പൊട്ടിത്തെറിച്ച മുങ്ങിക്കപ്പൽ ടൈറ്റന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെടുത്തതായി യുഎസ് കോസ്റ്റ് ഗാർഡ്

ടൈറ്റാനിക് കാണാനുള്ള യാത്രയ്ക്കിടെ പൊട്ടിത്തെറിച്ച മുങ്ങിക്കപ്പൽ ടൈറ്റന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മനുഷ്യാവശിഷ്ടങ്ങൾ കണ്ടെടുത്തതായി യുഎസ് കോസ്റ്റ് ഗാർഡ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. വടക്കൻ അറ്റ്ലാന്റിക്കിൽ നിന്ന് കണ്ടെടുത്ത തെളിവുകൾ കോസ്റ്റ് ഗാർഡ് യുഎസ് തുറമുഖത്തേക്ക് കൊണ്ടുപോകും, അവിടെ മെഡിക്കൽ പ്രൊഫഷണലുകൾ അവശിഷ്ടങ്ങൾ വിശദമായ പരിശോധനകൾക്ക് വിധേയമാക്കും. നിരവധി തെളിവുകളാണ് ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര അധികാരപരിധിയിൽ നിന്നുള്ള അന്വേഷകർക്ക് ഈ ദുരന്തത്തിന്റെ കാരണത്തെക്കുറിച്ചുള്ള നിർണായക ഉൾക്കാഴ്ചകൾ നൽകും.
ടൈറ്റന്റെ വിനാശകരമായ നഷ്ടത്തിലേക്ക് നയിച്ച ഘടകങ്ങൾ മനസിലാക്കാനും സമാനമായ ഒരു ദുരന്തം ആവർത്തിക്കാതിരിക്കാൻ സഹായിക്കാനും ഇനിയും കാര്യമായ ജോലികൾ ചെയ്യാനുണ്ടെന്ന് ”മറൈൻ ബോർഡ് ഓഫ് ഇൻവെസ്റ്റിഗേഷന്റെ ചെയർ ക്യാപ്റ്റൻ ജേസൺ ന്യൂബവർ പറഞ്ഞു. അന്താരാഷ്ട്ര തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും ശേഷം ഉപരിതലത്തിൽ നിന്ന് രണ്ട് മൈൽ താഴെയുള്ള ടൈറ്റാനിക് അവശിഷ്ടത്തിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപ്രത്യക്ഷമായ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അധികൃതർ പ്രഖ്യാപിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ വാർത്ത പുറത്ത് വന്നത്.
മുങ്ങിക്കപ്പലിലുണ്ടായിരുന്ന അഞ്ച് പേരും ദുരന്ത സ്‌ഫോടനത്തിൽ തത്ക്ഷണം കൊല്ലപ്പെട്ടിരിക്കാമെന്ന് കോസ്റ്റ് ഗാർഡ് മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കിരുന്നു. ടൈറ്റാനിക് അവശിഷ്ടത്തിൽ നിന്ന് വളരെ അകലെയല്ലാത്ത സമുദ്രത്തിന്റെ അടിത്തട്ടിൽ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിന് മുമ്പ്, കപ്പലിനെക്കുറിച്ചുള്ള വാർത്തകൾക്കായി ലോകം ശ്വാസമടക്കി കാത്തിരുന്നു.
ഓക്‌സിജൻ ലഭ്യത കുറയുന്നതിന് മുമ്പ് ഉപഗ്രഹം കണ്ടെത്താനാകുമോ എന്നറിയാൻ ദശലക്ഷക്കണക്കിന് ആളുകൾ മീഡിയ കവറേജിലേക്ക് ട്യൂൺ ചെയ്തു. പേടകത്തിന്റെ അവശിഷ്ടങ്ങൾ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോൺസിൽ എത്തിച്ചിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലാൻഡിംഗ് ഫ്രെയിമും പിൻ കവറും കണ്ടെത്താൻ കഴിഞ്ഞത് നിർണായകമായി. ലഭ്യമായ അവശിഷ്ടങ്ങൾ വിശമായ പരിശോധനകൾക്ക് വിധേയമാക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ.
അവശിഷ്ടങ്ങളുമായി, രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന കപ്പല്‍ ന്യൂഫൗണ്ട്ലാന്റിലെ സെന്റ് ജോണ്‍സിലെ തുറമുഖത്ത് തിരിച്ചെത്തുകയായിരുന്നു. കനേഡിയന്‍ കപ്പലായ ഹൊറൈസണ്‍ ആര്‍ട്ടിക്കില്‍ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ അഥവാ ROV സംവിധാനം ഉണ്ടായിരുന്നു. ഇതാണ് ന്യൂഫൗണ്ട്ലാന്റില്‍ നിന്ന് ഏകദേശം 700 കിലോമീറ്റര്‍ തെക്ക്, ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപം സമുദ്രത്തിന്റെ അടിത്തട്ടില്‍ തിരച്ചില്‍ നടത്തിയത്. യുഎസ് ആസ്ഥാനമായുള്ള ROV ഉടമ പെലാജിക് റിസര്‍ച്ച് സര്‍വീസസ്, അതിന്റെ ടീം പ്രവര്‍ത്തനങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി സ്ഥിരീകരിക്കുകയും ചെയ്തു. 10 ദിവസം മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചതിന് ശേഷം ഹൊറൈസണ്‍ ആര്‍ട്ടിക്കില്‍ നിന്ന് ഉപകരണങ്ങള്‍ നീക്കം ചെയ്യുകയാണെന്ന് കമ്പനി അറിയിച്ചു.
അപകടത്തില്‍പ്പെട്ട കപ്പലിന്റെ നിരവധി ഭാഗങ്ങള്‍ കപ്പലില്‍ നിന്ന് പുറത്തെടുക്കുന്നതായി ചിത്രങ്ങളില്‍ കാണാം. ജൂണ്‍ 18 ന് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുളള യാത്രയ്ക്കിടെ കടലിന്റെ ഉപരിതലത്തില്‍ നിന്ന് ഏകദേശം നാല് കിലോമീറ്റര്‍ താഴെയായി ഒരു വലിയ സ്‌ഫോടനത്തിലാണ് ടൈറ്റന്‍ പൊട്ടിത്തെറിച്ചത്. ഇതിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരും മരണപ്പെട്ടു. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്ക് 500 മീറ്റര്‍ അകലെ ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കപ്പലിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു.
യുഎസ് കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് പെലാജിക് പറഞ്ഞു. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഈ കടൽയാത്ര നടത്തുന്ന ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്ന സ്ഥലത്തുനിന്നും 1600 അടി മാത്രം അകലെയാണ് ടൈറ്റന്റെ അവശിഷ്ടങ്ങള്‍ കിടന്നിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha





















