Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

പുടിന്റെ വാശിയ്ക്ക് നാശം വാഗ്നര്‍ ഗ്രൂപ്പ് പുനഃസംഘടിക്കുന്നു... കിഴക്കന്‍ യൂറോപ്പിന് ആശങ്ക ഉറ്റ സുഹൃത്തിനെ പേടിച്ച്‌ പുടിൻ..

30 JUNE 2023 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

സൈന്യത്തെ വെല്ലുവിളിച്ച് വാഗ്നര്‍ ഗ്രൂപ്പ് രംഗത്തെത്തിയതോടെ അട്ടിമറി ഭീഷണിയിലാണ് വ്‌ളാഡിമിര്‍ പുടിന്റെ ഭരണകൂടം. എന്തും ചെയ്യാന്‍ മടിക്കാത്ത പുടിന്റെ കൂലിപ്പട്ടാളം എന്നാണ് വാഗ്നര്‍ ഗ്രൂപ്പ് അറിയപ്പെടുന്നത്. എന്നാല്‍ അവിചാരിതമായി വാഗ്നര്‍ ഗ്രൂപ്പ് തിരിഞ്ഞുകൊത്തിയതിന്റെ ഞെട്ടലിലാണ് സൈന്യം. റഷ്യയിൽ ആഭ്യന്തര യുദ്ധമുണ്ടാ  യേക്കാം എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആണ്  പുറത്ത് വരുന്നത് .  പുടിന്‍ എന്ന ശക്തനായ ഭരണാധികാരിയെ വെല്ലുവിളിക്കാന്‍ പോലും ധൈര്യം കാണിച്ച വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ യെവ്ഗെനി പ്രിഗോസിന്‍ എന്ന പുടിന്റെ ഉറ്റ സുഹൃത്താണ് ഇപ്പോൾ ആഭ്യന്തര കലാപത്തിന് ചുക്കാൻ പിടിക്കുന്നത് എന്നതാണ്  ഇതിലെ വിരോധാഭാസം

 



റഷ്യയില്‍ വിമത നീക്കം നടത്തി‌യതിനെത്തുടര്‍ന്ന് നാടുകടത്തപ്പെട്ട കൂലിപ്പട്ടാള മേധാവി ബലാറസിലെത്തിയതോടെ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളുടെയും  ആശങ്ക വര്‍ധിക്കുക തന്നെയാണ് ..
വാഗ്നര്‍ ഗ്രൂപ്പ് തലവൻ യിവ്ജെനി പ്രിഗോഷിനെ അറസ്റ്റ് ചെയ്യാതെ സ്വതന്ത്രനായി ബലാറസിലേക്കു പോകാൻ അനുവദിക്കുകയായിരുന്നു റഷ്യൻ ഭരണകൂടം. ഇയാളുടെ കീഴിലുണ്ടായിരുന്ന വാഗ്നര്‍ ഗ്രൂപ്പ് എന്ന ഗ്ലോറിഫൈഡ് ക്വട്ടേഷൻ സംഘം പിരിച്ചുവിടുകയും ചെയ്തിരുന്നു.

 

വാഗ്നര്‍ ഗ്രൂപ്പിന്‍റെ കീഴില്‍ ജോലി ചെയ്തിരുന്ന കൂലിപ്പട്ടാളക്കാര്‍ക്കു മുന്നില്‍ റഷ്യൻ അധികൃതര്‍ മൂന്ന് ഓപ്ഷനുകളാണ് വച്ചിട്ടുള്ളത്:

1. റഷ്യൻ സൈന്യത്തില്‍ ചേരുക

2. ബലാറസിലേക്കു പോകുക

3. വീട്ടിലേക്കു മടങ്ങി മറ്റെന്തെങ്കിലും ജോലി ചെയ്ത് ജീവിക്കുക

 



റഷ്യൻ സൈനിക നേതൃത്വവുമായി പ്രിഗോഷിൻ തീരെ രസത്തില്‍ അല്ലാതിരുന്ന സാഹചര്യത്തില്‍, സൈന്യത്തിനെതിരേ കലാപത്തിനു പുറപ്പെട്ട വാഗ്നര്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സൈന്യത്തില്‍ ചേര്‍ന്നാല്‍ അവർക്കേതിരേ നീക്കമുണ്ടാകുമെന്നു തീർച്ചയാണ് . ഈ സംഘത്തില്‍ ഉള്ളവരില്‍ ബഹുഭൂരിപക്ഷവും ക്രിമിനലുകളും തടവുപുള്ളികളും മറ്റുമാണ്.

 


ബലാറസിലേക്കു പോകാൻ അനുമതി കിട്ടിയ സാഹചര്യത്തില്‍ വൻ ഗ്രൂപ്പിലെ ആളുകൾ രണ്ടാമത് ഒന്ന് ആലോചിക്കില്ല ..    പ്രിഗോഷിനും അവിടെയുള്ള സാഹചര്യത്തില്‍, ബലാറസില്‍ വാഗ്നര്‍ ഗ്രൂപ്പ് പുനഃസംഘടിപ്പിക്കാൻ ഇയാള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞെന്നാണ് സൂചന.  അമേരിക്ക പ്രോക്‌സി ഫോഴ്‌സ് എന്നും മറ്റുള്ളര്‍ കൂലിപ്പട്ടാളം എന്നും വിളിക്കുന്ന വാഗ്നര്‍ ഗ്രൂപ്പ് 2014 ല്‍ ആണ് സ്ഥാപിതമായത്. 61 കാരനായ യെവ്ഗെനി പ്രിഗോസിന്റെ ഉടമസ്ഥതയിലാണ് വാഗ്നര്‍ ഗ്രൂപ്പ്. മുന്‍പ് പുടിന്റെ ഷെഫായിരുന്നു യെവ്ഗെനി പ്രിഗോസിന്‍ എന്നതാണ് മറ്റൊരു കൗതുകം. 2014 ലും 2015 ലും യുക്രെയ്‌നിലെ റഷ്യന്‍ നീക്കങ്ങളില്‍ വാഗ്നര്‍ ഗ്രൂപ്പിനും പങ്കുണ്ടായിരുന്നു.

 

 


 
ഇതിനിടെ, ബലാറസ് സൈന്യത്തിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കൻ വാഗ്നര്‍ ഗ്രൂപ്പിനെ ക്ഷണിക്കാനും സര്‍ക്കാര്‍ തലത്തില്‍ ആലോചന നടക്കുന്നുണ്ട്. ബലാറസ് പ്രതിരോധ മന്ത്രി വിക്ടര്‍ ക്രെന്നിക്കോവ് ഈ വിഷയം പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുകാഷെങ്കോയുമായി ചര്‍ച്ച ചെയ്തിരുന്നു. വാഗ്നര്‍ ഗ്രൂപ്പ് തലവൻ യിവ്ജെനി പ്രിഗോഷിനുമായി ഇതിനുള്ള ഉപാധികള്‍ സംസാരിക്കാൻ പ്രതിരോധമന്ത്രിയെ പ്രസിഡന്‍റ് ചുമതലപ്പെടുത്തിക്കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ട്.



വാഗ്നര്‍ ഗ്രൂപ്പിനെ ഔദ്യോഗികമായി തന്നെ റഷ്യൻ സൈന്യത്തിന്‍റെ ഭാഗമാക്കാൻ നേരത്തെ ആലോചകളുണ്ടായിരുന്നു. യുക്രെയ്ൻ യുദ്ധത്തില്‍ വഹിച്ച സജീവമായ പങ്കാളിത്തം കണക്കിലെടുത്തായിരുന്നു ഇത്. ആഫ്രിക്കയുള്‍പ്പെടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും വാഗ്നര്‍ ഗ്രൂപ്പിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ട്. ലിബിയയിലെ ആഭ്യന്തര യുദ്ധത്തില്‍ വാഗ്നര്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നു. റഷ്യ യുദ്ധവിമാനങ്ങളും കവചിത വാഹനങ്ങളും ഉള്‍പ്പെടെയുള്ള സൈനിക ഉപകരണങ്ങള്‍ അയയ്ക്കുകയും ചെയ്തിരുന്നു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലേക്കും വാഗ്നര്‍ ഗ്രൂപ്പിനെ അയച്ചിട്ടുണ്ടായിരുന്നു.  

 

 

 



എന്നാല്‍, സൈന്യത്തിന്റെ ഭാഗമാക്കാനുള്ള  ചര്‍ച്ചകള്‍ പുരോഗമിച്ചതോടെയാണ് പ്രിഗോഷിനും സൈനിക നേതൃത്വവും തമ്മിലുള്ള അഭിപ്രായസംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതും, അത് അട്ടിമറി ശ്രമം വരെ എത്തുന്നതും. ഈ സാഹചര്യത്തില്‍, ബൂര്‍ണമായി ബലാറസ് സൈന്യത്തില്‍ ലയിക്കാതെ, പ്രത്യേക വിഭാഗമായി നില്‍ക്കാൻ തന്നെയായിരിക്കും പ്രിഗോഷിനും സംഘവും താത്പര്യപ്പെടുക എന്നാണ് വിലയിരുത്തല്‍.

റഷ്യയെപ്പോലെ ശക്തമായ ഭരണ - സൈനിക സംവിധാനങ്ങളുള്ള രാജ്യത്തു പോലും തലസ്ഥാനത്തേക്കു മാര്‍ച്ച്‌ നടത്താനും, അവിടെന്ന് ഒരാള്‍ക്കെതിരേ പോലും കേസില്ലാതെ പുറത്തു കടക്കാൻ സാധിച്ച വാഗ്നര്‍ സൈന്യം ബലാറസില്‍ ചുവടുറപ്പിക്കുന്നതിനെ അയലത്തു കിടക്കുന്ന കിഴക്കൻ യൂറോപ്യൻ രാജ്യങ്ങള്‍ കടുത്ത ആശങ്കയോടെയാണ് കാണുന്നത്.

 

 



നിയമപരമോ ഭരണപരമോ ആയ ചട്ടക്കൂടുകളൊന്നുമില്ലാതെ, അന്താരാഷ്ട്ര ഉടമ്ബടികളും ബാധകമാകാതെ യുദ്ധരംഗത്ത് കൊടുംക്രൂരതകള്‍ അഴിച്ചു വിടുന്ന ഈ കൂട്ടരെ നിലയ്ക്കു നിര്‍ത്താൻ ബലാറസിനു സാധിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പാണ്. ആഫ്രിക്കയിലും പൗരന്‍മാരെ വധിച്ചതിനും യു എന്‍ സമാധാന സേനയെ ആക്രമിച്ചതിനും വാഗ്നര്‍ ഗ്രൂപ്പ് ആരോപണത്തിന്റെ നിഴലിലായിരുന്നു. ആഫ്രിക്കയിലെ ഒരു സ്വര്‍ണ്ണ ഖനിയുടെ നിയന്ത്രണം വാഗ്‌നര്‍ ഗ്രൂപ്പ് ഏറ്റെടുത്തതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നിരായുധരായ ആളുകളെ വധിക്കുന്നതുള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ വാഗ്നര്‍ ഗ്രൂപ്പ് നടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്. ജനുവരിയില്‍ യുഎസ് വാഗ്നര്‍ ഗ്രൂപ്പിനെ ഒരു അന്തര്‍ദേശീയ ക്രിമിനല്‍ സംഘടനയായി പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുകയും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയും പ്രകൃതിവിഭവങ്ങള്‍ തട്ടിയെടുത്തും വാഗ്നര്‍ ഗ്രൂപ്പ് സംശയത്തിന്റെ നിഴലിലാണ് എന്ന് പറഞ്ഞ് കൊണ്ട് യുഎസ് ട്രഷറി വകുപ്പ് ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

 

 


 
ബലാറസിന് വാൻ ഗ്രൂപ്പിനെ നിലയ്ക്ക് നിർത്താൻ പറ്റാത്ത  സാഹചര്യത്തില്‍ അവര്‍ അയല്‍ രാജ്യങ്ങളിലേക്കു കടന്നുകയറാനോ അക്രമം നടത്താനോ, ഭരണം പിടിക്കാനോ വരെ ശ്രമിച്ചാലും അദ്ഭുതപ്പെടാനില്ല. ഇതാണ് സ്വന്തം നിലയ്ക്ക് കാര്യമായ സൈനിക ശേഷിയൊന്നുമില്ലാത്ത കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളെ ആശങ്കയിലാക്കുന്നത്. യുഎസിന്‍റെ നേതൃത്വത്തില്‍ യൂറോപ്യൻ രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടുന്ന നാറ്റോ സൈനിക സഖ്യത്തിനാണ് ഇപ്പോള്‍ പ്രായോഗികമായി യൂറോപ്പിന്‍റെയാകെ സംരക്ഷണച്ചുമതല എന്ന പറയാം. ജര്‍മനി, ഫ്രാൻസ്, യുകെ തുടങ്ങിയ രാജ്യങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റാര്‍ക്കും വലിയതോതില്‍ സൈനികശേഷിയില്ല.

 

 



വാഗ്‌നര്‍ ഗ്രൂപ്പിന്‍റെ സീരിയല്‍ കില്ലര്‍മാര്‍ ബലാറസില്‍ നിലയുറപ്പിച്ചുകഴിഞ്ഞാല്‍ എല്ലാ അയല്‍ രാജ്യങ്ങളും വലിയ അപകടത്തെയായിരിക്കും അഭിമുഖീകരിക്കേണ്ടി വരുന്നതെന്നാണ് ലിത്വാനിയന്‍ പ്രസിഡന്‍റ് ഗിറ്റാനസ് നൗസേദ പറഞ്ഞത്. ജൂലൈ 11, 12 തീയതികളില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്ന ലിത്വാനിയയാണ്. വാഗ്നര്‍ ഗ്രൂപ്പിന്‍റെ ഭീഷണികള്‍ നേരിടുന്നതിനെക്കുറിച്ച്‌ അവിടെ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷയെന്ന് പോളണ്ടിന്‍റെ പ്രസിഡന്‍റ് ആന്ദ്രെ ദൂദ പറഞ്ഞു. ഏത് ഭീഷണിയെയും പ്രതിരോധിക്കാന്‍ നാറ്റോ സന്നദ്ധമാണെന്നാണ് സഖ്യത്തിന്‍റെ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പ്രഖ്യാപിച്ചിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (6 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (6 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (6 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (6 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (6 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (6 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (6 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (7 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (8 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (8 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (8 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (9 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (9 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (9 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (9 hours ago)

Malayali Vartha Recommends