റഷ്യ ആണവായുധങ്ങൾ തന്നത് പൊട്ടിക്കാൻ തന്നെ ! ഞെട്ടിച്ച് ലൂകാഷെങ്കോ ആണവായുധം ഉപയോഗിക്കുമെന്ന് ഭീഷണി

റഷ്യയുടെ അയൽരാജ്യമായ ബെലറൂസ് ഭരിക്കുന്ന ഏകാധിപതിയാണ് അലക്സാൻഡർ ലൂകാഷെങ്കോ..പുടിന്റെ കളിപ്പാവയെന്നാണ് വിളിപ്പേര്. യെവ്ഗനി പ്രിഗോഷിനും വ്ലാദിമിർ പുടിനുമായുള്ള ഒത്തുതീർപ്പിന് മുന്നിട്ടിറങ്ങിയ അലക്സാൻഡർ ലൂകാഷെങ്കോ ഇപ്പോൾ ചോദിക്കുന്നത് ഉക്രെയ്‌ന് വിദേശ ആയുധങ്ങള്‍ ഉപയോഗിക്കാമെങ്കില്‍ ബെലാറൂസ് റഷ്യന്‍ ആണവായുധങ്ങളും ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ആണ് ..
'ഉക്രെയ്‌നില്‍ ഒരു സൈന്യം മുഴുവന്‍ വിദേശ ആയുധങ്ങളുമായി യുദ്ധം ചെയ്യുന്നു, അല്ലേ, നാറ്റോ ആയുധങ്ങള്‍. കാരണം അവരുടെ സ്വന്തം ആയുധങ്ങള്‍ തീര്‍ന്നിരിക്കുന്നു. അപ്പോള്‍ എനിക്കും മറ്റൊരാളുടെ ആയുധങ്ങളുമായി യുദ്ധം ചെയ്യാന്‍ കഴിയില്ലേ?'എന്നാണു ലൂകാഷെങ്കോയുടെ ന്യായമായ സംശയം . റഷ്യയാണെങ്കിൽ ബെലറൂസിൽ മുഴുവൻ ആണവായുധങ്ങൾ വ്യാസിച്ചിട്ടുമുണ്ട് , അപ്പോൾ പിന്നെ കാര്യങ്ങൾ എളുപ്പമല്ലേ.. എടുത്തു പൊട്ടിച്ചാൽ പോരെ എന്ന ലൈനിലാണ് അലക്സാൻഡർ ലൂകാഷെങ്കോ. .
റഷ്യയിൽ കലാപമുണ്ടാക്കിയ വാഗ്നർ കൂലിപ്പട്ടാളത്തിന്റെ നേതാവ് യെവ്ഗനി പ്രിഗോഷിനെ ‘തുടച്ചുനീക്കരുതെ’ന്ന് പ്രസിഡൻറ് വ്ലാദിമിർ പുടിനെ താനാണ് പറഞ്ഞുമനസ്സിലാക്കിയതെന്നാണ് ലൂകാഷെങ്കോ അവകാശപ്പെടുന്നത് .മാത്രമല്ല പ്രിഗോഷിനും കൂട്ടർക്കും ബെലറൂസിൽ അഭയവും കൊടുത്തിരുന്നു.. പക്ഷെ കഴിഞ്ഞാഴ്ച ബെലറൂസിലെത്തിയ പ്രിഗോഷിൻ സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മടങ്ങിയെന്നും ചിലപ്പോൾ മോസ്‌കോയിലേക്ക് പോയേക്കാമെന്നുമാണ് ഇപ്പോൾ ലുകാഷെൻകോ പറയുന്നത്. വാഗ്നർ സൈന്യം യുക്രെയിനിൽ പോരാട്ട ക്യാമ്പുകളിലാണെന്നും അദ്ദേഹം പറയുന്നു. പ്രിഗോഷിന്റെ നീക്കങ്ങൾ തങ്ങൾ പിന്തുടരുന്നില്ല എന്നാണ് ലുകാഷെൻകോയുടെ പ്രസ്താവനയെ പറ്റി റഷ്യ പ്രതികരിച്ചത്
ബെലറൂസിന്റെ തലസ്ഥാനമായ മിൻസ്കിലേക്ക് ചർച്ചയ്ക്കായി ക്ഷണിക്കപ്പെട്ട തെരഞ്ഞെടുത്ത വിദേശ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് ലൂകാഷെങ്കോ ആണവായുധ ഭീഷണി മുഴക്കിയത് . 'ദൈവം വിലക്കട്ടെ, അവ ഉപയോഗിക്കാനുള്ള തീരുമാനം എടുത്തിട്ടില്ല എങ്കിലും അവ ഉപയോഗിക്കാന്‍ ഞാന്‍ മടിക്കില്ല.' എന്നായിരുന്നു ലൂകാഷെങ്കോ പറഞ്ഞത് . ആണവ ഭീഷണിയാണോ ഇതെന്ന ചോദ്യത്തിന് 'ജോ ബൈഡനും യുകെ പ്രധാനമന്ത്രി സുനകിനും എന്റെ സുഹൃത്ത് ഷി ജിന്‍പിംഗിനും എന്റെ വലിയ സഹോദരന്‍ പ്രസിഡന്റ് പുടിനും' ഇത് പറയാമല്ലോ എന്നായിരുന്നു മറുചോദ്യം.
മോസ്‌കോയിലും പരിസര പ്രദേശങ്ങളിലും യുക്രൈൻ ഡ്രോൺ അക്രമണം നടത്തിയെന്ന ആരോപണവുമായി റഷ്യയും ഖെർസൺ പ്രവിശ്യയിൽ ആളുകൾ താമസിക്കുന്ന ഇടങ്ങളിലും ഫാർമസിയിലും, റസ്റ്റൊറന്റിലും മറ്റും റഷ്യ ഞായറാഴ്ച നടത്തിയ ഷെല്ലാക്രമണത്തിൽ നിരവധി പേർക്ക് പരുക്കു പറ്റിയതായി യുക്രൈൻ സൈനിക വൃത്തങ്ങളും ആരോപിച്ചു ..ഡ്നിപ്രോ നദിയുടെ കുറുകെയുണ്ടായിരുന്ന അൻറോണിവ്സ്കി പാലം തകർക്കപ്പെട്ട ഖെർസൺ മേഖലയിൽ റഷ്യയുടെയും യുക്രെയിന്റെയും സൈനികർ തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുകയാണ്.. ഇതിനിടയിലാണ് അലക്സാൻഡർ ലൂകാഷെങ്കോ ആണവായുധ ഭീഷണി ഉയർത്തിയിരിക്കുന്നത്
https://www.facebook.com/Malayalivartha





















