക്കു വേണ്ടി പൊരുതിയിരുന്ന വാഗ്നര്‍ ഗ്രൂപ്പ് പൊടുന്നനെ അവിടെനിന്ന് ദക്ഷിണ റഷ്യയിലെ റോസ്‌തോവ് മേഖലയിലേക്കു കടന്ന് സൈനിക കേന്ദ്രത്തിന്റെ ഉള്‍പ്പെടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















