Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേതന്‍ അഗര്‍വാള്‍ കൊല്ലപ്പെട്ട കേസ്..സിയയും കാമുകന്‍ ചേതനും ചേർന്ന് ഉല്ലാസയാത്ര നടത്തി..ഒന്നിച്ച് ചിലവഴിച്ച ദിവസങ്ങളിലാണ് കേതനെ കൊലപ്പെടുത്താനുള്ള ആദ്യഘട്ട ഗൂഢാലോചനകള്‍ നടന്നത്..


അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാടുകൾ മോഷണം പോയ സംഭവം..ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി..എന്താണ് തിടുക്കം? എന്ന് കോടതി ചോദിച്ചു..


ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത 25കാരന്‍ തലയിടിച്ച് മരിച്ചു..സംഭവത്തിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്..


പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം..കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫിസർ ശ്രീകുമാറിന് സസ്പെൻഷൻ..പ്രോട്ടോക്കോൾ വിഭാഗത്തിന്റെ ഏകോപനമില്ലായ്മ..


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..

സൈന്യവും പുട്ടിനെതിരേ, വ്‌ളാഡിമിർ പുട്ടിൻ ഇനി ഏറെക്കാലമില്ല, റഷ്യയില്‍ അട്ടമറിക്ക് സാധ്യതേറുന്നു

27 JUNE 2023 05:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് ഇറാന്‍

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്

വെനസ്വേലയെ നടുക്കിയ അതിശക്തമായ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ 1,430 ആയി... ഭൂകമ്പം തകർത്ത വെനിസ്വേലയ്ക്ക് ഇന്ത്യയുടെ രക്ഷാ ഹസ്തം

ഇറാന്റെ സൈനിക താവളങ്ങൾ ചിതറിച്ചു; ഹോർമൂസിൽ നിന്ന് ആ ഉ​ഗ്ര ശബ്ദം, കരയും കടലും ഓരേ പോലെ കുലുങ്ങി; മഹാ യുദ്ധം !!

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കിഴക്കൻ ആഫ്രിക്കൻ ദ്വീപസമൂഹമായ സെയ്ഷെൽസിലെത്തി... മോദിക്ക് ഊഷ്മള വരവേൽപ്പ്

വ്‌ളാഡിമിർ പുട്ടിൻ ഇനി ഏറെക്കാലമില്ല. അട്ടിമറിയിൽ പുട്ടിൻ പുറത്തായേക്കാം. അതല്ലെങ്കിൽ റഷ്യയിൽ പുട്ടിൻ രാജിവച്ചൊഴിയാം. രണ്ടു വർഷം മുൻപ് യുക്രെയിനെതിരെ തുടങ്ങിയ പോരാട്ടത്തിൽ തുടങ്ങിയതാണ് പുട്ടിന്റെ കഷ്ടകാലം. കയ്ച്ചിട്ട് തുപ്പാനും വയ്യ, മധുരിച്ചിട്ട് ഇറക്കാനും വയ്യെന്ന ഗതികേടിലാണ് ഇപ്പോൾ പുട്ടിൻ. യുദ്ധം തുടങ്ങിയ ശേഷം ജയിച്ചോ തോറ്റോ എന്നു പോലും പറയാൻ പറ്റാത്ത വിധം യുക്രെയിൻ ചെറുത്തുനിൽക്കുകയാണ്.

ലോകരാജ്യങ്ങളും മനുഷ്യാവകാശ സംഘടനകളും യുക്രെയിനെന്ന ചെറിയ രാജ്യത്ത് റഷ്യ ആക്രമിച്ചതിൽ പ്രതിഷേധിക്കുന്ന സാഹചര്യത്തിൽ പുട്ടിൻ ഓരോ ദിവസവും ദുർബലനായിക്കൊണ്ടിരിക്കെയാണ് റഷ്യയിൽ ആഭ്യന്തര യുദ്ധം അരങ്ങേറിയത്. ഉക്രെയിൻ യുദ്ധത്തിൽ ക്രെമിലിനിലെ കടന്നുകയറ്റത്തിനും റഷ്യയ്ക്ക് വേണ്ടി ചോര പൊലിച്ച വാഗ്‌നർ ഗ്രൂപ്പിന്റെ വിമത നീക്കമാണ് പുട്ടിനെതിരെ തിരിഞ്ഞിരിക്കുന്നത്.

പുട്ടിൻ കൊല്ലപ്പെടുമോ അതോ സൈനിക അട്ടിമറിയിലൂടെ പുട്ടിനെ പുറത്താക്കുമോ എന്നുള്ള ആശങ്കകളാണ് ലോകമെങ്ങും പ്രചരിക്കുന്നത്. വ്‌ളാഡിമിർ പുട്ടിൻ ഒരിക്കലും പ്രതീക്ഷിക്കാത്ത വിധവുമുള്ള ആക്രമണത്തെയാണ് നേരിടേണ്ടിവന്നിരിക്കുന്നത്.കാൽ ലക്ഷത്തോളം അംഗബലമുള്ള സായുധരായ കൂലിപ്പടയാളികളാണ് വാഗ്‌നർ ഗ്രൂപ്പ്. കഴിഞ്ഞ ഏതാനും മാസങ്ങളായി റഷ്യൻ സൈനിക നേതൃത്വത്തിനെതിരെ വാഗ്‌നർ ഗ്രൂപ്പ് തലവനും കോടീശ്വരനുമായ യെവ്ഗിനി പ്രിഗോഷ് രംഗത്തെത്തിയിരുന്നു.

യുക്രെയിനെതിരെ യുദ്ധരംഗത്തുള്ള വാഗ്‌നർ സൈനികർക്ക് റഷ്യ ആവശ്യത്തിന് ആയുധങ്ങളെത്തിച്ച് നൽകുന്നില്ല എന്ന് പ്രിഗോഷ് നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ പുടിനോടുളള കൂറ് എക്കാലത്തും പ്രകടിപ്പിച്ചിരുന്ന വാഗ്‌നർ തലവന്റെ നിലപാട് മാറ്റം റഷ്യയ്ക്ക് കനത്ത തിരിച്ചടിയാണ് ഏൽപ്പിച്ചിരിക്കുന്നത്. വാഗ്നർ ഗ്രൂപ്പ് പുട്ടിനുള്ള പിൻതുണ പിൻവലിച്ചാൽ ഉക്രെയിനിൽ റഷ്യ തോറ്റു തുന്നംപാടുമെന്ന സംശയിക്കുന്നവരുമുണ്ട്.

യുക്രെയിനിൽ നിന്ന് പിടിച്ചെടുന്ന ചില പ്രദേശങ്ങളുടെയും തെക്കൻ റഷ്യൻ നഗരമായ റോസ്‌തോവ്-ഓൺ-ഡോണിന്റെ സൈനിക ആസ്ഥാനത്തിന്റെയും നിയന്ത്രണം തങ്ങൾക്കാണെന്ന് വാഗ്‌നർ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. മോസ്‌കോയാണ് അടുത്ത ലക്ഷ്യമെന്നും ഓരോ സാധാരണക്കാരനും അതിനുള്ള പോരാട്ടത്തിൽ ഒപ്പം ചേരണമെന്നും സ്വകാര്യ സൈന്യം ആവശ്യപ്പെട്ടതോടെ പുട്ടിൻ അപകടം മണത്തുതുടങ്ങി.
രാജ്യതലസ്ഥാനത്ത് മാർച്ച് ചെയ്‌തെത്തി സൈനിക നേതൃസ്ഥാനം ഏറ്റെടുക്കുമെന്നാണ് വാഗ്‌നർ ഗ്രൂപ്പ് തലവൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നീക്കത്തിന് ജനപിന്തുണ കൂടി ലഭിച്ചാൽ പുടിന്റെ ഭാവി ആശങ്കയിലാണെന്ന് കരുതുന്നവരുണ്ട്.

റഷ്യൻ സേന തങ്ങളുടെ സൈനികർക്ക് നേരെ വിനാശകരമായ മിസൈൽ ആക്രമണം നടത്തിയതായും പ്രിഗോഷ് ആരോപിക്കുന്നു. ഇതിനുള്ള തിരിച്ചടിയാണ് ഇനിയുണ്ടാകുന്നതെന്നും അതിൽ മരണഭയമില്ലെന്നുമാണ് വാഗ്‌നർ കമാൻഡറിന്റെ പ്രഖ്യാപനം. റഷ്യൻ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുടിനെ ഉടനെ തന്നെ സ്ഥാന ഭ്രഷ്ടമാക്കുമെന്ന തരത്തിലുള്ള വാർത്തകളും വാഗ്‌നർ അനുകൂല ടെലഗ്രാം ചാനലുകൾ വഴി പ്രചരിക്കുന്നു. ഈ സാഹചര്യത്തിൽ വാഗ്‌നർ ഗ്രൂപ്പിന്റെ മുന്നേറ്റം ഭയന്ന് മോസ്‌കോ നഗരത്തിലേയ്ക്കുള്ള പാലം സൈന്യം സ്‌ഫോടനം വഴി തകർക്കുകയും ചെയ്തു. മാത്രവുമല്ല അപ്രതീക്ഷിത അട്ടിമറി സാദ്ധ്യത മുന്നിൽക്കണ്ട് പുടിൻ റഷ്യ വിട്ടതായും വാർത്ത പുറത്തു വന്നു.

റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനങ്ങളിലൊന്ന് മോസ്‌കോ വിട്ടതായിരുന്നു ഇത്തരത്തിൽ സംശയത്തിന് ഇടയാക്കിയത്.അമിതമായ സ്വാർഥതാത്പര്യങ്ങളും വാഗ്‌നർ ഗ്രൂപ്പിനെ രാജ്യദ്രോഹത്തിന് പ്രേരിപ്പിച്ചതായി വ്യക്തമാക്കിയ പുടിൻ സൈന്യത്തിനെതിരായ നീക്കം അടിച്ചൊതുക്കും എന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വാഗ്നർ ഗ്രൂപ്പ് തൽക്കാലം പിൻവാങ്ങിയെങ്കിലും റഷ്യക്കും പുടിനും എളുപ്പം ഭീതിയടങ്ങില്ല. 16 മാസമായി യുക്രെയ്‌നിൽ തുടരുന്ന രക്തരൂഷിത യുദ്ധത്തിൽ റഷ്യൻ സൈനിക നീക്കങ്ങളുടെ ചുക്കാൻപിടിച്ചിരുന്നത് 62കാരനായ പ്രിഗോഷിൻ കൂടിയാണ്.

റോസ്‌തോവിലെ സൈനിക ആസ്ഥാനം ഇദ്ദേഹവും കൂലിപ്പട്ടാളവും പിടിച്ചടക്കാനെത്തുമ്പോൾ അവിടെയുണ്ടായിരുന്ന ഔദ്യോഗിക സൈനികർ പ്രതിഷേധിക്കുക പോലുമുണ്ടായില്ല. തദ്ദേശിയരായ നാട്ടുകാരും പിന്തുണ നൽകി. നീതിക്കായുള്ള മാർച്ച് എന്നുപേരിട്ട് മോസ്‌കോയിലേക്ക് നടത്തിയ സൈനികനീക്കം യുദ്ധ ടാങ്കുകൾ, കവചിത ട്രക്കുകൾ എന്നിവയുടെ അകമ്പടിയോടെയായിരുന്നു. റഷ്യൻ ജയിലുകളിൽനിന്ന് പുറത്തിറങ്ങിയ ആയിരക്കണക്കിന് മുൻ ജയിൽപുള്ളികളടങ്ങുന്ന വാഗ്‌നർ കൂലിപ്പട്ടാളം ഉയർത്തുന്ന ഭീഷണി റഷ്യക്ക് ചെറുതായി കാണാനാകില്ല.

യുക്രെയ്ൻ നേരിട്ട് റഷ്യക്കെതിരെ ആക്രമണം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുന്നതിനിടെ രാജ്യത്തിനകത്തുതന്നെയുണ്ടായ സംഘർഷം പുടിന് ചില്ലറ ഭീഷണിയൊന്നുമല്ല ഉയർത്തുന്നത്. അടുത്തിടെ റഷ്യ നിയന്ത്രണത്തിലാക്കിയ ബഖ്മൂത്തിൽ യുക്രെയ്ൻ സേന തിരിച്ചുകയറുന്നുവെന്നതും റഷ്യക്ക് തിരിച്ചടിയായിട്ടുണ്ട്.

പ്രിഗോഷിൻ ബലറൂസിൽ അഭയം തേടിയെങ്കിലും ബലറൂസ് പ്രസിഡന്റ് ലുകാഷെങ്കോയുമായി ചേർന്ന ഇവർ പുടിനെ നേരിടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പ്രിഗോഷിന്റെ ആവശ്യം മുൻനിർത്തി റഷ്യൻ പ്രതിരോധമന്ത്രി സെർജി ഷോയ്ഗു അടക്കം രാജിവെക്കേണ്ടിവരുമെന്നും സൂചനയുണ്ട്. വാഗ്‌നർ കൂലിപ്പടയെ പതുക്കെ പൂർണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളും പുടിൻ നടത്തിയാൽ കടുത്ത തിരിച്ചടിയാവും പുടിന് നേരിടേണ്ടിവരിക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ഒന്‍പതു വയസ്സുകാരി മരിച്ചു  (2 hours ago)

നവോമി ഇനി ആറുപേരിലൂടെ ജീവിക്കും  (3 hours ago)

റെജി ചെറിയാന്‍ എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്  (3 hours ago)

മഹാരാഷ്ട്രയില്‍നിന്ന് പിടികൂടിയ പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു  (3 hours ago)

പ്രവാസികൾക്ക് വൻ ആശ്വാസം! യുഎഇയിൽ പെട്രോൾ-ഡീസൽ വില കുത്തനെ കുറയും  (4 hours ago)

കോച്ചിങിനെത്തിയ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസ്: ക്രിക്കറ്റ് കോച്ചിന്റെ നാലാമത്തെ കേസില്‍ പ്രതിക്ക് ഇരുപത്തി എട്ടു വര്‍ഷം കഠിന തടവും അന്‍പത്തി നാലായിരം രൂപ പിഴയും  (4 hours ago)

IRGC തലവന്മാരുടെ ടണലുകള്‍ക്ക് മുകളില്‍ ഇരച്ച് US വിാമനങ്ങള്‍ ! ആണവ കേന്ദ്രങ്ങളെല്ലാം കത്തി അറബന്മാര്‍ക്ക് മുന്നില്‍ ഇറാന്‍  (4 hours ago)

കേരളാ ഹൗസിൽ ഭൂകമ്പം വിജയനെ തൊട്ടവനെ രാത്രിക്ക് രാത്രി പറപ്പിച്ചു..! തോറ്റാലും വിജയൻറെ പവർ ഇങ്ങനെ  (4 hours ago)

ഇത് ഒരുത്തന്റെയും പ്രതികാരമല്ല..! ഞാൻ എന്റെ ഇഷ്ടത്തിന് ഇറങ്ങിയത് കലിപ്പിൽ ഗീന കുമാരി...! ED നേരിട്ടിറങ്ങി ഗീനയെ വെട്ടി  (4 hours ago)

നീയൊക്കെ വരുത്തി വച്ച വിന..സഭയിൽ പിണറായിയെ ചുരുട്ടി എറിഞ്ഞ് മന്ത്രി...! ഇത് കേട്ടിട്ട് പോയാൽ മതി  (4 hours ago)

റഹീമിനെ തൂക്ക് ശിവകുട്ടിയെ പിടി തല അറിയാൻ ED ..ദേ ഇവന്മാരെ എടുത്ത് അകത്തിട് EDയെ തൊട്ടവന്മാരെ കോടതി പറപ്പിച്ചു..അറസ്റ്റ് ഉടൻ  (4 hours ago)

ഒമാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി ബാലിക മരിച്ചു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത് പ്രതി  (8 hours ago)

കൊലപാതകത്തിന് മുൻപ് 'രഹസ്യ ഫോൺ കോൾ'  (9 hours ago)

സ്ത്രീ സുരക്ഷാ പദ്ധതി ഒരു തയാറെടുപ്പും ഇല്ലാതെ പ്രഖ്യാപിച്ചത്; ആരോപണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ  (9 hours ago)

Malayali Vartha Recommends