ആണവനിലയത്തിന് ഭീഷണി; ആവർത്തിക്കുമോ മറ്റൊരു ചെര്‍ണോബില്‍? റഷ്യ വിരളുന്നു ; യുക്രൈൻ ചിരിക്കുന്നു..!

റഷ്യക്കും ഉക്രൈനും രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു..കഖോവ്ക അണക്കെട്ടിന്റെ തകർച്ചയ്ക്കു പിന്നിൽ ആരെന്നത് ഇപ്പോഴും തർക്ക വിഷയമാണ് . യുക്രെയ്നിന്റെ ഷെല്ലിങ്ങിനെ തുടർന്നാണ് അണക്കെട്ട് തകർന്നതെന്നാണ് റഷ്യയുടെ വാദം. സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചു റഷ്യയാണ് അണക്കെട്ട് തകർത്തതെന്ന് യുക്രെയ്നും ആരോപിക്കുന്നു.
ഖേഴ്സണിൽ തമ്പടിച്ചിരുന്ന റഷ്യൻ സൈന്യത്തെ പുറത്താക്കാൻ ഖേഴ്സണിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന ആന്റനോവിസ്കി പാലം യുക്രെയ്ൻ ഹിമാഴ്സ് ആക്രമണത്തിലൂടെ തകർത്തു. ഇതോടെ റഷ്യയുടെ സൈനിക ചരക്കുനീക്കം പ്രതിസന്ധിയിലായി. ഇതു മറികടക്കാൻ റഷ്യ പാലത്തിനോട് ചേർന്നു താൽക്കാലിക പാന്റൂൻ പാലം നിർമിച്ചു. ഇതിനു നേർക്കും യുക്രെയ്ൻ ആക്രമണം നടത്തി.
തുടർച്ചയായുണ്ടായ ആക്രമണങ്ങളെ തുടർന്നു ഖേഴ്സണിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നു റഷ്യൻ സൈന്യം പിന്മാ റി . റഷ്യൻ സൈന്യത്തെ നശിപ്പിക്കാൻ യുക്രെയ്ൻ ‘ഡേർട്ടി ബോംബ്’ ഉപയോഗിക്കുമെന്നും കഖോവ്ക ഡാം തകർത്തേക്കുമെന്ന സൂചനയും റഷ്യ നൽകിയി രുന്നു.
ഖേഴ്സൺ നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ നിന്നു നവംബർ ആദ്യത്തോടെ പിൻമാറിയപ്പോൾ അണക്കെട്ടിന്റെ മുകളിലൂടെയുള്ള റോഡിന്റെ പടിഞ്ഞാറൻ അറ്റവും ഇരുകരകളെയും ബന്ധിപ്പിക്കുന്ന റെയിൽവേ പാലവും റഷ്യ തകർത്തു..യുക്രെയ്നിന്റെ ഹിമാഴ്സ് ആക്രമണത്തിൽ ഭാഗികമായി തകർന്ന ആന്റണോവിസ്കി പാലം റഷ്യ പൂർണമായി തകർക്കുകയും ചെയ്തു. ഇതോടെ റഷ്യയ്ക്കും യുക്രെയ്നുമിടയിൽ – ഖേഴ്സൺ മുതൽ സപൊറീഷ്യ വരെ – പ്രകൃതിദത്ത അതിർത്തിയായി കഖോവ്ക ഡാമും ഡെനിപ്രോ നദിയും മാറി..അപ്പോഴും അണക്കെട്ടിന്റെ നിയന്ത്രണം റഷ്യയുടെ കൈവശം തന്നെയായിരുന്നു
റഷ്യയെ തുരത്താനായി അണക്കെട്ടിന്റെ മുകളിലൂടെയുള്ള റോഡ് തകർക്കാൻ യുക്രെയ്ൻ തുടർച്ചയായി ഷെല്ലിങ് നടത്തിയിരുന്നു .ഷെല്ലിങ് തടയാനായി അണക്കെട്ടിന്റെ പലയിടത്തും റഷ്യ മൈനുകൾ സ്ഥാപിച്ചു.. യുക്രെയ്നിയൻ ഷെല്ലിങ്ങിനെ തുടർന്നാണ് അണക്കെട്ട് തകർന്നതെന്നുമാണ് റഷ്യയുടെ വാദം
കഖോവ്ക ഡാമിന്റെയും ഡെനിപ്രോ നദിയുടെയും ഇരുകരകളിലുമായി ആധിപത്യം ഉറപ്പിച്ചിരിക്കുന്നതിനാൽ ഇരുകൂട്ടരെയും അണക്കെട്ടിന്റെ തകർച്ച കാര്യമായി ബാധിച്ചിട്ടുണ്ട്. എന്നാൽ അണക്കെട്ടിന്റെ തകർച്ച നിലവിൽ ഏറ്റവും കൂടുതൽ ബാധിച്ചത് റഷ്യയെയാണ്..അപ്രതീക്ഷിത പ്രളയത്തിൽ ഒട്ടേറെ റഷ്യൻ സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു..
പ്രളയത്തെ തുടർന്നു ഖേഴ്സണിന്റെ തീരങ്ങളിൽ അടിഞ്ഞിട്ടുള്ള ചെളി ഉണങ്ങിക്കഴിഞ്ഞാൽ യുക്രൈൻ സൈന്യത്തിന് റഷ്യയിലേക്ക് കുതിച്ചുകയറാം ..യൂറോപ്പിലെ ഏറ്റവും വലുതും ലോകത്തെ പത്തു വലിയ ആണവ നിലയങ്ങളിലൊന്നുമായ സപൊറീഷ്യ ആണവോർജ കേന്ദ്രം സ്ഥിതി ചെയ്യുന്നത് കഖോവ്ക അണക്കെട്ടിന്റെ സംഭരണിയോടു ചേർന്നാണ്.
5.7 ജിഗാവാട്ട്സ് ശേഷിയുള്ള ആണവ നിലയം സപൊറീഷ്യയിൽ സ്ഥാപിക്കാൻ കാരണം പോലും ജലസംഭരണിയുടെ സാന്നിധ്യമാണ്. ആണവ നിലയം റഷ്യ പിടിച്ചെടുത്തതോടെ റഷ്യൻ സൈനികരെ ആണവ നിലയത്തിൽ നിന്നു പുറത്താക്കാനായി നിലയത്തിനു നേർക്കു യുക്രെയ്ൻ ഒട്ടേറെ തവണ മോട്ടർ, റോക്കറ്റ് ആക്രമണങ്ങൾ നടത്തി. ഇവിടെ റഷ്യ വൻതോതിൽ ആയുധങ്ങൾ സംഭരിച്ചതായി യുക്രെയ്ൻ ആരോപണം ഉന്നയിക്കുന്നുണ്ട്. ഇതിനു പിന്നാലെ ആണവ നിലയത്തിനാവശ്യമായ വൈദ്യുതി യുക്രെയ്ൻ നിഷേധിച്ചിരുന്നു. നിലവിൽ എമർജൻസി ജനറേറ്റർ ഉപയോഗിച്ചാണ് നിലയത്തിന് ആവശ്യമായ വൈദ്യതി കണ്ടെത്തുന്നത്.പിടിച്ചെടുത്ത ക്രൈമിയ അടക്കമുള്ള മേഖലകളിലെ വൈദ്യുത ആവശ്യത്തിനു സപൊറീഷ്യ ആണവ നിലയം അത്യാവശ്യമാണെന്ന നിലപാടിലാണ് റഷ്യ. ആണവ നിലയത്തിലെ ഇന്ധനകോറുകളെ തണുപ്പിക്കാൻ കൂളന്റായി ധാരാളം വെള്ളം വർഷങ്ങളോളം ആവശ്യമുണ്ട്
റിസർവോയറിലെ ജലനിരപ്പ് താഴ്ന്നതോടെ ആണവ നിലയത്തിന്റെ ജലസംഭരണിയിൽ വെള്ളമെത്തിക്കാൻ മോട്ടറുകൾ ഘടിപ്പിക്കേണ്ടിവരും. പക്ഷെ ഇതിനു യുക്രെയ്ൻ അനുമതി നൽകാൻ സാധ്യതയില്ല. ഏതാനും മാസങ്ങൾക്കുള്ളിൽ ബദൽ മാർഗം ഒരുക്കിയില്ലെങ്കിൽ ആണവ നിലയത്തിന്റെ സുരക്ഷ പ്രതിസന്ധിയിലാകും..നേരിയൊരു പിഴവുപോലും മറ്റൊരു ചെർണോബിൽ ആവർത്തിക്കാൻ ഇടയാക്കുമെന്നാണ് രാജ്യാന്തര ആണവോർജ ഏജൻസി (ഐഎഇഎ)യുടെ മുന്നറിയിപ്പ്.
https://www.facebook.com/Malayalivartha





















